ഇരട്ട ജീവപര്യന്ത ശിക്ഷാ തടവുകാരനായ ഗുണ്ടക്ക് അഴിമതി പരോൾ: എസ്ഐയെയും ജയിൽ സൂപ്രണ്ടിനെയും വിജിലൻസ് ട്രിബ്യൂണൽ വിചാരണ ചെയ്യാൻ ഉത്തരവിട്ട് കോടതി; 32 കേസുകൾ മറച്ചുവച്ച് തുമ്പ എസ് ഐയുടെ ശുപാർശ; ജയിലിൽ കിടന്ന് ഗുണ്ടാ പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാട്ടേ സുരേഷിന് ഒത്താശ ചെയ്തവരെ കുടഞ്ഞ് വിജിലൻസ് കോടതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കരാട്ടേ സുരേഷിന് നിയമ വിരുദ്ധ പരോൾ ലഭിക്കുന്നതിന് കേസ് വിവരങ്ങൾ മറച്ചുവച്ച് ശുപാർശ കത്ത് നൽകിയ എസ്ഐക്കും പരോൾ ശുപാർശചെയ്ത ജയിൽ സൂപ്രണ്ടിനുമെതിരെ വിചാരണയ്ക്ക് ഉത്തരവിട്ട് വിജിലൻസ് കോടതി.
തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടയും അപ്രാണി കൃഷ്ണകുമാർ കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന ശിക്ഷാ തടവുകാരനുമാണ് കരാട്ടേ സുരേഷ്. തുമ്പ സബ് ഇൻസ്പെക്ടർ പരോൾ അനുകൂല ശുപാർശ കത്ത് നൽകി പരോളിന് ജയിൽ സൂപ്രണ്ട് ശുപാർശ ചെയ്യുകയായിരുന്നു. ഈ സംഭവത്തിലാണ് തുമ്പ എസ്ഐ ആർ. ജയസനിലിനും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എ. ജി. സുരേഷിനുമെതിരെ വിജിലൻസ് ട്രിബ്യൂണൽ വിചാരണക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനും വിജിലൻസ് ലീഗൽ അഡൈ്വസറും വ്യത്യസ്ത നിലപാടെടുത്ത കേസിൽ ലീഗൽ അഡൈ്വസറുടെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
പ്രതികളെ വിചാരണ ചെയ്യാനായി കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനും വിജിലൻസ് എസ്പിയും റിപ്പോർട്ടയച്ചപ്പോൾ കുറ്റപത്രം വേണ്ടെന്നും വിജിലൻസ് ട്രിബ്യൂണൽ വിചാരണ മതിയെന്നുമുള്ള നിലപാടാണ് വിജിലൻസ് ഐജിയും ഡയറക്ടറും ലീഗൽ അഡൈ്വസറും എടുത്തത്.
2016 ലാണ് കേസിനാസ്പദമായ അഴിമതി പരോൾ നൽകിയത്. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കരാട്ടേ സുരേഷ് എന്ന ശിക്ഷാ തടവുകാരന്് തുമ്പ എസ് ഐ : ജയസനിലും പൂജപ്പുര ജയിൽ സൂപ്രണ്ട് സുരേഷ് കുമാറും ചേർന്ന് ഉന്നത ഉദ്യോഗസ്ഥരോ സ്റ്റേഷനിലെ മറ്റു പൊലീസുകാരോ അറിയാതെ സ്റ്റേഷൻ തപാൽ ബുക്കിൽ പതിക്കാതെയും പരോൾ ലഭിക്കാൻ ഒത്താശ ചെയ്തുവെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ റെജി ജേക്കബ്ബ് അന്വേഷണം നടത്തി. അന്വേഷണത്തിൽ മേലുദ്യോഗസ്ഥരെ അറിയിക്കാതെ എസ് ഐ പ്രത്യേക താൽപര്യമെടുത്താണ് പരോളിന് അനുകൂല റിപ്പോർട്ട് നൽകിയതെന്നും റിപ്പോർട്ട് ജയിലിൽ നേരിട്ടെത്തിച്ചെന്നും കണ്ടെത്തി. മാത്രവുമല്ല മൂന്നു കൊലക്കേസടക്കം 32 ക്രിമിന്നൽ കേസുകളിൽ പ്രതിയായ സുരേഷ് പുറത്തിറങ്ങിയാൽ ക്രമ സമാധാന പ്രശ്നങ്ങളുണ്ടാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
പ്രതികൾ നൽകുന്ന പരോൾ അപേക്ഷകൾ ജയിൽ സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവി അല്ലെങ്കിൽ റൂറൽ എസ്പിക്കാണ് നിയമ പ്രകാരം കൈമാറേണ്ടത്. അവർ സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് വിളിച്ചു വരുത്തി ജയിൽ സൂപ്രണ്ടിന് കൈമാറണമെന്നതാണ് ചട്ടം. എന്നാലിവിടെ ജയിൽ സൂപ്രണ്ട് നേരിട്ട് പരോളപേക്ഷ എസ് ഐക്ക് പ്രതിയുടെ സഹോദരൻ വഴി കൊടുത്തയച്ചു. പരോളപേക്ഷയിൽ ആവശ്യപ്പെടാത്ത കാര്യങ്ങൾ രേഖപ്പെടുത്തിയാണ് എസ്ഐ പരോൾ അനുകൂല റിപ്പോർട്ട് തയ്യാറാക്കിയത്.
പ്രതി രണ്ടു തവണ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വിവരവും ഒടുവിൽ വയനാട്ടിൽ നിന്നും പൊലീസ് വളരെ പണിപ്പെട്ട് കോടതി വാറണ്ടിൽ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കിയ വിവരവും കേസ് വിവരങ്ങളും എസ്ഐ റിപ്പോർട്ടിൽ മറച്ചു വച്ചു. സ്റ്റേഷനിലെ മറ്റു പൊലീസുകാരെ അറിയിക്കാതെയും തപാൽ ബുക്കിലും ജി ഡി ( ജനറൽ ഡയറി ) യിലും രേഖപ്പെടുത്താതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടാതെയും ആണ് പരോളനുകൂല റിപ്പോർട്ട് എസ് ഐ രഹസ്യമായി തയ്യാറാക്കി രഹസ്യമായി ജയിൽ സൂപ്രണ്ടിന് കൈമാറിയത്.
സംഭവം വിവാദമായപ്പോൾ വിജിലൻസ് ഡയറക്ടർ 'സോഴ്സ് റിപ്പോർട്ട്' പ്രകാരം വിജിലൻസ് ദ്രുതപരിശോധനക്ക് ഉത്തരവിട്ടു. തുടർന്ന് തുമ്പ എസ്.എ. ജയസനിൽ, പൂജപ്പുര മുൻ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, കൊലക്കേസുൾപ്പെടെ 33 കേസുകളിൽ പ്രതിയായ കുളത്തൂർ സ്റ്റേഷൻകടവ് തെക്കേവിളാകം വീട്ടിൽ കരാട്ടേ സുരേഷ് എന്ന സുരേഷ് എന്നിവർക്കെതിരെ ദ്രുത പരിശോധന നടത്തിയ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി : ആർ. മഹേഷ് ഗുണ്ടയേയും ജയിൽ സൂപ്രണ്ടിനെയും ഒഴിവാക്കി വിജിലൻസ് കേസ് വേണ്ടെന്നും എസ് ഐക്കെതിരെ വകുപ്പു നടപടി മാത്രം ശുപാർശ ചെയ്ത് ദ്രുത പരിശോധന റിപ്പോർട്ട് 2016 ഡിസംബർ 7 ന് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. ഇതിനെതിരെ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ ദ്രുത പരിശോധന റിപ്പോർട്ട് തള്ളി മൂന്നു പേർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി 2018 ഫെബ്രുവരി 20 ന് ഉത്തരവിട്ടു.
തടവുകാരന് ലഭിച്ച നിയമവിരുദ്ധ പരോൾ റിപ്പോർട്ട് അഴിമതി നിരോധന നിയമത്തിലെ ' വിലപ്പെട്ട കാര്യസാദ്ധ്യം ' എന്ന വകുപ്പ് 13 (1) ഡി ( ശ ) യുടെ നിർവ്വചനത്തിൽ പെടുമെന്ന് കണ്ടാണ് വിജിലൻസ് ജഡ്ജി ഡി. അജിത് കുമാർ മൂന്നു പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. തുടർന്ന് തുമ്പ പൊലീസ് സ്റ്റേഷനിൽ നിന്നും സെൻട്രൽ ജയിലിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് ആഴത്തിലുള്ള അന്വേഷണം പുരോഗമിക്കവേ എസ്ഐയും ജയിൽ സൂപ്രണ്ടും തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി പ്രതികളുടെ ആവശ്യം തള്ളി അന്വേഷണം നേരിടാൻ ഉത്തരവിട്ടു.
തുടർന്ന് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായി തീരുമാനമെടുത്ത് ഡിവൈഎസ്പി എ .അബ്ദുൾ വഹാബ് സംസ്ഥാന വിജിലൻസ് മാന്വൽ നടപടി ക്രമത്തിന്റെ ഭാഗമായി നിയമോപദേശം തേടി കേസ് ഡയറി ഫയൽ വിജിലൻസ് ലീഗൽ അഡൈ്വസറുടെ ഓഫീസിന് കൈമാറി. എന്നാൽ വിജിലൻസ് അഡീ. ലീഗൽ അഡൈ്വസർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ നായർ കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥരായ പ്രതികളെ മാത്രം വിജിലൻസ് ട്രിബ്യൂണൽ വിചാരണ നടത്തിയാൽ മതിയെന്നും നിയമോപദേശം നൽകി. എന്നാൽ ഈ നിയമോപദേശം തള്ളിയ എസ്പി മൂന്നു പ്രതികൾക്കുമെതിരെ കുറ്റപത്രം നൽകാൻ നിർദ്ദേശിച്ച് അനുമതിക്കായി ഫയൽ വിജിലൻസ് ഐ.ജിക്ക് കൈമാറി. എന്നാൽ ഐ ജിയും കുറ്റപത്രം വേണ്ടെന്നും ട്രിബ്യൂണൽ വിചാരണ മതിയെന്നുമുള്ള നിലപാടെടുത്ത് ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറി. ഐജിയുടെ നിലപാട് ശരിവച്ച ഡയറക്ടർ ഫയൽ മടക്കി ഡി വൈ എസ് പിക്ക് അയച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രിബ്യൂണൽ വിചാരണക്കായി അനുമതി തേടി വിജിലൻസ് ഡി വൈ എസ് പി : എ . അബ്ദുൾ വഹാബ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. 2018 ൽ മലപ്പുറം ഡിവൈഎസ്പിക്കെതിരെ എൻ.ആർ. സംഗീത നൽകിയ അപ്പീൽ ഹർജിയിൽ ധ 2018 (3) കെ. എച്ച്. സി. പേജ് 423 ൽ റിപ്പോർട്ടായ കേസ് പ ഹൈക്കോടതി ' വിലപ്പെട്ട കാര്യസാദ്ധ്യ 'ത്തിന് ' സാമ്പത്തിക മൂല്യം അല്ലെങ്കിൽ വിപണി മൂല്യം ' എന്ന വ്യാഖ്യാനം നൽകി. ഹൈക്കോടതി ജസ്റ്റിസ് : എബ്രഹാം മാത്യു നൽകിയ ഈ വ്യാഖ്യാന പ്രകാരം പൊതുസേവകൻ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്ക് സാമ്പത്തിക മൂല്യമോ വിപണി മൂല്യമോ ഉണ്ടായാൽ മാത്രമേ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 ( 1 ) ഡിയിലെ ' വിലപ്പെട്ട കാര്യസാദ്ധ്യ ' ത്തിന്റെ നിർവ്വചനത്തിൽ പെടുകയുള്ളു. ഇവിടെ മൂന്നാം പ്രതിക്ക് നൽകിയ സേവനം എന്നത് ' അനുകൂല പരോൾ റിപ്പോർട്ട് ' ആണ്. ഹൈക്കോടതിയുടെ വ്യാഖ്യാനപ്രകാരം ഇത് വിലപ്പെട്ട കാര്യസാദ്ധ്യമായി കണക്കാക്കാനാവില്ലെന്ന് വിജിലൻസ് ജഡ്ജി ഡി. അജിത് കുമാർ എസ് ഐയെയും ജയിൽ സൂപ്രണ്ടിനെയും ട്രിബ്യൂണൽ വിചാരണ ചെയ്യണമെന്ന ഉത്തരവിൽ ചൂണ്ടിക്കാട്ടി.
എന്നാൽ 2018 ജൂലൈ 22 ന് നിലവിൽ വന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ യിൽ പാർലമെന്റ് കൊണ്ടു വന്ന ഭേദഗതി പ്രകാരം 'വിലപ്പെട്ട കാര്യസാദ്ധ്യം' എന്നത് 'പൊതുസേവകൻ ഏതു രീതിയിലും മറ്റുള്ളവർക്ക് നൽകുന്ന സഹായം' എന്ന നിർവ്വചനം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർവ്വചനം 2016 ജൂൺ 28 ന് എസ്ഐ നൽകിയ വ്യാജ പരോൾ റിപ്പോർട്ട് പ്രകാരം 2016 ഓഗസ്റ്റ് 18 ന് ജയിൽ സൂപ്രണ്ട് നൽകിയ പരോൾ ഉത്തരവിന് ബാധകമാക്കാനാവില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്