ശബരിമല ഭരിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ല; ഹൈക്കോടതി നിശ്ചയിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ നടപ്പിലാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ; 90റിലെ ശുപാർശ അടങ്ങിയ ഫയൽ തേടി സെക്രട്ടറിയേറ്റിൽ നെട്ടോട്ടം; തന്ത്രിയെ കുടിയിറക്കാൻ രംഗത്തിറങ്ങിയ സർക്കാരിനെ കുടിയിറക്കാൻ പൂഴിക്കടകനുമായി കൊട്ടാരം; കോടതി കനിഞ്ഞാൽ ശബരിമല അടങ്ങിയ ഏഴു ക്ഷേത്രങ്ങൾ സ്വന്തമാകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്നുള്ള നിയമ പോരാട്ടം പുതുവഴിയിലേക്ക്. ശബരിമല ക്ഷേത്രത്തിനു മേൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ള അധികാരം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പന്തളം കൊട്ടാരത്തിന്റെ ഹർജി ഇന്നു സുപ്രീം കോടതിയിൽ എത്തുമെന്നാണ് സൂചന. എൻ എസ് എസിന്റെ പിന്തുണയോടെയാണ് നീക്കം. യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ ദേവസ്വം ബോർഡ് നീക്കം ശക്തമാക്കിയിരുന്നു. തന്ത്രിയെ പുറത്താക്കാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിനെ തന്നെ പുറത്താക്കാനുള്ള നിയമ പോരാട്ടത്തിന് കൊട്ടാരം നേതൃത്വം നൽകുന്നത്.
28 വർഷം മുമ്പുള്ള റിപ്പോർട്ടിന്റെ പകർപ്പും കേസിന്റെ വിശദാംശങ്ങളുമടങ്ങിയ ഫയൽ സെക്രട്ടറിയേറ്റിലും ഇല്ല. റെക്കോഡ് സെക്ഷനിലേക്കു മാറ്റിയിരിക്കാമെന്ന നിഗമനത്തിൽ അവിടെ ഇന്നലെ വൈകുന്നേരംവരെയും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇത്രയും പഴക്കമുള്ള കേസ് അവസാനിച്ചിരിക്കാമെന്ന ചിന്തയിൽ ഫയൽ ഒഴിവാക്കിയിരിക്കാമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കേസിൽ സർക്കാർ പ്രതിരോധത്തിലുമാണ്. ഹർജി സുപ്രീംകോടതിയിൽ എത്തിയ ശേഷം ആ ഫയൽ വാങ്ങി അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ഈ ഘട്ടത്തിൽ വിലയിരുത്തുന്നത്.
ശബരിമലയടക്കം സംസ്ഥാനത്തെ ഏഴു പ്രമുഖ ക്ഷേത്രങ്ങളുടെ ഭരണത്തിനു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് 1990-ൽ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശിപാർശ നൽകിയിരുന്നു. ഇത് നടപ്പാക്കണമെന്നാണ് ആവശ്യം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളിൽ തീരുമാനമെടുക്കാൻ താഴമൺ തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമുള്ള അധികാരം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചോദ്യംചെയ്യുന്ന സാഹചര്യത്തിലാണു കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കം. 50 വയസിൽ താഴെയുള്ള രണ്ടു സ്ത്രീകൾ ദർശനം നടത്തിയതിന്റെ പേരിൽ ക്ഷേത്രത്തിൽ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രി കണ്ഠര് രാജീവരോടു ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് 12 വർഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്തത്. ദേവസ്വം ബോർഡിനെ തന്നെ ശബരിമല ക്ഷേത്ര ഭരണത്തിൽ നിന്ന് പുറത്താക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
2007-ൽ സമർപ്പിച്ച ഹർജിയാണു പ്രത്യേക അപേക്ഷ നൽകി ഇന്നു കോടതിയുടെ മുന്നിലെത്തിക്കുന്നത്. പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗം രേവതി തിരുനാൾ രാമവർമ രാജായാണു ഹർജിക്കാരൻ. ഹൈക്കോടതി സ്വീകരിച്ച റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. ശബരിമലയിൽ യുവതീപ്രവേശനത്തിനു വഴിയൊരുക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം വകുപ്പ് സെക്രട്ടറി, തന്ത്രി എന്നിവരാണ് എതിർകക്ഷികൾ.
1999-ൽ മകരജ്യോതി ദിനത്തിലുണ്ടായ വൈദ്യുതി അപകടം അന്വേഷിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോൻ കമ്മിഷനും ശബരിമലയുടെ ഭരണം ദേവസ്വം ബോർഡിൽനിന്നു മാറ്റണമെന്നു നിർദ്ദേശിച്ചിരുന്നു. കെ.പി. ശങ്കരൻ നായർ കമ്മിഷൻ(1987), ജസ്റ്റിസ് കെ.എസ്. പരിപൂർണൻ കമ്മിഷൻ (2007) റിപ്പോർട്ടുകളിലും രാഷ്ട്രീയ ഭരണത്തിൽ നിന്നു ക്ഷേത്രങ്ങളെ മുക്തമാക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു.
വരുമാനം നോക്കി ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും വൻ വരുമാനം ഉണ്ടായിട്ടും അതു ക്ഷേത്രങ്ങളുടെ ഉന്നതിക്കു വേണ്ടിയോ ഹൈന്ദവ സംസ്കാരത്തിന്റെ നന്മയ്ക്കോ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടികൾ സംഘപരിവാർ ചർച്ചയാക്കിയിരുന്നു. ദേവസ്വങ്ങളുടെ ഭരണച്ചുമതല ദേവസ്വം ബോർഡിനാണുള്ളത്. സർക്കാരിനു കീഴിലാണെങ്കിലും അതിനു സ്വതന്ത്ര പ്രവർത്തനച്ചുമതലയുണ്ട്. ദേവസ്വങ്ങളുടേയും വിശ്വാസികളുടേയും താത്പര്യ സംരക്ഷണവും ക്ഷേത്രങ്ങളുടെ ഉന്നമനവും അതിൽപ്പെടും. ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്നുതന്നെ വരുന്ന കോടികൾ എവിടെപ്പോകുന്നു എന്ന ചോദ്യവും വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതെല്ലാം എൻ എസ് എസും ചർച്ചയാക്കി. പണം വാങ്ങുക എന്നതിനപ്പുറം ദേവസ്വം ബോർഡിനോ സർക്കാരിനോ ദേവസ്വങ്ങളോടോ വിശ്വാസികളോടോ ഒരു ബാധ്യതയുമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്കെന്നും വിമർശനം ഉയർന്നിരുന്നു. ഇത് പുതു തലത്തിലെത്തിക്കാനാണ് പന്തളം കൊട്ടാരം പുതിയ ഹർജി നൽകുന്നത്.
ദേവസ്വം ബോർഡിന്റെ ചില്ലിക്കാശ് പോലും സർക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതിന് മറ്റൊരാൾക്കും അവകാശം ഇല്ല എന്നതാണ് യാഥാർഥ്യം. എല്ലാവരും ഇത് ഉൾക്കൊള്ളണം. 1949ലെ കവനെന്റിൽ തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വി പി മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യമാണ് അതിൽ കൈകാര്യം ചെയ്തത്. ഒന്ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാകുന്ന കാര്യം. രണ്ടാമത് തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലും കൊച്ചിയിലേത്, കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരാനുമുള്ള തീരുമാനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കുമ്പോൾ അൻപത് ലക്ഷം രൂപ സർക്കാർ നൽകണമെന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. പന്തളം രാജ കുടുംബം ഇതിൽ കക്ഷിയായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തിരുവിതാംകൂറിന് പന്തളം രാജ്യവും രാജ്യാധികാരവും നേരത്തെ തന്നെ അടിയറ വച്ചിരുന്നു. കടക്കെണിയിൽ പെട്ടതാണ് ഇതിനു കാരണം അതിന്റെ ഭാഗമായി പന്തളം രാജ്യവും അവിടുത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരത്തിൽ പരിശോധിച്ചാൽ ഈ അധികാരങ്ങളൊക്കെ പണ്ടുമുതലെ ഇല്ലാതായതായി കാണാനാകുമെന്നും പിണറായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്യാനാണ് പന്തളം കൊട്ടാരം പുതിയ ഹർജിയുമായി എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍