രണ്ടാമൂഴം സിനിമയാകുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം; മൂന്ന് കൊല്ലത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങാമെന്ന വാക്ക് ലംഘിക്കപ്പെട്ടു; ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥ; പറയുന്നതെല്ലാം മാറ്റി പറയുന്നു; എനിക്ക് തിരിക്കഥ തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടിൽ എംടി; ഫെഫ്കയുടെ മനസ്സും തിരക്കഥാകൃത്തിനൊപ്പം; ശ്രീകുമാറിന്റെ സിംഗപൂർ മലയാളിയെ ഇറക്കിയുള്ള 'ഒടി വിദ്യ' ഫലിക്കില്ല; രണ്ടാമൂഴത്തിൽ കോടതി തീരുമാനം നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: എംടിയുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാർ മേനോന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ശ്രീകുമാർ മേനോനുമായി സഹകരിക്കാനാകില്ലെന്നാണ് എംടിയുടെ നിലപാട്. ഈ വിഷയത്തിൽ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പിന്തുണ എംടി കത്തുമെഴുതി. മലയാള സിനിമയിലെ തന്റെ സംഭാവനകൾ വിവരിച്ചാണ് സിനിമാക്കാർ ഈ വിഷയത്തിൽ തനിക്കൊപ്പം നിൽക്കണമെന്ന് എംടി ആവശ്യപ്പെടുന്നത്. എന്തു വന്നാലും രണ്ടാംമൂഴം ശ്രീകുമാർ നായർ ചെയ്യേണ്ടതില്ലെന്നതാണ് എംടിയുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഫെഫ്കയും ശ്രീകുമാർ മേനോനും തമ്മിൽ ചർച്ച നടത്തും. കോടതിയിലുള്ള വിഷയമാതിനാൽ പരസ്യ നിലപാട് ഫെഫ്ക എടുക്കില്ലെങ്കിലും എംടിക്ക് മാനസിക പിന്തുണ നൽകാനാണ് ഫെഫ്കയുടെ തീരുമാനം എന്നാണ് സൂചന. കോഴിക്കോട്ടെ കോടതിയിലെ സിവിൽ കേസിലെ വിധിയാകും ഇനി നിർണ്ണായകം.
മൂന്ന് വർഷത്തിന് അകം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന വ്യവസ്ഥയിലാണ് തിരക്കഥ ശ്രീകുമാർ മേനോന് നൽകിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് രണ്ടാമൂഴം സിനിമയാകുകയെന്നത്. എന്നാൽ ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാകാത്ത അവസ്ഥയാണുള്ളത്. പലപ്പോഴും പറയുന്നത് മാറ്റി പറയുന്നു. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനുമായി സഹകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് എംടിയുടെ വിശദീകരണം. ഇത് പൂർണ്ണമായും ഫെഫ്കയും ഉൾക്കൊള്ളുന്നു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരൻ ഇത്തരമൊരു കത്ത് സംഘടനയ്ക്ക് എഴുതിയ സാഹചര്യത്തെ ഗുരുതമായാണ് ഫെഫ്കയും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനുമായി ഫെഫ്ക ഈ വിഷയത്തിൽ ചർച്ച നടത്തും. രണ്ട് ദിവസത്തിനുള്ള ഇത് നടക്കുമെന്നാണ് സൂചന. സിനിമയുടെ നിർമ്മാതാവ് മാറിയത് പോലും എംടി അറിഞ്ഞിട്ടില്ല.
കോടതിയുടെ നൂലാമാലകളിൽ കുടുങ്ങിയ രണ്ടാമൂഴം ശ്രീകുമാർ മേനോന് എംടി തിരികെ നൽകിയാൽ ഡോ. എസ് കെ നാരായണന് അതിന്റെ നിർമ്മാതാവുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതും എംടിയെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല. ഇത്തരം വാർത്തകളെ തുടർന്ന് എംടിയുടെ കുടുംബാഗങ്ങൾ സിനിമാ മേഖലയിലെ പലരുമായും വിഷയം ചർച്ച ചെയ്തു. കേസിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ആരും കേസ് തീരും മുമ്പ് രണ്ടാമൂഴത്തിനായി പണം മുടക്കരുതെന്നുമാണ് എംടിയുടെ നിലപാട്. രണ്ടാമൂഴം സിനിമയാകുന്നതിനെത്തുടർന്നുള്ള തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി എംടിയുടെ അഭിഭാഷകനും രംഗത്ത് വന്നു. എല്ലാ തർക്കങ്ങളും ഒഴിഞ്ഞ് എം ടി. തിരക്കഥയിൽ മഹാഭാരതം സിനിമ എന്ന ചിത്രം ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് എം ടി.യുടെ അഭിഭാഷകൻ ശിവരാമകൃഷ്ണൻ രംഗത്തെത്തിയതും എംടിയുടെ അറിവോടെയാണ്.
ചിത്രം വൈകുന്നതിനെത്തുടർന്ന് എംടി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ചിത്രം അനിശ്ചിതത്വത്തിൽ ആയത്. തുടർന്ന് നിർമ്മാതാവായ ബി.ആർ. ഷെട്ടിയും ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന്, രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിർമ്മാതാവുമായി ചേർന്ന് എം ടിയുടെ തിരക്കഥയിൽ രണ്ടാമൂഴം തുടങ്ങാൻ കരാറിൽ ഒപ്പുവച്ചെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. മഹാഭാരതത്തെ ഭീമന്റെ കാഴ്ചയിൽ അവതരിപ്പിക്കുന്ന എംടിയുടെ നോവലാണ് രണ്ടാമൂഴം. നിർമ്മാതാവ് എസ്.കെ. നാരായണനും സംവിധായകൻ ശ്രീകുമാർ മേനോനും തന്റെ സാന്നിധ്യത്തിൽ ധാരണയിലെത്തിയെന്നാണ് ജോമോൻ പുത്തൻപുരയ്ക്കൽ അവകാശവാദമുന്നയിച്ചിരുന്നു.
യുഎഇ ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പിന്റെ അധിപനായ ബി.ആർ.ഷെട്ടി പിൻവാങ്ങിയ 1000 കോടി രൂപയുടെ രണ്ടാമൂഴം സിനിമാ പ്രോജക്ട് ഏറ്റെടുത്ത് അത് 200 കോടി കൂടി വർധിപ്പിച്ചു കൊണ്ടാണ് എസ്.കെ.നാരായണൻ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്തത്. തെലുങ്ക് ഇതിഹാസ സിനിമ ബാഹുബലിക്ക് തത്തുല്യമോ അതിനപ്പുറമോ നിന്ന് മഹാഭാരതം തന്നെ പുനസൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് നാരായണൻ എത്തുന്നതെന്നാണ് അവകാശവാദം. ഒടിയൻ സിനിമയിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ ശ്രികുമാർ മേനോനെ മോഹൻലാൽ പോലും സംശയത്തോടെയാണ് കാണുന്നത്. സിനിമാനിർമ്മാണ ഉടമ്പടിയിൽ ജോമോന്റെ സവിധത്തിൽ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനും എസ്.കെ.നാരായണനും ഒപ്പ് വയ്ക്കുന്ന ചിത്രം ജോമോൻ തന്റെ ഫെയ്സ് ബുക്ക് പേജ് വഴി പരസ്യപ്പെടുത്തിയപ്പോഴാണ് പുതിയ നീക്കങ്ങൾ പുറം ലോകത്ത് എഥ്തുന്നത്.
എംടിയുടെ മാത്രമല്ല മലയാളികളുടെ കൂടി സ്വപ്ന സിനിമയാണ് രണ്ടാമൂഴം. റിസോർട്ടുകൾ തുടങ്ങി വൻകിട സംരംഭങ്ങളിലാണ് നാരായണന്റെ ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്. യുപി നോയിഡയിൽ കൊട്ടാര തുല്യമായ ഒരു ബംഗ്ളാവ് നാരായണനുണ്ട്. മറുനാടന്‍ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളത്തിലെ കണ്ണായ സ്ഥലത്തെ ഭൂമികളും റിസോർട്ടുകളും വൻകിട സ്ഥാപനങ്ങളും നാരായണന്റെ കമ്പനിയായ എസ്എം ബിസി ഗ്രൂപ്പിന്റെ പിടിയിൽ അമരുകയാണ്. വർക്കലയിലെ ഒരു റിസോർട്ട് താമസിയാതെ ഈ ഗ്രൂപ്പിന്റെ കയ്യിൽ എത്തും. ഈ ഗ്രൂ്പ്പിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. '30 വർഷമായി സിനിമ കണ്ടിട്ട്. എനിക്ക് സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ സിനിമകൾ ഇഷ്ടവുമാണ്. പക്ഷെ മഹാഭാരതം അത് പൂർത്തീകരിക്കാൻ അതിന്റെ പിന്നിൽ വലിയ ഉദ്യമം വേണം. ഇത് മലയാളികൾക്കാണ് എങ്കിൽ കൂടി ലോകമെങ്ങുമുളവർക്ക് കൂടിയാണ്. അതിനാൽ ഈ സിനിമാ നിർമ്മാണത്തിൽ ഞാൻ ഒപ്പു വയ്ക്കുകയാണ്.''-ഇങ്ങനെയാണ് ശ്രീകുമാർ മേനോനുമായുള്ള കരാർ ഒപ്പിടലിനെ നാരായണൻ വിശേഷിപ്പിച്ചത്.
പുഷ് എന്ന പരസ്യ കമ്പനി നടത്തിയിരുന്ന ശ്രീകുമാർ മേനോൻ ഒടിയൻ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ഈ സിനിമ തിയേറ്ററിൽ പണം കളക്റ്റ് ചെയ്തുവെങ്കിലും പ്രതീക്ഷിച്ച സിനിമാ അനുഭവം കാഴ്ചക്കാർക്ക് നൽകിയില്ല. ഇത് സംവിധായകന്റെ വീഴ്ചയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണവുമെത്തി. അതുകൊണ്ട് ശ്രീകുമാർ മേനോന് രണ്ടാമൂഴം പോലൊരു സിനിമ ചെയ്തു വിജയിപ്പിക്കാനാകുമോ എന്ന സംശയവും സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് കുടുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഗുരുവായൂർ വിവാഹം; ആ രാത്രി സംഭവിച്ചതുകൊടുംക്രൂരത; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
- കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍