Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ഇനി തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂർ നീളുന്ന നിരീക്ഷണം; മലയാളിയുടെ പ്രിയ നടനും സംവിധായകനുമായ ശ്രീനിവാസൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചു തുടങ്ങി; ശ്വാസകോശത്തിലെ ഫ്ളൂയിഡും നീക്കി; ശ്രീനിവാസന്റെ ആരോഗ്യനില സാധാരണനിലയിലേക്ക്; ആശുപത്രിയിലുള്ളത് കുടുംബാംഗങ്ങളും സത്യൻ അന്തിക്കാടും അടക്കമുള്ള അടുത്ത സുഹൃത്തുക്കളും; ആശങ്ക വേണ്ടെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും

ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ഇനി തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂർ നീളുന്ന നിരീക്ഷണം; മലയാളിയുടെ പ്രിയ നടനും സംവിധായകനുമായ ശ്രീനിവാസൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചു തുടങ്ങി; ശ്വാസകോശത്തിലെ ഫ്ളൂയിഡും നീക്കി; ശ്രീനിവാസന്റെ ആരോഗ്യനില സാധാരണനിലയിലേക്ക്; ആശുപത്രിയിലുള്ളത് കുടുംബാംഗങ്ങളും സത്യൻ അന്തിക്കാടും അടക്കമുള്ള അടുത്ത സുഹൃത്തുക്കളും; ആശങ്ക വേണ്ടെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടനും സംവിധായകനും തിരിക്കഥാകൃത്തുമായ മലയാളിയുടെ പ്രിയനടൻ ശ്രീനിവാസൻ അപകട നില തരണം ചെയ്തു. ശ്രീനിവാസന്റെ ആരോഗ്യത്തിലെ ആശങ്കയെല്ലാം ഒഴിഞ്ഞു. വെന്റിലേറ്ററിൽ നിന്ന് ശ്രീനിവാസനെ മാറ്റി. രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരും. 24 മണിക്കൂറുകൂടെ ഡോക്ടർമാരുടെ കർശന നിരീക്ഷണവും തുടരും. ശ്വാസകോശത്തിലെ ഫ്ലൂയിഡ് മാറ്റുകയും ചെയ്തു. ഇതോടെ ഓർമ്മ വീണ്ടെടുത്ത ശ്രീനിവാസൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുകയും ചെയ്തു.

ശ്വാസം മുട്ടൽ കൂടിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ശ്വാസകോശത്തിൽ ഫ്‌ളൂയിഡ് കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹൃദയം ദുർബലാവസ്ഥയിലായിരുന്നു. എന്നാൽ, ഹൃദയാഘാതമുണ്ടായിട്ടില്ല. ഇത് ചികിൽസയിൽ ഏറെ മുമ്പോട്ട് പോകാൻ സഹായകമായി. രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതൽ തന്നെ ശ്രീനിവാസൻ ചികിത്സ തേടുന്നുണ്ട്. ശ്വാസകോശത്തിൽ നിന്ന് ഫ്‌ളൂയിഡ് നീക്കാനുള്ള ചികിത്സയും ഫലപ്രദമായി പൂർത്തിയാക്കിയിരിക്കുകയാണ്.

ജോലി സമ്മർദ്ദം കാരണമാവാം രക്തസമ്മർദ്ദം കൂടിയതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ ചന്ദ് സ്ഥലെത്തെത്തിയിട്ടുണ്ട്. മൂത്ത മകൻ വിനീത് ശ്രീനിവാസൻ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട ബന്ധുക്കളെ കൂടാതെ നടന്മാരായ നിവിൻ പോളി, അജു വർഗീസ് എന്നിവരും സ്ഥലത്തുണ്ട്.

ലാൽ മീഡിയയിൽ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി.

ഏറെക്കാലത്തിനു ശേഷം ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന ഞാൻ പ്രകാശൻ തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടുകയാണിപ്പോൾ. ഫഹദ് ഫാസിൽ, നിഖിത എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് പുറമെ ചില ചിത്രങ്ങളിലും ശ്രീനിവാസൻ വേഷമിട്ടു. അതിന്റെ ഡബ്ബിംഗിനായാണ് ലാൽ മീഡിയയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ നിയമപ്രശ്നങ്ങളും ശ്രീനിവാസനെ തേടിയെത്തി. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടായിരുന്നു അത്. പരാതി കോടതിയിൽ എത്തിയതോടെ ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയിൽ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രൻ പൊയിൽക്കാവ് എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്.

കഴിഞ്ഞവർഷം ജനുവരിയിലും കുഴഞ്ഞുവീണ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് താരം ആശുപത്രി വിട്ടത്. മസ്തിഷ്‌ക ആഘാതത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ ആക്കിയതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പിന്നീട് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെയാണ് കുഴഞ്ഞുവീണതെന്ന് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP