തൂക്കു മന്ത്രിസഭ പ്രവചിക്കുമ്പോഴും ഇന്നലത്തെ സർവ്വേ ഫലങ്ങൾ കോൺഗ്രസിന് നൽകുന്നത് കടുത്ത നിരാശ; ഹിന്ദി ഭൂമിയിൽ മുമ്പിലെത്താൻ കഴിഞ്ഞാൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കാമെന്ന ആത്മവിശ്വാസത്തിൽ ബിജെപി വൃത്തങ്ങൾ; യുപിയിൽ ബിജെപി പത്തിൽ താഴെയാകുകയും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ബീഹാറിലും പാതിയിൽ താഴുകയും ചെയ്താലേ ലക്ഷ്യത്തിൽ എത്താനാകൂവെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; നിർണ്ണായകമാവുക ഉത്തരേന്ത്യ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ല ഇന്നലെ പുറത്തു വന്ന 2 അഭിപ്രായ സർവേകളും ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു പ്രവചിക്കുന്നത് ഒരേ കാര്യം. 2019 ൽ എൻഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു പ്രവചിക്കുന്ന ആദ്യ സർവേകളാണിത്. എന്നാൽ മുൻതൂക്കം ലഭിക്കുകയും ചെയ്യും. 220 സീറ്റിന് മുകളിൽ ലഭിച്ചാൽ എൻ ഡി എയ്ക്ക് പുറത്തുള്ള പാർട്ടികളുമായി ചേർന്ന് പുതിയ കൂട്ടുകെട്ടുണ്ടാക്കി വീണ്ടും അധികാരം നിലനിർത്താമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഉത്തരേനന്ത്യയിൽ ബിജെപിക്ക് യുപിയിൽ മാത്രമാകും വമ്പൻ തിരിച്ചടിയുണ്ടാവുക. ബാക്കി സ്ഥലങ്ങളിലെല്ലാം മുൻതൂക്കം ബിജെപിക്കെന്നാണ് പ്രവചനം. ഇത് കോൺഗ്രസിനെ നിരാശപ്പെടുത്തുന്നതാണ്. ടിവി ചാനലുകളായ എബിപി ന്യൂസ്, റിപ്പബ്ലിക്, ഇന്ത്യ ടുഡേ എന്നിവ വിവിധ ഏജൻസികളുമായി സഹകരിച്ചു നടത്തിയ സർവേകളിലാണ് ത്രിശങ്കു സഭാ പ്രവചനം. കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിക്കുന്നതിനു മുൻപാണ് ഈ സർവേകൾ നടത്തിയത്. കേരളത്തിൽ യുഡിഎഫിനു വൻ മുന്നേറ്റമാണ് സർവേകൾ പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ കാർവി സർവേ ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകൾ എൻഡിഎയ്ക്കു ലഭിക്കില്ല. 237 സീറ്റുകളാകും കിട്ടുക. 2014ൽ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവ്. യുപിഎ 160 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു. 2014ൽ നേടിയതിനേക്കാളും 106 സീറ്റിന്റെ വർധനയാണിത്. അതേസമയം, യുപിഎയ്ക്കുള്ളതിനേക്കാളും വോട്ട് ഷെയർ എൻഡിഎയ്ക്കാകും ഉണ്ടാകുക. എൻഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടർ സർവേ പ്രവചിക്കുന്നത്. യുപിഎ 167 സീറ്റുകളും മറ്റുള്ളവർ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടർ സർവേ പറയുന്നു. ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടർ സർവേ. 80 സീറ്റുകളിൽ ബിഎസ്പി എസ്പി സഖ്യം 51 സീറ്റുകളിൽ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികൾക്കും ചേർന്ന് 25 സീറ്റുകൾ മാത്രമേ നേടാൻ കഴിയൂ. ബിഹാറിൽ നരേന്ദ്ര മോദി നിതീഷ് കുമാർ സഖ്യം മുന്നിലെത്തും.
ഗുജറാത്തിലെ 26ൽ 25ഉം രാജസ്ഥാനിലെ 25ൽ 18ഉം മധപ്രദേശിലെ 29ൽ 23ഉം നേടുന്നത് ബിജെപിയാകുമെന്നാണ് പ്രവചനം. എസ് പിയും ബിഎസ്പിയും ചേർന്നതോടെ എല്ലാ സീറ്റും നഷ്ടമാകുമെന്ന് കരുതിയ യുപിയിൽ 22 സീറ്റുകൾ വരെ ഉറപ്പിക്കാമെന്നും വിലയിരുത്തലെത്തുന്നു. ബീഹാറിൽ 40ൽ 35ഉം നേടുക എൻഡിഎ സഖ്യമെന്നാണ് സൂചന. ഇതെല്ലാം ബിജെപിക്ക് ആശ്വാസം നൽകുന്നതാണ് രാജസ്ഥാനിലും ബിജെപിക്ക് ചുവട് പിഴക്കില്ല. സീറ്റുകൾ കുറയുമെങ്കിലും വലിയ നഷ്ടം ബിജെപിക്ക് യുപിയൊഴികെയുള്ള ഒരു സംസ്ഥാനത്തും ഉത്തരേന്ത്യയിൽ ഉണ്ടാകില്ല. അങ്ങനെ വന്നാൽ ഭൂരിപക്ഷം കുറഞ്ഞാലും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽകൈ നഷ്ടമാകില്ല. കോൺഗ്രസിന് മൂന്നക്കം കടക്കാനും ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഒരു മുന്നണിയിലും ഇല്ലാത്ത തെലുങ്കാനയിലെ ടി ആർ എസ്, തമിഴ്നാട്ടിലെ എഐഎഡിഎംകെ, ഒഡീഷയിലെ ബിജു ജനതാദൾ എന്നിവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയെ പിന്തുണച്ചേക്കും.
തൂക്കു മന്ത്രിസഭ പ്രവചിക്കുമ്പോഴും ഇന്നലത്തെ സർവ്വേ ഫലങ്ങൾ കോൺഗ്രസിന് നൽകുന്നത് കടുത്ത നിരാശയാണ്. ഹിന്ദി ഭൂമിയിൽ മുമ്പിലെത്താൻ കഴിഞ്ഞാൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി വൃത്തങ്ങൾ. യുപിയിൽ ബിജെപി പത്തിൽ താഴെയാകുകയും എംപിയിലും രാജസ്ഥാനിലും ഗുജറാത്തിലും ബീഹാറിലും പാതിയിൽ താഴുകയും ചെയ്താലേ ലക്ഷ്യത്തിൽ എത്താനാകൂവെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ് വൃത്തങ്ങൾ തന്ത്രങ്ങളൊരുക്കാൻ തുടങ്ങി കഴിഞ്ഞു. യുപിയിൽ ബിജെപിയെ തകർക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറാകും. നേതൃത്വത്തിൽ എത്തിയ പ്രിയങ്കാ ഗാന്ധി യുപിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. എസ് പി നേതാവ് അഖിലേഷ് യാദവുമായി അടുത്ത ബന്ധമാണ് പ്രിയങ്കയ്ക്കുള്ളത്. എങ്ങനേയും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രിയങ്ക ഇടപെടൽ നടത്തും.
ഇതൊടൊപ്പം കിഴക്കൻ ഉത്തർപ്രദേശ് (പ്രിയങ്ക ഗാന്ധിയെ ഏൽപിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു മികച്ച പോരാട്ടവും പഴയ പ്രതാപത്തിന്റെ വീണ്ടെടുപ്പും. ഒരു കാലത്തു കോൺഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ 2014ൽ പാർട്ടി രണ്ടു സീറ്റുകളിലേക്കു ചുരുങ്ങി. റായ്ബറേലിയിൽ സോണിയ ഗാന്ധിയും അമേഠിയിൽ രാഹുൽ ഗാന്ധിയും മാത്രമാണു ജയിച്ചത്. എന്നാൽ സമീപകാലത്തു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം എസ്പിക്കും ബിഎസ്പിക്കും പ്രതീക്ഷയേകി. ന്യൂനപക്ഷ, പിന്നാക്ക വോട്ടുബാങ്കായിരുന്നു കോൺഗ്രസിന്റെ കരുത്ത്. യുപിയിൽ ഈ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. എന്നാൽ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാജിക്കൊന്നും സംഭവിക്കില്ലെന്ന് കോൺഗ്രസുകാർക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും വമ്പൻ വിജയങ്ങൾ കോൺഗ്രസ് സ്വപ്നം കണ്ടത്. ഇത് നടന്നില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഏറെ കുറയും. അതുകൊണ്ട് തന്നെ സർവ്വേ ഫലങ്ങളെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത്.
പശ്ചിമ ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്ന് എബിപി-സി വോട്ടർ സർവേ ഫലം പറയുന്നു. ഇവിടെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും. ആകെയുള്ള 42 സീറ്റിൽ 34 സീറ്റുകൾ തൃണമൂൽ നേടുമെന്നാണ് റിപ്പോർട്ട്. നിലവിൽ തൃണമൂലിന് ബംഗാളിൽ 34 സീറ്റാണുള്ളത്. അതേ സമയം ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് കരുതിയ ബിജെപിക്ക് ഏഴ് സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങും. ബിഹാറിൽ മഹാസഖ്യമായി മത്സരിക്കുന്ന കോൺഗ്രസ് ആർജെഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. അഞ്ച് സീറ്റിൽ കൂടുതൽ മഹാസഖ്യം നേടില്ല. അതേ സമയം ബിജെപി-ജെഡിയു സഖ്യം 40-ൽ 35 സീറ്റുകളും സ്വന്തമാക്കും.
എന്നാൽ ഉത്തർപ്രദേശിൽ ബിജെപിക്കാണ് കനത്ത തിരിച്ചടി ഉണ്ടാകുക. എസ്പി-ബിഎസ്പി സഖ്യം 80-ൽ 51 സീറ്റുകൾ നേടും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 25 സീറ്റുകളിൽ കൂടുതൽ ഇവിടെ നിന്ന് ലഭിക്കില്ല. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ നാല് സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. മഹാരാഷ്ട്രയിലും എൻഡിഎ സഖ്യത്തിന് തിരിച്ചടിയുണ്ടാകും. 48-ൽ 28 സീറ്റുകൾ യുപിഎ നേടുമ്പോൾ 20 സീറ്റുകളിലേ എൻഡിഎക്ക് ജയിക്കാനാവൂ. പഞ്ചാബിൽ കോൺഗ്രസ് തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ആകെയുള്ള 13 സീറ്റുകളിൽ 12 ലും കോൺഗ്രസിന് സാധ്യത കൽപ്പിക്കുമ്പോൾ ഒരു സീറ്റ് മാത്രമെ എൻഡിഎക്ക് ലഭിക്കുകയുള്ളൂ. ഗുജറാത്തിൽ 26-ൽ 24 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇവിടെ രണ്ട് സീറ്റുകൾ മാത്രമെ കോൺഗ്രസിന് ലഭിക്കൂകയുള്ളൂ. ഗോവയിൽ ആകെയുള്ള രണ്ട് ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനും ബിജെപിക്കും ഓരോന്ന് വീതം ലഭിക്കും.
ഒഡീഷയിൽ 21 സീറ്റുകളിൽ ബിജെപിക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കും. അതേ സമയം ഭരണകക്ഷിയായ ബിജെഡിക്ക് ഒമ്പ്ത സീറ്റുകളെ ലഭിക്കുകയുള്ളൂവെന്നും സർവേ പറയുന്നു. ഇവിടെ ബിജെപിയാണ് നേട്ടമുണ്ടാക്കുന്നത്. മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വസിക്കാം. ലോക്സഭയിൽ എൻഡിഎക്ക് 23 സീറ്റുകൾ ലഭിക്കും. യുപിഎക്ക് ആറ് സീറ്റുകളെ ലഭിക്കൂ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 ലോക്സഭാ സീറ്റുകളിൽ 14 സീറ്റുകൾ എൻഡിഎ മുന്നണി നേടും. ഒമ്പത് സീറ്റുകൾ യുപിഎയും രണ്ടെണ്ണം മറ്റുള്ളവർക്കുമാണ് സാധ്യത കൽപ്പിക്കുന്നത്. ഹരിയാനയിലെ 10 സീറ്റിൽ എൻഡിഎക്ക് ഏഴും യുപിഎക്ക് മൂന്നും സീറ്റുകൾ ലഭിക്കും. കർണാടകയിൽ യുപിഎക്കും എൻഡിഎക്കും 14 വീതം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അതായത് ബിജെപിക്ക് യുപിയിൽ ഒഴിച്ച് ബാക്കിയൊരിടത്തും വലിയ തിരിച്ചടിയുണ്ടാകുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്