ഹീരാ ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖിനെതിരെ മൂവ്വായിരം പേജുള്ള കുറ്റപത്രം; അന്വേഷണം നടത്തിയത് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിഭാഗം; കേരള കേസുകളിൽ വീണ്ടും വിവരങ്ങൾ ശേഖരിച്ച് ലോക്കൽ പൊലീസ്; ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നടന്ന തട്ടിപ്പിന് പണം നൽകിയ നാണക്കേടിൽ പരാതി നൽകാതെ നിരവധി പേർ; കേസുമായി ഇറങ്ങിയാൽ പണം കിട്ടില്ലെന്ന ഭീഷണിയുമായി നൗഹീറയുടെ കൊച്ചിയിലെ പിഎ മോളി തോമസിന്റെ വിളികൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വലയിൽ കുടങ്ങിയ മലയാളികൾ പലരും നാണക്കേട് കാരണം പരാതിപ്പെടാതെ മൗനം പാലിക്കുന്നു. ബന്ധുക്കളും മറ്റും പരിഹസിക്കുമെന്നത് ഭയന്നാണ് പലരുടെയും മൗനം.
ഇതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പലിശരഹിത ബിസിനസ്സിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കമ്പനി സി ഇ ഒ ഹൈദരാബാദ് സ്വദേശിനി നൗഹീറ ഷെയ്ഖിനെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാനായി രൂപീകരിച്ച വിഭാഗം മുവ്വായിരം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. മുംബൈ നഗരത്തിൽ നിന്നുമാത്രം 250 ഓളം ആളുകളിൽ നിന്ന് കിട്ടിയ 18 കോടി രൂപയുടെ തട്ടിപ്പ് പരാതിയിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തയ്യാറാക്കിയ കുറ്റപത്രമാണിത്.
ഇന്ത്യൻ പീനൽകോഡ്, മഹാരാഷ്ട്ര പ്രൊട്ടക്ഷൻ ഓഫ് ഇൻട്രസ്റ്റ് ഡെപ്പോസിറ്റേഴ്സ് നിയമം, തട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തുന്നതിനെതിരെയുള്ള പ്രൈസ് ചിട്ട്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം (നിരോധന) നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണർ വിനയ് കുമാർ ചൗധരിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കുറച്ചു നാളുകളായി ഇവർക്കെതിരെയുള്ള കേസുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 17 നാണ് നൗഹീറ ഷെയ്ഖിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന ശേഷം ഹീരാ ഗ്രൂപ്പിന്റെ രാജ്യത്തൊട്ടാകെയുള്ള നൂറ്റി അറുപതോളം ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് അനധികൃതമായ പണമിടപാടിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് നൗഹീറ ഷെയ്ഖ് ഉള്ളത്.
കേരളത്തിലും വലിയ തോതിൽ തട്ടിപ്പ് കമ്പനി നടത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ പ്രവർത്തനം. ഇവിടെ കമ്പനി നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയിലാണ്. ഒരു അന്തർ സംസ്ഥാന തട്ടിപ്പായതിനാൽ ക്രൈം ബ്രാഞ്ചോ,സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏതെങ്കിലും ഏജൻസികളേയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ലോക്കൽ പൊലീസ് റിപ്പോർട്ട്,കമ്മീഷണർ മുഖാന്തിരം തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. കോഴിക്കോട്ടെ കേസിൽ നൗഹീറ ഷെയ്ഖ് മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്.
ഇവർക്ക് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള അലംഭാവം കൊണ്ടാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഹീരാ ഗ്രൂപ്പ് തട്ടിപ്പിനെതിരെ നിയമ നടപടികൾ ഊർജ്ജിതമാക്കുമെന്നും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ കണ്ട് നിയമജ്ഞരുടെ ഭാഗത്തു നിന്നുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുവാൻ ആവശ്യപ്പടാനും കോഴിക്കോട് ചേർന്ന തട്ടിപ്പിനിരയായവരുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേസിൽ ലോക്കൽ പൊലീസ് വീണ്ടും ഇരകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ്.
സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നിർദ്ദേശപ്രകാരമാണ് പരാതിയുമായെത്തുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ തട്ടിപ്പിന് ഇരയായവർ കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് പൊലീസ് വീണ്ടും നടപടി സ്വീകരിക്കുന്നത്.
കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ഹീരക്കെതിരെ സംസ്ഥാനത്ത് പരാതിയുള്ളത്. ഇവിടെ കേസിൽ 17 പേരെയാണ് കക്ഷി ചേർത്തിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ നൗഷാദ് എന്നയാളാണ് എഴുപത് ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് കമ്പനിക്കെതിരെ രംഗത്ത് വന്നത്. ഈ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഈ പരാതിയിൽ കേസെടുത്തതുകൊണ്ടാണ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കുമ്പോൾ കമ്പനി സിഇഒ നൗഹീറ ഷെയ്ഖ് എൺപത് ലക്ഷം രൂപ കെട്ടിവെയ്ക്കേണ്ടിവന്നത്.
നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് കാരണം പലരും പുറത്തുപറയാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നിക്ഷേപകരുടെ സംഗമത്തിൽ 200 ലധികം ആളുകളെ വിളിച്ചിരുന്നെങ്കിലും നൂറിൽ താഴെ ആളുകൾ മാത്രമാണ് എത്തിയിരുന്നത്. കേസിന് പോയാൽ പണം തിരിച്ചുതരില്ലെന്ന കമ്പനി അധികൃതരുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. നൗഹീറ ശൈഖിന്റെ പി എ ആയ കൊച്ചിയിലെ മോളി തോമസാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇടപാടുകാർ വ്യക്തമാക്കുന്നു. മദ്രസാ അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പാലക്കാട്, കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കൂടുതലും തട്ടിപ്പിന് ഇരയായിട്ടുള്ളത്. രണ്ട് ലക്ഷം മുതൽ എൺപത് ലക്ഷം രൂപ വരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.
ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ വലയിൽ അഞ്ഞൂറോളം മലയാളികൾ കുടുങ്ങിയിട്ടുള്ളതായി പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.
ഹീര ഗോൾഡ്, ഹീര ടെക്സ്റ്റയിൽസ്, ഹീര ഡെവലപ്പേഴ്സ്, ഹീര ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഹീര ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് എട്ട് വർഷം മുമ്പാണ് കമ്പനി ആരംഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ദുബായ്, മക്ക, ജിദ്ദ, കുവൈത്ത് എന്നിവടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്.
പലിശ രഹിത ലോകത്തേക്ക് എന്ന മുദ്രാവാക്യവുമായാണ് കമ്പനി ഇസ്ലാം മത വിശ്വാസികളെ ആകർഷിച്ച് നിക്ഷേപത്തിന് പ്രേരിപ്പിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് നാലായിരത്തി അഞ്ഞൂറ് രൂപ വരെയായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നു മാസം കൂടുമ്പോൾ ലാഭവിഹിതം വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. നൗഹീറ തന്നെ നേരിട്ടെത്തിയാണ് കോഴിക്കോട് നിന്നും നിക്ഷേപം സമാഹരിച്ചത്. തുടക്കത്തിൽ ലാഭവിഹിതം ലഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു.
ഇതോടെയാണ് ആളുകൾ പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഇടിയങ്ങരയിലുള്ള കമ്പനി ഓഫീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. നൗഹീറ ഷെയ്ഖിന് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ട്. ഓൾ ഇന്ത്യാ മഹിളാ എംപവർമെന്റ് പാർട്ടി. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ ബിജെപിക്ക് വേണ്ടി മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ സ്ഥാനാർത്ഥികളെ നിർത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു. 2010 ലാണ് ഹൈദരാബാദ് ആസ്ഥാനമായി ഹിരാ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ നൗഹീറ കമ്പനി ആരംഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്