രാഹുൽ നിശ്ചയിച്ച സംഘം കേരളത്തിൽ സർവ്വേ ആരംഭിച്ചു; ശബരിമല വിഷയം എങ്ങനെ ബാധിക്കുമെന്ന് പ്രത്യേകം വിലയിരുത്തും; എംപിമാരുടെ പ്രകടനവും സാധ്യതാ ലിസ്റ്റിലുള്ളവരുടെ ജനപ്രിയതയും കൃത്യമായി വിലയിരുത്തും; ഹൈക്കമാണ്ടിൽ പിടിയുണ്ടെങ്കിലും ജയസാധ്യത ഇല്ലാത്തവർക്ക് ഇക്കുറി അവസരം കിട്ടില്ല; തോറ്റവരെ വീണ്ടും നിർത്താൻ പല കടമ്പകൾ കടക്കേണ്ടി വരും; 20ൽ 18ഉം ഉറപ്പിക്കാൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനപ്രീതി മാത്രം നോക്കി രാഹുലിന്റെ അതിശക്തമായ ഇടപെടൽ വരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ 20ൽ 18ഉം യുഡിഎഫ് ജയിക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. രണ്ട് സീറ്റിൽ മുസ്ലിം ലീഗും കോട്ടയത്ത് കേരളാ കോൺഗ്രസും കൊല്ലത്ത് എൻ കെ പ്രമേചന്ദ്രനും ജയിക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം 14 മണ്ഡലങ്ങളിൽ കോൺഗ്രസും ജയിക്കണം. ഇതാണ് രാഹുലിന്റെ ലക്ഷ്യം. ഇതിന് വേണ്ടത് യഥാർത്ഥ വസ്തുത മനസ്സിലാക്കണം. ഇതിനായി സ്ഥാനാർത്ഥിനിർണയം ഉൾപ്പെടെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ സർവേ നടത്തുകയാണ്.
ഓരോ മണ്ഡലത്തിലെയും സ്ഥിതിഗതികൾ വിലയിരുത്താനായാണ് സർവേ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേരിട്ട് ചുമതലപ്പെടുത്തിയ ഏജൻസി നേരത്തേതന്നെ സർവേ തുടങ്ങിയിരുന്നു. സംസ്ഥാനനേതൃത്വവും പഠനത്തിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുപുറമേ സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും പഠനം നടത്തും. ശബരിമല വിഷയം സംസ്ഥാനത്തെ രാഷ്ട്രീയ ചിന്താഗതിയെ എങ്ങനെ ബാധിച്ചുവെന്നതാണ് പ്രധാനവിഷയം. ഈ വിഷയം കോൺഗ്രസിന് പ്രതികൂലമാണോ അനുകൂലമാണോ എന്നു പരിശോധിക്കും.
ശബരിമല വിഷയത്തിൽ സമൂഹം എത്രമാത്രം വിഭജിക്കപ്പെട്ടു, രാഷ്ട്രീയകാഴ്ചപ്പാടിലെ മാറ്റം, ശബരിമല വോട്ടിങ് നിലയെ എത്ര സ്വാധീനിക്കും എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. സിറ്റിങ് എംപി.യുടെ പ്രകടനം, ജയസാധ്യത, പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഗുണദോഷങ്ങൾ എന്നിവയും സർവേയുടെ ഭാഗമാണ്. ഇത് പരിശോധിച്ച ശേഷമാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ഹൈക്കമാണ്ടിൽ സ്വാധീനമുണ്ടെന്ന് കരുതി ആർക്കും സ്ഥാനാർത്ഥിയാകാൻ കഴിയില്ല. പുതുതായി പരിഗണിക്കുന്ന സ്ഥാനാർത്ഥികളുടെ ജനപിന്തുണയും പരിശോധിക്കും. ഇതെല്ലാം പരിഗണിച്ചാകും സ്ഥാനാർത്ഥിയെ കണ്ടെത്തൽ. പൊതുവേയുള്ള വിമർശനങ്ങൾക്കപ്പുറം പ്രചാരണവിഷയങ്ങൾ രൂപപ്പെടുത്താനും സർവേയിലെ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ പ്രാവശ്യം തോറ്റ ചില മണ്ഡലങ്ങളിൽ മണ്ഡലത്തിന്റെ സ്വഭാവം അറിഞ്ഞുള്ള സ്ഥാനാർത്ഥിയെ നിർത്തും. തൃശ്ശൂർ, ചാലക്കുടി, ഇടുക്കി, കണ്ണൂർ സീറ്റുകളാണ് ഈ വിഭാഗത്തിൽ. ചാലക്കുടി, ഇടുക്കി സ്ഥാനാർത്ഥികൾ കഴിഞ്ഞപ്രാവശ്യം പരസ്പരം മാറിമത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇടുക്കിയിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെപേരിലുള്ള ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പ്രതിഷേധവും തോൽവിക്ക് കാരണമായി. വി എം. സുധീരനെ തൃശ്ശൂരിൽ രംഗത്തിറക്കണമെന്ന ആവശ്യവും കോൺഗ്രസിലുണ്ട്. ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, ബെന്നി ബെഹന്നാൻ എന്നിവരുടെ പേരുകളും ഈ മണ്ഡലങ്ങളിലേക്ക് ഉയരുന്നുണ്ട്. കണ്ണൂരിലും വടകരയിലും കരുതലോടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കും. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ സിറ്റിങ് സീറ്റ് നിലനിർത്താൻ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് നീക്കം.
മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറിയത് പാർട്ടിക്ക് രാജ്യമൊട്ടാകെ വലിയ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചും പാർട്ടി സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയുമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങൾക്ക് പിന്നിലും വലിയൊരു ടീമും ആസൂത്രണവും ഉണ്ട്. പാർട്ടിയിലും തെരഞ്ഞെടുപ്പുകളിലും വർഷങ്ങളായി തുടരുന്ന താപ്പാനകളെ ഒഴിവാക്കി യുവാക്കളെ ഉൾപ്പെടുത്തി സ്വന്തം ടീമുണ്ടാക്കിയിരുന്നു രാഹുൽ. രാഹുൽ ന നേരിട്ട് ടെസ്റ്റ് നടത്തി സ്ഥാനാർത്ഥികളെ അടക്കം തെരഞ്ഞെടുത്തു. ആ നീക്കം വിജയവും ആയിരുന്നു. ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയവും രാഹുലിന്റെ മേൽനോട്ടത്തിലാകും. ഇതിനാണ് സർവ്വേയും മറ്റും നടത്തുന്നത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ജനപ്രീതിയും രാഹുൽ ഗാന്ധി അളന്ന് കഴിഞ്ഞു. രഹസ്യ സർവ്വേയാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവർത്തനം വിലയിരുത്തുക എന്നതാണ് സർവ്വേയുടെ ലക്ഷ്യം. ഡിസിസി പ്രസിഡണ്ടുമാർ പ്രവർത്തന റിപ്പോർട്ട് നേതൃത്വത്തിന് സമർപ്പിച്ചിരുന്നു.പിന്നാലെയാണ് സർവ്വേ നടന്നത്. സർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും ഗ്രേഡും നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലാം സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഫലിക്കും. തിരുവനന്തപുരത്ത് ശശി തരൂരും ആലപ്പുഴയിൽ കെ സി വേണുഗോപാലും കോഴിക്കോട് രാഘവനും സ്ഥാനാർത്ഥിയാകും.
എറണാകുളത്ത് കെവി തോമസിനൊപ്പം ഹൈബി ഈഡനേയും പരിഗണിക്കുന്നു. പത്തനംതിട്ടയിലും ഒന്നിലധികം സ്ഥാനാർത്ഥികളുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കാനെത്തിയേക്കും. ചാലക്കുടിയിലും തൃശൂരിലും കരുതലോടെയാകും സ്ഥാനാർത്ഥിയെ കണ്ടെത്തുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍