ബലാൽസംഗത്തിന് ഇരയായ റിട്ടയേഡ് അദ്ധ്യാപികയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയപ്പോൾ സംശയിച്ചത് മകനെ; ഒറ്റയ്ക്ക് താമസിച്ച അമ്മയെ മകൻ സ്വത്തിന് വേണ്ടി കൊന്നുവെന്ന നിഗമനത്തിലെത്തിയത് നുണ പരിശോധനയ്ക്ക് വിസമ്മതിച്ചപ്പോൾ; പ്രദേശത്തെ മറ്റൊരു വയോധികയെ പീഡിപ്പിച്ച പ്രതി പിടിയിലായപ്പോൾ പുറത്ത് വന്നത് യഥാർത്ഥ കൊലപാതകിയുടെ കഥ; ഘാതകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: തനിച്ചു താമസിക്കുന്ന വിധവയായ റിട്ട. അദ്ധ്യാപിക ഒരു നാൾ കൊല്ലപ്പെടുന്നു. മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അഴുകിയ നിലയിൽ വീടിന്റെ പരിസരത്ത് നാട്ടുകാർ കാണുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്ക് അടിയേറ്റതും കഴുത്തിൽ തോർത്ത് മുറുക്കിയതും. മരിക്കും മുൻപ് വയോധിക ക്രൂരമായ ബലാൽസംഗത്തിനും ഇരയായി. ലോക്കൽ പൊലീസ് അന്വേഷിച്ചു. തുമ്പൊന്നും കിട്ടിയില്ല. നേരറിയാൻ ക്രൈം ബ്രാഞ്ച് വന്നു. അവർക്ക് സംശയം കൊല്ലപ്പെട്ടയാളുടെ മകനെ. അമ്മയുടെ സ്വത്തു തട്ടിയെടുക്കാൻ മകൻ കൊലപ്പെടുത്തി എന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് സംഘമെത്തുന്നു.
മകനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കാൻ കോടതിയിൽ അപേക്ഷ നൽകുന്നു. മകൻ എതിർക്കുന്നു. സംശയം മുറുകിയ അന്വേഷണ സംഘം മകനെ അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നു. അപ്പോൾ ലോക്കൽ സിഐയുടെ കൈയിൽ ഒരു ക്രിമിനൽ വന്നു പെടുന്നു. വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിൽപ്പെട്ടത്. ഇയാളെ സിഐ നന്നായി ചോദ്യം ചെയ്തപ്പോൾ ആ സത്യം പുറത്തു വന്നു. റിട്ട. അദ്ധ്യാപികയെ കൊന്നത് താൻ തന്നെയാണ്. നിരപരാധിയായ മകൻ രക്ഷപ്പെട്ടു.
യഥാർഥ പ്രതി അഴിക്കുള്ളിലുമായി. ഈ പ്രതിക്ക് ഇന്നലെ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം കഠിനതടവും 68,000 രൂപ പിഴയും. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവുമായി പത്രം ഓഫീസുകളിൽ വാർത്തയെത്തി. ശരിക്കും പ്രതിയെ പിടിച്ച ലോക്കൽ അന്നത്തെ ലോക്കൽ സിഐ ഇപ്പോൾ ഡിവൈഎസ്പിയാണ്. വാർത്തയുടെ ഒരു ഭാഗത്തു പോലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെടുന്നില്ല. കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നാം. പക്ഷേ ഈ കേസ് ഇപ്പോൾ തൃശൂർ പൊലീസ് അക്കാഡമിയിൽ എസ്ഐ ട്രെയിനികൾക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ്.
കടപ്ര പഞ്ചായത്ത് 12-ാം വാർഡിൽ പള്ളത്ത് വീട്ടിൽ തനിച്ചു താമസിച്ചിരുന്ന റിട്ട. അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പരുമല കൊട്ടയ്ക്കാമാലി കോളനിയിൽ സബീറി(36)നെയാണ് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്നാം നമ്പർ ജഡ്ജി എൻ ഹരികുമാർ ശിക്ഷിച്ചത്. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ഭവന ഭേദനത്തിന് അഞ്ചു വർഷം കഠിന തടവും 5000 രൂപ പിഴയും ദേഹോപദ്രവം ഏൽപിച്ചതിന് അഞ്ചു വർഷം കഠിനതടവും 5000 രൂപ പിഴയുംമോഷണം നടത്തിയതിന് ഏഴു വർഷം കഠിനതടവും 5000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷം കഠിന തടവും 3000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. 2010 മെയ് ഒന്നിനാണ് അദ്ധ്യാപിക കൊല്ലപ്പെട്ടത്.പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എസ് മനോജ് ഹാജരായി.
2010 മെയ് ഒന്ന്
രാത്രി ഒമ്പതു മണിയോടെ അദ്ധ്യാപികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സബീർ അവരുടെ വാക്കിങ് സ്റ്റിക് കൊണ്ട് തലയ്ക്കടിച്ചു ബോധം കെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കവർന്ന ശേഷം അദ്ധ്യാപികയെ വലിച്ചിഴച്ച് വീടിന് പുറത്തെ കൊക്കോമരത്തിന്റെ ചുവട്ടിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തു. പിന്നീട് കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അവിടെ തന്നെ ഇട്ട ശേഷം മുങ്ങി. മൂന്നാം ദിവസം ദുർഗന്ധം വമിച്ചപ്പോഴാണ് മൃതദേഹം നാട്ടുകാർ കാണുന്നത്. പുളിക്കീഴ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം. അന്വേഷണം തിരുവല്ല സിഐയായിരുന്ന ആർ ജയരാജിന്.
അടിപ്പാവാടയും ബ്രേസിയറും മാത്രം ധരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. അടിവസ്ത്രത്തിൽ മലത്തിന്റെ അംശമുണ്ടായിരുന്നു. ദേഹത്തും മറ്റും മുറിവും. വേറെ തുമ്പൊന്നുമില്ല. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് രക്ഷയില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈഎസ്പി ഡി രാജഗോപാൽ അന്വേഷിക്കുന്നതിനിടെ പ്രതി ലോക്കൽ പൊലീസിന്റെ പിടിയിലായി. തിരുവല്ല സിഐ ആയിരുന്ന സഖറിയ മാത്യുവാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ താനാണ് റെയ്ച്ചലിനെ കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തി.
വയോധികമാരെ ആക്രമിച്ച് സ്വന്തം ഇംഗിതത്തിന് വശംവദനാക്കുന്ന പ്രത്യേക മാനസികാവസ്ഥയുള്ളയാളായിരുന്നു കൊലയാളി സബീർ. പുലർച്ചെ പരുമലയിൽ മീൻ വാങ്ങാൻ പോയ മീൻകാരി വയോധികയെ കടന്നു പിടിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇയാൾ തിരുവല്ല പൊലീസിന്റെ പിടിയിലായത്. അന്ന് സിഐയും ഇപ്പോൾ കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുമായ സഖറിയ മാത്യു നടത്തിയ ചോദ്യം ചെയ്യലിൽ മുൻപ് സമാനരീതിയിൽ നടത്തിയ ബലാൽസംഗങ്ങൾ എല്ലാം ഇയാൾ തുറന്നു പറഞ്ഞു. അദ്ധ്യാപികയുടെ കൊലപാതകി താനാണെന്ന് സബീർ വെളിപ്പെടുത്തിയത്. സബീർ ലോക്കൽ പൊലീസിന്റെ പിടിയിലായതു കൊണ്ട് രക്ഷപ്പെട്ടത് റെയ്ച്ചലിന്റെ ഏക മകനാണ്. ക്രൈംബ്രാഞ്ച് അന്വേഷണം മാതാവിൽ നിന്ന് അകന്നു കഴിയുന്ന ഏക മകനെ കേന്ദ്രീകരിച്ചായിരുന്നു. റെയ്ച്ചലിന്റെ ഭർത്താവ് പുരോഹിതനായിരുന്നു. ഇവരുടെ പേരിൽ 50 സെന്റ് സ്ഥലവും ഉണ്ടായിരുന്നു.
ക്രൈംബ്രാഞ്ച് സ്വന്തം മകനെ സംശയിക്കാൻ കാരണമായത് ഈ ഭൂമിയായിരുന്നു. സ്വത്തിന് വേണ്ടി മകൻ നേരിട്ടോ, അല്ലെങ്കിൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചോ മാതാവിനെ കൊലപ്പെടുത്തിയിരിക്കാമെന്നായിരുന്നു നിഗമനം. മകനെ നാർക്കോ അനാലിസിസിനും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അഭിഭാഷകൻ മുഖേനെ മകൻ ഇത് എതിർത്തു. ഇതോടെ മകനെതിരായ സംശയം ബലപ്പെട്ടു. അപ്പോഴും സ്വന്തം മാതാവിനെ ബലാൽക്കാരം ചെയ്യാൻ മകൻ തയാറാകുമോ എന്ന ഒരു ചോദ്യം ബാക്കിയായി. ഇതിന് ഉത്തരം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതുമില്ല. അങ്ങനെയിരിക്കേയാണ് യാദൃശ്ചികമായി സബീർ പൊലീസിന്റെ വലയിലാകുന്നത്. സമാന കേസുകളിൽ ഇയാൾ നേരത്തേയും അകപ്പെട്ടിരുന്നു. മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകളും മറ്റ് അടയാളങ്ങളും ഉണ്ടാക്കുന്ന രീതി സബീറിന്റേതിനോട് സമാനമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍