കാഷ്യാലിറ്റി ഡോക്ടർ അവധി എടുക്കുമ്പോൾ എടപ്പാൾ ആശുപത്രിയിൽ പകരം നിയമിച്ചത് വ്യാജനെ! ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും നിയമിച്ച ആർഎംഒയ്ക്ക് മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ; സംശയം തോന്നി രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച രോഗികൾ തിരിച്ചറിഞ്ഞത് ഡോക്ടർക്ക് ചികിൽസിക്കാൻ അറിയില്ലെന്ന സത്യം; എംബിബിഎസ് ബിരുദമില്ലെന്ന് മറുനാടനോട് തുറന്ന് സമ്മതിച്ച് ഡോക്ടർ തോമസും; സ്വകാര്യ ആശുപത്രി കാഷ്വാലിറ്റികളിൽ രോഗികളുടെ ജീവൻ പന്താടപ്പെടുകയാണോ?
എം മനോജ് കുമാർ
മലപ്പുറം: അരാജകത്വത്തിന്റെയും അനാസ്ഥകളുടെയും പിടിയിലാണോ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ. അവയവമാറ്റങ്ങളുമായും ചികിത്സാ പിഴവുമായും ബന്ധപ്പെട്ടു കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ നേർക്ക് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കെ തന്നെയാണ് വ്യാജ ഡോക്ടർമാരെ ഇവർ ആശുപത്രി കാഷ്വാലിറ്റികളിൽ നിയമിക്കുന്നതായും ആരോപണം ഉയർന്നിരിക്കുന്നത്. മലപ്പുറത്തും പരിസരത്തും വ്യാജഡോക്ടർ വിലസുന്നതായാണ് വന്നിരിക്കുന്ന പരാതി. എടപ്പാൾ ഹോസ്പിറ്റൽ അടക്കമുള്ള നിരവധി പ്രമുഖ ആശുപത്രികളിലെ കാഷ്വാലിറ്റിയിലാണ് വ്യാജ ഡോക്ടർ ആയ തോമസ് വിലസുന്നത്.
ഈ ഡോക്ടർ തോമസ് എടപ്പാൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ജോലിചെയ്തിട്ടുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ കൂടി മറുനാടനോട് സമ്മതിക്കുമ്പോൾ സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമാകുന്നുവെന്നു സൂചനകൾ കൂടിയാകുന്നു. . ഈ ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ടെന്നു എടപ്പാൾ ആശുപത്രി വൃത്തങ്ങൾ സമ്മതിക്കുമ്പോൾ അവരുടെ രജിസ്റ്റർ നമ്പർ തങ്ങൾ ഇതുവരെ ചെക്ക് ചെയ്തില്ലെന്നും ഇവർ തന്നെ പറയുന്നു. . വീഴ്ച സംഭവിച്ചതായുള്ള ആശുപത്രി അധികൃതരുടെ കുറ്റസമ്മതം തന്നെയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. താൻ വ്യാജൻ തന്നെയാണെന്ന് വ്യാജ ഡോക്ടർ കൂടിയായ തോമസ് കൂടി സമ്മതിക്കുമ്പോൾ കേരളത്തിലെ ആശപത്രികളിൽ നടമാടുന്ന അവസ്ഥകളുടെ പ്രതിഫലനം വ്യക്തമാകുന്നു.
എടപ്പാൾ ആശുപത്രി പോലുള്ള മലപ്പുറത്തെ പ്രമുഖ ആശുപത്രികളിൽ അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ അവസ്ഥ എന്തായി മാറുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കുറ്റസമ്മതം. 2012 മുതൽ ഈ വ്യാജൻ ആശുപത്രി കാഷ്വാലിറ്റികളിൽ വിലസുന്നുണ്ടെന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ചവിവരങ്ങൾ പ്രകാരം വെളിവാകുന്നത്. മലപ്പുറത്തെ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഈ ഡോക്ടർ ജോലി ചെയ്യുമ്പോൾ എഴുതി കൊടുത്ത രജിസ്റ്റർ നമ്പർ ചിലർ ചെക്ക് ചെയ്തപ്പോഴാണ് ഇയാൾ വ്യാജമാണെന്നു അറിയുന്നത്. ഇതേ ആശുപത്രിയിൽ പറഞ്ഞത് ഇയാൾ റഷ്യയിൽ പഠിച്ചു എന്നാണ്. ഇയാളുടെ സംസാരത്തിൽ ഒരു ഡോക്ടറുടെ പോയിട്ട് സാധാരണ പൗരന്റെ നിലവാരം കൂടിയില്ല. അതിനാലാണ് ഇയാൾക്കെതിരെ അന്വേഷണം ചിലർ നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇയാൾ നൂറു ശതമാനം വ്യാജമാണെന്നു തെളിയുന്നത്.
ഇപ്പോഴും ഈ ഡോക്ടർ പിടിക്കപ്പെടാതെ സുരക്ഷിതനായി വിലസുന്നു എന്ന് പറയുന്നിടത്ത് സ്ഥിതിഗതികൾക്ക് ഭയാനക രൂപം കൂടി വരുന്നു. അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ ജീവനാണ് ഇത്തരം വ്യാജേന്മാരുടെ പിടിയിൽപ്പെട്ടു ഹോമിക്കപ്പെടുന്നത്. എടപ്പാൾ ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടർ ലീവ് എടുക്കുന്ന അവസരങ്ങളിലാണ് പകരം ഈ വ്യാജൻ നിയമിക്കപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം കാഷ്വാലിറ്റി ജോലി ചെയ്ത് പറഞ്ഞ പണവും വാങ്ങി വ്യാജൻ പെട്ടെന്ന് സ്ഥലം വിടും. പിന്നീട് ഒരു വിവരവും കാണില്ല. വീണ്ടും ഡോക്ടർ ലീവ് എടുക്കുമ്പോൾ പകരം എത്തും. പണം വാങ്ങി മുങ്ങും. ഇങ്ങിനെ വ്യാജൻ ലക്ഷങ്ങൾ സമ്പാദിച്ചതായാണ് അറിവ്.
എടപ്പാൾ വിട്ട് മറ്റ് ആശുപത്രികളിൽ പോകുമ്പോൾ എടപ്പാൾ ആശുപത്രി കാഷ്വാലിറ്റിയിൽ ജോലി ചെയ്ത കാര്യം പറയും. മറ്റു ആശുപത്രികളിൽ പോകുമ്പോൾ ഇതുപോലുള്ള പ്രമുഖ ആശുപത്രികളുടെ പേര് പറയും. ആർഎംഒയുടെ നമ്പർ കൈമാറും. ഒപ്പം റഷ്യയിൽ നിന്ന് എംബിബിഎസ് പഠിച്ചതായുള്ള വിവരങ്ങളും പറയും. വാക്കുകളിൽ വിശ്വാസ്യത, നിലവിൽ ജോലി ചെയ്ത ആശുപത്രികളിലെ ആർഎംഒ മാരുടെ നമ്പർ, ജോലി വിവരങ്ങൾ എല്ലാം പറയും. മേമ്പൊടിക്ക് റഷ്യ കൂടിയാകുമ്പോൾ എല്ലാം സുരക്ഷിതം. ജോലി ചെയ്ത പണം വാങ്ങി ഇയാൾ മുങ്ങുന്നു. സോഷ്യൽ മീഡിയയിൽ വരെ ഇയാളുടെ സാന്നിധ്യമില്ല. വളരെ സുരക്ഷിതമായാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പ് പുറത്തറിയുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നില്ല.
സുരക്ഷിതമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയപ്പോൾ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നു പറയുമ്പോൾ ഇയാൾ കണ്ടെത്തിയ തട്ടിപ്പിന്റെ വഴി എത്രമാത്രം സുരക്ഷിതമാണെന്നതിന്റെ തെളിവാകുന്നു. എടപ്പാൾ ആശുപത്രി എച്ച്ആർ അധികൃതർ പറഞ്ഞത് തങ്ങൾ അറിയാതെയാണ് ഈ നിയമനം എന്നാണ്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മാത്രമേ അറിയാവൂ എന്നാണ്. അഡ്മിൻ വിഭാഗം പറഞ്ഞത് തങ്ങൾക്ക് ഈ കാര്യത്തിൽ ഉത്തരവാദിത്തമില്ലാ എന്നാണ്. ഉത്തരവാദിത്തം ആർഎംഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആർഎംഒ ലീവിൽ പോകുമ്പോൾ പകരം ആളെ അവർ നിയമിക്കും. ഇങ്ങിനെ നിയമിക്കുന്ന ഡോക്ടറുടെ തുക ആർഎംഒ നൽകുമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്. അതുകൊണ്ട് ഈ കാര്യത്തിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ല. പക്ഷെ ഇങ്ങിനെ വ്യാജൻ വരുമ്പോൾ അത് തിരിച്ചറിയാൻ ഞങ്ങൾക്ക് സംവിധാനമില്ല. ഇങ്ങിനെ ഒരു പരാതി തങ്ങൾക്ക് മുന്നിൽ ആദ്യമാണെന്നും ഇത്തരം ഡോക്ടർമാർ നിയമിക്കപ്പെടുമ്പോൾ അവരുടെ രജിസ്റ്റ്രേഷൻ നമ്പർ കൂടി പരിശോധിക്കുമെന്നും എടപ്പാൾ ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.
വ്യാജൻ എന്ന് വ്യക്തമായ ഡോക്ടർ തോമസ് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ: എന്റെ പേര് ഡോക്ടർ സോണി തോമസ് എന്നാണ്. എനിക്ക് ഡോക്റ്റർ രജിസ്ട്രേഷൻ ഉണ്ട്. ആരാണ് വ്യാജമാണ് എന്ന് പറഞ്ഞത്? ഏത് മെഡിക്കൽ ശാഖയിലാണ് ബിരുദം എന്ന് ചോദിച്ചപ്പോൾ അത് മുതൽ ഡോക്ടർ ഉരുളാൻ തുടങ്ങി. ബിരുദം ഹോമിയോപ്പതിയിലാണ് എന്ന് പറഞ്ഞു. എൻഎസ്എസ് ഹോമിയോപ്പതി ആശുപത്രിയിൽ ഡിപ്ലോമ എടുത്തത് എന്ന് പറഞ്ഞു. ഹോമിയോപ്പതി ബിരുദമുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് വെറും ഡിപ്ലോമയായി ചുരുങ്ങി. ഹോമിയോപ്പതി ബിരുദം എടുത്തിട്ടില്ലെന്നും പറഞ്ഞു. അതിനാൽ ഹോമിയോപ്പതിയും പ്രാക്ടീസ് ചെയ്യുന്നില്ലാ എന്നും പറഞ്ഞു.
റഷ്യയിൽ പോയി പഠിച്ച് എംബിബിഎസ് ബിരുദം ഉണ്ടെന്നു പറഞ്ഞു. മോസ്കോ മെഡിക്കൽ അക്കാദമിയിൽ വച്ചാണ് പഠനം എന്നും പറഞ്ഞു. പക്ഷെ എംബിബിഎസ് പഠനം പൂർത്തിയാക്കിട്ടില്ലെന്നും പറഞ്ഞു. 1999 ലായിരുന്നു അത്. അപ്പോൾ ഡോക്ടർക്ക് എംബിബിഎസ് ബിരുദവും ഇല്ലെന്നു ഒടുവിൽ വ്യക്തമായി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍