Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടികയിൽ പുരുഷൻ സ്ത്രീയായി! 21ാം നമ്പറിൽ രേഖപ്പെടുത്തിയത് 47 വയസ്സുള്ള പരംജ്യോതിയെന്ന പുരുഷൻ; സെപ്റ്റംബർ 29ന് ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് ചെന്നൈ സ്വദേശി; സ്ത്രീയെന്ന് രേഖപ്പെടുത്തിയതിൽ ആശ്ചര്യമുണ്ടെന്നും പരംജ്യോതി; വിവാഹം കഴിക്കാത്ത പുരുഷന്മാരുടെ ഫോൺ നമ്പർ പോലും സർക്കാർ കോടതിയിൽ യുവതികളുടേതായി നൽകി; പച്ചക്കള്ളങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ തലയിൽ മുണ്ടിട്ട് പിണറായി സർക്കാർ

സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടികയിൽ പുരുഷൻ സ്ത്രീയായി! 21ാം നമ്പറിൽ രേഖപ്പെടുത്തിയത് 47 വയസ്സുള്ള പരംജ്യോതിയെന്ന പുരുഷൻ; സെപ്റ്റംബർ 29ന് ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച് ചെന്നൈ സ്വദേശി; സ്ത്രീയെന്ന് രേഖപ്പെടുത്തിയതിൽ ആശ്ചര്യമുണ്ടെന്നും പരംജ്യോതി; വിവാഹം കഴിക്കാത്ത പുരുഷന്മാരുടെ ഫോൺ നമ്പർ പോലും സർക്കാർ കോടതിയിൽ യുവതികളുടേതായി നൽകി; പച്ചക്കള്ളങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ തലയിൽ മുണ്ടിട്ട് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയെയും കബളിപ്പിക്കാൻ ശ്രമിച്ച പിണറായി സർക്കാർ സ്വയം നാണം കെടുന്നു. ശബരിമലയിൽ ദർശനം നടത്തിയെന്ന് കാണിച്ച് സർക്കാർ നൽകിയ ലിസ്റ്റിൽ ഉള്ള 51 പേരിൽ ഒരു പുരുഷനും ഉൾപ്പെട്ടു. ഇതോടെ തീർത്തും അശ്രദ്ധമായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ ലിസ്റ്റാണ് ഇതെന്ന് വ്യക്തമാകുന്നു.

നെഹ്‌റു തുണ്ടാളം - എന്ന മേൽവിലാസത്തിൽ നൽകിയിരിക്കുന്ന ചെന്നൈ സ്വദേശി പരംജ്യോതിയാണ് പുരുഷനനെയാണ് സർക്കാർ സ്ത്രീയാക്കിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിൽ ഇരുപത്തിയൊന്നാമതായാണ് പരംജ്യോതിയുടെ പേര് നൽകിയിരിക്കുന്നത്. എന്തെങ്കിലും പിഴവ് സംഭവിച്ചതാകാമെന്നും താൻ ഓൺലൈനായി ബുക്ക് ചെയ്തപ്പോൾ പുരുഷൻ എന്ന ഓപ്ഷൻ തന്നെയാണ് നൽകിയിരുന്നതെന്നും പരംജ്യോതി പറയുന്നു. പുരുഷനായ തന്നെ സ്ത്രീയായി രേഖപ്പെടുത്തിയതിൽ ആശ്ചര്യമുണ്ടെന്നും പരംജ്യോതി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ആരും പട്ടികയിൽ ഉണ്ടായിരുന്നു. വിർച്വൽ ക്യുവിൽ പേര് രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയത്. ഓൺലൈൻ വഴി ബുക്ക് ചെയ്‌തെത്തിയ ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ പേര് മാത്രമാണ് പട്ടികയിലുള്ളത്. ഇതിൽ പലരുടെയും വയസ് അമ്പതിന് മുകളിലാണ് താനും. പട്ടികയിലെ ആദ്യപേരുകാരിക്ക് തന്നെ പ്രായം 55 ഉണ്ടായിരുന്നു. ഇത് കൂടാതെ പട്ടികയിൽ നൽകിയിരിക്കുന്ന പലരുടെയും വയസ് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതരായ യുവാക്കളുടെ ഫോൺനമ്പരും രേഖപ്പെടുത്തി.

വിവാഹം കഴിക്കാത്ത പുരുഷന്മാരുടെ ഫോൺ നമ്പർ പോലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും
അന്വേഷണത്തിൽ വ്യക്തമായി. വിർച്വൽ ക്യൂവഴി രജിസ്റ്റർ ചെയ്തപ്പോൾ ഫോൺനമ്പർ മാറിക്കൊടുത്തതാണെന്ന് വ്യക്തം. എന്നാൽ, കോടതിയിൽ ഈ പട്ടിക സമർപ്പിക്കുമ്പോൾ സർക്കാർ പരിശോധിക്കാൻ തയ്യാറാകാത്തത് വലിയ വീഴ്‌ച്ചയായി തന്നെ വിലയിരുത്തേണ്ടി വരും. ക്ഷേത്രദർശനത്തിന് എത്താതിരുന്നവരുടെ പേരു വിവരങ്ങളും സർക്കാർ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ബിന്ദുവും കനകദുർഗയും മല കയറും മുമ്പ് 51 യുവതികൾ കയറിയിട്ടുണ്ടെന്നാണ് സർക്കാർ രേഖാമൂലം കോടതിയിൽ പറഞ്ഞത്. കേരളത്തിൽ നിന്നുള്ള യുവതികൾ ആരും പട്ടികയിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതോടെ ഉയർന്നിരുന്നു. വെർച്വൽ ക്യൂ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ നിന്നാണ് പൊലീസ് 50 വയസിൽ താഴെയുള്ളവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ പേരുമാത്രമാണുള്ളത്.

പട്ടികയിലുള്ള പല സ്ത്രീകൾക്കും 50 വയസിൽ കൂടുതലുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പട്ടികയിലെ ആദ്യ പേര് പത്മാവതി എന്നയാളുടേതാണ്. തിരിച്ചറിയൽ കാർഡായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് ഇവർ നൽകിയിരിക്കുന്നത്. പത്മാവതി ദസരി എന്ന ഇവർക്ക് സർക്കാർ പട്ടികയിൽ 48 വയസ് മാത്രമേയുള്ളു. എന്നാൽ വോട്ടേഴ്സ് ഐഡിയിൽ 55 വയസാണ് കാണിക്കുന്നത്.. പട്ടികയിൽ രണ്ടാമതുള്ള ആന്ധ്ര സ്വദേശി സുലോചനയ്ക്ക് 49 വയസാണ് പട്ടികയിൽ കാണുന്നത്. എന്നാൽ ഇവര്ക്ക് 53 വയസുണ്ടെന്നാണ് പറയപ്പെടുന്നത്.

പട്ടികയിലുള്ള 51 പേരിൽ എത്ര പേർ 50 വയസിൽ താഴെയുള്ളവരാണെന്ന് കാര്യം ഇനി വിശദമായി പരിശോധിക്കേണ്ടി വരുന്നത്. കേരളസർക്കാരിന്റെ വെർച്വൽ ക്യൂവിൽ 10നും 50നും ഇടയിൽ പ്രായമുള്ള 7564 യുവതികൾ രജിസ്റ്റർ ചെയ്തിരുന്നു, അതിൽ 51 യുവതികളും മലകയറിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പട്ടികയിലുള്ള അഞ്ചുസ്ത്രീകൾ ഇതിനകം പ്രായം 50 കടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡിലും ആധാറിലുമൊക്കെ പ്രായം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ചിലർ പറയുന്നത്. 52 വയസുണ്ടെന്ന് ഗോവ സ്വദേശിനി കമലാവതി മനോഹറും വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയത് ഓൺലൈൻ വഴി വെർച്വൽ ക്യൂ ദർശനത്തിനായി അപേക്ഷിച്ചപ്പോൾ നൽകിയ പട്ടികയാണ്. ഇതുപ്രകാരം ദർശനം നടത്തിയവരുടെ പട്ടിക തരംതിരിച്ച് 50 വയസിൽ താഴെയുള്ളവരുടെ ലിസ്റ്റ് എടുക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സാധ്യതകൾ ഇങ്ങനെയാണ്:

ദർശനം നടത്തിയ യുവതികളുടെ പൂർണവിലാസമടങ്ങിയ പട്ടിക ഉണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളവരിൽ ഏറെയും. ശബരിമല ദർശനം നടത്തിയ കനകദുർഗ, ബിന്ദു എന്നിവർക്ക് സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ദർശനം നടത്തിയവരുടെ പട്ടിക കൈമാറിയത്. യുവതികൾക്ക് യാതൊരുവിധത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളും നേരിടേണ്ടി വന്നില്ലന്നാണ് സർക്കാർ പറയുന്നത. ,51 യുവതികൾ മലകയറിയെന്ന വിവരം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP