കേരളം കാണാത്തവൻ കർണാടകത്തിലെ കൂർഗ് കാണുമ്പോൾ എട്ടിന്റെ പണി; സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളികൾ അറിയാൻ സി.ടി. വില്യം
സി ടി വില്യം
നമ്മുടെ വിനോദസഞ്ചാര മേഖല മൊത്തം ഒരു വ്യവസായമായി അധപതിച്ചിരിക്കുന്നു. നേരും നെറിയും ഇന്ന് ഈ മേഖലക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇപ്പോൾ കാണുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലതും യഥാർത്ഥത്തിൽ അങ്ങനെയല്ല. അങ്ങനെയൊക്കെ അതിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സർക്കാരും വിനോദസഞ്ചാര വകുപ്പും അതിദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
ആരാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഇത്തരത്തിൽ നേരും നെറിയും കെട്ട അവസ്ഥയിൽ എത്തിക്കുന്നത്. സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഈ മേഖലയിൽ പണിയെടുക്കുന്ന യാത്രാസേവന ദാതാക്കളായ ട്രാവൽ ബിസിനസ് സ്ഥാപനങ്ങൾക്കും വെബ്സൈറ്റുകൾക്കും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന യാത്രാ വിവരണ പത്രപ്രവർത്തകർക്കും സമൂഹമാധ്യമ ബ്ലോഗ്ഗർമാർക്കും ഇതിൽ കാര്യമായ കയ്യുണ്ട്. സർക്കാരും വിനോദസഞ്ചാര വകുപ്പും അത്തരത്തിൽ വഴിപിഴച്ചുപോകുന്നത് ടൂറിസം വഴി സ്വരൂപിക്കേണ്ട അധിക വരുമാനത്തെക്കുറിച്ചുള്ള ഉത്കണ്ട കൊണ്ടാണെന്ന ആനുകൂല്യത്തിന്മേൽ നമുക്ക് അവരെ വെറുതെ വിടാം.
എന്നാൽ ട്രാവൽ ബിസിനസ് സ്ഥാപനങ്ങളും അവരുടെ ഉപ്പും ചോറും തിന്നുവളരുന്ന ബഹുഭൂരിപക്ഷം യാത്രാ വിവരണ പത്രപ്രവർത്തകരും സമൂഹമാധ്യമ ബ്ലോഗ്ഗർമാരും അങ്ങനെയല്ല. അവർ സത്യത്തിലും ഇവിടുത്തെ ജനങ്ങളേയും വിനോദ സഞ്ചാരികളേയും അക്ഷരാർത്ഥത്തിലും പറ്റിക്കുകയാണ്. ചിത്രങ്ങളേയും വീഡിയോകളേയും അത്യാധുനിക സോഫ്റ്റ്വെയർ മുഖാന്തിരം കൃത്രിമമായി നിറവും ചലനഗതിയും ചേർത്തു പടച്ചുണ്ടാക്കുന്ന വാർത്തകളും ദൃശ്യങ്ങളുമാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഇത്തരം വർത്തമാന പ്രചാരണം ഏറെക്കുറെ മുഴുവനും കാശിനോ തത്തുല്യമായ ദ്രവ്യങ്ങൾക്കോ വേണ്ടി നിർവ്വഹിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.
നമ്മുടെ ട്രാവൽ വെബ്സൈറ്റുകൾ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് നമുക്ക് തരുന്ന വിവരങ്ങളെല്ലാം തന്നെ ഊതിവീർപ്പിച്ചവയാണ് എന്നുമാത്രമല്ല അവയൊക്കെ സത്യത്തിനും നീതിക്കും നിരക്കാത്തതുമാണ്. കൃത്യമായി പഠിച്ചാൽ നമുക്ക് മനസ്സിലാവുന്നത് അവയൊക്കെ കാലഹരണപ്പെട്ട വസ്തുതകളും വിവരണങ്ങളും ആണെന്നാണ്. അഞ്ചോ ആറോ ഇത്തരം വെബ്സൈറ്റുകൾ പരിശോധിച്ചാൽ നമുക്ക് ഇത് വ്യക്തമാവും. ഇവയിലൊക്കെ ഒരേ വിവരണം തന്നെയായിരിക്കും കൊടുത്തിരിക്കുക. അത് മിക്കവാറും സർക്കാരിന്റെയോ വിനോദ സഞ്ചാര വകുപ്പിന്റെയോ അതുമല്ലെങ്കിൽ വിക്കിപീഡിയയുടെയോ ഏതോ കാലത്തെ പരിഷ്കരിക്കപ്പെടാത്ത വിവരണങ്ങളുടെയും വസ്തുതകളുടെയും അസ്സൽ പകർപ്പായിരിക്കും. അതോടൊപ്പം ഇവർ കൊടുക്കുന്ന കൃത്രിമമായുണ്ടാക്കിയ ചിത്രങ്ങളും വീഡിയോകളുമാണ് സത്യത്തിന്റെ മുഖം വികൃതമാക്കുന്നത്.
ഇത്തരത്തിലുള്ള മനോജ്ഞ മനോഹരങ്ങളായ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ട് നാം വിനോദ കേന്ദ്രങ്ങളിലെത്തുമ്പോഴാണ് വസ്തുതകൾ തകിടം മറയുന്നത്. ഇവർ മുഖാന്തിരം നാം ബുക്ക് ചെയ്ത താമസസ്ഥലം, ഭക്ഷണം മുതൽ ഇവർ നമ്മേ വല്ലാതെ മോഹിപ്പിച്ച വിനോദ സഞ്ചാര ചിത്രങ്ങളും ദൃശ്യങ്ങളും വരെ പച്ച കള്ളമായിരുന്നുവെന്ന സത്യം നമുക്ക് ബോധ്യമാവുന്നത് നാം ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുമ്പോഴാണ്.
എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ പ്രതിപാദിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഞാൻ ഈയ്യിടെ അനുഭവിച്ച ഒരു വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ച് മാത്രം പറയാം. ഇത്തരത്തിലുള്ള ഒരു ട്രാവൽ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്താണ് ഞാൻ ഈയ്യിടെ കർണാടകത്തിലെ കൂർഗ് അഥവാ കുടക് എന്നിടത്ത് എത്തിയത്. വനശ്രീ എന്ന പേരിലുള്ള ഈ ഹോം സ്റ്റേ ക്ക് രണ്ടുരാത്രിയുടെ ഒരു പാക്കേജിന് ജി.എസ്.ടി. അടക്കം എട്ടായിരം രൂപയാണ്, ഭക്ഷണം ഒഴികെ വിലയിട്ടത്. ഒരു കന്നഡ പത്രപ്രവർത്തകനാണ് ഈ ഹോം സ്റ്റേ യുടെ ഉടമ.
എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും പോലെ സ്ഥലത്തിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന വിധം നല്ല ആകർഷകമായ പേരുകളും വിവരണങ്ങളുമാണ് ഇവർ ഇത്തരം താമസ സ്ഥലങ്ങൾക്ക് നൽകുക. എന്നാൽ ഞാൻ വനശ്രിയിൽ എത്തുമ്പോൾ വെബ്സൈറ്റിൽ കൊടുത്ത ചിത്രവും വിവരണവും നാം നേരിൽ കാണുന്ന ചിത്രവും വിശദാംശങ്ങളും തമ്മിൽ അജഗജാന്തരം മാറ്റമുണ്ടായിരുന്നു. ഇത് ഏറെക്കുറെ എല്ലാ താമസ സ്ഥലങ്ങൾക്കും ബാധകമായിരിക്കും. അതിനേക്കാൾ രസകരമായ വസ്തുത ഈ താമസ സ്ഥലത്തിന്റെ യഥാർത്ഥ വാടക മൂന്നു ദിവസത്തേക്ക് കേവലം 2400 രൂപ മാത്രമാണെന്ന് ഈ താമസ സ്ഥലത്തിന്റെ നടത്തിപ്പുകാരൻ പവൻ പറയുന്നു. അപ്പോൾ ട്രാവൽ വെബ്സൈറ്റും, വനശ്രി ഹോം സ്റ്റേ ഉടമയും ബ്ലോഗ്ഗർമാരും കൂടി എന്നിൽ നിന്ന് കൊള്ളയടിച്ചത് ഏകദേശം 6000 രൂപയാണെന്നോർക്കുക. കാര്യങ്ങൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ഞാൻ ഈ പരിസരത്ത് ചുറ്റിക്കറങ്ങിയപ്പോൾ മനസ്സിലാക്കാനായത് ഇതിലും കുറവിലും ഇവിടെ താമസസ്ഥലങ്ങൾ ലഭ്യമായിരുന്നു എന്നാണ്. എന്തായാലും നടത്തിപ്പുകാരൻ പവനന്റെ ഭക്ഷണം വളരെ സ്വാദിഷ്ടമായിരുന്നു എന്ന് പറയാതെ വയ്യ.
വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ ഇന്റർനെറ്റ് വിവര സങ്കേതങ്ങൾ നമ്മെ പലപ്പോഴും വഞ്ചിക്കുന്നതിന്റെയും ഊരാക്കുടുക്കിൽ വീഴ്ത്തുന്നതിന്റെയും ഒരു ചെറിയ അനുഭാവോദാഹരണമാണ് ഞാൻ ഇവിടെ കൊടുക്കുന്നത്. നമ്മൾ അത്തരത്തിൽ എത്തിപ്പെടുന്ന കുടുക്കുകൾ ഇവിടെയും അവസാനിക്കുന്നില്ല.
നമ്മൾ ഇന്റർനെറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ താമസ സ്ഥലം ഉറപ്പുവരുത്താൻ നമുക്ക് പണം ഭാഗികമായോ മുഴുവനായോ മുൻകൂറായി കൊടുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ നമുക്ക് പിന്നീട് താമസസ്ഥലം മാറുകയും അസാധ്യമാണ്. ഈ സാഹചര്യത്തിൽ നാം വീണ്ടും ഹോം സ്റ്റേ ഉടമയുമായി ബന്ധപ്പെടുമ്പോൾ നല്ലവൻ എന്നുതോന്നിക്കുന്ന അയാൾ നമുക്ക് മറ്റൊരു ഉപായവും പറഞ്ഞുതരും. അതിങ്ങനെ. നമ്മൾ താമസ സ്ഥലം ബുക്ക് ചെയ്ത ട്രാവൽ വെബ്സൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ ബുക്കിങ് ഇന്റർനെറ്റ് മുഖാന്തിരം തന്നെ ക്യാൻസൽ ചെയ്യുന്നു. അപ്പോൾ നമുക്ക് ജി.എസ്.ടി. വകയിൽ ഏകദേശം ആയിരം രൂപയോളം ഈ നല്ല മനുഷ്യൻ വിട്ടുതരുന്നു. ഇവിടെ രണ്ട് കുതന്ത്രം നടക്കുന്നു. ഒന്ന്, നമ്മുടെ ഹോം സ്റ്റേ ഉടമയുടെ ബിസിനസ് വിഹിതമായ നികുതി കൊടുക്കാതെ അയാൾ സർക്കാരിനെ പറ്റിക്കുന്നു. നാമും അതിനു ഗത്യന്തരമില്ലാതെ കൂട്ടുനിൽക്കുന്നു. രണ്ട്, മിക്കവാറും അനധികൃതമായി നടത്തുന്ന ഈ ഹോം സ്റ്റേ ഉടമ സർക്കാരിന്റെ രേഖകളിൽ പെടാതെ തടിയൂരുന്നു. കർണാടകത്തിലെ മാത്രം കണക്കുകൾ പരിശോധിച്ചതിൽ നിന്ന് എനിക്ക് മനസ്സിലാക്കാനായത് ഇവിടെ ഇത്തരം ഏകദേശം 5000 ഹോം സ്റ്റേകൾ ഉണ്ടെന്നാണ്. അവയിൽ 500 എണ്ണത്തിനു മാത്രമാണ് നിയമപ്രകാരമുള്ള സർക്കാരിന്റെ അനുമതി പത്രങ്ങളുള്ളൂ എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
ഇതൊക്കെയാണെങ്കിലും ഇവിടുങ്ങളിലെ ഹോം സ്റ്റെകൾ ഒട്ടുമിക്കവാറും ലാഭത്തിലാണ്. അതെന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടതാണ്. ഇവിടേക്ക് വരുന്നവരിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണ്. കേരളത്തിന്റെ അതിർത്തി പ്രദേശമായ ഇവിടെ എത്തിച്ചേരുന്നതിന്നും വലിയ പ്രയാസമില്ല. എന്നാൽ ഇവിടെനിന്നുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഇവിടെയെത്തുന്ന കൂടുതൽ മലയാളികളും മദ്യപാന ആഘോഷങ്ങൾക്കും മറ്റു അവിഹിത വ്യവഹാരങ്ങൾക്കുമാണെന്നാണ്. മദ്യം, മദിരാക്ഷി, ലഹരിമരുന്നു വ്യവഹാരങ്ങൾ മറ്റു അവിഹിതങ്ങൾ എല്ലാം ഇവിടെ നിർഭയം നിരന്തരം നടക്കുന്നു. ഇവിടെ നമുക്ക് ആരെയും ഭയക്കേണ്ടതില്ല. ഈ വനാന്തര പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇത്തരം അനധികൃത താമസ താവളങ്ങളിൽ ഒരു പൊലീസും ഉദ്യോസ്ഥരും എത്തില്ല. കാരണം അവർക്കുള്ളതെല്ലാം ഈ അനധികൃത ഒളിത്താവള ഉടമകൾ എത്തിക്കുന്നുണ്ടായിരിക്കണം.
ഇനി കൂർഗ്ഗിലെ കാണാകാഴ്ച്ചകളിലേക്ക് കടക്കാം. ഇവിടുത്തെ കാഴ്ച്ചകൾക്ക് മഴക്കാലമായിരിക്കും കൂടുതൽ നല്ലതെന്ന് വേണമെങ്കിൽ പറയാമെങ്കിലും കേരളം കണ്ടിട്ടുള്ള ഒരു ശരാശരി കേരളീയന് കൂർഗ് വിശേഷിച്ചൊരു കാഴ്ച്ചകളും സമ്മാനിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെ ഏകദേശം പത്തോളം പ്രധാന വിനോദസഞ്ചാര ആകർഷക കേന്ദ്രങ്ങൾ ഉള്ളതായാണ് പറയപ്പെടുന്നത്. അവയിങ്ങനെ. അബി വെള്ളച്ചാട്ടം, ബ്രഹ്മഗിരി കൊടുമുടി, ദുബേര ആന പാർക്ക്, ഇരുപ്പൂ വെള്ളച്ചാട്ടം, നാഗർഹോൾ നാഷണൽ പാർക്ക്, ചേട്ടള്ളി കാപ്പിത്തോട്ടങ്ങൾ, രാജാ സീറ്റ്, മണ്ടാലപ്പട്ടി കുന്നിൻ താഴ്വരകൾ, സുവർണ്ണ ബൗദ്ധ ക്ഷേത്രം, കാവേരി നിസ്സർഗ്ഗ ദാമം. വേറെയും ആകർഷക കേന്ദ്രങ്ങൾ ഉള്ളതായും പറയപ്പെടുനുണ്ട്. എന്നാൽ ഈ പറയുന്ന വിനോദ സഞ്ചാര ആകർഷക കേന്ദ്രങ്ങളൊന്നുംതന്നെ കേരളം കണ്ട വിനോദസഞ്ചാരികൾക്ക് കേമങ്ങളാവാൻ തരമില്ല.
ഞാൻ കൂർഗ്ഗിൽ കണ്ട ഈ ആകർഷക കേന്ദ്രങ്ങളൊന്നും തന്നെ ഒരു കേരളീയനായ വിനോദ സഞ്ചാരിയെന്ന നിലയിൽ ആകർഷക കേന്ദ്രങ്ങളെന്നുപറയാൻ ഞാൻ തയ്യാറല്ല. നമ്മുടെ കൊച്ചു കേരളത്തിന്റെ കാസർഗോഡ് മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വിനോദസഞ്ചാര ആകർഷക കേന്ദ്രങ്ങളോട് കിടപിടിക്കാൻ കഴിവുള്ള ഒരു ആകർഷക വിനോദ കേന്ദ്രവും കർണാടകത്തിൽ അഥവാ ഇവിടെ കൂർഗിൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ വയനാടും, നിലമ്പൂരും, ഗുരുവായൂരും, അതിരപ്പിള്ളിയും, കൊച്ചിയും, മൂന്നാറും , ആലപ്പുഴയും, ഇടുക്കിയും, തേക്കടിയും, പൊന്മുടിയും, കോവളവും, കുമരകവും, മട്ടാഞ്ചേരിയും, കന്യാകുമാരിയും കേരളത്തിന്റെ തീരദേശങ്ങളും, ബീച്ചുകളും, ജല സംഭരണികളും കാടുകളും, ക്ഷേത്രങ്ങളും, നദികളും, പുഴകളും എല്ലാതന്നെ മികച്ചവയാണ്. എന്നാൽ നമ്മുടെ വിനോദസഞ്ചാരികളിൽ പലരും കേരളം മുഴുവനും കാണാതെയാണ് കേരളത്തിനു പുറത്തും വിദേശത്തും വിനോദസഞ്ചാരം നടത്തുന്നത് എന്നതാണ് ആശ്ചര്യകരമായ വസ്തുത.
ഒരു ഉദാഹരണത്തിന്നായി ഞാൻ കൂർഗ്ഗിലേക്ക് തന്നെ തിരിച്ചുവരട്ടെ. ഇവിടുത്തെ പ്രമാദമായ അബി വെള്ളച്ചാട്ടം നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആയിരത്തിൽ ഒരംശം പോലുമില്ല. പ്രേത ബാധയേറ്റതുപോലെ ഇവിടുത്തെ കാപ്പിത്തോട്ടങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നത് കാണാം. നമ്മുടെ ഗുരുവായൂരിലെ ആനക്കോട്ടയും തേക്കടി ആന വനകേന്ദ്രങ്ങളും കണക്കിലെടുക്കുമ്പോൾ ഇവിടുത്തെ ദുബേര ആനപാർക്ക് ഒരു കളിപ്പാട്ടം പോലെ ശുഷ്കിതമാവുന്നു. ഇവിടുത്തെ ആകർഷക കേന്ദ്രങ്ങളായ ക്ഷേത്ര പരിസരങ്ങളും വൃത്തിയിലും വെടിപ്പിലുമല്ല സംരക്ഷിക്കപ്പെടുന്നത്. നിസ്സർഗ്ഗ ദാമും രാജാ സീറ്റും ജലസംഭരണി പ്രദേശങ്ങളും സമ്പൂർണ്ണമായും മാലിന്യം നിറഞ്ഞുകിടക്കുന്നു. ആകെക്കൂടി ഒരു ആശ്വാസത്തിന് ഇവിടുത്തെ ഒരു സുവർണ്ണ ബുദ്ധ ക്ഷേത്രം മാതമുണ്ട് വിനോദ സഞ്ചാരികൾക്ക് കാണാൻ.
എല്ലാ ആകർഷണ കേന്ദ്രത്തിലേക്കുമുള്ള വഴികളും ദുഷ്കരങ്ങളാണ്. എല്ലാം എടുത്തുപറഞ്ഞുകൊണ്ട് സമയം കളഞ്ഞിട്ടു കാര്യമില്ലല്ലോ. ഇവിടുത്തെ കുന്നുകൾക്കോ പുഴകൾക്കോ ക്ഷേത്രങ്ങൾക്കോ ഉദ്യാനങ്ങൾക്കോ പാർക്കുകൾക്കോ എന്തിന് റോഡുകൾക്ക് പോലും കേരളത്തോളം മികവില്ല എന്നുപറയേണ്ടിവരുന്നു. മാത്രമല്ല, കേരളത്തെ അപേക്ഷിച്ച് പറയുകയാണെങ്കിൽ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും തന്നെ സർക്കാർ തീരെ പരിപാലിക്കപ്പെടുന്നില്ലെന്നുവേണം പറയാൻ.
ഇതെക്കുറിച്ചൊക്കെ ഇവിടുത്തെ ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരവും പ്രതികരണവും രസാവഹമായിരുന്നു. അതിമനോഹരമായ കേരളം കണ്ടവർക്ക് കൂർഗ് യാതൊരു കാരണവശാലും ആസ്വാദ്യകരമാവില്ല എന്നവർ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ഇത് കർണാടകത്തിൽ ഉള്ളവർക്ക് ഒന്നോ രണ്ടോ ദിവസം മാറിത്താമസിക്കാൻ മാത്രം കൊള്ളാവുന്ന സ്ഥലമാണെന്നും അവർ പറയുന്നു. ഇതൊരു വിനോദ സഞ്ചാരകേന്ദ്രത്തെക്കാൾ ഉപരി സ്റ്റേക്കേഷൻ കേന്ദ്രമാണെന്നും അവർ ഉറപ്പിച്ചുപറയുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പോരായ്മകളെക്കുറിച്ചു പ്രതിപാദിച്ചപ്പോൾ അവരുടെ പ്രതികരണം സർക്കാരിന്നും വിനോദ സഞ്ചാര വകുപ്പിന്നും എതിരായിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള മലയാളികൾ ഇവിടേക്ക് ഒഴുകുന്നുവെന്നതിന് ഒരുത്തരമേ ഉള്ളൂ; നാം ഇനിയും നമ്മുടെ കേരളം ഭാഗികമായെങ്കിലും കണ്ടിട്ടില്ല; അല്ലെങ്കിൽ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ആപ്തവാക്യം ഇവിടെ സത്യമാവുന്നു; അതുമല്ലെങ്കിൽ സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളിയുടെ കൊള്ളരുതാത്ത അഹങ്കാരമാവാം പൊങ്ങച്ചമാവാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്