ശനിദോഷം മാറാൻ കനകധാരാ സ്തോത്രം ചൊല്ലി ശയന പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം കനകദുർഗയെ കൊണ്ടുപോയി പ്രദക്ഷിണം നടത്തി; മൂലം നക്ഷത്രത്തിൽ പിറന്ന ബാലനെ രണ്ടിൽ നിന്നും ഒൻപതിൽ എത്തിച്ചത് രാഹു; പിള്ള ചവിട്ടുമ്പോൾ ശശീന്ദ്രൻ ശശിയാകും; ശുക്രദശയുള്ളത് കൃഷ്ണൻകുട്ടിക്ക്; ഇതാ തന്ദു തത്വ നലഹാലല്ലു കോടിയേരി അനിൽ ബിലാത്തിമാ സൗതിമു എന്നാണ് അറബികൾ പറയുന്നത്; പിണറായി മന്ത്രിസഭയെ നിയമസഭയിൽ ജ്യോതിഷത്തിൽ കളിയാക്കി വിപി സജീന്ദ്രൻ; സോഷ്യൽ മീഡിയയുടെ താരമായി കുന്നത്ത് നാട് എംഎൽഎ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്താണ് പിണറായി മന്ത്രിസഭയ്ക്ക് സംഭവിക്കുന്നത്? പ്രതിപക്ഷ എംഎൽഎമാരോ ചോദിച്ചാൽ കുറ്റവും കുറവും മാത്രമേ പറയാനുണ്ടാകൂ. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിന് കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രന് കൃത്യമായ ഉത്തരമുണ്ട്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ ഇത് സജീന്ദ്രൻ അവതരിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ പ്രസംഗം. പിണറായി സർക്കാരിനേയും സിപിഎമ്മിനേയും കണക്കിന് വിമർശിക്കുന്ന സജീന്ദ്രൻ നന്ദി പ്രമേയത്തെ എതിർത്ത് നടത്തി പ്രസംഗം നിയമസഭയിലും ചിരികൾ ഉയർത്തി.
നിയമസഭയിലെ സജീന്ദ്രന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ചുവടെ
സർ ഈ നന്ദി പ്രമേയത്തെ ഞാൻ എതിർക്കുകയാണ്. ഈ ഗവൺമെന്റ് വന്ന അന്നു മുതൽ കണ്ടകശനി ബാധിച്ച ഒരു ഗവൺമെന്റായി മാറിയിരിക്കുകയാണ്. സർ കണ്ടകശനി ബാധിച്ചാൽ അറിയാമല്ലോ കൊണ്ടേ പോവുകയുള്ളൂ. കണ്ടകശനിയുടെ കൂടെ രാഹു ദശയും കൂടെ വന്നാൽ എങ്ങനെയായിരിക്കും സർ. ദുരന്തങ്ങളും ദുരിതങ്ങളുമെല്ലാമുണ്ടാകും. ശനിദോഷം മാറാൻ വേണ്ടി കനകധാരാ സ്തോത്രം ചൊല്ലി ശയന പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം കനകദുർഗയെ കൊണ്ടുപോയി പ്രദക്ഷിണം നടത്തിയ സർക്കാരിന് മോചനമില്ല സർ. ഇവിടെ ശനിയും രാഹുവും ഉച്ഛസ്ഥായിൽ നിൽക്കുകയാണ്. അതുകൊണ്ട് വിദേശത്ത് നിന്നു പോലും വൈറസുകൾ ഇവിടെ എത്തുകയാണ്. അതുകൊണ്ട് ഡാമുകൾ എല്ലാം തുറന്ന് വിട്ടതുകൊണ്ട് പ്രളയത്തിന്റെ ദുരന്തം. ധനനഷ്ടം, മാനഹാനി, മരണം ഇവയെല്ലാമാണ് സർ ഇതിന്റെ ഫലം. കാറ്റായും കടലായും ജലമായും ദുരന്തങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ് സർ. സർ ഈ സർക്കാർ നിലവിൽ വന്നത് മുതൽ ഉറക്കം നഷ്ടപ്പെട്ടവരാണ് മന്ത്രിമാർ എല്ലാവരും. രണ്ടാം ഭാവാധിപനിൽ വിഘ്നം കാണുന്നതിനാൽ ഉറങ്ങാനാവുന്നില്ല പലർക്കും. ബഹുമാനപ്പെട്ട മുതിർന്ന മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ സർ അദ്ദേഹത്തിന് ഉറങ്ങാനേ സാധിക്കുന്നില്ല.
കാരണം അദ്ദേഹം 26ാം വയസ് മുതൽ ട്രെയിനിൽ കിടന്ന് ഉറങ്ങുന്ന ആളാണ്. മന്ത്രി മന്ദിരത്തിൽ വന്ന ശേഷം അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ദശാകാലം മോശമൊന്നുമല്ല പക്ഷേ മറ്റ് മന്ത്രിമാർക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല സർ. അതാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സർ മൂലം നക്ഷത്രത്തിൽ പിറന്ന ബാലൻ ഒൻപതിൽ നിന്നും രണ്ടിലെത്തി സർ. പക്ഷേ രണ്ടിൽ നിന്നും വീണ്ടും അദ്ദേഹം ഒൻപതിൽ തന്നെ വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെയും ഗ്രഹനില വളരെ മോശമാണ്. രാഹുവിന്റെ അപഹാരമാണ് സർ അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് അതുകൊണ്ട് രണ്ടിൽ വരെയെത്തിതിരിച്ച് പോരേണ്ട സ്ഥിതിയാണ്. അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോയിൽ അംഗമാകണമെന്നുണ്ട് പക്ഷേ ദശാകാലം മോശമായതുകൊണ്ട് അതിന് സാധിക്കുന്നില്ല. രണ്ടര വർഷത്തിനിടെ ഒരു മന്ത്രിക്ക് പോലും സ്ഥിരതയില്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്. സർ തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ലെന്നാണ് പറയുന്നത്. പക്ഷേ പിള്ള ചവിട്ടിയാൽ ശശീന്ദ്രന് കേടാവും. പിള്ള എൻസിപിയിൽ ലയിക്കുന്നതോടു കൂടി ശശീന്ദ്രൻ വെറും ശശിയായി മാറുന്ന സ്ഥിതിയിലേക്കെത്തും. സർ ശുക്രനിൽ സുഖിക്കും ആദിത്യനിൽ അലയുമെന്നാണ് പറയാറുള്ളത്. സർ ശുക്രദശയുള്ളത് ജനതാദളിലെ കൃഷ്ണൻകുട്ടി സാറിനാണ്.
മാത്യു ടി തോമസിന് ആദിത്യനാണ്. ആദിത്യനിൽ ഇങ്ങനെ അലഞ്ഞുകൊണ്ടേയിരിക്കും. കൃഷ്ണൻകുട്ടി എന്നയാൾക്ക് യഥാർത്ഥത്തിൽ പേര് കൃഷ്ണൻ എന്നായതുകൊണ്ട് മൃഗസംര്കഷണവും കൃഷിയും വകുപ്പ് കൊടുത്തിരുന്നെങ്കിൽ ശോഭിക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ജലം കൊടുത്തതുകൊണ്ട് അദ്ദേഹം ശോഭിക്കാനേ വഴിയില്ല സർ. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന സംഭവം പോലെയാണ് സർ ശബരിമല വിഷയമുണ്ടായത്. സുപ്രീം കോടതിയിൽ യഥാർത്ഥത്തിൽ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നെങ്കിൽ അവിടെ ഈയൊരു വിധിയുണ്ടാകുമായിരുന്നില്ല. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചു. അവിടെ ജെല്ലിക്കെട്ട് നിരോധിക്കുവാൻ കാരണമെന്താ? തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നിരോധിക്കുവാൻ കാരണമെന്ത് എന്നതിനെ കുറിച്ച് സുപ്രീം കോടതിയിലെ സീനിയറായിട്ടുള്ള അഭിഭാഷകനോട് ചോദിച്ചു. തമിഴ്നാട്ടിലെ അഭിഭാഷകർ യഥാവിധി സുപ്രീം കോടതിയിൽ കാര്യങ്ങൾ പറഞ്ഞില്ല. ആ കേസ് വന്ന കാലഘട്ടത്തിൽ നമ്മുടെ ബഹുമാനപ്പെട്ട് മന്ത്രി ഇ.പി ജയരാജൻ നമ്മുടെ സ്പീക്കറുടെ കസേര മറിച്ചിടുന്ന പടം നമ്മുടെ സുപ്രീം കോടതി അഭിഭാഷകരുടെ ഗ്രൂപ്പിൽ ജെല്ലിക്കെട്ട് എന്ന് പറഞ്ഞുകൊണ്ട് വന്നു. അപ്പോൾ കസേര മറിച്ചിടുന്ന പടം അവിടെയെല്ലാം പ്രചരിച്ചതുകൊണ്ടാകാം ഇനി ഇങ്ങനെയൊരു സംഭവം വേണ്ട എന്ന് കരുതിയാകാം സുപ്രീം കോടതിയിൽ നിന്നും ഇത്തരമൊരു വിധി വന്നത്. സർ ബംഗാളിലെ നന്ദിഗ്രാമിൽ വലിയ സമരം നടന്നു. ചോരപ്പുഴയൊഴുകി. എന്താണ് നന്ദിഗ്രാമിന്റെ പ്രാധാന്യം. രാമായണത്തിൽ ശ്രീരാമന്റെ പിതാവായ ദശരഥൻ 14 വർഷം ശ്രീരാമന് വനവാസം വിധിച്ചു.14 വർഷം രാജഭരണം ഭരതനും കൊടുത്തു. പിതാവിന്റെ മരണശേഷം ഭരതനെന്ത് ചെയ്തു. കാട്ടിൽ ചെന്ന് കണ്ട് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടു.
അങ്ങ് തിരിച്ച് വന്ന രാജഭരണം ഏൽക്കണം. അച്യുതാനന്ദനെ തള്ളിയിട്ട് പിണറായി കയറിയിരുന്നത് പോലെയല്ല സർ. ശ്രീരാമനെ പോയിക്കണ്ട് മടങ്ങി വരണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു പിതാവായ ദശരഥന്റെ ആഗ്രഹം എനിക്ക് വനവാസവം അനുജനായ നിങ്ങൾക്ക് അവിടെ രാജഭരണവുമാണ്. അതുകൊണ്ട് ഞാൻ തിരിച്ച് വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹം എന്ത് ചെയ്തു ശ്രീരാമന്റെ പാദുകം വാങ്ങി നന്ദിഗ്രാമിൽ എത്തി അവിടെ ഒരു സിംഹാസനം പണിത് അവിടെ ആ പാദുകം വച്ചുകൊണ്ടാണ് അദ്ദേഹം അവിടെ 14 വർഷം രാജഭരണം നടത്തിയത്. അങ്ങനെയുള്ള നന്ദിഗ്രാമിൽ അവിടത്തെ മണ്ണ് കോർപ്പറേറ്റുകൾക്ക് കൊടുത്തു സർ. അവിടെ സമരം നടന്നു. അവിടെ ചോരപ്പുഴയൊഴുകി. സർ അതിന് ശേഷം എന്താണുണ്ടായത്. നന്ദിഗ്രാമിൽ പോയിട്ട് ബംഗാളിൽ പോലും ഇടതുപക്ഷത്തിന് പച്ചതൊടാൻ കഴിഞ്ഞിട്ടില്ല സർ. ശബരിമലയിൽ വിശ്വാസികളുടെ കണ്ണീരാണ് സർ വീണിരിക്കുന്നത്. ആ ശബരിമലയിൽ വീണ കണ്ണീരോടു കൂടി ഈ ഗവൺമെന്റിന്റെ കണ്ടകശനി ഇന്ന് ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് സർ. സർ പ്രിയങ്കാ ഗാന്ധി ഇന്ന് അഖിലേന്ത്യാ സെക്രട്ടറിയായിരിക്കുകയാണ്. ആർഎസ്എസുകാർ പേടിക്കുന്ന കാര്യമു്ട്. ബിജെപിക്കാർ പേടിക്കുന്ന കാര്യമുണ്ട്. പക്ഷേ സിപിഎമ്മുകാർ എന്തിനാണ് സിപിഎമ്മിനെ പേടിക്കുന്നത്. എവിടെ പോയാലും ശ്രീ കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പറയുകയാണ് നെഹ്റു ഫാമിലിയുടെ കുടുംബത്തിൽ പ്രസവം നിറുത്തിയാൽ ഇവിടെ കോൺഗ്രസ് ഇല്ലാതാകുമെന്ന്. സർ അറബികളായിട്ടുള്ള ആളുകൾ എന്താണ് പറയുന്നതെന്ന് അറിയാമോ സർ. ഇതാ തന്ദു തത്വ നലഹാലല്ലു കോടിയേരി അനിൽ ബിലാത്തിമാ സൗതിമു.
അതായത് കേരളത്തിലെ കോടിയേരിയുടെ കുടുംബം പ്രസവം നിറുത്തിയില്ലെങ്കിൽ ഗൾഫിലെ അറബികളുടെ പണി ഇല്ലാതാകുമെന്നാണ് അവർ പറയുന്നത്. ഇപ്പോ രണ്ടെണ്ണമേയുള്ളു അത് പെറ്റുപെരുകി അങ്ങോട്ടെല്ലാം ചെന്നു കഴിയുമ്പോൾ അറബികൾ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെല്ലുമെന്നാണ് പറയുന്നത്. സർ ഇവിടെ മതിലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. സർ ബംഗാളിൽ നിന്നും ഒത്തിരിപേർ എറണാകുളത്തുണ്ട് പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ. ആലൂവാ റെയിൽവേ സ്റ്റേഷനിലേക്കാണ് എല്ലാവരും വന്നിറങ്ങുന്നത്. ഇവിടെയെന്തോ മതിൽ പണി നടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ബംഗാളികൾ മുഴുവൻ ഇവിടേയ്ക്ക് ട്രെയിനിൽ കയറി വന്നു സർ. ഇപ്പോൾ അവർ പണവുമില്ല പണിയുമില്ലാതെ അവിടെ തമ്പടിച്ച നിൽക്കുകയാണ് സർ. ഈ താലൂക്ക് ആഫീസ് വഴി ആയിരം രൂപ വീതം കൊടുത്താൽ അവർ മടങ്ങി പൊയ്ക്കോളും. ഇവിടെയൊരു വർഗീയ മതിലുണ്ടാക്കി ആർക്ക് വേണ്ടിയാണ് സർ. 50 കോടി മുടക്കി ആർക്ക് വേണ്ടിയാണ് സർ. ഈ വർഗീയ മതിലുണ്ടാക്കിയതുകൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ.
ജനങ്ങളെ ഭിന്നിപ്പിക്കുവാൻ വേണ്ടിയാണോ സർ ഇവിടെ വർഗീയമതിൽ ഉണ്ടാക്കിയത്. അതിനെ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുകയല്ലേ സർ. എങ്ങനെയാണ് വർഗീയ മതിലിൽ ആളെയെത്തിച്ചതെന്ന് ഞാൻ പറയേണ്ട ആവശ്യമില്ല. ആശാ വർക്കർമാരേയും അംഗൻവാടി ജീവനക്കാരേയും തൊഴുലുറപ്പ് പദ്ധതിക്കാരേയും നാളെ മുതൽ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയല്ലേ സർ അവിടേയ്ക്ക് കൊണ്ടു വന്നത്. ആ വർഗീയ മതിൽ തീർത്ത ശേഷം ഇപ്പോഴും ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതിൽ തീർത്ത ശേഷം ഇപ്പോഴും ജനങ്ങളെ ഭിന്നിപ്പിച്ച് അവിടെയൊരു മതിൽ തീർത്ത ശേഷം ഇപ്പോഴും അതിനെ ന്യായീകരിച്ചുകൊണ്ട് ഇടതുപക്ഷത്തോട് പരിതപിക്കുന്നു എന്ന് മാത്രമേ പറയാൻ ആഗ്രഹിക്കുന്നു.
Stories you may Like
- ശ്രീനിജനെതിരെ സജീന്ദ്രൻ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ
- കാട്ടക്കടയിൽ വിപിനെ കുടുക്കി അന്വേഷണം; എട്ടു മാസത്തിന് ശേഷം ഭർത്താവ് അഴിക്കുള്ളിൽ
- രഹസ്യബന്ധമെന്ന് സംശയം; യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചു
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- ബേക്കലിൽ മണൽ മാഫിയയുടെ കുപ്രചാരണത്തിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്