ഇനിയും ഞങ്ങളെ ഉപദ്രവിച്ചാൽ ആ തെളിവുകൾ പുറത്തുവിടും; അവ പുറത്തുവിട്ടാൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാക്കും; എന്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ഒരുനിർമ്മാതാവാണ്; എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും; വ്യാജവാർത്തകൾ പടച്ചുവിടുമ്പോൾ ലാക്കാക്കുന്നത് അമ്പിളി ദേവിയെ അല്ല എന്നെയാണ്; ക്ഷമ നശിച്ചുവെന്നും ഇനി പ്രകോപനമുണ്ടായാൽ തെളിവുകൾ പുറത്തുവിടുമെന്നും ആദിത്യൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സീരിയൽ താരങ്ങളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായതിന് പിന്നാലെ ഇരുവർക്കുമെതിരെ ചില വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനൊപ്പം അമ്പിളീ ദേവിയുടെ മുൻ ഭർത്താവ് ഛായാഗ്രാഹകനായ 'ലോവൽ' കേക്ക് മുറിച്ചാഘോഷിച്ചതും സോഷ്യൽ മീഡിയ കൊണ്ടാടി. പ്രതികാരമെന്നോണം കേക്ക് മുറിച്ച് ആഘോഷിച്ച മുൻ ഭർത്താവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്പിളി ദേവി മറുനാടനോട് പറയുകയും ചെയ്തു. അതിനിടെയാണ് വ്യാജവാർത്തകൾ അമ്പിളിയെ ഉന്നം വച്ചല്ല, തന്നെ ലക്ഷ്യമിട്ടാണെന്ന് ആദിത്യൻ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്നെ ഇനിയും ഉപദ്രവിച്ചാൽ ചില തെളിവുകൾ പുറത്തുവിടുമെന്നാണ് ആദിത്യന്റെ മുന്നറിയിപ്പ്. അതിൽ ഏറ്റവും ശ്രദ്ധേയം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ്. താൻ ചില തെളിവുകൾ പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്ന് ആദിത്യൻ പറഞ്ഞു.
ആദിത്യന്റെ പ്രതികരണം ഇങ്ങനെ:
'എന്നോട് ശത്രുതയുള്ളവരാണ് വ്യാജ വാർത്തകൾക്ക് പിന്നിൽ. ഞങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യൻ ട്വന്റിഫോറിനോട് പറഞ്ഞു. ഞാൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ. ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. ഇയാൾക്കെതിരെയുള്ള ചില വാർത്തകളും തെളിവുകളും എന്റെ കയ്യിലുണ്ട് ഇനിയും ഇത്തരം കുപ്രചരാണങ്ങൾ തുടരുകയാണെങ്കിൽ താൻ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യൻ പറഞ്ഞു.
2015 മുതൽ ഇയാൾ തന്നെ ഉപദ്രവിക്കുകയാണ്. എന്നോടുള്ള ശത്രുതയാണ് അവർ ഇപ്പോൾ തീർക്കുന്നത്. പണ്ട് എനിക്ക് അമ്പിളി ദേവിയെ ഇഷ്ടമായിരുന്നു. അമ്പിളിയോടോ കുടുംബത്തോടോ ഞാനത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ ലോവൽ എന്നെ പറ്റി മോശം പറഞ്ഞ് അത് മുടക്കി. എങ്കിലും വർഷങ്ങൾക്ക് ശേഷം അമ്പിളി ദേവിയുടേയും ലോവലിന്റേയും ഇടയിലുള്ള പ്രശ്നങ്ങൾ തീർക്കാൻ മുൻകൈ എടുത്തയാളാണ് ഞാൻ.
അമ്പിളി ദേവിയെ ലോവൽ വിവാഹം കഴിച്ച ശേഷം പല ഡയറക്റ്റ്സ് സെല്ലിങ് കമ്പനികളുടേയും പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായത്. അഭിനയിക്കാൻ വിട്ടില്ല. എന്തെങ്കിലും ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ ഉപദ്രവിക്കുമായിരുന്നു. ഇരുവരുടേയും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ മുന്നിട്ട് ഇറങ്ങിയപ്പോൾ അമ്പിളി തന്നെയാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞത്.
എന്റെ കുഞ്ഞിനെപ്പോലെയാണ് അമ്പിളി ദേവിയുടെ മകനേയും ഞാൻ കാണുന്നത്. ഒരു നടിയും നടനും കല്യാണം കഴിച്ചാൽ അവരെ പിരിക്കുക എന്നതാണ് സീരിയൽ രംഗത്തെ ചിലരുടെ ലക്ഷ്യം. അതിവിടെയും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. പലതരത്തിലുള്ള ഫോൺ വിളികളാണ് അമ്പിളി ദേവിക്ക് ഇത്തരത്തിൽ വരുന്നത്.
29വയസ്സിലാണ് വിവാഹം കഴിക്കുന്നത്. 2015 ൽ ഡിവോഴ്സ് ആയി. അതിനിടെ ഞാൻ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാൻ അവരുമായി അടുത്തത്. അവരിൽ എനിക്ക് ഒരു മകനുണ്ട്. അത് അമ്പിളിക്ക് അറിയാം.ഇപ്പോൾ പ്രചരിക്കുന്ന നെഗറ്റീവ് വാർത്തകൾക്കെല്ലാം പിറകിൽ ആ നിർമ്മാതാവാണ്. അയാൾ സീരിയൽ രംഗത്തെ പലർക്ക് എതിരെയും ഇങ്ങനെ വ്യാജ വാർത്തകൾ നിർമ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിർമ്മാതാവ് ഒരു എംഎൽഎ നശിപ്പിക്കാൻ എനിക്ക് ഫോൺ നമ്പർ വരെ തന്നെയാളാണ്.
എന്റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ആ നിർമ്മാതാവാണ്. എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാൻ താമസം മാറി പോകാൻ വരെ കാരണക്കാരൻ അയാളാണ്. 18കൊല്ലമായി ഞാൻ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോയെന്നും ആദിത്യൻ ചോദിച്ചു.'
സീരിയൽ താരങ്ങളായ അമ്പിളിദേവിയും ആദിത്യനും വിവാഹിതരായത് കഴിഞ്ഞദിവസമാണ്. കൊല്ലം കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. വിവാഹവാർത്ത എത്തിയതിന് ശേഷമാണ് അമ്പിളിദേവി വിവാഹമോചിതയായിരുന്നു എന്ന വാർത്ത ആരാധകർ അറിഞ്ഞത്. തൊട്ടുപിന്നാലെ അമ്പിളിയുടെ ആദ്യഭർത്താവും കാമറാമാനുമായ ലോവൽ തന്റെ പുതിയ സീരിയലിന്റെ സെറ്റിൽ ഈ വിവാഹവാർത്തയറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ലോവലിന്റെയും അമ്പിളിദേവിയുടെയും മകന്റെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. അതേസമയം ലോവലിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അമ്പിളിദേവി.
ആദിത്യനെ അമ്പിളി വിവാഹം കഴിച്ചെന്ന വാർത്തകൾ എത്തിയതോടെ ആരാധകർ ഞെട്ടിയിരുന്നു. അമ്പിളി വിവാഹമോചിതയാണെന്ന് പലർക്കും അറിയില്ലായിരുന്നു എങ്കിലും ആരാധകർ ഇവർക്ക് ആശംസകൾ അറിയിക്കുകയും നന്മകൾ നേരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലോവലിന്റെ ആഘോഷവാർത്ത എത്തിയത്. ഇതൊടെ ആരാധകർ ഒന്നടങ്കം അമ്പിളിദേവിയാകും കുറ്റക്കാരിയെന്ന മട്ടിൽ ചർച്ചകൾ തുടങ്ങി. ലോവലിന്റെ ആഘോഷത്തിൽ ബാധ ഒഴിഞ്ഞു എന്ന തരത്തിൽ കമന്റുകൾ എത്തിയതോടെ അമ്പിളിയുടെ കുറ്റം കൊണ്ടാകും ഇവരുടെ ബന്ധം അവസാനിച്ചതെന്നും ആളുകൾ കരുതി. ആദിത്യൻ നാലു വിവാഹം കഴിച്ച ആളാണെന്നും ചിലർ പറഞ്ഞു. അപ്പോൾ അമ്പിളി അറിഞ്ഞുകൊണ്ടു ആദിത്യനുമായുള്ള ബന്ധത്തിന് സമ്മതിച്ചോ എന്ന സംശയത്തിലായിരുന്നു ആരാധകർ. എന്നാൽ ആരാധകർ അറിഞ്ഞതൊക്കെ തെറ്റാണെന്ന് ഇപ്പോൾ അമ്പിളിദേവി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരിക്കയാണ്.
ലോവലിന്റെയും അമ്പിളിദേവിയുടെയും മകന്റെ ആറാം പിറന്നാളായിരുന്നു ഇന്നലെ. എന്നാൽ ആദ്യ ഭാര്യ വിവാഹം കഴിച്ചത് സെറ്റിൽ ആഘോഷിച്ച ലോവൽ തന്റെ മകന്റെ പിറന്നാൾ മറന്നുപോയോ എന്നാണ് അമ്പിളിദേവി ചോദിക്കുന്നത്. അവന്റെ പിറന്നാൾ പോലും ഓർക്കാത്ത ലോവലിന് കേക്ക് മുറിച്ച് ആദ്യഭാര്യയുടെ വിവാഹം ആഘോഷിക്കാൻ എന്ത് യോഗ്യതയാണുള്ളത്. അവനെ ഒന്നു വിളിക്കാനോ ആശംസകൾ നേരാനോ പോലും ലോവൽ മിനക്കെട്ടില്ല. ഇന്നെലെ കുഞ്ഞിന്റെ ആറാം പിറന്നാളായിരുന്നു എന്നാൽ ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. എല്ലായിടത്തും മകന് ഏഴുവയസെന്നാണ് പറയുന്നത്.
താൻ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവൽ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാൻ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവൽ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാൻ യാതൊരു നിവർത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്പോൾ തന്നെ കരയാൻ തുടങ്ങും. തന്റെ കല്യാണത്തിന് മുമ്പ് തന്നെ വളരെ വർഷങ്ങളായി ആദിത്യന്റെ വീട്ടുകാരും തന്റെ വീട്ടുകാരും കുടുബസുഹൃത്തുക്കളാണ്. ഇപ്പോൾ രണ്ടുപേർക്കും ജീവിതം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിയത്.
അതിന് പ്രധാന കാരണവും മകന് ആദിത്യനോടുള്ള അടുപ്പം തന്നെയാണ്. ലോവലിൽ കിട്ടാത്ത സ്നേഹം ആദിത്യൻ മകന് നൽകുന്നുണ്ടെന്നും അമ്പിളിദേവി കൂട്ടിച്ചേർത്തു.അതേസമയം ആദിത്യന്റെ ജീവിതത്തിൽ നടന്നതൊക്കെയും വ്യക്തമായി തനിക്കറിയാമെന്നും നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യൻ കഴിച്ചിട്ടുള്ളതെന്നും ആദിത്യൻ നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണവുമാണെന്ന് താരം വെളിപ്പെടുത്തി. ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത്. ആദിത്യനെ മനപ്പൂർവ്വം കരിവാരിത്തേയ്ക്കാൻ ചിലർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകർ ഈ വാർത്തകൾ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്നേഹിക്കണമെന്നും അമ്പിളിദേവി പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളീദേവിയും. ജയന്റെ സഹോദരന്റെ മകനായ ആദിത്യൻ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ്. നർത്തകിയും കലാതിലകവുമായ അമ്പിളീദേവി ബാലതാരമായി സിനിമയിലെത്തിയ നടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയൽ കഥകളെ വെല്ലുന്ന രീതിയിൽ പ്രേക്ഷകരെയും സഹപ്രവർത്തകരെയും അമ്പരപ്പിച്ചും ഞെട്ടിച്ചുമാണ് നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതെന്ന റിപ്പോർട്ട്് സീരിയൽ രംഗത്തുനിന്നും ലഭിക്കുന്നത്. സീത സീരിയലിൽ ഒന്നിച്ചഭിനയിക്കുന്ന ഇവർ സീരിയലിൽ ഭാര്യാഭർത്താക്കന്മാരായിട്ടാണ് വേഷമിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സീരിയലിൽ ഇരുവരും വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യഥാർഥ ജീവിതത്തിലും ഇരുവരും വിവാഹിതരായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്