അവധി ദിവസം അറബി വേഷമിട്ട് കോഴിക്കോട് ജയിലിൽ എത്തി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ള ടിപി കൊലക്കേസ് പ്രതികളെ കണ്ടു; അന്താരാഷ്ട്ര സ്വർണക്കടത്തുകാരൻ ഫായിസിന്റെ കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് നാലുവർഷത്തിനിപ്പുറവും ദുരൂഹം: അന്വേഷണം അട്ടിമറിച്ചത് സർക്കാരിലെ ഉന്നതൻ; കേസുകളെല്ലാം എഴുതി തള്ളി ഒത്താശ; ജയിലിൽ ഫായിസിനെ വരവേറ്റ ജയിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്; പിണറായി സർക്കാർ എല്ലാം ശരിയാക്കുന്നത് ഇങ്ങനെ
പി.വിനയചന്ദ്രൻ
തിരുവനന്തപുരം : അന്താരാഷ്ട്ര സ്വർണക്കടത്തുകാരൻ ഫായിസ് കോഴിക്കോട് ജില്ലാ ജയിലിൽ ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണം സർക്കാരിലെ ഉന്നതൻ അട്ടിമറിച്ചു. അവധിദിവസം അറബി വേഷമിട്ട് വേഷപ്രച്ഛന്നനായി ഫായിസ് കോഴിക്കോട് ജയിലിലെത്തിയ സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരായ അന്വേഷണവും എഴുതിത്ത്ത്ത്ത്ത്ത്തള്ളി. വിദേശത്തടക്കം സംശയാസ്പദമായ ഇടപാടുകളുള്ള സ്വർണക്കടത്തുകാരൻ ഫായിസിന് ടി.പി.ചന്ദ്രശേഖരൻ വധത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് സംശയം ഇതോടെ ബലപ്പെടുകയാണ്.
കണ്ണൂരിലേയും വടകരയിലേയും രാഷ്ട്രീയനേതാക്കൾ മുതൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി വരെയുള്ള ഫായിസിന്റെ ബന്ധങ്ങൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉയർന്നുവന്നിരുന്നെങ്കിലും ഇടത് - വലത് ബാന്ധവം കാരണം ഒതുക്കപ്പെടകയായിരുന്നു. ഇപ്പോൾ ഫായിസിനെ രക്ഷിക്കാൻ സർക്കാരിലെ കേമന്മാർ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ അവധിയിലായിരുന്ന കർക്കടകവാവ് ദിവസമാണ് ഫായിസ് ജയിലിലെത്തി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.മോഹനൻ, കൊലയാളി സംഘാംഗങ്ങളായ കൊടിസുനി, കിർമാണി മനോജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ജയിൽ നിയമങ്ങളൊന്നും പാലിക്കാതെ അറബി വേഷത്തിലാണ് ഫായിസ് ജയിലിലെത്തിയത്. വെൽഫയർ ഓഫീസറുടെ മുറിയിൽ അഞ്ച് പ്രതികളുമായി ഫായിസ് അരമണിക്കൂറോളം സമയമാണ് സംസാരിച്ചത്.
ഫായിസ് എത്തിയതിന്റെ മുൻപുള്ള രണ്ട് ദിവസങ്ങളിൽ ടി.പി.കേസിലെ ദൃക്സാക്ഷികളായ മൂന്നുപേർക്ക് ഫോണിലൂടെ വധഭീഷണിയുണ്ടായിരുന്നു. ഫോൺകോളുകളുടെ ഉറവിടം ഗൾഫ് രാജ്യങ്ങൾ ആണെന്ന് സ്ഥിരീകരിക്കുകയുംചെയ്തു. ഫായിസിന് ഗൾഫ് രാജ്യങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം ഉപയോഗിച്ചാണോ ഭീഷണി കോളുകൾ ഉണ്ടായത് എന്നതടക്കം അന്വേഷിക്കണമെന്ന് ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഒതുക്കപ്പെട്ടു. ടി.പി കേസിൽ ഫായിസിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദൻ അന്ന് രംഗത്തെത്തിയിരുന്നു.
ആഭ്യന്തര മന്ത്രിയായിക്കേ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഫായിസിന്റെ സന്ദർശനത്തെക്കുറിച്ച് ജയിൽ ഡി.ജി.പിയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്നത്തെ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് കോഴിക്കോട് ജയിലിലെത്തി മുഴുവൻ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ വാർഡർമാർക്ക് ഫയാസ് പണം കൈമാറിയെന്നും തടവുകാർക്ക് സൗകര്യങ്ങളൊരുക്കുന്നതിനുള്ള പാരിതോഷികമാകാമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമികഅന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ശിവദാസ്തൈപ്പറന്പിലിനെ തുരന്വേഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഈ അന്വേഷണം കോഴിക്കോട് ജയിലിലെ സൂപ്രണ്ടിന്റെ കൈയിൽ തന്നെ എത്തി.
മാഹി പള്ളൂരിൽ തന്റെ നാട്ടുകാരനായ കൊടിസുനിയെ കാണാനും സൗഹൃദം പുതുക്കാനും മാത്രമാണ് ഫായിസ് ജയിലിലെത്തിയതെന്നും അറബിവേഷം ധരിച്ചതിൽ സംശയാസ്പദമായി ഒന്നുമില്ലെന്നുമാണ് ജയിൽസൂപ്രണ്ടിന്റെ നിഗമനം. അവധിദിനത്തിൽ വേഷപ്രച്ഛന്നനായി ഫയാസ് എത്തിയതിലെ ദുരൂഹതയെക്കുറിച്ചും സന്ദർശന ഉദ്ദേശത്തെക്കുറിച്ചും അന്വേഷണമോ കേസോ വേണ്ടെന്നാണ് ഉന്നതന്റെ നിർദ്ദേശം. ഇതോടെ ജയിൽ ഡി.ജി.പിയുടെയും ഉത്തരമേഖലാ ഡി.ഐ.ജിയുടെയും അന്വേഷണങ്ങൾ പൂർണമായി അവസാനിപ്പിച്ചുവെന്ന് മാത്രമല്ല, ഫായിസിന് അനുകൂലമായ റിപ്പോർട്ടുണ്ടാൻ കോഴിക്കോട് ജയിൽ സൂപ്രണ്ടിന് രഹസ്യനിർദ്ദേശം നൽകുകയും ചെയ്തു.
ഫായിസ് മടങ്ങിയശേഷം ജയിൽ ജീവനക്കാർ പണംകൈമാറ്റം ചെയ്യുന്നത് സി.സി.ടി.വി കാമറയിൽ വ്യക്തമാണ്. വിസിറ്റേഴ്സ് റൂമിൽനിന്ന് പുറത്തിറങ്ങിയ വാർഡൻ മറ്റൊരു വാർഡന് പണം കൈമാറുന്നതായാണ് ദൃശ്യങ്ങളിൽ. ജയിലിൽ ഉദ്യോഗസ്ഥർ സൂക്ഷിക്കുന്നതോ ദൈനംദിന കാര്യങ്ങൾക്കുപയോഗിക്കുന്നതോ ആയ പണമല്ല ഇതെന്നും തടവുകാർക്ക് സൗകര്യങ്ങളൊരുക്കുന്നതിന് പാരിതോഷികമായി ഫായിസ് പണംനൽകിയതാവണമെന്നും ജയിൽ ഡി.ജി.പിയായിരുന്ന അലക്സാണ്ടർ ജേക്കബ് സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ജയിലിലെ ചപ്പാത്തി വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന വാർഡർ ഷൈജേഷ് കുമാറിന് ചപ്പാത്തികൗണ്ടറിലെ പണം മറ്റൊരു വാർഡറായ റിജോ കൈമാറുന്നതാണ് സി.സി.ടി.വിയിലുള്ളതെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. കോഴിക്കോട് മുക്കത്തെ ക്വാറിയുടമയുടെ ശുപാർശപ്രകാരമാണ് അപേക്ഷയെഴുതിവാങ്ങുകയോ തിരിച്ചറിയൽ കാർഡ് പരിശോധിക്കുകയോ ചെയ്യാതെ ജയിൽ ജീവനക്കാർ ഫായിസിനെ ജയിലിനുള്ളിൽ കടത്തിയതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. ഇത് അംഗീകരിച്ച് ജയിൽ ജീവനക്കാരെ ആഭ്യന്തരവകുപ്പ് കുറ്റവിമുക്തരാക്കി കഴിഞ്ഞദിവസം ഉത്തരവിറങ്ങി.
കണ്ണൂരിലെ ചില രാഷ്ട്രീയ നേതാക്കൾ ഫായിസിനൊപ്പം വിദേശയാത്ര നടത്തിയതിന്റേയും വാഹനങ്ങൾ ചില നേതാക്കൾ ഉപയോഗിച്ചിരുന്നതിന്റയും വിവരങ്ങൾ ടി.പികേസ് അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയിരുന്നു. കണ്ണൂരിലെ ഒരു സന്പന്നന്റേയും കോഴിക്കോട്ടെ ഒരു ക്വാറിയുടമയുടേയും സഹായത്തോടെയാണ് രണ്ടുജില്ലകളിലേയും രാഷ്ട്രീയ നേതാക്കളുമായി ഫായിസ് ബന്ധംസ്ഥാപിച്ചത്. 2007 ഒക്ടോബർ 31ന് കരിപ്പൂരിൽ 1045 കിലോ ബാഗേജിലൂടെ ഇലക്ട്രോണിക് സെൻസറുകൾ കടത്തിയ കേസിലും നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും കള്ളനോട്ട് കേസുകളിലും ഫയാസിന്റെ ബന്ധങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് ഇലക്ട്രോണിക്സ് സെൻസറുകൾ കടത്തിയത്. ഫായിസിന്റെ സഹായികളായ തലശ്ശേരി, കൂത്തുപറമ്പ് സ്വദേശികളായ ചിലർക്ക് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കള്ളനോട്ട് കേസുകളിൽ അറസ്റ്റിലായ ദാവൂദിന്റെ ഡി കന്പനിസംഘാംഗമായ മലയാളി കാഞ്ഞങ്ങാട് കൊളവയൽ അബ്ദുള്ള ഹാജിയുമായി ഫായിസിന്റെ ബന്ധവും അന്വേഷിച്ചിരുന്നു.
ഫായിസും ടി.പി കൊലക്കേസ് പ്രതികളും തമ്മിലെന്താണ്?
ടി.പി വധഗൂഢാലോചനക്കേസിൽ അന്താരാഷ്ട്രബന്ധമുള്ള ഫായിസിന്റെ പങ്ക് പൊലീസ് അന്വേഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കപ്പെട്ടു. കൊലയാളിസംഘത്തെ ഫായിസിലേക്കും രാഷ്ട്രീയനേതൃത്വത്തിലേക്കുമെത്തിക്കുന്ന പരമാവധി തെളിവുകളും മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വവുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗവും വിവരങ്ങൾ ശേഖരിച്ചിരുന്നു. സിപിഎം നേതൃത്വം നേരത്തേ ആരോപിച്ചിരുന്നത് ടി.പി വധത്തിന് തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു. ടി.പിയെ വധിക്കുന്നതിനൊപ്പം കേസ് തീവ്രവാദസംഘടനകളുടെ തലയിൽകെട്ടിവയ്ക്കാനും ഗൂഢാലോചന നടന്നതായാണ് പൊലീസിനുള്ള വിവരം. കൊലയാളികളെത്തിയ കാറിൽ അറബിയിലെഴുതിയ സ്റ്റിക്കർ ഒട്ടിച്ചത് ഇതിന്റെ ഭാഗമായിരുന്നിരിക്കണം. ഏരിയാകമ്മിറ്റിയംഗമായ നേതാവാണ് ഇതിനുള്ള കരുക്കൾ നീക്കിയതെന്ന് പൊലീസ് പറയുന്നു.
2009ൽ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗത്തിന്റെ ന്യൂമാഹിയിലെ വീട്ടിലും കണ്ണൂർ ചൊക്ളിയിലെ വയലിലും പാനൂർ ഏരിയാകമ്മിറ്റിയംഗത്തിന്റെ പാനൂരിലെ വീട്ടിലും ടി.പിയെ വകവരുത്താൻ ഗൂഢാലോചന നടന്നതായി പിടിയിലായപ്പോൾ പ്രധാനപ്രതികളിൽ ചിലർ മൊഴിനൽകിയിട്ടുണ്ട്. 2009ലെ വധശ്രമം പാളിയതിനാൽ കൊലനടത്താനായി മുംബയിൽ നിന്ന് കൊടിസുനിയെ വിളിച്ചുവരുത്തിയതിനു പിന്നിൽ ആരൊക്കെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ടി.പിയെ വധിക്കാൻ പാർട്ടിതീരുമാനമുണ്ടായിരുന്നെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്റട്ടേറിയറ്റ് അംഗം കാരായിരാജന്റെ മൊഴി, ചന്ദ്റശേഖരന്റെ തലകൊയ്യുമെന്നു സിപിഎം ഒഞ്ചിയം ലോക്കൽ സെക്റട്ടറി വി.പി.ഗോപാലകൃഷ്ണൻ 2010 ഫെബ്റുവരിയിൽ നടത്തിയ പ്റസംഗത്തിന്റെ വിഡിയോ എന്നിവയെല്ലാം തെളിവുകളാണ്. മുംബയിൽനിന്നെത്തിയ കൊടിസുനി ടി.പിയെ വധിക്കാനുള്ള ദൗത്യമേറ്റെടുക്കുന്നതിന് മുൻപ് ഇത് പാർട്ടിയുടെ തീരുമാനമാണോ എന്ന് ഉറപ്പിക്കാൻ കാരായിരാജനെ വിളിച്ചതായി കൊലക്കേസ് അന്വേഷിച്ച പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം പ്രതികളേയും ഗൂഢാലോചനയിൽ പങ്കെടുത്തവരേയും സംസ്ഥാനത്തിനു പുറത്തേക്ക് കടത്താനും ഒളിവിൽ പാർപ്പിക്കാനും നൂറോളം പേരുടെ സഹായമുണ്ടായതായാണ് പൊലീസ് കരുതുന്നത്.
കൊലയ്ക്കു ശേഷം പ്രധാനപ്രതി ടി.കെ രജീഷ് മൈസൂർ, ബംഗളൂരു, പുനെ, ഷോലാപൂരിലെ അകുലിജ, ന്യൂ മുംബൈയിൽ വാശി, സാവന്തവാടി, മഡ്ഗാവ് എന്നിവിടങ്ങളിൽ ഒളിവിൽകഴിഞ്ഞ ശേഷം മഹാരാഷ്ട്റ- ഗോവ അതിർത്തിയിലെ സിന്ധുദുർഗ് ജില്ലയിലെ ഡോഡാമാർഗ് ബെദ്ഷി ഗ്റാമത്തിൽ നിന്നാണ് പിടിയിലായത്. കൊലനടത്താനെത്തിയ ഇന്നോവ കാർ ഓടിച്ച എം.സി. അനൂപ് ബാംഗ്ലൂരിലാണ് പിടിയിലായത്. നാല് സംസ്ഥാനങ്ങളിൽ പ്രതികൾക്ക് ഒളിയിടമൊരുക്കിയവരെക്കുറിച്ചും അതിനുപിന്നിലെ ആസൂത്രണത്തെക്കുറിച്ചും അന്വേഷിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും രാഷ്ട്രീയക്കാർ പരാജയപ്പെടുത്തുകയായിരുന്നു.
Stories you may Like
- കാളികാവിലെ ക്രൂരതയിൽ ഫായിസിന്റെ കുടുംബം മാപ്പുസാക്ഷിയാകുമോ?
- വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്! മോദിക്ക് കൈകൊടുത്തത് കൃത്യസമയത്ത്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- നവകേരളം പദ്ധതി ഫലം കാണുന്നതിന്റെ തെളിവ്: മന്ത്രി എം ബി രാജേഷ്
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്