12 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് തിരക്കഥ ഒരുക്കിയപ്പോൾ ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടിയും നിർമ്മാതാവും അടക്കം ശരിവച്ചു; ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ 'മാമാങ്കം' 'ബാഹുബലി' പോലെയാക്കാൻ തിരക്കഥ തിരുത്തണമെന്ന് സമ്മർദ്ദം; നടപ്പില്ലെന്ന് പറഞ്ഞപ്പോൾ പണി അറിയില്ലെന്നും അഹങ്കാരമെന്നും കുപ്രചാരണം; സംവിധായകൻ സജീവ് പിള്ളയെ ഡമ്മിയാക്കി എം.പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കൈകഴുകി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും; മൂന്നാം ഷെഡ്യൂൾ തുടങ്ങുമ്പോഴും വിടാതെ വിവാദങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'പ്രിയപ്പെട്ടവരെ നമ്മുടെ സ്വപ്നം ഒരുചുവട് കൂടി', മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിള്ള 2017 ഒക്ടോബർ 16 ന് ഫേസ്ബുക്കിൽ കുറിച്ച ഏതാനും വരികൾ. ഇന്ന് 2019 ജനുവരി 15 ആകുമ്പോൾ സംവിധായകനെ പുകച്ചുപുറത്തുചാടിച്ചെന്ന വാർത്തകൾ നിറയുകയാണ്. സജീവ് പിള്ളയ്ക്ക സംവിധാനമറിയില്ല എന്നാണ് കുപ്രചാരണം. തിരക്കഥ കൊള്ളാം..പക്ഷേ സംവിധാനം പോരാ എന്നാണ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും, പ്രൊഡ്യൂസേഴ്സ യൂണിയനും എല്ലാം സജീവ് പിള്ളയുടെ എതിർപക്ഷത്താണ്. സജീവ് പിള്ളയെ നിർമ്മാതാവ് ഇടപെട്ടാണ് ഒഴിവാക്കുന്നത് എന്നാണ് പിന്നാമ്പുറക്കഥകൾ. ഇതിന് പിന്നാലെ സജീവ പിള്ള തന്നെ സംവിധായകനായി തുടരും, ചീഫ് കോർഡിനേറ്റിങ് ഡയറക്ടറായി എം. പത്മകുമാർ വരും, ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു.
എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ ചെയ്തതത്. മാധ്യമങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുകയാണെന്നും, ഫെഫ്ക ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് അദ്ദേഹം കൈകഴുകി. സജീവ് പിള്ളയുടെ അറിവില്ലാതെയാണ് നടൻ ധ്രുവനെ പുറത്താക്കിയതെന്ന വാർത്തയോടും രഞ്ജി പണിക്കർ പ്രതികരിച്ചു. സംവിധായകൻ പറയുന്നതല്ല, നിർമ്മാതാവ് പറയുന്നതിലാണ്് വാസ്തവമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് പറയുന്നു.
സിനിമയുടെ സംവിധായകനെ തന്നെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ 'ജോസഫി'ന്റെ സംവിധായകൻ എം പത്മകുമാറിനെ പകരം ചുമതല ഏൽപിച്ചതായും വിവരമുണ്ട്. മോഹൻലാൽ ചിത്രമായ ഒടിയന്റെ ഷൂട്ടിങ് വേളയിൽ ശ്രീകുമാര മേനോൻ സംവിധായകനായിരിക്കവേ തന്നെ മോഹൻലാൽ ചിത്രം മുന്നോട്ടു കൊണ്ടു പോകാനായി കൊണ്ടുവന്നത് എം പത്മകുമാറിനെയായിരുന്നു. സിനിമയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രംഗങ്ങൾക്ക് പിന്നിലും എം പത്മകുമാറായിരുന്നു. അതുകൊണ്ട തന്നെ പത്മകുമാർ സ്വീകാര്യനായി മാറി.പിന്നീട് സജീവ് പിള്ള തന്നെ സംവിധായകനായി തുടരും. പ്തമകുമാർ ചീഫ് കോർഡിനേറ്റിങ് ഡയറക്ടറാകും എന്നായി.
2018 ജൂണിൽ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായപ്പോൾ സജീവ് പിള്ള ഇട്ട ഫേസ്ബുക്ക് കുറിപ്പ് അദ്ദേഹം സിനിമയെ എങ്ങനെയാണ് സമീപിക്കുന്നത് എന്നുവ്യക്തമാക്കുന്നതാണ്.
'പ്രിയപ്പെട്ടവരെ,
നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.
ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.
അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.
കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.
ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.
ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല..... ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം...'
സജീവ് പിള്ള തന്നെയാകും മാമാങ്കത്തിന്റെ സംവിധായകനെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു, ഒടിയൻ ചിത്രത്തിന് സമാനമായി ചീഫ് കോ ഓർഡിനേറ്റിങ് ഡയറക്ടറായി എം പത്മകുമാർ ഉണ്ടാകും. വർഷങ്ങളോളം നീണ്ടുനിന്ന തന്റെ പ്രയത്നമാണ് മാമാങ്കം എന്നും ചിത്രം പൂർത്തീകരിക്കുക താൻ തന്നെ ആയിരിക്കുമെന്നും എം പത്മകുമാർ അടക്കമുള്ളവർ പലരും ചിത്രീകരണത്തിന് ആവശ്യമായ മേൽനോട്ടത്തിനായി കൂടെയുണ്ടാകുമെന്നും സംവിധായകൻ സജീവ് പിള്ള മറുനാടനോട് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഫെഫ്ക ഡയറ്കടേഴ്സ് യൂണിയന്റെ നിലപാടാണ് ഏറെ വിചിത്രം. നിർമ്മാതാവ് മുന്നോട്ട് വച്ച വ്യവസ്ഥകൾ അംഗീകരിച്ച് സജീവ് പിള്ള ഒരുകരാർ ഒപ്പുവച്ചുവെന്നാണ് ഫെഫ്കയുടെയും രഞ്ജി പണിക്കരുടെയും ന്യായം. സിനിമയിൽ സാങ്കേതിക വിദഗ്ധരുടെയും കലാ പ്രവർത്തകരുടെയും അവകാശസംരക്ഷണത്തിനായി നിലനിൽക്കേണ്ട ഫെഫ്ക സംവിധായകന് എതിരായ നിലപാട് സ്വീകരിച്ചതിനെതിരെ സിനിമാവൃത്തങ്ങളിൽ തന്നെ പ്രതിഷേധമുയരുന്നുണ്ട്.
സിനിമയിലെ മുഖ്യതാരമായ മമ്മൂട്ടി തന്നെ മാമാങ്കത്തിന്റെ തിരക്കഥയെ കുറിച്ച് പറഞ്ഞത് ഔട്ട്സ്റ്റാൻഡിങ് എന്നാണ്. പുതുമുഖ സംവിധായകനായ സജീവ് പിള്ള 12 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതെന്നും അദ്ദേഹം 2017 ഒക്ടോബർ 16 ന് ഇട്ട ഫേസ്ബുക്ക കുറിപ്പിൽ മമ്മൂട്ടി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'Happy to be part of 'Maamaankam' which chronicles the journey of the legendary 'Chaaverukal' of Valluvanadu. The biggest film I have done so far and it has an outstanding screenplay by debutante director Sajeev Pillai, who has written it after 12 years of research. The film is set in the late 17th century. We are grateful to the legendary Navodaya for their large-heartedness in allowing us to use their prestigious title 'Maamaankam'. Venu Kunnampilly is producing the film under the banner of Kavya Films. The film will see a big star cast along with me and employing internationally renowned technicians. Will update you more about 'Maamaankam'... Happy diwali to you all.'
രണ്ടു ഷെഡ്യുളുകൾ പൂർത്തിയായപ്പോൾ സജീവ് പിള്ള മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
സൂക്ഷമതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു.
വാർപ്പ് മാതൃകകളിൽ നിന്ന് മാറി ചിന്തിക്കുന്ന സിനിമ കൂടിയാണ് സജീവ് ആലോചിച്ചത്. ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന വലിയ സിനിമയുടെ തിരക്കഥയെ വാനോളം വാഴ്ത്തിയവർ രണ്ടുഷെഡ്യൂളുകൾ കഴിഞ്ഞപ്പോൾ തിരക്കഥ തിരുത്തണമെന്ന പറഞ്ഞതായാണ് വിവരം. കേമമെന്ന് നിർമ്മാതാവ് പോലും ശരിവച്ച മാമാങ്കത്തിന്റെ തിരക്കഥ ബാഹുബലിയുടേത് പോലെ ആക്കണമെന്ന പറഞ്ഞാൽ നട്ടെല്ലുള്ള ഏതുസംവിധായകനാണ് വഴങ്ങുക?. അത് നടപ്പില്ലെന്ന് സജീവ് പിള്ള പറഞ്ഞപ്പോഴാണ് മനസ്സാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചത്. ആദ്യ രണ്ടുഷെഡ്യൂളുകളുടെ ചിത്രീകരണം നിഷ്പക്ഷമായി വിലയിരുത്തുക പോലും ചെയ്യാതെയാണ് ചീഫ് കോർഡിനേറ്റിങ് ഡയറക്്ടറായി പത്മകുമാറിനെ കൊണ്ടുവന്നത്. സംവിധായകന് അഹങ്കാരമാണ്, സിനിമ അറിഞ്ഞുകൂടാ എന്നിങ്ങനെയാണ് തിരക്കഥ തിരുത്താൻ വിസമ്മതിച്ചപ്പോൾ സജീവ് പിള്ളയ്ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.
ഇത്തരം അവസരങ്ങളിൽ സംവിധായകനൊപ്പം നിൽക്കേണ്ട ഫെഫ്ക ഡയറക്ടേഴ്സ ്യൂണിയൻ നിർമ്മാതാക്കളുടെ സംഘടനയുടെ വാക്കുകേട്ട് സജീവ് പിള്ളയെ തള്ളിപ്പറയുകയായിരുന്നു. സ്വന്തം രചനയുടെ മികവിൽ ആത്മവിശ്വാസമുള്ള പുതുമുഖ സംവിധായകന്റെ ആത്മവിശ്വാസം കെടുത്താനും, അയാളുടെ കലാമികവിനെ പരോക്ഷമായെങ്കിലും തള്ളിപ്പറയാനും കൂട്ടിനിൽക്കുകയായിരുന്നു ഡയറക്ടേഴസ് യൂണിയൻ. ഇത്തരത്തിൽ കലാകാരന്മാരെ തൊഴിലിടങ്ങളിൽ നാണം കെടുത്താൻ ഒരുകൂട്ടർ തുനിഞ്ഞിറങ്ങുമ്പോൾ അവർക്ക് കാവലാളാകേണ്ടവർ അതിന്് കടകവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ ഒടിയൻ മാതൃകയിൽ മാമാങ്കത്തിന് രണ്ടുസംവിധായകർ. കഴിവുള്ള ഒരുകലാകാരനെ ഡമ്മിയാക്കി മാറ്റുകയും ചെയ്തു. തർക്കം വന്നപ്പോൾ അനുരഞ്ജനം എന്ന നിലയിൽ സജീവ് പിള്ളയ്ക്ക് അതിന് വഴങ്ങേണ്ടി വന്നത് മനസ്സിലാക്കാം. എന്നാൽ, സംവിധായകരെ ആകെ തരം താഴ്ത്തുന്ന തരത്തിൽ ഡയറക്ടേഴ്സ് യൂണിയൻ നിലപാട് സ്വീകരിക്കാമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഒടിയൻ സിനിമയുടെ ആദ്യ ഭാഗ ചിത്രീകരണത്തിന് ശേഷമാണ് പത്മകുമാറിനെ ചിത്രത്തിന്റെ ചീഫ് കോഓർഡിനേറ്ററാക്കിയത്. ഇത് ഏറെ ഗുണം ചെയ്തുവെന്ന് മോഹൻലാൽ അടക്കമുള്ളവർ വിലയിരുത്തി. ഇത് തന്നെയാണ് മാമാങ്കത്തിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ മമ്മൂട്ടിയും കണ്ടെത്തുന്ന മാർഗ്ഗം. സിനിമയിലെ ഓരോ കാര്യവും ചെയ്യാനും നിരീക്ഷിക്കാനും പത്മകുമാർ മുഴുവൻ സമയം ഷൂട്ടിങ് ലൊക്കേഷനിലുണ്ടാകും. ഇത് മാമാങ്കത്തിന്റെ മെയ്ക്കിംഗിനേയും സ്വാധീനിക്കുമെന്നാണ് അണിയറക്കാരുടേയും വിലയിരുത്തൽ.
അതിനിടെ ധ്രവുവനെ ചിത്രത്തിൽ നിന്നും മാറ്റിയത് എന്റെ താൽപര്യപ്രകാരമല്ലെന്നും മറുനാടനോട് സജീവ് പിള്ള പ്രതികരിച്ചു. വിചിത്രമായ കാരണമാണ് ഇതിനുപിന്നിലുള്ളത്. അത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ചിത്രത്തിനായി അവൻ ഒരുപാട് കഷ്ടപ്പെട്ടത് എനിക്ക് നേരിൽ അറിയാം. അതിരാവിലെ മുതൽ അർത്ഥരാത്രിയിൽ പോലും അവൻ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പാടുപെട്ടിട്ടുണ്ട്. അവൻ നല്ല പെർഫോമറുമാണ്. ധ്രുവന്റെ കാര്യത്തിൽ എല്ലാത്തരത്തിലും ഞാൻ പൂർണ്ണ സംതൃപ്നായിരുന്നു. അവനെ ചിത്രത്തിൽ നിന്നും മാറ്റിയതിന് പലരും എന്നെ ചീത്തപറയുന്നുണ്ട്-അദ്ദേഹം വിശദമാക്കി.
ഒരു പക്ഷെ പലതും അവന് തുറന്നുപറയാനുണ്ടാവും .പ്രതികരിക്കാൻ ഇന്നത്തെ അവസ്ഥയിൽ അവൻ അശക്തനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പുതുമുഖമായതിനാൽ ഭാവിയും അവൻ തന്നെ നോക്കണമല്ലോ-സജീവ് പിള്ള അഭിപ്രായപ്പെട്ടു. ഉണ്ണിമുകുന്ദൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്ന് പറഞ്ഞത് വാസതവമാണ്. ഇന്നുവരെ ഇത് സംബന്ധിച്ച് ഞങ്ങൾ തമ്മിൽ ഒരു കമ്മ്യൂണിക്കേഷനും ഇതുവരെ നടന്നിട്ടില്ല. മറ്റാരും ഇക്കാര്യം എന്നോട് ചർച്ച ചെയ്തിട്ടുമില്ല. നേരിൽ ബോദ്ധ്യപ്പെടാത്ത കാര്യത്തിൽ എനിക്ക് ഇതല്ലാതെ എന്താണ് പറയാൻ കഴിയുന്നത്-അദ്ദേഹം ചോദിച്ചു.
ചിത്രം മുന്നോട്ടുപോയപ്പോൾ ചിലപ്രശ്നങ്ങൾ ഉയർന്നുവന്നു. ഇതൊക്കെ സിനിമ ഫീൽഡിൽ പതിവാണ്.ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസീയേനും മറ്റും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത് ഇപ്പോൾ ഒട്ടൊക്കെ പരിഹരിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ചിത്രത്തിനായി എല്ലാം ചെയ്തത് ഞാൻ തന്നെയാണ്. വർഷങ്ങളോളം ഇതാനായി രാവും പകലും പാടുപെട്ടു. കഥയും തിരക്കഥയും തയ്യാറാക്കി. നടിനടന്മാരുടെ ഡേറ്റുകളും വാങ്ങി. എന്റെ നേതൃത്വത്തിലാണ് ഇതുവരെ ചിത്രത്തിനുള്ള എല്ലാകാര്യങ്ങളും മുന്നോട്ട് പോയത്. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്-സജീവ് പിള്ള നിലപാട് വ്യക്തമാക്കി.
ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. തന്റെ അറിവിൽ ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ളയാണെന്ന് ഉണ്ണിമുകുന്ദനും അറിയിച്ചിരുന്നു. ഇതിനിന് പിന്നാലെയാണ് സജീവ് പിള്ള തന്നെ എം പത്മകുമാറും ചിത്രത്തിന്റെ ഭാഗമാവുമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്.
മലയാളത്തിലെ കൂടിയമുതൽ മുടക്കുള്ള ചിത്രമായിരിക്കും മാമാങ്കമൈന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ള വിവരം. യുദ്ധരംഗങ്ങളിൽ ആയിരം പേരെവരെ പങ്കെടുപ്പിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം.
Stories you may Like
- രൂക്ഷമായ കമ്യൂണിസ്റ്റ് വിമർശനവുമായി രഞ്ജി പണിക്കർ
- കൂൾ, ഹമ്പിൾ സിമ്പിൾ ലവബിൾ! പ്രഭാസിന്റെ ജീവിത കഥ
- രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്