രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ 25 ശതമാനം ചെലവാക്കണമെന്ന് വ്യവസ്ഥ പാലിക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരം 19 കോടി; നഷ്ടം തേടി കത്തയച്ചപ്പോൾ പുതു തന്ത്രവുമായി അദാനി; ഹാജരാക്കിയത് മറ്റു തുറമുഖ പദ്ധതികൾക്ക് അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്കും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റും; നീക്കങ്ങൾക്ക് കുടപിടിക്കാൻ സർക്കാരിലെ ചില ഉന്നതരും; നഷ്ടപരിഹാരത്തിനു പകരം വൻ തുക കോഴ ഒഴുകുമെന്ന് ആരോപണം; വിഴിഞ്ഞം തുറമുഖത്തിൽ കളമൊരുങ്ങുന്നത് ഒത്തുതീർപ്പിന്
എം മനോജ് കുമാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വീഴ്ച വരുത്തിയ അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ ഒത്തുകളിക്കുന്നതായി സൂചന. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാർ വ്യവസ്ഥകളിൽ വൻ വീഴ്ചകൾ വരുത്തിയ കമ്പനി ഇപ്പോൾ കരാർ ലംഘനത്തിന്റെ പേരിൽ സർക്കാരിനു നൽകേണ്ട തുകയായ 19 കോടി രൂപ നൽകാതിരിക്കാനാണ് ശ്രമം നടത്തുന്നത്. തൊടുന്യായം പറഞ്ഞു സർക്കാരിലേക്ക് നൽകേണ്ട 19 കോടി രൂപ നല്കാതിരിക്കാൻ ശ്രമിക്കുമ്പോൾ അദാനിയുടെ ഈ ശ്രമങ്ങൾക്ക് സർക്കാരും കുട പിടിക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.
നഷ്ടപരിഹാരമായി ലഭിക്കേണ്ട 19 കോടി അദാനി കൊടുക്കാതിരിക്കുമ്പോൾ ആ നീക്കത്തിന് കുട പിടിക്കാനായി ഈ ഇടപാടിൽ വൻ തുക കോഴയായി കൈമറിയുന്നെന്നാണ് പിന്നാമ്പുറ ആരോപണം. കോഴ മറിയാൻ ഇടയാക്കുന്നത് തന്നെ സർക്കാർ നൽകിയ കത്തിന്മേലാണ്. ജൂലൈ 26 നു വിഴിഞ്ഞം പദ്ധതി 600 ദിവസം പിന്നിടുമ്പോൾ അദാനി ഒന്നാംഘട്ട നിർമ്മാണ പ്രകാരമുള്ള പദ്ധതി തുകയുടെ 25 ശതമാനം പൂർത്തിയാക്കിയില്ലാ എന്നാണ് സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കരാർലംഘനത്തിന്റെ പേരിൽ 19 കോടിയോളം രൂപ അദാനി സർക്കാരിനു നൽകണം എന്നാണ് സർക്കാർ കത്തിൽ ആവശ്യപ്പെടുന്നത്.
നഷ്ടപരിഹാരത്തിനായി കത്ത് കൈമാറിയ കാര്യം നിയമസഭയിൽ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനപക്ഷം നേതാവ് പി.സി.ജോർജിന്റെ ചോദ്യത്തിനാണ് നിയമസഭയിൽ സർക്കാർ ഈ മറുപടി നൽകിയത്. ഈ കത്ത് കൈമാറിയതോടെയാണ് കോഴയ്ക്കുള്ള സാധ്യതകൾ തിരിച്ചറിഞ്ഞു സർക്കാരിൽ തന്നെയുള്ള ചിലർ നീക്കം നടത്തുന്നത്. ഈ ഇടപാടിൽ കോഴ കൈപ്പറ്റാനുള്ള നീക്കങ്ങൾക്ക് സർക്കാരിലെ പ്രമുഖരുടെ മൗനാനുവാദമുണ്ടെന്നാണ് അറിയുന്നത്.കോഴ കൈമറിയുന്നതോടെ അദാനി നൽകേണ്ട തുകയുടെ കാര്യത്തിൽ സർക്കാർ ബലം പിടിക്കില്ല.
ഇത്തരം നീക്കങ്ങൾ നടന്നുവരുന്നതായാണ് അറിയുന്നത്.കഴിഞ്ഞ ജൂലൈ 26 നു വിഴിഞ്ഞം പദ്ധതി 600 ദിവസം പിന്നിടുമ്പോൾ ഒന്നാംഘട്ട പദ്ധതി തുകയുടെ ഇരുപത്തിയഞ്ച് ശതമാനം കമ്പനി നിർമ്മാണ മേഖലയിൽ ചെലവിടെണ്ടതാണ്.പക്ഷെ കമ്പനി ഈ തുക ചെലവിട്ടിട്ടില്ല. ചെലവാക്കേണ്ട തുകയിൽ ഗണ്യമായ കുറവ് വന്നതിനാൽ കരാർ പ്രകാരം സർക്കാരിനു കമ്പനി 19 കോടി രൂപയോളം നൽകേണ്ടതുണ്ട്. ഒന്നാംഘട്ട നിർമ്മാണത്തിനുള്ള തുക ചിലവഴിച്ചില്ല എന്ന് മാത്രമല്ല പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതി പോലും പൂർത്തിയാക്കിയിട്ടില്ല.
പുലിമുട്ട്, പാലം ജോലികൾ, മണ്ണിട്ട് നികത്തൽ തുടങി ഒന്നാംഘട്ട ജോലികൾ തന്നെ പാതിവഴിയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നിർമ്മാണ പ്രവർത്തനത്തിനുള്ള തുക ചിലവഴിച്ചിട്ടില്ല എന്ന് മനസിലാക്കി സർക്കാർ ഖജനാവിലേക്ക് വേണ്ട നഷ്ടം നൽകാതിരിക്കാൻ അദാനി ശ്രമിക്കുന്നത്. തുക നൽകാതിരിക്കാൻ അദാനി ശ്രമിക്കുമ്പോൾ സർക്കാരും ഈ നീക്കത്തിന് നേരെ കണ്ണടയ്ക്കുകയാണ്. കമ്പനിയുടെ പല തുറമുഖ ആവശ്യങ്ങൾക്ക് വേണ്ടി അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്ക് ബോധ്യപ്പെടുത്തിയും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് നല്‍കിയുമാണ് ഇത്രയും തുക ചെലവായി എന്ന് അദാനി സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.
വിഴിഞ്ഞം ഒന്നാംഘട്ട പദ്ധതി തുകയുടെ ഇരുപത്തിയഞ്ച് ശതമാനം കമ്പനി ചിലവഴിച്ചതായി സർക്കാരും സമ്മതിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് മനസിലാക്കുന്നവരാണ് അദാനിക്ക് വേണ്ടി നീക്കം നടത്തുന്നത്. ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുമെന്നാണ് കരാർ ഒപ്പിടുന്ന വേളയിൽ അദാനി പറഞ്ഞിരുന്നത്. 2015 ഡിസംബർ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിർമ്മാണം എന്നാണ് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ പ്രവർത്തന പുരോഗമതി വിലയിരുത്തുന്നതിനായി കൺസെഷൻ കരാറിൽ ഒന്നം ഘട്ടത്തെ നാല് നാഴിക കല്ലുകളായി വിഭജിച്ചിരുന്നു. ഇതിൽ രണ്ടാം നാഴികക്കല്ലനുസിച്ച് 600 ദിവസം കൊണ്ട് അദാനി കമ്പനി കണ്ടെത്തിയ മുഖ്യ വായ്പ ദാതാവായ ധനകാര്യ സ്ഥാപനം അംഗീകരിച്ചുള്ള പദ്ധതി തുകയുടെ 25 ശതമാനം അദാനി കമ്പനി ചെലവഴിക്കേണ്ടതും ആയതിന്റെ പകുതിയെങ്കിലും തുറമുഖത്തിന്റെ നിർമ്മിതികളിൽ ആയിരിക്കണം എന്ന് നിഷ്കർശിച്ചിട്ടുണ്ട്. സീനിയർ ലെന്റ് അംഗീകരിച്ചിട്ടുള്ള പദ്ധതി ചെലവ് 4168 കോടി രൂപയാണ്.
ഇപ്രകാരം കണക്കാക്കുമ്പോൾ കുറഞ്ഞത് 1042 കോടി രൂപ അദാനി ചെലവഴിക്കേണ്ടതും ഇതിൽ 521 കോടി രൂപ നിർമ്മിതികളിലും ആയിരക്കണക്കിനുണ്ട്. എന്നാൽ രണ്ടാം നാഴിക കല്ലെന്ന് തീയതിൽ നടത്തിയ നിക്ഷേപം ചെലവഴിക്കേണ്ട 25ശതമാനത്തിൽ കുറവായതിനാൽ 18.96 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ കത്ത് നൽകിയത്. ഇതിന് തുടർന്നാണ് മറ്റ് തുറമുഖ പദ്ധതിക്ക് വേണ്ട ഉപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനായി ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള ലോണും മറ്റും കാട്ടി അപേക്ഷ നൽകിയത്. ഇതാണ് അതേ പടി സംസ്ഥാന സർക്കാർ അംഗീകരിക്കാൻ ഒരുങ്ങുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. ആദ്യ ഘട്ടത്തിൽ ടെർമിനൽ നിർമ്മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ എഴുന്നുറോളം മീറ്റർ തുറമുഖത്തിന്റെ വികാസം വർദ്ധിപ്പിക്കും. മൂന്നാം ഘട്ടത്തിൽ ഹാർബർ ഏരിയ വികസന പദ്ധതികൾ, ബ്രേക്ക് വാട്ടർ നിർമ്മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം. ഇതായിരുന്നു പദ്ധതി.
ഔദ്യോഗികപ്രഖ്യാപന വേളയിൽ അദാനി ഗ്രൂപ്പ് പറഞ്ഞ ആയിരം ദിവസങ്ങൾ ആണ് കഴിഞ്ഞ സെപ്റ്റംബർ ആദ്യം അവസാനിച്ചത് 998 ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ കരാർ അനുസരിച്ച് ആദ്യഘട്ട പൂർത്തീകരണം നടക്കില്ലെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. . കാലാവധി നീട്ടി നൽകാൻ സർക്കാരിനെ സമീപിക്കുകയും ചെയ്തു.കഴിഞ്ഞ ഓഗസ്റ്റ് അവസാനവാരമായിരുന്നു ഇത്. കാലവർഷവും ഓഖിയും എത്തിയതോടെ തുറമുഖ നിർമ്മാണപ്രവർത്തികൾ മന്ദീഭവിച്ചുവെന്നാണ് അദാനി പറഞ്ഞത്.
ഒപ്പം കരിങ്കൽ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി എന്ന് പൂർത്തിയാകും എന്നുപോലും അദാനി ഗ്രൂപ്പ് ഇപ്പോഴും പറയുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍