ചിന്നക്കനാൽ റിസോർട്ടിലെ ഇരട്ടക്കൊല: ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച പ്രതിയെ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നിന്നും സിപിഎം നേതാക്കൾ ബലമായി മോചിപ്പിച്ചു; മോചിപ്പിച്ച ബേസിൽ ഇടുക്കി സിപിഎം ലോക്കൽ സെക്രട്ടറിയുടെ സഹോദരിയുടെ മകൻ; മുഖ്യപ്രതി ബോബനെ രക്ഷപ്പെടാൻ സഹായിച്ചത് ബേസിൽ എന്ന് സംശയം; ഇറക്കിക്കൊണ്ടു പോയത് ചോദ്യം ചെയ്യലിന് മുൻപേ; വിവരം പുറത്തായപ്പോൾ എല്ലാം നിഷേധിച്ച് കൈകഴുകി പൊലീസ്
എം മനോജ് കുമാർ
മൂന്നാർ: ചിന്നക്കനാൽ റിസോർട്ട് ഉടമയുടെ വധത്തിലും രാഷ്ട്രീയം കലരുന്നുണ്ടോ? ചിന്നക്കനാൽ ഇരട്ടക്കൊലപ്പാതക കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ സിപിഎം നേതാക്കൾ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചതായി ആരോപണം. റിസോർട്ട് ഉടമയുടെയും ജീവനക്കാരന്റെയും വധവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബേസിലിനെ സിപിഎം നേതാക്കൾ ശാന്തൻ പാറ പൊലീസ് സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചു കൊണ്ടുപോയി എന്നാണ് ആരോപണം. ഇരട്ടക്കൊലപാതകക്കേസിൽ പൊലീസ് അന്വേഷിക്കുന്ന രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി ബോബനെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചു എന്നതിന്റെ പേരിലാണ് ശാന്തൻപാറ പൊലീസ് ബേസിലിനെ വിളിച്ചുവരുത്തിയത്. പക്ഷെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിനിടയിൽ സ്റ്റേഷനിലെത്തിയ സിപിഎം നേതാക്കൾ ബലമായി ബേസിലിനെ മോചിപ്പിച്ചു കൊണ്ടുപോവുകയായിരുന്നു.
ഇടുക്കിയിലെ സിപിഎമ്മിന്റെ ഒരു ലോക്കൽ സെക്രട്ടറിയുടെസഹോദരിയുടെ മകനാണ് ബേസിൽ എന്നാണ് ലഭിക്കുന്ന വിവരം. ബേസിലിനെ പൊലീസ് വിളിപ്പിച്ചതുകൊലപാതകക്കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന്റെ ശക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ്. പക്ഷെ ചോദ്യം ചെയ്യൽ നടന്നില്ലാ എന്നാണ് ലഭിക്കുന്ന വിവരം. ആ സമയത്ത് എത്തിയ സിപിഎം നേതാക്കൾ സ്റ്റേഷനിൽ നിന്നും പ്രതിയെ രക്ഷിച്ചു കൊണ്ട് പോവുകയായിരുന്നു. ഈ വിവരം അറിഞ്ഞു വിവരം തിരക്കിയ മറുനാടനോട് ശാന്തൻപാറ പൊലീസ് പക്ഷെ ഈ കാര്യം നിഷേധിച്ചു. അങ്ങിനെയൊരാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചില്ലാ എന്നാണ് ശാന്തൻപാറ പൊലീസ് മറുനാടനോട് പറഞ്ഞത്.
ഈ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലാ എന്നും പൊലീസ് പറഞ്ഞു. സിപിഎമ്മും പൊലീസും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തറിയാതെ പരിഹരിക്കണമെന്ന് പൊലീസിന് അനൗദ്യോഗികമായി നിർദ്ദേശം സംസ്ഥാന വ്യാപകമായി തന്നെ ലഭിച്ചതായി സൂചനയുണ്ട്. തിരുവനന്തപുരം പാളയത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ നടുറോഡിൽ മർദ്ദിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു നിർദ്ദേശം പൊലീസിന് നൽകപ്പെട്ടത്. അതുകൊണ്ട് തന്നെ സിപിഎം പ്രശ്നങ്ങളിൽ പൊലീസ് ജാഗ്രതയോടെയാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ നടന്ന ഈ സംഭവവും ഒതുക്കാൻ നീക്കമുണ്ടെന്നാണ് അറിഞ്ഞത്. അതുകൊണ്ട് തന്നെയാണ് ബേസിൽ സംഭവം പൊലീസ് നിഷേധിക്കുന്നത്. അതേസമയം മുഖ്യപ്രതി ബോബൻ ഒളിയിടത്തിൽ നിന്നും രക്ഷപെട്ടത് പൊലീസ് എത്തുന്നതിന് തൊട്ടു മുൻപെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
ബോബനെ സംരക്ഷിച്ച സംരക്ഷിച്ച ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ചേരീയാർ കുന്തപ്പനച്ചേരിയിലെ ഒരു വീട്ടിൽ ബോബൻ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ഇവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുമ്പ് ഇയാൾ ഇവിടെനിന്നും രക്ഷപെട്ടെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കൊലയ്ക്ക് ശേഷം ബോബൻ നേരെ ഈ വീട്ടിലേയ്ക്കാണ് എത്തിയതെന്നാണ് പൊലീസ് അനുമാനം. വീട്ടിൽ താമസിച്ചിരുന്ന ദമ്പതികളെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാന്തൻപാറ സി ഐ എസ് ചന്ദ്രകുമാർ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
ബോബന്റെ കൈയിൽ പരിക്കേറ്റിരുന്നെന്നും നേരത്തെ പരിചയമുണ്ടായിരുന്നതിനാലാണ് വീട്ടിൽ താമസിപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നില്ലേന്നുമാണ് ദമ്പതികൾ ഇന്നലെ പൊലീസിൽ നൽകിയിട്ടുള്ളമൊഴി. രാജേഷിന്റെ പിതാവിന്റെ പേരിൽ ലൈസൻസുള്ള ഡബിൾ ബാരൽ തോക്ക് റിസോർട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ തോക്ക് ഉപയോഗിച്ചായിരിക്കാം രാജേഷിന് നേരെ നിറയൊഴിക്കപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. രാജേഷിന്റെ നെഞ്ചിലാണ് വെടിയേറ്റിട്ടുള്ളത്. വെടിയുണ്ട മറുപുറം തുളച്ച് പുറത്തുപോയതായിട്ടാണ് പൊലീസ് ഇൻക്വസ്റ്റിൽ വ്യക്തമായിട്ടുള്ളത്. ഭാരമുള്ള ഇരുമ്പ് കമ്പിയോ ഇതുപോലുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ടോ ഉള്ള പ്രഹരത്താലാവാം മുത്തയ്യയുടെ തലതകർന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
റിസോർട്ടിന്റെ മുറ്റത്തുനിന്നും കാണാതായ ഡെസ്റ്റർ കാർ മുരിക്കുംതൊട്ടി മരിയഗൊരോത്തി പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.ഈ കാറും ഇന്ന് ഫോറൻൻസിക് വിദഗ്ദ്ധർ പരിശോധിക്കും. ഈ കാറിൽ നിന്നും ലഭിക്കുന്ന ഫിംഗർ പ്രിൻന്റ് ബോബന്റെതാണെന്ന് തെളിഞ്ഞാൽ അത് അന്വേഷണത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇന്നലെ രാത്രി ജില്ലയിൽ വ്യാപകമായി റോഡുകൾ അടച്ച് തരിച്ചിൽ നടത്തിയെങ്കിലും ബോബനെക്കുറിച്ച് യാതൊരുവിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. മോഷണമാണോ മുൻവൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നകാര്യം ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിന്നും സ്ഥിരീകരിക്കാനായിട്ടില്ലന്നാണ്് പൊലീസ് വ്യക്തമാക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബോബൻ രാജേഷിന്റെ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നെന്നും പിന്നീട് ഇയാളെ ഒഴിവാക്കിയെന്നും ഇതിന്റെ വൈരാഗ്യത്തിൽ കൊലനടത്തിയിരിക്കാം എന്നുമാണ് പൊലീസിന്റെ സംശയം. അതേസമയം രാജേഷിന്റെ കാറിൽ എത്തിച്ച രണ്ട് ചാക്ക് ഏലയ്ക്ക പൂപ്പറയിലെ സ്ഥാപനത്തിൽ ബോബൻ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 40 ഏക്കർ ചുറ്റളവിലുള്ള എസ്റ്റേറ്റിൽ രാജേഷും മുത്തയ്യയും ബോബനും മാത്രമാണ് താമസിച്ചത് എന്നുള്ള വിവരവും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍