നാല് നിർണായക വോട്ടിങ്ങുകളിൽ തെരേസ മെയ്ക്ക് അപ്രതീക്ഷിത വിജയം; ബ്രെക്സിറ്റ് നീട്ടാനുള്ള ടോറി വിമതരുടെ നീക്കവും നോ ഡീൽ ബ്രെക്സിറ്റും പൊളിഞ്ഞു; പ്രതീക്ഷ കൈവിട്ടതോടെ ചർച്ചയ്ക്കൊരുങ്ങി ജെറമി കോർബിനും; ബ്രെക്സിറ്റ് വിഷയത്തിൽ നിർണായക വഴിത്തിരിവ്
മറുനാടൻ ഡെസ്ക്
ലണ്ടൻ: വഴിമുട്ടിനിന്ന ബ്രെക്സിറ്റ് ചർച്ചകൾക്ക് ഊർജം പകർന്ന് ബ്രിട്ടീഷ് പാർലമെന്റിൽ പ്രധാനമന്ത്രി തെരേസ മെയ്ക്ക് അപ്രതീക്ഷിത വിജയം. രണ്ടാഴ്ചമുമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ബ്രെക്സിറ്റ് ബിൽ പരാജയപ്പെട്ടയിടത്ത് തെരേസ മെയ് നാലുവട്ടമാണ് വോട്ടിങ്ങിൽ വിജയിച്ചത്. ബ്രെക്സിറ്റ് നീട്ടിവെക്കാനുള്ള റിമെയ്നർ പക്ഷക്കാരുടെ നീക്കത്തെയും വിമതർ കൊണ്ടുവന്ന ഭേദഗതികളെയും അതിജീവിക്കാൻ തെരേസ മെയ്ക്ക സാധിച്ചു. വേണ്ടിവന്നാൽ നോ ഡീൽ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാനും പാർലമെന്റ് തെരേസയ്ക്ക് അനുമതി നൽകി. ബ്രെക്സിറ്റ് വിഷയത്തിൽ നിർണായക കുതിപ്പ് എ്ന്നാണ് ഈ വിജയങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
നാല് നിർണായക വോട്ടെടുപ്പുകളിലാണ് തെരേസ മെയ് വിജയിച്ചത്. മാർച്ച് 29-ന് നടപ്പാക്കേണ്ട ബ്രെക്സിറ്റ് നീട്ടിവെക്കണമെന്ന ആവശ്യമാണ് പാർലമെന്റ് ആദ്യം പരിഗണിച്ചത്. ടോറി വിമതരും മറ്റ് കക്ഷികളിൽപ്പെട്ടവരുമായി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന റിമെയ്നർ പക്ഷക്കാരായിരുന്നു ഈ പ്രമേയവുമായി വന്നത്. 298-നെതിരേ 321 വോട്ടുകൾക്ക് ഈ വോട്ടെടുപ്പിൽ തെരേസ മെയ് വിജയിച്ചു. മാർച്ച് 29-ന് തന്നെ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള അനുവാദവും ഇതിലൂടെ തെരേസയ്ക്ക് ലഭിച്ചു.
നോ ഡീൽ ബ്രെക്സിറ്റ് ഒഴിവാക്കുകയും മാർച്ച് 29-നപ്പുറത്തേക്ക് ബ്രെക്സിറ്റ് നീട്ടിക്കൊണ്ടുപോവുകയുമെന്ന നിർദേശമാണ് ജെറമി കോർബിൻ അവതരിപ്പിച്ചത്. ഈ നീക്കത്തെ 296 വോട്ടുകൾക്കെതിരെ 327 വോട്ടുകൾക്കാണ് പാർലമെന്റ് പരാജയപ്പെടുത്തിയത്. സ്കോട്ട്ലൻഡിനെ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കാൻ അനുവദിക്കണമെന്നതായിരുന്നു സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ ആവശ്യം. അത് 39-നെതിരേ 327 വോട്ടുകൾക്ക് തള്ളി. ബ്രെക്സിറ്റ് നയത്തിൽ ഭേദഗതിയാവശ്യപ്പെട്ട് കൺസർവേറ്റീവ് എംപി ഡൊമിനിക് ഗ്രീവ് കൊണ്ടുവന്ന പ്രമേയം 301-നെതിരേ 321 വോട്ടുകൾക്കും പരാജയപ്പെട്ടു.
പാർലമെന്റിൽ നിർണായക വിജയം കൈവരിക്കാനായത് തെരേസ മെയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. യൂറോപ്യൻ യൂണിയൻ നേതൃത്വവുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനും ഐറിഷ് ബാക്ക്സ്റ്റോപ്പ് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ഇളവുകൾ ആവശ്യപ്പെടാനും ഇതോടെ പ്രധാനമന്ത്രിക്ക് സാധിക്കും. ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്ന തരത്തിലുള്ള ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ താൻ കൂടുതൽ ആവേശത്തോടെ നടത്തുമെന്ന് വോട്ടെടുപ്പുകൾക്ക് ശേഷം തെരേസ മെയ് പറഞ്ഞു.
വോട്ടെടുപ്പിൽ തെരേസ വിജയിച്ചതോടെ, എതിരാളികളുടെ നിലപാടുകളിലും അയവ് വന്നിട്ടുണ്ട്. ചർച്ചകൾക്കില്ലെന്ന് പറഞ്ഞ് മാറിനിന്നിരുന്ന ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ തെരേസയുമായി സംസാരിക്കാമെന്ന നിലപാടിലേക്കെത്തി. വോട്ടെടുപ്പിനുശേഷം തെരേസ തന്നെ കോർബിനെ ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിലെ വോട്ടെടുപ്പ് ബ്രെക്സിറ്റ് കരാറിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ നേതൃത്വം. ഐറിഷ് ബാക്ക്സ്റ്റോപ്പ് എന്നത് കരാറിന്റെ ഭാഗമാണെന്നും അതിൽ പുനർവിചിന്തനത്തിന്റെ ആവശ്യമില്ലെന്നും യൂറോപ്യൻ യൂണിയൻ കൗൺസിൽ തലവൻ ഡൊണാൾഡ് ടസ്ക് പറഞ്ഞു.
പാർലമെന്റിൽ കൈവരിച്ച വിജയങ്ങളുടെ അടിസ്ഥാനത്തിൽ തെരേസ മെയ് അടുത്തയാഴ്ച ബ്രസൽസിൽ ചർച്ചകൾക്കായി പോകുമെന്നാണ് സൂചന. യൂറോപ്യൻ യൂണിയൻ നേതൃത്വത്തെക്കാണാൻ തെരേസ മെയ് പോകുന്ന തീയതികൾ നിശ്ചയിച്ചിട്ടില്ലെങ്കിലും ഐറിഷ് ബാക്ക്സ്റ്റോപ്പിൽ ഇളവുകൾ തേടുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു കരാറിലെത്താനായില്ലെങ്കിൽ, തെരേസ ഫെബ്രുവരി 13-ന് വീണ്ടും എംപിമാരുമായി ചർച്ച നടത്തും. വീണ്ടും കരാർ പാർലമെന്റിൽ വോട്ടിങ്ങിനായി എത്തും. അതനുസരിച്ചാവും ബ്രെക്സിറ്റിന്റെ ഭാവി കാര്യങ്ങൾ നിശ്ചയിക്കുക.
മാർച്ച് 29-ന് രാത്രി 11 മണിയോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപെടും എന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയക്രമം. കരാറിലെത്തിയാലും ഇല്ലെങ്കിലും ഈ തീയതിയിൽ ഇനി മാറ്റമുണ്ടാകാനിടയില്ല. അതുകൊണ്ടുതന്നെ, തെരേസ മെയ് അടുത്തയാഴ്ച യൂറോപ്യൻ നേതൃത്വവുമായി നടത്തുന്ന ചർച്ച കൂടുതൽ നിർണായകമായി മാറും. നോർത്തേൺ അയർലൻഡിനും അയർലൻഡിനുമിടയിലെ അതിർത്തി തർക്കം പരിഹരിക്കാതെ കരാറിലെത്തുന്നത് ബ്രെക്സിറ്റ് എത്രത്തോളം വിജയകരമാകുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍