സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ 'വില്ലൻ' ഇരിക്കുന്നു; ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും; തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു; തന്റെ സിനിമയിൽ അഭിനയിക്കാതെ വട്ടം കറക്കുകയാണെന്ന് പിടികിട്ടിയപ്പോൾ മാക്ടയിൽ വിനയന് പരാതി നൽകി; വിനയനെ ഒതുക്കുന്നത് മുതൽ അമ്മയുടെ ട്വിന്റി 20 സക്സസാകും വരെ കള്ളക്കളികൾ തുടർന്നു; പല്ലിശേരിയുടെ പരമ്പര തുടരുന്നു
പല്ലിശേരി
തുളസീദാസ് വലുതും ചെറുതുമായ നടീടന്മാരെ അഭിനയിപ്പിച്ച് സിനിമകൾ ഉണ്ടാക്കിയ സംവിധായകനാണ്. മമ്മൂട്ടി, മോഹൻലാൽ, മുരളി, ജയറാം, ദിലീപ് തുടങ്ങിയവരെ നായകന്മാരാക്കിയും സിനിമകൾ ചെയ്തിട്ടുണ്ട്. തുളസീദാസിന്റെ 'മായപ്പൊന്മാൻ' എന്ന സിനിമയിൽ ദിലീപ് നായകനായിരുന്നു. നായിക മോഹിനിയും. സിനിമ ഹിറ്റായപ്പോൾ മറ്റൊരു ഡേറ്റ് നൽകുമെന്ന് ദിലീപ് തുളസീദാസിന് വാക്ക് കൊടുത്തിരുന്നു. ദിലീപ് സിനിമകൾക്ക് പറ്റിയ സംവിധായകനായിരുന്നു തുളസീദാസ്. എന്നാൽ ദിലീപിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊടുക്കാൻ തുളസീദാസ് തയ്യാറായിരുന്നുമില്ല. ദിലീപ് പറഞ്ഞതെല്ലാം അനുസരിക്കുകയാണെങ്കിൽ പിന്നെ സംവിധായകന്റെ ആവശ്യമെന്ത്?
അടുത്ത സിനിമ ചെയ്യുമ്പോൾ തുളസീദാസിനെ മര്യാദ പഠിപ്പിക്കാമെന്ന് ദിലീപ് സ്വയം പറഞ്ഞ് സന്തോഷിച്ചു. പുതിയ സിനിമകൾക്ക് കഥ തയ്യാറാക്കിയ തുളസീദാസ് കഥപറയുന്നതിനായി ദിലീപിനെ സമീപിച്ചു. കഥ കേട്ടശേഷം ദിലീപ് സന്തോഷം നടിച്ച് സമ്മതിച്ചു. അഡ്വാൻസ് കൈപ്പറ്റിയ തുളസീദാസിനെ വിളിച്ച് ദിലീപ് പറഞ്ഞു നമുക്ക് മറ്റൊരു കഥ ചെയ്യാം. അങ്ങനെ കഥകൾ പലതും മാറി, ഡേറ്റുകളും മാറി.
ദിലീപ് മനപ്പൂർവമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ തുളസീദാസ് തത്കാലം എല്ലാം ക്ഷമിക്കാൻ തീരുമാനിച്ചു. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനായി മറ്റു നടീനടന്മാരിൽ നിന്നും ഡേറ്റ് വാങ്ങിയിരുന്നു. ദീലീപ് ഡേറ്റുകൾ മാറ്റിയപ്പോൾ അതിനനുസരിച്ച് മറ്റുള്ളവരുടെ ഡേറ്റുകളും മാറി. തുളസീദാസുമായി നല്ലബന്ധം സൂക്ഷിച്ചിരുന്ന നടീനടന്മാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞു. അവർ പറഞ്ഞത് ന്യായമാണെന്ന് മറ്റാരേക്കാളും കൂടുതൽ തുളസീദാസിനും അറിയാമായിരുന്നു. ദിലീപും ആഗ്രഹിച്ചത് ഇതൊക്കെ തന്നെയാണ്.
തുളസീദാസിന്റെ പടം ചെയ്യില്ല എന്ന് തീരുമാനം എടുത്തുകഴിഞ്ഞെങ്കിലും രണ്ടാമതൊരാളോട് ഇക്കാര്യം ദിലീപ്് സൂചിപ്പിച്ചില്ല. അന്ന് വിനയൻ മാക്ടയുടെ നായകനായിരുന്നു. ന്യായമായ ആവശ്യങ്ങൾ ആർക്കായാലും അംഗീകരിച്ചുകൊടുത്തിരുന്നു. ദിലീപ് വട്ടം കറക്കിയെന്ന് മനസിലായപ്പോൾ തുളസീദാസ് വിനയനെ സമീപിച്ചു. ദിലീപുമായി നല്ല ബന്ധം പുലർത്തിയിരുന്ന വിനയൻ മുഖേന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കരുതി. ദിലീപിനെ രക്ഷപെടുത്തിയ കാര്യത്തിൽ ആത്മവിശ്വാസവുമുണ്ടായിരുന്നു.
ദിലീപ് പഴയ ദിലീപ് അല്ലെന്ന് മനസിലാക്കി തന്നെയായിരുന്നെങ്കിലും നന്ദിയില്ലാത്ത ഒരുവനായി വളർന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരാതി സ്വീകരിക്കുന്നതിന് മുൻപ് ദിലീപിനെ ചെന്ന് കണ്ട് ഒന്നുകൂടി സംസാരിക്കാൻ വിനയൻ ഉപദേശിച്ചു. അതിനനുസരിച്ച് തുളസീദാസ് ലൊക്കേഷനിൽ ചെന്ന് ദിലീപിനെ കണ്ടു. എന്നാൽ തുളസീദാസ് അപമാനിക്കപ്പെടുകയായിരുന്നു. സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ വില്ലൻ ഇരിക്കുന്നു. മറ്റൊരു കസേരയും അവിടെ ഉണ്ടായിരുന്നില്ല. അതുപോലെയായിരുന്നു ലൊക്കേഷനിലും. തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു. ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും. തുളസീദാസിന്റെ സിനിമയിൽ അഭിനയിക്കുന്നവരും സഹകരിക്കുന്നവരും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ആരേയും വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവിടെ നടന്നത്. ദിലീപ് സിനിമയിൽ അഭിനയിക്കുകയില്ലെന്ന് തുളസീദാസിന് മനസിലായി. അഭിനയിച്ചില്ലെങ്കിൽ അഡ്വാൻസ് വാങ്ങിയ ലക്ഷങ്ങൾ തിരികെ കൊടുക്കേണ്ടതല്ലേ. അത് ദിലീപ് ചെയ്തില്ല. ഒടുവിൽ തുളസീദാസ് വിനയൻ നേതാവായ മാക്ടയിൽ പരാതി നൽകി. നീതിക്ക് വേണ്ടി തന്നെ സമീപിച്ച തുളസീദാസിന്റെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കുന്ന രീതിയിൽ മുന്നോട്ട് നീങ്ങിയ വിനയനെ ചതിക്കാനാണ് ദിലീപ് കരുക്കൾ നീക്കിയത്.
വിനയൻ തുളസീദാസിനെ സഹായിച്ചതിന്റെ പേരിൽ ദിലീപ് കളി തുടങ്ങി. പലരേയും തെറ്റിദ്ധരിപ്പിച്ച് സംഘടനയിൽ നിന്ന് വിനയനെ ഒറ്റപ്പെടുത്തി. അതിന് ശേഷം ഫെഫ്ക എന്ന സംഘടന ഉണ്ടാക്കുന്നതിന് സജീവമായി ചരട് വലിച്ചതും ദിലീപ് തന്നെയായിരുന്നു. ദിലീപ് ചതിച്ചതിന്റെ പേരിൽ തുളസീദാസിന്റെ സിനിമ നടന്നില്ല. ഒടുവിൽ വിനയനെതിരേ നടപടികൾ എടുക്കുകയും ചെയ്തു. വിനയനോടൊപ്പം കുറെ നടീനടന്മാരും ടെക്നീഷ്യന്മാരും നിന്നതിന്റെ പേരിൽ പലരേയും ഒറ്റപ്പെടുത്തി. അധികാരത്തിന്റെ മറവിൽ വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ ദിലീപ് പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിന്റെ എല്ലാം പിന്നിൽ ദിലീപ് ആയിരുന്നുവെന്ന് വളരെ വൈകിയാണ് പലരും മനസിലാക്കിയത്. ദിലീപ് ഇതിനകം തന്നെ സിനിമാരംഗത്തെ തന്റെ സാമ്രാജ്യം കുറേശേ കുറേശേ ആയി വികസിപ്പിച്ചുകൊണ്ടിരുന്നു. അതിനുസരിച്ച് ബന്ധങ്ങളും.
ആയിടയ്ക്കാണ് താരങ്ങളുടെ സംഘടനയായ അമ്മ ഫണ്ട് സ്വരൂപിക്കാനായി സിനിമ നിർമ്മിക്കുന്ന കാര്യം ആലോചിച്ചത്. ആലോചന സജീവമായി നടന്നെങ്കിലും അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അപ്പോഴാണ് ദിലീപ് ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സ്വയം ചോദിച്ചത് സിനിമ നിർമ്മിക്കാൻ തനിക്ക് കഴിയില്ലേ? കഠിനാധ്വാനവും കുതികാൽ വെട്ടും മനസാക്ഷി പണയംവെച്ചുമല്ലേ ഇവിടം വരെ എത്തിയത്. ഇവിടേയും ചങ്കൂറ്റം കാണിക്കണം. നടീനടന്മാരെല്ലാം സൗജന്യമായി അഭിനയിക്കണം. മലയാളസിനിമ ഇതുവരെ കാണാത്ത താരനിരയുമായി സിനിമ ചെയ്താൽ അത് എന്നെന്നും ഓർമ്മിക്കപ്പെടും. നഷ്ടം ഉണ്ടാകാതെ നോക്കാനും തനിക്ക് കഴിയും. എനിക്ക് കഴിയും എനിക്ക് കഴിയും എന്ന് സ്വയം പറഞ്ഞ് ഉറപ്പിച്ച ദിലീപ് താൻ അച്ഛനെപ്പോലെ കാണുന്ന ഇന്നസെന്റുമായി ആലോചിച്ചു. ദിലീപിന്റെ കഠിനാദ്ധ്വാനത്തെ അറിയാവുന്ന ഇന്നസെന്റിന് സന്തോഷമായി. അയാൾ ദിലീപിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ദിലീപിന് അമ്മയുടെ സിനിമാ നിർമ്മാണത്തിന് ദിലീപിന് ധൈര്യം ലഭിച്ചത്.
അമ്മയുടെ സിനിമ ദിലീപ് നിർമ്മിക്കാൻ പോകുന്ന കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ പലരും അതൊരു തമാശയായി കരുതി. ചിലർ പലരീതിയിലും ദിലീപിന്റെ മനസ് തകർക്കുന്ന രീതിയിൽ പ്രചാരണവും അഴിച്ചുവിട്ടു. ഇന്നസെന്റ് പാറ പോലെ ദിലീപിനൊപ്പം ഉറച്ച് നിന്ന് എല്ലാ സഹായവും നൽകി. ഒടുവിൽ അമ്മയുടെ ദൗത്യം ദിലീപ് ഏറ്റെടുത്തു. അമ്മയ്ക്ക് ഒരു കോടി രൂപ അഡ്വാൻസ് നൽകിയ സംവിധായകനായി ജോഷിയെ തീരുമാനിച്ചു. പിന്നീടുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഷൂട്ടിംഗിനിടയിൽ ദിലീപിനെ പലരും വേദനിപ്പിച്ചു. മറ്റൊരാളായിരുന്നെങ്കിൽ പ്രൊജക്ട് തന്നെ വേണ്ടെന്ന് വെക്കുമായിരുന്നു. എന്ത് ത്യാഗം സഹിച്ചാലും ഷൂട്ടിങ് പൂർത്തിയാക്കുമെന്ന് ദിലീപ് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തു. ട്വന്റി 20 എന്ന് സിനിമയ്ക്ക് പേരിടുകയും ചെയ്തു. പൂജ തുടങ്ങിയത് മുതൽ വലിയ പബ്ളിസിറ്റിയാണ് സിനിമയക്ക് ലഭിച്ചത്. ഒരു വലിയ സംഭവമായി മാറാൻ പോകുന്ന സിനിമയുടെ നിർമ്മാതാവെന്ന നിലയിൽ ദിലീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
2008 ൽ ട്വന്റി 20 റിലീസ് ചെയ്തു. റിലീസ് ചെയ്യും മുൻപ് തന്നെ സിനിമ സൂപ്പർ ഹിറ്റായി മാറുമെന്നായിരുന്നു പ്രചാരണം. ആ പ്രചാരണം സത്യമായിരുന്നു. സംവിധായകൻ ജോഷി ആയതുകൊണ്ട് മാത്രമാണ് ട്വന്റി 20 വിചാരിച്ച രീതിയിൽ മുന്നോട്ട് പോയത്. വേറെ ഏതെങ്കിലും സംവിധായകനായിരുന്നെങ്കിൽ ആ സിനിമയുടെ ഗതി നിർണ്ണയിക്കാൻ കഴിയുമായിരുന്നില്ല. ഈ പ്രൊജക്ട് പൂർത്തിയാകാതിരിക്കാൻ വേണ്ടി അണിയറയിൽ ചില കളികൾ നടന്നിരുന്നു
ദിലീപിനെക്കുറിച്ച് പലതരം ആക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ഈ പ്രൊജക്ട് ദിലീപിന്റെ ജീവിതം തന്നെയായിരുന്നു. ഏതെങ്കിലും തരത്തിൽ സിനിമ തകർന്നിരുന്നുവെങ്കിൽ അത് ദിലീപിനെ മാത്രമേ ബാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ഈ സിനിമയ്ക്ക് വേണ്ടി ദിലീപ് അനുഭവിച്ചു. അതുകൊണ്ട് സിനിമ വിജയിക്കേണ്ടത് ദിലീപിന്റെ മാത്രം ആവശ്യമായിരുന്നു. അമ്മയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞ തുക മുഴവൻ നൽകി. അപ്പോഴും ഇന്നസെന്റ് പറഞ്ഞു നീ രക്ഷപെടും. ഈ സിനിമ കൊണ്ട് നീ അമ്മയുടെ തന്നെ പൊന്നുമോനായി മാറും. പിന്നെ നിനക്ക് കളിക്കാൻ അറിയാവുന്നതുകൊണ്ട് ജയിക്കാൻ വേണ്ടി ഏത് കള്ളക്കളിയും നടത്തും. നീ ജയിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അപ്പച്ചന്റെ നാവ് പൊന്നായിരിക്കട്ടെ എന്നു പറഞ്ഞ് ദിലീപ് ഇന്നസെന്റിനെ ഇക്കിളിയിട്ടു
ട്വന്റി 20 സൂപ്പർ ഹിറ്റായി മാറി. അമ്മ ചോദിച്ചതിനേക്കാൾ കൂടുതൽ തുക നൽകിയ ആ സിനിമ ദിലീപിനെ കോടികളുടെ അധിപനാക്കി. മാത്രമല്ല അസാധ്യമായത് സാധിച്ച വീരൻ എന്ന നിലയിലാണ് പലരും പിന്നീട് ദിലീപിനെ കണ്ടത്. അവിടം മുതൽ ദിലീപ് അമ്മയിൽ സർവാധിപത്യം നേടുകയായിരുന്നു. ആവശ്യത്തിലേറെ പണം വന്നുചേർന്നപ്പോൾ സ്വഭാവത്തിലും മാറ്റം വന്നു. പ്രതികാരദാഹം സജീവമായി. ഒതുക്കേണ്ടവരെ കൈകാര്യം ചെയ്യാൻ മനസിൽ പേരുകൾ കുറിച്ചിട്ടു. ചിരിച്ചുകൊണ്ട് കഴുത്തറുക്കാൻ ദിലീപ് ഒരുങ്ങിത്തുടങ്ങി. എന്തിനും തയ്യാറായി ഏതാനും നടീനടന്മാരും ദിലീപിനൊപ്പം ചേർന്നു. അമ്മയുടെ സമ്പന്നനായ മകൻ എന്ന് അഹങ്കാരത്തോടെ പറഞ്ഞ: ഞാനില്ലായിരുന്നെങ്കിൽ അമ്മ തകരുമായിരുന്നു. അമ്മക്ക് എത്രയോ വലിയ മക്കൾ ഉണ്ട്. അവരാരും ഈ പ്രൊജക്ട് ഏറ്റെടുത്തില്ലല്ലോ. പലരും കോമാളിയെന്നും കള്ളനെന്നും ചതിയനെന്നും വിളിക്കുന്ന ചെറിയ ഞാൻ തന്നെ വേണ്ടിവന്നില്ലേ അമ്മയെ രക്ഷിക്കാൻ.
ദിലീപും കൂട്ടരും അമ്മയെ എല്ലാ രീതിയിലും കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം തുടങ്ങിയ അതിന് ഒരു പരിധി വരെ സഹായം അമ്മയുടെ പ്രസിഡന്റിൽ നിന്നും ഉണ്ടായിരുന്നു. തനിക്ക് തടസമായി നിൽക്കുന്ന എന്തിനേയും തട്ടിനീക്കാൻ പറ്റിയ ഒരു ടീമിന്റെ എല്ലാ സഹായവും ചെയ്ത് ദിലീപ് ഒപ്പം നിർത്തി. അപ്പോഴാണ് രാജസേനൻ തന്റെ പുതിയ സിനിമയക്ക് വേണ്ടി ദിലീപിനെ സമീപിച്ചതും അഡ്വാൻസ് ആയി പത്ത് ലക്ഷം നൽകിയതും. ദിലീപിന്റെ പുതിയ ചതി ഇവിടം മുതൽ തുടങ്ങി.
( തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്