നിർത്തിക്കൂടെ കല്യാണത്തിന്റെ പേരിലുള്ള ഈ ആഭാസങ്ങൾ; ധൂർത്തും ആത്യാഢംബരവും റാഗിംഗുമായി കേരളത്തിലെ വിവാഹങ്ങൾ; റാഗിങ് അതിരു കടക്കുമ്പോൾ വിവാഹങ്ങൾ അവസാനിക്കുന്നത് കേസുകളിൽ; കല്യാണ റാഗിംഗിന്റെ പേരിലെ കോപ്രായങ്ങൾ മൂലം വരനും വധുവും വരെ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥ; സഹികെട്ടു ഫേസ്ബുക്ക് പോസ്റ്റുമായി കേരളാ പൊലീസും; വിവാഹച്ചടങ്ങിന്റെ പേരിൽ പലപ്പോഴും നടക്കുന്നത് പേക്കൂത്തുകൾ എന്ന് എം.ജി.ശശിഭൂഷൺ; കേരളം മാറി ചിന്തിക്കേണ്ട സമയമായെന്ന് പ്രൊഫ.സിഐ.ഐസക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാഹ ചടങ്ങുകൾ പലപ്പോഴും സാമൂഹിക കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നുണ്ടോ? വിവാഹത്തിന്റെ പാവനതയെ ഹനിക്കുന്ന കാര്യങ്ങൾ ആണോ വിവാഹ ചടങ്ങുകളിൽ നടക്കുന്നത്? ആഡംബര വിവാഹങ്ങളെക്കുറിച്ചും വിവാഹ ചടങ്ങിലെ റാഗിംഗി'നെക്കുറിച്ചും കേരളത്തിൽ വ്യാപകമായ പരാതികൾ ഉയർന്നിരിക്കെ തന്നെയാണ് ഇപ്പോൾ കേരളാ പൊലീസും കേരളത്തിലെ വിവാഹച്ചടങ്ങുകളെക്കുറിച്ചുള്ള വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്. കല്യാണ ദിവസം വരന്റെയും വധുവിന്റെയും സ്വീകരണങ്ങളും ''ആഘോഷങ്ങളും'' 'റാഗിംഗു'മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുന്നു എന്നാണ് സ്വന്തം ഫെയ്സ് ബുക്ക് പേജിൽ പൊലീസ് പറയുന്നത്. വിവാഹ'റാഗിങ്' അതിരു കടക്കുന്നതായും പൊലീസ് പറയുന്നു.
ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ആഘോഷങ്ങൾ വഴിമാറുന്നത്. മലപ്പുറം കിളിനക്കോട് നടന്ന വിവാഹ ചടങ്ങിലെ റാഗിങ് ഒടുവിൽ പൊലീസ് കേസുകളിലേക്ക് വഴിവെച്ച അനുഭവം മുന്നിൽ നിൽക്കെ തന്നെയാണ് വിവാഹ ചടങ്ങുകൾ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി പൊലീസും വെളിപ്പെടുത്തുന്നത്. നിലവിലെ വിവാഹ ചടങ്ങുകളിലെ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കുന്നു. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സൽക്കാരത്തിന്റെയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമായി മാറുകയും ചെയ്യുന്നു.ഒട്ടനവധി കാര്യങ്ങളും പരാതികളും ചൂണ്ടിക്കാട്ടിയാണ് വിവാഹ ചടങ്ങുകളുടെ അധഃപതനവും പ്രശ്നങ്ങളൂം പൊലീസ് എടുത്തുകാട്ടുന്നത്.
കല്യാണ ദിവസം വരനെയും വധുവിനെയും അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത് പലപ്പോഴും കോളെജ് റാഗിങ് അവസ്ഥയിലേക്ക് പരിണമിക്കുന്നു. വരനും വധുവും വന്ന വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക. നടക്കു,മ്പോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കൽ. എന്നിങ്ങനെ പലതും.
ഇതെല്ലാം ചെയ്യാൻ വരനും വധുവും ബാധ്യസ്ഥരാകേണ്ടിയും വരുന്നു. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടു പോവുന്ന കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യ തട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു-പൊലീസ് ഓർമ്മിപ്പിക്കുന്നു. സന്തോഷത്തിന്റെ അന്തരീക്ഷത്തെ ഇത്തരം പ്രശ്നങ്ങൾ കണ്ണീരിൽ മുക്കുന്നു. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, ഒരുതരം സാഡിസമായി മാറുന്നു. ഇവ സാമൂഹിക വിപത്തായി മാറുന്നു. ഇത് പലപ്പോഴും പകവീട്ടിൽ രൂപത്തിലാണ് എത്തുന്നത്. വരൻ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്.
ചിലപ്പോഴെങ്കിലും തിരിച്ചു കിട്ടുന്നത്. റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലിൽ അവസാനിക്കുന്നത് മുതൽ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങൾ വരെയായി മാറുന്നു. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. ഈ സമയത്ത് രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദന പേക്കൂത്തുകൾക്ക് ശ്രമിക്കുന്നവർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നു.
ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്-മുന്നറിയിപ്പ് ആയി കേരളാ പൊലീസ് പറയുന്നു. വിവാഹച്ചടങ്ങുകൾ പലപ്പോഴും പൊലിസ് സ്റ്റേഷൻ കയറുന്ന അനുഭവങ്ങൾ പതിവായതോടെയാണ് വിവാഹച്ചടങ്ങുകൾ പലപ്പോഴും സാമൂഹിക വിപത്തായി മാറുന്ന കാര്യം ചൂണ്ടിക്കാട്ടി പൊലീസ് മുന്നോട്ട് വന്നത്. മാറുന്ന കാലമാണ് ഇപ്പോൾ കേരളത്തിനു മുന്നിലുള്ളത്. എല്ലാ രീതിയിലും മാറ്റം പ്രകടമാണ്. പക്ഷെ സാമൂഹിക അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങൾ പ്രത്യേകിച്ചും വിവാഹ ചടങ്ങുകളിൽ നടക്കുന്ന കാര്യങ്ങൾ അത് സാമൂഹിക അന്തരീക്ഷത്തെ തന്നെ ദുഷിപ്പിക്കും. പലപ്പോഴും തുടങ്ങിയ രീതിയിലല്ല ഈ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്യുക.
വിവാഹ സദ്യ നടക്കുമ്പോൾ കാട്ടിക്കൂട്ടുന്ന വിക്രിയ കാരണം കല്യാണ സദ്യയിൽ വരൻ ഇല വലിച്ചെറിയുന്ന, സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ ദൃശ്യങ്ങൾ പൊലിസ് തന്നെ ഉദാഹരിക്കുകയും ചെയ്യുന്നു. എല്ലായിടത്തും കടന്നുവരുന്ന ന്യൂജെൻ രീതികളാണ് വിവാഹത്തെ വൃത്തികെട്ട തമാശയായി മാറ്റുന്നത്. അരുതാത്തതാണ് പലപ്പോഴും വിവാഹച്ചടങ്ങുകളിൽ നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടെണ്ടതല്ല. ഇത് സാമൂഹിക മാറ്റമല്ല. പല കാര്യങ്ങളിലും ദൃശ്യമാകുന്നത് പണത്തിന്റെ അഹങ്കാരം തന്നെയാണ്- പ്രമുഖ ചരിത്രകാരനും ചിന്തകനുമായ പ്രൊഫ.എം.ജി.ശശിഭൂഷൺ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. വിവാഹം എന്ന പാവനമായി ചടങ്ങിന്റെ തിളക്കം കെടുത്തുന്ന രീതികൾ ആണ് വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്നത്.
സാമൂഹിക മാറ്റത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത കാര്യങ്ങൾ ആണ് ചടങ്ങുകളിൽ നടക്കുന്നത്. . പലപ്പോഴും അത് സാമൂഹിക വിരുദ്ധതയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നുണ്ട്. വിവാഹ ചടങ്ങുകളുമായ് ഹിതകരമല്ലാത്ത പല സംഭവങ്ങളും കാണുമ്പോൾ പണത്തിന്റെ ഒരഹങ്കാരം തന്നെയായാണ് ഇത്തരം കാര്യങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും നടക്കുന്നത് വിവാഹത്തിന്റെ പേരിലുള്ള പേക്കൂത്തുകളാണ്. വിവാഹ ചടങ്ങുകളിൽ ഉള്ള ആചാരത്തിനോടുള്ള പ്രതിബദ്ധതയല്ല ദൃശ്യമാകുന്നത്. 2001 ലെ ക്നാനായ കൃസ്ത്യൻ വിവാഹത്തിനാണ് ഇത്തരമൊരു സംഭവം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. തങ്ങളുടെ പാരമ്പര്യം വളരെ ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഒരു വിഭാഗമാണ് ക്നാനായ കൃസ്ത്യൻ സമൂഹം. ഈ വിവാഹത്തിൽ വരൻ വന്നത് പല്ലക്കിലാണ്.
അത് ആ കാലത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിന്റെ കാര്യം ഞാൻ വെറുതെ തിരക്കി. ഭൂതകാല സംസ്കാരത്തിനെ ഒന്ന് ഓർമ്മിപ്പിക്കുക, ഒപ്പം ഒരു തമാശ. ഈ രണ്ടുകാര്യങ്ങൾ. അത്ര മാത്രമേ ഉണ്ടായിരുന്നു എന്നാണ് എന്നാണ് അവർ പറഞ്ഞത്. ഒരു തമാശ അത് മാത്രമാണ് ഉദ്ദേശിച്ചത് എന്നാണ് പറഞ്ഞത്. പക്ഷെ ആ ഘട്ടം മുതൽ തന്നെ വിവാഹരീതികളിൽ മാറ്റം വരുന്നു എന്ന തോന്നൽ എനിക്ക് ഉണ്ടായി. ഇപ്പോൾ വിവാഹം ഇവന്റ് മാനേജ്മെന്റുകളെ ഏൽപ്പിക്കുകയാണ്. അവർ അവരുടേതായ എന്തെങ്കിലും കൂടിച്ചേർക്കും. അത് പലപ്പോഴും അരോചകവുമായി മാറുന്നു. വിവാഹ ചടങ്ങുകളുടെ അന്തസ്സ് എല്ലാം നഷ്ടമായ അവസ്ഥയിലാണ്. മദ്യപാന പാർട്ടികൾ വിവാഹത്തിന് ഒഴിച്ചുകൂടാനാകാത്ത രീതിയിലായിട്ടുണ്ട്. സിനിമകളുടെ സ്വാധീനവും വിവാഹത്തിൽ കടന്നുവരുന്നുണ്ട്, ഇതെല്ലാം പവിത്രമായ വിവാഹ ചടങ്ങുകളുടെ ശുദ്ധി നശിപ്പിക്കുകയാണ്.
പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ ഈ വിവാഹ ചടങ്ങുകളിൽ നിന്നും ഉയരുന്നില്ല-ശശിഭൂഷൺ പറയുന്നു. സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളാണ് വിവാഹ ചടങ്ങുകളിൽ നടക്കുന്നത്- ഇന്ത്യൻ ഹിസ്റ്റോറിക്കൽ കൗൺസിൽ അംഗമായ പ്രൊഫ.സിഐ.ഐസക്ക് പറയുന്നു .മതപരമായുള്ള ചടങ്ങുകളുടെ ദൈർഘ്യം ഇപ്പോൾ മത അധ്യക്ഷന്മാർ തന്നെ കുറച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇവന്റ് മാനേജ്മെന്റുകൾ ആണ് വിവാഹം പലപ്പോഴും നിയന്ത്രിക്കുന്നത്. വിവാഹത്തിന്നെത്തിയ അതിഥികളെ ഇവർ ചുറ്റിക്കുന്നു.. ഇത് തന്നെയാണ് റാഗിങ് രൂപത്തിൽ വധുവിനും വരനുമൊക്കെ നേരിടേണ്ടി വരുന്നത്- മെയ്ക്കപ്പിന്റെ പേരിൽ പലപ്പോഴും വധു പീഡിപ്പിക്കപ്പെടുന്നുണ്ട്. വിവാഹ ഘോഷയാത്ര പലപ്പോഴും ഇവന്റ് മാനേജ്മെന്റുകാരുടെ വകയാകും. ഈ ഘോഷയാത്രകൾ ആണ് പലപ്പോഴും വരനും വധുവിനും കുരുക്കാകുന്നത്.
ഇതെല്ലാം അടക്കി നിർത്തേണ്ടവർ മാതാപിതാക്കളാണ്. ഇവരാണ് പക്ഷെ ഇവന്റ് മാനേജ്മെന്റുകളുടെ പിറകെ പോകുന്നത്. ഇവന്റ് മാനേജ്മെന്റുകാർ പലപ്പോഴും തോന്നുന്നത് ചെയ്യും. പുതിയ രീതികൾ ഓരോ വിവാഹത്തിലും ഏർപ്പെടുത്താൻ ഇവർ തിടുക്കം കൂട്ടും. അത് തന്നെയാണ് വിവാഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഈയിടെ ഞാൻ പങ്കെടുത്ത വിവാഹത്തിൽ സ്റ്റേജിൽ വെച്ച് പൂക്കുറ്റി കത്തിക്കുന്നത് കണ്ടു. വരനും വധുവും കത്തിപ്പോകുന്ന കാര്യമാണ്. തീപ്പിടുത്തം വന്നാൽ. എന്ത് സംഭവിക്കും. ഇതൊന്നും ആലോചിക്കുന്നില്ല. വിവാഹ ചടങ്ങുകളിൽ പങ്കെടുത്താൽ പലപ്പോഴും സദ്യ ഉണ്ണാൻ നിൽക്കാറില്ല. വരനെയും വധുവിനെയും കണ്ടു അടുത്ത ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയാണ് പതിവ്. ക്രിസ്ത്യൻ കുടുംബങ്ങൾ ശ്രദ്ധിച്ചാൽ, വലിയ പാരമ്പര്യമൊന്നും ഇല്ലാത്ത ചില കൃസ്ത്യൻ കുടുംബങ്ങൾ വിവഹാം കെങ്കേമമാക്കുന്നത് കാണാം.
മുൻപ് അവർക്ക് പണമില്ലായിരുന്നു. ഇപ്പോൾ പണമുണ്ട്. അപ്പോൾ അവർ ഇല്ലാത്ത മഹിമ സൃഷ്ടിക്കാൻ കഴിയുമോ എന്ന് നോക്കും. അതിനായി അവർ വിവാഹം പലപ്പോഴും ഇവന്റ് മാനേജ്മെന്റിന് വിട്ടു നൽകും. കാര്യങ്ങൾ കുളമാവുകയും ചെയ്യും. വിവാഹ ചടങ്ങുകളിൽ ദൂർത്തും ആഡംബരവും ഒഴിവാക്കി നിർത്തണം. റാഗിങ് പോലുള്ള കാര്യങ്ങൾ ഒരിക്കലും അനുവദിക്കാൻ ഇടം കൊടുക്കുകയും അരുത്. കേരളം മാറി ചിന്തിക്കേണ്ടതുണ്ട്- സിഐ.ഐസക് പറയുന്നു. കേരളം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. വിവാഹ ചടങ്ങുകളിൽ എങ്കിലും ഇത്തരം ദൂർത്തും അത്യാഡംബരവും ഒഴിവാക്കേണ്ടതുണ്ട്. പക്ഷെ ഇവിടെ ശ്രദ്ധേയമായ കാര്യം സാമൂഹിക ചിന്തകന്മാർ വരെ വിവാഹ ദൂർത്തും പ്രശ്നങ്ങളും അവഗണിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് എല്ലാവര്ക്കും ഷോക്ക് ട്രീറ്റ്മെന്റ് നൽകി കേരളാ പൊലീസ് ഫെയ്സ് ബുക്ക് പോസ്റ്റ് വഴി മുന്നോട്ടു വരുന്നത്.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- തൃശൂരുകാരിയായ പെൺകുട്ടി ഒളിവിൽ; കോളേജ് തുറന്നാലും ക്ലാസിൽ വരില്ലെന്ന് സൂചന
- ക്ലിഫ്ഹൗസിലേക്ക് നേരിട്ടു പോയി പ്രതിഷേധിക്കുമെന്ന് സിദ്ധർഥിന്റെ പിതാവ്
- സിദ്ധാർത്ഥന്റെ മരണം: കേസ് സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
- പൂക്കോട്ടെ കുട്ടികൾക്ക് ഭയമെന്നും കണ്ടെത്തൽ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്