Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺമക്കൾക്കൊപ്പം ബിജെപി സമരപ്പന്തൽ സന്ദർശിച്ച ഇ.എം അഗസ്തിയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കി കെപിസിസി; ആരോപണങ്ങൾക്ക് പിന്നാലെ അഗസ്തിയെ ഒഴിവാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുറപ്പെന്ന നിലപാടിൽ ഉന്നത കോൺഗ്രസ് നേതാക്കൾ; അഗസ്തിയുടേത് ഗുരുതര കൃത്യവിലോപമെന്ന് കാട്ടി എഐസിസി ജനറൽ സെക്രട്ടറിക്ക് പരാതിയയച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

പെൺമക്കൾക്കൊപ്പം ബിജെപി സമരപ്പന്തൽ സന്ദർശിച്ച ഇ.എം അഗസ്തിയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കി കെപിസിസി; ആരോപണങ്ങൾക്ക് പിന്നാലെ അഗസ്തിയെ ഒഴിവാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുറപ്പെന്ന നിലപാടിൽ ഉന്നത കോൺഗ്രസ് നേതാക്കൾ; അഗസ്തിയുടേത് ഗുരുതര കൃത്യവിലോപമെന്ന് കാട്ടി എഐസിസി ജനറൽ സെക്രട്ടറിക്ക് പരാതിയയച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: പെൺമക്കൾക്കൊപ്പം ബിജെപി സമരപ്പന്തൽ സന്ദർശിച്ച ഡിസിസി മുൻപ്രസിഡന്റ് ഇ.എം അഗസ്തിക്കെതിരെ നടപടിയുമായി കെപിസിസി. ഇതിന്റെ ഭാഗമായി തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ പാർട്ടി അഗസ്തിയോട് വിശദീകരണവും തേടിയിരിക്കുകയാണ്. ഇടുക്കിയിൽ നിന്നുള്ള എഐസിസി അംഗമായ അഗസ്തി മൂന്നു തവണ എംഎൽഎയായിരുന്നു.

മാത്രമല്ല പന്ത്രണ്ട് വർഷം ഡിസിസി പ്രസിഡന്റായും എട്ടുവർഷം കെപിസിസി ജനറൽ സെക്രട്ടറിയുമായി പാർട്ടിൽ സജീവമായി പ്രവർത്തിച്ച് വരവേയാണ് ബിജെപിയുടെ സമരപ്പന്തൽ സന്ദർശനം അഗസ്തിയെ വെട്ടിലാക്കിയത്. അഗസ്തിക്കായിരുന്നു തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. സമരപ്പന്തല് സന്ദർശനം വിവാദമായതോടെ അഗസ്തിയെ ഒഴിവാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഗസ്തിക്കെതിരെ കെപിസിസി ശക്തമായ നടപടിയുമായി രംഗത്തെത്തിയത്.

ആഗസ്തിയുടേത് ഗുരുതര കൃത്യ വിലോപമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കെപിസിസി വക്താവ് രാജ്‌മോഹൻ ഉണ്ണിത്താനും ചില നേതാക്കളും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനു പരാതി നൽകി. ,

നോട്ടിസ് നൽകിയതിനെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും ഇതൊക്കെ പാർട്ടി രഹസ്യങ്ങളാണെന്നുമായിരുന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. ശബരിമല വിഷയത്തിൽ ബിജെപിയുടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലാണു രണ്ടാഴ്ച മുൻപു ഇ.എം. ആഗസ്തി സന്ദർശിച്ചത്. രണ്ടു പെൺമക്കളും ഒപ്പമുണ്ടായിരുന്നു.

ശ്രീധരൻ പിള്ളയുടെ വെല്ലുവിളിയും അഗസ്തിയുടെ സന്ദർശനവും

കോൺഗ്രസിൽ നിന്നും കൂടുതൽ പേരെ അടർത്തിയെടുക്കും എന്ന് ബിജെപി നേതാവ് ശ്രീധരൻ പിള്ള പ്രഖ്യാപിക്കുകയും കോൺഗ്രസിൽ നിന്നും ആളെ നോക്കിയിരിക്കവേ എഐസിസി നേതാവ് ബിജെപിയുടെ സമരപന്തൽ സന്ദർശിച്ചത് വൻ വിവാദത്തിനാണ് വഴി വച്ചത്.
ശബരിമല യുവതീപ്രവേശത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമയോടൊപ്പം ആഗസ്തിയും മക്കളും ഇരിക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇതെക്കുറിച്ച് ആഗസ്തി ഇതു വരെ പ്രതികരിച്ചിട്ടില്ല. ചിത്രം തനിക്കും ലഭിച്ചുവെന്നും കെപിസിസി നേതൃത്വമാണു ഇതേക്കുറിച്ചു മറുപടി പറയേണ്ടതെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കുടുംബസമേതം പെൺമക്കൾക്കൊപ്പമാണ് ഇ എം അഗസ്തി എത്തിയത്. പത്ത് മിനിറ്റോളം ഇവിടെ ചെലവഴിച്ചു. കെപിസിസി. നേതൃയോഗത്തിൽ പങ്കെടുക്കാനാണ് എ.ഐ.സി.സി. അംഗവും മുൻ എംഎൽഎ.യുമായ അഗസ്തി തലസ്ഥാനത്തെത്തിയത്. യോഗത്തിനു മുൻപാണ് രമയെ കണ്ടു സംസാരിച്ചത്.

എന്നാൽ, അഗസ്തിയുടെ കുടുംബത്തിന് മഹിളാ മോർച്ച നേതാവ് രമയുമായി നേരത്തേതന്നെ പരിചയമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സൗഹൃദസന്ദർശനമാണ് നടത്തിയതെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു. അതേസമയം ഇടുക്കി ലോക്സഭാ സീറ്റിൽ അടക്കം നോട്ടമിട്ട നേതാവാണ് ഇ എം അഗസ്തി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി അടുപ്പമുണ്ട്. ജോയിസ് ജോർജ്ജ് എംപിയുമായി ബന്ധവുമുണ്ട്. കഴിഞ്ഞ തവണ ജോയിസ് ജോർജ്ജ് എംപിയാകാൻ ഇടയാക്കിയതിന് പിന്നിൽ ഇ എം അഗസ്തിയുടെ നീക്കങ്ങളും ഉണ്ടായിരുന്നു.

ഇതിനിടെയാണ്. ഇപ്പോൾ നേതാവ് ബിജെപി സമര പന്തൽ സന്ദർശിച്ചത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല.നേരത്തെ ബിജെപി സമരപന്തൽ സന്ദർശിച്ച മുസ്ലിംലീഗ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കാസർകോട്ടെ ലീഗ് പ്രാദേശിക നേതാവിനാണ് അന്ന് പണി കിട്ടിയ്ത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP