ഐഎപിസിക്കു നവനേതൃത്വം; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റ്; മാത്തുക്കുട്ടി ഈശോ ജനറൽ സെക്രട്ടറി
ഡോ. മാത്യു ജോയിസ്
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) 2019 ലെ നാഷ്ണൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രമുഖ മാധ്യമപ്രവർത്തകനും സംരംഭകനുമായ സുനിൽ ജോസഫ് കൂഴമ്പാലയാണ് നാഷ്ണൽ പ്രസിഡന്റ്. കഴിഞ്ഞ നൽപ്പത്തിരണ്ടുവർഷമായി യുഎസിലും, കോസ്റ്ററിക്കയിലും ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്ത് സജീവമായ അദ്ദേഹം കമ്യൂണിറ്റി പ്രവർത്തകൻ, ബിസിനസ്കാരൻ, ജീവകാരുണ്യ പ്രവർത്തകൻ, നിക്ഷേപക ഉപദേശകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. വിജയിച്ച സംരംഭകൻ എന്നതിനൊപ്പം തന്നെ മാധ്യമമേഖലയിലും ചരിത്രപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളയാണ് സുനിൽ ജോസഫ് കൂഴമ്പാല.
ഡൽഹിയിൽനിന്നു പബ്ലിഷ് ചെയ്തിരുന്ന ശങ്കേഴ്സ് വീക്കിലി ഗ്രൂപ്പിന്റെ ചിൽഡ്രസ് വേൾഡ് എന്ന മാഗസിൻ 80 കളിൽ അമേരിക്കയിൽനിന്ന് പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയതും അതിന്റെ പബ്ലീഷറും എഡിറ്റോറിയൽ ചീഫായും പ്രവർത്തിച്ചത് സുനിൽ ജോസഫ് കൂഴമ്പാലയാണ്. മലയാളത്തിൽ ഇന്ന് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോൾ താങ്ങായി എത്തിയത് സുനിൽ ജോസഫ് കൂഴമ്പാലയുടെ കരങ്ങളായിരുന്നു. കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയെ ഫാരീസ് അബൂബക്കർ എന്ന വ്യവസായിയുടെ കൈയിൽനിന്നും സഭയ്ക്ക് തിരികെ വാങ്ങികൊടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. പത്രം സഭ ഏറ്റെടുക്കുമ്പോൾ അതിന്റെ അമരക്കാരനായി സുനിൽജോസഫ് കൂഴമ്പാലയുണ്ടായിരുന്നു. രണ്ടുവർഷം അദ്ദേഹം ദീപികയുടെ എംഡിയായി പ്രവർത്തിച്ചു. സർക്കുലേഷനിൽ ഏറെ പിന്നിൽപോകുകയും സാമ്പത്തികമായി വളരെബുദ്ധിമുട്ടുകയും ചെയ്ത അവസ്ഥയിൽനിന്ന് അദ്ദേഹം സ്ഥാപനത്തെ വളർച്ചയുടെ പാതയിലേക്ക് നയിച്ചു.
ചുരുങ്ങിയകാലം കൊണ്ടുതന്നെ സർക്കുലേഷനിൽ അഞ്ചിരട്ടി വർധനവ് വരുത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ദീപികയ്ക്ക് മുൻകാല പ്രൗഢിനേടിക്കൊടുത്ത ശേഷമാണ് അദ്ദേഹം ആ സ്ഥാപനത്തിന്റെ പടിയിറങ്ങുന്നത്. മലയാള മാധ്യമചരിത്രത്തിൽ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ഓർമിക്കപ്പെടുന്ന ഒന്നാണ്. നിലവിൽ മോണിങ്സ്റ്റാർ മാനേജ്മെന്റ് എൽഎൽസി, എവ് മെറിയ കമ്പനി LLC, ദേവ മാതാ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് LLC, കാർമെൽ മാനേജ്മെന്റ് ഗ്രൂപ് LLC, ലാസ് പാൽമാസ് ഡൊറഡസ് ദ കോസ്റ്ററിക്ക എന്നീ കമ്പനികളും മാനേജ് ചെയ്ത് വരുന്നു.
ചെറുപ്പകാലം മുതലേ മാധ്യമപ്രവർത്തനരംഗത്ത് സജീവമായ ഹ്യൂസ്റ്റണിൽനിന്നുള്ള ജെയ്ക്കബ് കുടശനാട് ആണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. ഹ്യൂസ്റ്റണിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റണിന്റെ ജനറൽ സെക്രട്ടറിയായി 2000-ത്തിൽ പ്രവർത്തിച്ച ഇദ്ദേഹം പല പ്രാദേശിക സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിവരുന്നു. 1997 മുതൽ വേൾഡ് മലയാളി കൗൺസിലിന്റെ വിവിധതലങ്ങളിൽ സേവനം അനുഷ്ഠിച്ചുവന്ന ജെയ്ക്കബ് നിലവിൽ ഹ്യൂസ്റ്റൻ പ്രൊവിൻസിലെ ചെയർമാനാണ്.
പതിന്നാലാം വയസ്സിൽ ഇദ്ദേഹം ആരംഭിച്ച സ്റ്റാർലൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പിന്നീട് ഓൾ ഇന്ത്യാ റേഡിയൊയിലെ ബാലലോകം പ്രോഗ്രാമുമായി അഫിലിയേറ്റ് ചെയ്യുകയുണ്ടായി. ഓൾ കേരള സാഹിത്യ സംഗമത്തിന് ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കാൻ കോളേജ് പഠനകാലത്ത് ഇദ്ദേഹത്തിന് കഴിഞ്ഞു. കോളേജ് മാഗസിൻ ഉൾപ്പടെ പല മാഗസിനുകളുടെയും എഡിറ്ററായി അക്കാലത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്കൂൾ, കോളേജ് പഠനകാലത്ത് ജെയ്ക്കബ് എഴുതിയ നിരവധി ചെറുകഥകളും കവിതകളും വിവിധമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്കൽ മലയാളം ന്യൂസ് മീഡിയയ്ക്കുവേണ്ടി വാർത്തകളും ഇപ്പോൾ നൽകി വരുന്നുണ്ട്. ഐഎപിസിയുടെ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ മുൻ വൈസ്പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
പ്രമുഖമാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാത്തുക്കുട്ടി ഈശോയാണ് ഐഎപിസിയുടെ ജനറൽ സെക്രട്ടറി. ഐഎപിസി ആരംഭിച്ച് അതിന്റെ രണ്ടാം വർഷം മുതൽ ആക്ടീവ് മെമ്പറും ന്യൂയോർക്ക് ചാപ്റ്ററിന്റെ പ്രസിഡന്റുമായിരുന്നു. ജയ്ഹിന്ദ് വാർത്തയുടെ മാർക്കറ്റിങ് വൈസ്പ്രസിഡന്റും ഗ്ലോബൽ റിപ്പോർട്ടറിന്റെ കണ്ടന്റ് കോൺട്രിബ്യൂട്ടറുമാണ്. ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്മെന്റിലെ സീനിയർ ഗസറ്റഡ്് ഓഫീസറായിരുന്ന അദ്ദേഹം യുഎസിലേക്ക് കുടിയേറിയിട്ട് വളരെക്കുറച്ച് വർഷം മാത്രമെ ആയിട്ടുള്ളു. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ പ്രോട്ടൊകോൾ ഓഫീസറായും പ്രവർത്തിച്ച് വരുന്നു. ന്യുയോർക്കിന് അകത്തും പുറത്തുമായി നിരവധി പ്രോഗ്രാമുകൾക്ക് വേണ്ടി ഫ്രീലാൻസ് ന്യൂസ് റിപ്പോർട്ടറായും ഇദ്ദേഹം പ്രവർത്തിക്കുന്നു.
ഇന്ത്യൻ ഓർഗനൈസേഷനുകളായ, റോട്ടറിക്ലബ് പ്രസിഡന്റ്, വൈഎംസിഎ, കസ്റ്റംസ് എംപ്ലോയിസ് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ പബ്ലിക്കേഷനുകളുടെ എഡിറ്ററും പ്രസാധകനുമായിരുന്നു. ലോംഗ്സ് ഐലന്റ് മാർത്തോമ ചർച്ച് സെക്രട്ടറി ആയി പ്രവർത്തിച്ച അദ്ദേഹം, അമെച്വർ ഫോട്ടോഗ്രാഫർ, വീഡിയൊ എഡിറ്റർ, പ്രോഗ്രാം ഓർഗനൈസർ സ്ക്രിപ്ട് റൈറ്റർ എന്നീ നിലകളിൽ പ്രശസ്തനാണ്.
റെജി ഫിലിപ്പിനെ ട്രഷററായി തെരഞ്ഞെടുത്തു. നോർത്ത് അമേരിക്കയിലെ വാർത്തകൾ സ്വതന്ത്രമായി എഴുതുന്ന ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻകൂടിയാണ്. പത്രപ്രവർത്തനത്തിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രിയുള്ളയാളാണ് റെജിഫിലിപ്പ്.
മുരളി ജെ.നായർ, സംഗീത ദുവ, തമ്പാനൂർ മോഹനൻ, ജോജി കാവനാൽ എന്നിവരെ വൈസ്പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. മുരളി ജെ നായർ നോർത്ത് അമേരിക്കയിലെ പ്രമുഖഎഴുത്തുകാരനാണ്. എഴുത്തുകാരനും യാത്രികനുമായ ഇദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളും കഥകളും പല ആനുകാലിക പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലാഡൽഫിയയിൽ താമസിക്കുന്ന മുരളി അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഐഎപിസി വൈസ്പ്രസിഡന്റ്ായിരുന്നു. ഐഎപിസി അറ്റ്ലാന്റ കോൺഫറൻസിന് മീഡിയ കമ്മറ്റി ചെയർമാൻ ആയി പ്രവർത്തിച്ചിരുന്നു. ഇമിഗ്രേഷൻ അറ്റോണിയായും പ്രവർത്തിച്ചുവരുന്നു.
സംഗീത ദുവ ഹ്യൂസ്റ്റൻടിവി സ്ഥാപകയാണ്. ടൈവേഴ്സിറ്റി ടോക് ഷോ എന്ന പ്രശസ്ത ടിവി പ്രോഗ്രാം അവതരിപ്പിക്കുന്നതും ഇവരാണ്. എസ്എടിവിയിലെ ചായ് ടൈം എന്ന പരിപാടിയിലെ അവതാരകയായിരുന്ന ഇവർ ഹം തും റേഡിയൊ, റേഡിയൊ ഹ്യൂസ്റ്റൻ 1090 എഎം, റേഡിയൊ സൗത്ത് എഷ്യ 1090 എഎം എന്നിവയിലെയും അവതാരക ആയിരുന്നു. സ്മാർട് ടിവിയിലൂടെ സൗത്ത്് എഷ്യൻ നെറ്റ്വർക് ടിവി ലോഞ്ച് ചെയ്യുന്നതിന്റെ പരിപാടികളിൽ ഇവർ സജീവമായി പ്രവർത്തിച്ച് വരുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള തമ്പാനൂർ മോഹനൻ അച്ചടി മാധ്യമത്തിൽ നാൽപ്പത്തഞ്ച് വർഷം പ്രവർത്തി പരിചയമുള്ളയാളാണ്. കൈരളി ടിവി, ദർശൻ ടിവി, ട്രൂ മീഡിയ, ഗ്ലോബൽ റിപ്പോർട്ടർ ടിവി, ജയ് ഹിന്ദ് ന്യൂസ് പേപ്പർ തുടങ്ങി നിരവധി മാധ്യമങ്ങളിൽ വർക് ചെയ്ത് വരുന്നു.
ജോജി കാവനാൽ ഐഎപിസി സ്ഥാപകാംഗവും മുൻ ഡയറക്ടർ ബോർഡ് അംഗവുമണ്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടർ, നോർത്ത് അമേരിക്കൻ മലങ്കര മുൻ ആർച്ഡയോസിയൻ കൗൺസിൽ മെമ്പർ എന്നീ നിലകളിലും പ്രശസ്തനാണ്. ന്യൂയോർക്ക് ടൗൺ ഹൈറ്റ്സ്, അപ്പർ വെസ്റ്റ്ചെയർ മലയാളി അസോസിയേഷൻ കൗൺസിൽ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഇദ്ദേഹം കിങ് ഇന്റസ്ട്രീസ് എന്ന പ്രമുഖ കമ്പനിയുടെ സൂപ്പർവൈസറായും ടാക്സ് പ്രൊഫഷണൽ ആയും പ്രവർത്തിച്ച് വരുന്നു.
സെക്രട്ടറിമാരായി ബിജു ചാക്കോ, റോയ് തോമസ്,അനിൽ അഗസ്റ്റിൻ, ബിനു ഗോപാല കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. നോർത്ത് അമേരിക്കയിലെ പ്രമുഖഫ്രീലാൻസ് മാധ്യമപ്രവർത്തകനായ ബിജു ചാക്കോയുടെ നിരവധി ലേഖനങ്ങളും വാർത്തകളും വിവിധ മീഡിയകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റോയ് തോമസ് പ്രശസ്ത ചെറുകഥാകൃത്തും, കവിയുമാണ്. സാമൂഹിക വിഷയ സംബന്ധമായ സെമിനാറുകളും ഡിബേറ്റുകളും സംഘടിപ്പിക്കുന്ന ഇദ്ദേഹം ഹ്യുസ്റ്റൻ ചാപ്റ്ററിൽ രണ്ട് വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുകയാണ്.
നാച്വറൽ ഡിസാസ്റ്റേഴ്സ് ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് കേരള എന്ന വിഷയത്തെ സംബന്ധിച്ച് അറ്റ്ലാന്റയിലെ ഫിഫ്ത് മീഡിയ കോൺഫറൻസിൽ നടന്ന ഡിബേറ്റിന്റെ മോഡറേറ്റർ ആയിരുന്നു. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനും ട്രഷറർ, സെക്രട്ടറി, സ്പോട്സ് കോ-ഓർഡിനേറ്റർ, ഡയറക്ടർ ബോർഡ് മെമ്പർ ഓഫ് ഹോം ഓണർ അസോസിയേഷൻ എന്നിവയിലെയും സജീവ പ്രവർത്തകനാണ്.
അനിൽ അഗസ്റ്റിൻ പബ്ലിക് റിലേഷൻ മാനേജ്മെന്റ് കൺസൾട്ടന്റ്, മീഡിയ, ഇന്റർനാഷണൽ ട്രെയ്ഡ് ആൻഡ് ഹ്യൂമൻ റിസോഴ്സ് എന്നീ മേഖലകളിൽ പ്രവർത്തിച്ച് വരുന്നു. ഐഎപിസി അറ്റ്ലാന്റാ ചാപ്റ്റർ ഉപദേശകസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. augudest.com എന്ന തന്റെ അഡൈ്വസറി ഫേമിന്റെ മാനേജിങ് ഡയറക്ടറായി അനിൽ പ്രവർത്തിച്ച് വരുന്നു. യുഎസിലേക്ക് കുടിയേറും മുൻപ് ഗുജറാത്തിലെ അഹമാദാബാദിലായിരുന്നു അനിൽ മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നത്. ആക്സെസ് ലൈഫ് അമേരിക്ക ഫൗണ്ടേഷൻ , അഗസ്റ്റ് TWADS ഫൗണ്ടേഷൻ, അറ്റ്ലാന്റയിലെ കമ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ എന്നിവിടങ്ങളിലും ഇദ്ദേഹം സേവനം നടത്തുന്നുണ്ട്. നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകനാണ് ബിനു ഗോപാലകൃഷ്ണൻ.
ഫിലാഡാൽഫിയ ചാപ്റ്ററിന്റെ മുൻപ്രസിഡന്റായ ബാബു ചാക്കോയെ ജോയിന്റ് ട്രഷററായി തെരഞ്ഞെടുത്തു. എക്സ് ഒഫീഷ്യൊ ആയി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്റ 1990 മുതൽ മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്നു. ഐഎപിസിയുടെ മുൻപ്രസിഡന്റുകൂടിയാണ്. റെനി റിപ്പോർട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറീസ്, ഫാഷൻ, ഫിലിം, തിയറ്റർ, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ മാധ്യമ വാർത്ത റെനി നൽകുകയും ചെയ്യുന്നു.
റെൻബോ മീഡിയ എന്ന അഡ്വർടൈസിങ്, ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതൽ ഇവർ പ്രവർത്തിക്കുന്നു. എക്സ്റ്റേണൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എൻവൈസി ഹെൽത്ത്, ഹോസ്പിറ്റൽസ്/ ക്യൂൻസിൽ 2014 മുതൽ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യുയോർകിൽ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ മാനേജ്മെന്റ് ആൻഡ് പബ്ലിക് റിലേഷൻസിൽ എംഎയും നേടി. ഇപ്പോൾ വോൾഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.
ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവർത്തിച്ച് വരുന്ന ഇവർ ഫൽഷിങ് ഹോസ്പ്റ്റൽ കമ്യൂണിറ്റി അഡൈ്വസറി ബോഡിൽ 2000ത്തിൽ അംഗമായിരുന്നു. 112ാം പ്രിസിന്റ് കമ്യൂണിറ്റി കൗൺസിൽ സെക്രട്ടറിയായും, 2003ൽ കമ്യൂണിറ്റി ബോർഡ് മെമ്പർ, 2012മുതൽ ന്യുയോർക് കമ്യൂണിറ്റി എമർജൻസി റസ്പോൺസ് ടീം, 1997മുതൽ ക്യൂൻസ് ഡിസ്ട്രിക്ട് അറ്റോണി എഷ്യൻ അഡൈ്വസറി കൗൺസിൽ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പവർ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോർക്ക് കമ്മീഷൻ ഹ്യൂമൻ റൈറ്റ്സിന്റെ കമ്മീഷണറായും ( 2009-2014 ), ന്യൂയോർക്ക് മേയേഴ്സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്സ് അഡൈ്വസറായും 2015മുതൽ പ്രവർത്തിച്ച് വരുന്നു. 2008ൽ ഭാരതീയ വിദ്യാഭവൻ യുഎസ്എ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതൽ സൗത്ത് ഏഷ്യൻ അസോസിയേഷൻ മെമ്പർ, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് മെമ്പർ, സെന്റർ ഫോർ വുമൺ ന്യൂയോർകിലെ ബോർഡ് മെമ്പർ, ഡൊമസ്റ്റിക് വയലൻസ് യൂണിറ്റ് ചെയർ (2002-2014), സിയുആർഇയുടെ ബോർഡ് ഡയറക്ടർ (2005-2012) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കയിലെ ഫ്രീലാൻസ് മാധ്യമപ്രവർത്തകരായ സാബു കുര്യനെയും അരുൺഹരിയേയും നാഷ്ണൽ കോ-ഓർഡിനേറ്റേഴ്സായി തെരഞ്ഞെടുത്തു. രൂപ്സി നെറൂളയേയും തെരേസ ടോമിനെയും പിആർഒമാരായി തെരഞ്ഞെടുത്തു.
2017 മുതൽ ഐഎപിസിയുടെ നാഷ്ണൽ കോ-ഓർഡിനേറ്ററായ രൂപ്സി നെറൂള അമേരിക്കൻ ഇന്ത്യൻ മീഡിയ ഹൗസായ സി ടിവി അമേരിക്ക, ടിവി എഷ്യ , സൗത് എഷ്യൻ ടൈംസ് എന്നിവയക്ക് വേണ്ടി ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ ന്യൂജെഴ്സി വൈസ്പ്രസിഡന്റായിരുന്നു, സ്ത്രീശാക്തീകരണം, വുമൺ റൈസിങ് എന്നിവയ്ക്കായും ഇവർ പ്രവർത്തിക്കുന്നുണ്ട്. യുഎസിൽ നിന്നും എംബിഎയും ഇന്ത്യയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റേഴ്സും നേടിയിട്ടുണ്ട്. അമേരിക്കയിലെ മലയാള എഴുത്തുകാരിൽ ശ്രദ്ധേയയാണ് തെരേസ ടോം. ഐ എ പി സി യുടെ ഒരു സ്ഥാപക അംഗം, നാഷണൽ കമ്മിറ്റി മെമ്പർ , നാഷണൽ കോഓർഡിനേറ്റർ തുടങ്ങിയ പദവികളിൽ കഴിഞ്ഞ വർഷങ്ങളിൽ സജീവമായിരുന്നു.പുതിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയെ ഐ എ പി സി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്