Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെ കൂട്ടുകാരനായി വീട്ടിൽ കയറിക്കൂടി; മൊബൈലിലൂടെ പതിനാറുകാരിയെ വളച്ചെടുത്തു; അനുനയിപ്പിച്ച് ലോറിയിൽ കയറ്റി കമ്പനിയിലെത്തിച്ചത് ലൈംഗിക സംതൃപ്തി നേടാൻ; പീഡനത്തെ പെൺകുട്ടി എതിർത്തപ്പോൾ കലിമൂത്തുകൊന്ന് ചാക്കിലാക്കി വാഴത്തോപ്പിൽ കുഴിച്ചു മൂടി; ടിപ്പർ ലോറിക്കാരനിൽ അന്വേഷണമെത്തിച്ചത് മൊബൈൽ ഫോൺ വിളികളുടെ ശാസ്ത്രീയ പരിശോധന; അയർക്കുന്നത്ത് പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചു മൂടിയത് രണ്ട് ഭാര്യമാരുള്ള പാലാക്കാരൻ; അജേഷിനെ കുടുക്കിയത് ഇങ്ങനെ

അച്ഛന്റെ കൂട്ടുകാരനായി വീട്ടിൽ കയറിക്കൂടി; മൊബൈലിലൂടെ പതിനാറുകാരിയെ വളച്ചെടുത്തു; അനുനയിപ്പിച്ച് ലോറിയിൽ കയറ്റി കമ്പനിയിലെത്തിച്ചത് ലൈംഗിക സംതൃപ്തി നേടാൻ; പീഡനത്തെ പെൺകുട്ടി എതിർത്തപ്പോൾ കലിമൂത്തുകൊന്ന് ചാക്കിലാക്കി വാഴത്തോപ്പിൽ കുഴിച്ചു മൂടി; ടിപ്പർ ലോറിക്കാരനിൽ അന്വേഷണമെത്തിച്ചത് മൊബൈൽ ഫോൺ വിളികളുടെ ശാസ്ത്രീയ പരിശോധന; അയർക്കുന്നത്ത് പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചു മൂടിയത് രണ്ട് ഭാര്യമാരുള്ള പാലാക്കാരൻ; അജേഷിനെ കുടുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണർകാട് അരീപ്പറമ്പിൽ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത് പീഡനത്തെ എതിർത്തതിനാൽ. മൂന്ന് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുതന്നെയുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിയാണ് അജേഷ്.

ലൈംഗികപീഡനം എതിർത്തതിനാണ് പ്രതി പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ കുട്ടിക്ക് സ്വന്തം മൊബൈൽ നമ്പർ കൈമാറിയിരുന്നു. മൊബൈൽ പ്രണയത്തിനൊടുവിലാണ് പെൺകുട്ടിയെ വശത്താക്കി പീഡനത്തിന് ശ്രമിച്ചത്. ഇതിനിടെ പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചു.ഇതിനെ തുർന്നാണ് കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോലി ചെയ്തിരുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് ഇയാൾ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത്.

സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് അജേഷ് പറയുന്നത്. എന്നാൽ ഇതിൽ പൊലീസിന് സംശയമുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങളിൽ പൊലീസ് സ്ഥിരീകരണം വരുത്തൂ. പെൺകുട്ടിയെ കാണിനില്ലെന്ന് വ്യക്തമാക്കി മൂന്ന് ദിവസം മുൻപ് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജേഷിലേക്ക് പൊലീസ് എത്തിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ സ്ഥലവും ഇയാൾ കാണിച്ചു കൊടുത്തു. ഇവിടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ അജേഷാണ് കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ടിപ്പർ ഡ്രൈവറാണ് അജേഷ്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. പെൺകുട്ടിയെ കൊന്നതായി ഇയാൾ പൊലീസിനോടു വെളിപ്പെടുത്തുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണു പെൺകുട്ടിയുടെ മൃതദേഹം ഇയാൾ കുഴിച്ചിട്ടത്.

പീഡിപ്പിക്കാനുള്ള ശ്രമം എതിർത്തതിനെ തുടർന്നാണു പെൺകുട്ടിയെ കൊന്നതെന്നു പ്രതി മൊഴി നൽകി. മൊബൈൽ വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്‌സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ കൊന്നു. കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്.

വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. ഫോൺ വിളിപ്പട്ടികയിൽനിന്നു അജേഷുമായുള്ള ബന്ധം പിടികിട്ടി. രാവിലെ മുതൽ ചോദ്യം ചെയ്‌തെങ്കിലും സമ്മതിച്ചിച്ചില്ല. ഉച്ചയോടെ കുറ്റം സമ്മതിക്കുകയും കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. പൊലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലാണ് കുറ്റസമ്മതത്തിലേക്ക് കാര്യങ്ങളെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP