പണി തീരാത്ത ഫ്ളാറ്റ് കൈമാറി ആദ്യം കൊടുംചതി; രജിസ്റ്റർ ചെയ്ത് നൽകാതെ മനംമടുപ്പിക്കൽ; പിന്നാല വാട്ടർ കണക്ഷനും വൈദ്യുതി കണക്ഷനും നൽകാതെ വിലപേശൽ; ഒടുവിൽ 19 നിലയുള്ള ഫ്ളാറ്റിന്റെ ലിഫ്റ്റ് ഓഫാക്കി പ്രായമുള്ളവരെ വലയ്ക്കൽ; സഹികെട്ട് ഫ്ളാറ്റ് ഉടമകൾ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ ഒഴിവുകഴിവുകളുമായി കാക്കനാട്ടെ ജെയിൻ കൺസ്ട്രക്ഷൻ; എസ്ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻസ് ടഫ്നൽ പാർക്ക് സമുച്ചയവും തട്ടിപ്പ് വിവാദത്തിൽ
എം മനോജ് കുമാർ
കൊച്ചി: ഫ്ളാറ്റ് നിർമ്മാതാക്കളായ എസ്ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് എതിരെയും പരാതി ഉയരുന്നു. ഫ്ളാറ്റ് ഉടമകളെ ഗ്രൂപ്പ് വഞ്ചിച്ചു എന്ന പരാതിയാണ് ഇപ്പോൾ കാക്കനാട്ടിൽ നിന്നും ഉയരുന്നത്. ജെയിൻ കൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ കാക്കനാട്ട് ഫ്ളാറ്റിന് എതിരെയാണ് പരാതി. ജെയിനിന്റെ കാക്കനാട്ടുള്ള പത്തൊൻപത് നിലയുള്ള വിവിധ ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങുന്ന ജെയിൻ ടഫ്നൽ പാർക്കിനെക്കുറിച്ചാണ് പരാതി ഉയരുന്നത്. പത്തൊൻപത് നിലയുള്ള എട്ടു ടവറുകൾ ആണ് ഈ ഫ്ളാറ്റ് സമുച്ചയത്തിലുള്ളത്. ഇതിൽ ആദ്യം പണിതീർന്ന ഒന്നാം ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങിയവരാണ് കുടുങ്ങിക്കിടക്കുന്നത്. ഒരടിസ്ഥാന സൗകര്യങ്ങളും ഫ്ളാറ്റിൽ ഏർപ്പെടുത്താതെ, ഉടമകൾക്ക് ഫ്ളാറ്റ് രജിസ്റ്റർ പോലും ചെയ്ത് നൽകാതെയാണ് ജെയിൻ ഫ്ളാറ്റ് ഉടമകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.
താമസം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും 80 ശതമാനം ജോലികൾ മാത്രമാണ് ഫ്ളാറ്റിൽ പൂർത്തിയായത്. ഫ്ളാറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുങ്ങിയിട്ടില്ല. ഫ്ളാറ്റ് ഉടമകൾക്ക് കൈമാറിയതിനാൽ ബാങ്ക് വായ്പ വഴി വന്ന മുഴുവൻ തുകയും മുഴുവൻ പൂർണമായും ജെയിൻ ഗ്രൂപ്പ് ഈടാക്കിയിട്ടുണ്ട്. അതിനുശേഷമാണ് ജെയിൻ ഇപ്പോൾ കൈ കഴുകുന്നത്. ബാങ്ക് ലോൺ പൂർണമായി ലഭിക്കുന്ന വിധത്തിലാണ് ആദ്യത്തെ ഫ്ളാറ്റ് സമുച്ചയം ഇവർ പൂർത്തിയാക്കിയത്. ബാങ്ക് നിയമങ്ങൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കിന് ഈ കാര്യത്തിൽ ഇടപെടാനും കഴിയില്ല. ഉടമകൾക്ക് സ്വന്തമായി ഇലക്ട്രിസിസ്റ്റി മീറ്റർ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇലക്ട്രിസിറ്റി ചാർജ് ഇവർ അടയ്ക്കുന്നില്ല. ഇലക്ട്രിസിറ്റി ആവാത്തതിനാൽ ബിൽഡിങ് നമ്പർ കിട്ടിയിട്ടില്ല. ഫ്ളാറ്റിന് ഫയർ എൻ ഒസിയില്ല . ഇലക്ട്രിസിറ്റി ലഭിക്കുന്നുണ്ടെങ്കിലും അത് എവിടെ നിന്നാണ് എന്ന് ഉടമകൾക്ക് അറിയില്ല. വെള്ളം ലഭിക്കുന്നുണ്ടെങ്കിലും അതിനും മീറ്റർ വന്നിട്ടില്ല. വാട്ടർ ചാർജും ഇതുവരെ അടച്ചിട്ടില്ല. ഫ്ളാറ്റ് ആണെങ്കിൽ ഉടമകൾക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുമില്ല.
ഇപ്പോൾ ഉയർന്ന മെയിന്റനസ് തുക വേണമെന്ന ജെയിൻ ഗ്രൂപ്പിന്റെ ആവശ്യത്തിന് വഴങ്ങാത്തതിനാൽ ഫ്ളാറ്റ് ഉടമക്കൾക്ക് നേരെ പ്രതികാര നടപടികൾക്കാണ് ജെയിൻ ഗ്രൂപ്പ് ഒരുങ്ങുന്നത്. പരാതിപ്പെട്ടവർക്ക് നേരെ ഭീഷണിയുമുണ്ട്. 19 നിലയുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ലിഫ്റ്റ് കട്ട് ചെയ്തിട്ടാണ് ഫ്ളാറ്റ് ഉടമകളെ പാഠം പഠിപ്പിക്കാൻ ജെയിൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ലിഫ്റ്റ് ഓഫാക്കിയ നിലയിലായിരുന്നു. അതിനെതിരെ ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പരാതി നൽകിയപ്പോൾ ലിഫ്റ്റ് ഓണാക്കി. അതിനുശേഷം വീണ്ടും ലിഫ്റ്റ് കട്ട് ചെയ്തു. അന്വേഷിച്ചപ്പോൾ തകരാർ ഉണ്ടെന്നു പറഞ്ഞു..
ഫ്ളാറ്റ് ഉടമകൾ പരിശോധിച്ചപ്പോൾ ലിഫ്റ്റ് ഓഫാക്കിയിട്ട നിലയിലായിരുന്നു. ഉടമകളെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. 19 നിലകളിലായുള്ള 22 താമസക്കാർ ഉള്ള ഫ്ളാറ്റ് സമുച്ചയത്തിലാണ് ഈ രീതിയിലുള്ള പാഠം പഠിപ്പിക്കൽ നടക്കുന്നത്. 'ഞങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. മെയിന്റൻസ് ചാർജ് ഞങ്ങൾ നൽകാം. പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ ഫ്ളാറ്റ് ഞങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ജെയിൻ ഗ്രൂപ്പ് ചെയ്തിട്ടില്ല.. വാട്ടർ, ഇലക്ട്രിസിറ്റി തുടങ്ങിയ കാര്യങ്ങൾ വേറെയും.. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കട്ടെ. അതിനുശേഷം ഞങ്ങൾ ഫ്ളാറ്റിനു അവർ പറയുന്ന മെയിന്റനസ് ചാർജ് നൽകാം-ഫ്ളാറ്റ് ഉടമ റെബി തോമസ് മറുനാടനോട് പറഞ്ഞു.
2008-ൽ ജെയിൻ ഗ്രൂപ്പ് അനൗൺസ് ചെയ്ത പ്രോജക്ട് ആണിത്. പക്ഷെ പത്തുവർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് സമുച്ചയം പൂർത്തിയായിട്ടില്ല.. ഒരു ടവർ എൺപത് ശതമാനം പൂർത്തിയായി. ഇതിലാണ് താമസക്കാർ ഉള്ളത്. മറ്റൊരു ഫ്ളാറ്റ് സമുച്ചയം അറുപത് ശതമാനം പൂർത്തിയായി. മറ്റു ടവറുകൾ എല്ലാം അസ്ഥികൂടമായി നിലനിൽക്കുകയാണ്. ഒരു ടവർ പൂർണ്ണമായും പൂർത്തിയായി എന്ന് പറഞ്ഞിട്ടാണ് താമസക്കാർക്ക് നൽകിയത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പിന്നീട് വരും എന്നാണ് പറഞ്ഞത്.. ഇപ്പോഴും പറയുന്നത് ഞങ്ങൾ എല്ലാം ഏർപ്പെടുത്തും എന്ന് മാത്രമാണ്- റെബി തോമസ് പറയുന്നു.. മെയിന്റൻസിനു 65000 രൂപ ജെയിൻ ഗ്രൂപ്പിന് ഫ്ളാറ്റ് ഉടമകൾ ആദ്യമേ നൽകിയതാണ്.. രണ്ടു വർഷ മെയിന്റൻസിനു വേണ്ടിയാണ് ഈ തുക നൽകിയത്.. പക്ഷെ മെയിന്റൻസ് ഒന്നും നടന്നിട്ടുമില്ല.
ഇപ്പോൾ ജെയിൻ ഗ്രൂപ്പ് പറയുന്നത് മൂന്നു ബെഡ് റൂം ഫ്ളാറ്റ് ഉടമകൾ 3500 രൂപവെച്ച് നല്കണമെന്നാണ്. രണ്ടു ബെഡ് റൂം ഫ്ളാറ്റ് ഉള്ളവർ 2500 രൂപ വെച്ചും നൽകണം. ഇത് കൂടാതെ ലിഫ്റ്റിന്റെ എഎംസിയും നൽകണം. ഇതെല്ലാം കൂടി വലിയ തുകയാണ് ഓരോ ഫ്ളാറ്റ് ഉടമയും നൽകേണ്ടി വരുന്നത്. ഇതിൽ പ്രശ്നം വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഫ്ളാറ്റ് സമുച്ചയത്തിലെ ലിഫ്റ്റുകൾ പ്രവർത്തനരഹിതമാക്കി ജെയിൻ ഗ്രൂപ്പ് പകപോക്കിയത്. ഫ്ളാറ്റ് സമുച്ചയത്തിലെ ഉടമകൾക്ക് പരസ്പരം അറിയില്ല. അതുകൊണ്ട് തന്നെ ഓരോ ഉടമയോടും വിവിധ തീയതികളാണ് നിർമ്മാണം പൂർത്തിയാക്കുന്ന കാര്യത്തിൽ ജെയിൻ ഗ്രൂപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ പണി പൂർത്തിയായ ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ ജെയിൻ തട്ടിപ്പ് നടത്തി തുടങ്ങിയപ്പോഴാണ് ഫ്ളാറ്റ് ഉടമകൾ പരസ്പരം ബന്ധപ്പെടുന്നതും ജെയിനിന്റെ കബളിപ്പിക്കൽ രീതികൾ മനസിലാക്കുന്നതും. ഇപ്പോൾ മെയിന്റനൻസ് ഫീസിന്റെ പ്രശ്നത്തിൽ വൈദ്യുതിയും ജലവിതരണവും നിർത്തുമെന്നാണ് ഇപ്പോഴുള്ള ഭീഷണി.
രണ്ടായിരത്തിയെട്ടിലാണ് അരക്കോടിയോളം രൂപ നൽകി നൂറിലേറപ്പേർ ഫ്ളാറ്റ് വാങ്ങിയത്. പത്തുവർഷം കഴിഞ്ഞിട്ടും പണം നൽകിയവർക്ക് ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി കൈമാറിയില്ല. ഹൗസിങ് ലോണിന്റെ തിരിച്ചടവ് തുകയും, താമസിക്കുന്ന വീടിന്റെ വാടകയും താങ്ങാനാകാതെ വന്നതോടെയാണ് ഇവരുടെ ഫ്ളാറ്റ് നിർമ്മാണം പൂർത്തിയായിരിക്കുന്ന എന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇതുവരെ പൂർത്തിയാക്കപ്പെടാത്ത ഫ്ളാറ്റിലേക്ക് താമസം മാറുന്നത്. ഇപ്പോഴും പണി പൂർത്തിയാക്കി നൽകിയാൽ മെയിന്റനൻസ് ചാർജ് നൽകാൻ ഫ്ളാറ്റ് ഉടമകൾ തയ്യാറാണ്. എന്നാൽ അതിന് കമ്പനി തയ്യാറല്ല. ഇതിന് പകരമാണ് പീഡനം തുടങ്ങിയത്. പത്തൊൻപത് നിലയുള്ള ഫ്ളാറ്റിലെ ലിഫ്റ്റുകൾ ഓഫ് ചെയ്തതോടെ വിദ്യാർത്ഥികളും പ്രായമായവരും വലഞ്ഞു. ഫ്ളാറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ലാത്തതിനാൽ ആ വിലാസത്തിൽ ആധാർ കാർഡ് പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഫ്ളാറ്റ് നിർമ്മാണത്തിലെ ചതി ചൂണ്ടിക്കാട്ടി നിയമനടപടികൾ സ്വീകരിക്കാനാണ് ഇപ്പോൾ ഫ്ളാറ്റ് ഉടമകൾ ഒരുങ്ങുന്നത്..
Stories you may Like
- നോട്ട് നിരോധനം തകർത്ത ഹീരാ ബാബു അറസ്റ്റിൽ
- ഭവന നിർമ്മാണ ബോർഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരും: മന്ത്രി കെ രാജൻ
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- നിക്ഷേപം ലക്ഷങ്ങൾ, റെയ്ഡിനെത്തിയ ഇ.ഡി.സംഘം കൊച്ചിയിലെ വീടുകണ്ട് ഞെട്ടി
- ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്