Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയത്തിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കൊല്ലം തുളസിക്ക് ജാമ്യം; നടന് ജാമ്യമനുവദിച്ചത് ആരോഗ്യ സ്ഥിതി മോശമാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചും; ഉപാധികളോടെ ജാമ്യമനുവദിച്ച് കരുനാഗപള്ളി മുൻസിഫ് കോടതി

ശബരിമല വിഷയത്തിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കൊല്ലം തുളസിക്ക് ജാമ്യം; നടന് ജാമ്യമനുവദിച്ചത് ആരോഗ്യ സ്ഥിതി മോശമാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചും; ഉപാധികളോടെ ജാമ്യമനുവദിച്ച് കരുനാഗപള്ളി മുൻസിഫ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ന് രാവിലെ പൊലീസിൽ കീഴടങ്ങിയ നടൻ കൊല്ലം തുളസിക്ക് ജാമ്യം അനുവദിച്ചു. കരുനാഗപ്പള്ളി മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടന് ജാമ്യം അനുവദിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നത്. നേരത്തെ നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

ഹർജി തള്ളിയതിനെ തുടർന്നാണ് ഇന്ന് രാവിലെ ചവറ പൊലീസ് സ്റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങിയത്. തുടർന്ന് കൊല്ലം തുളസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. കോടതിയിൽ തന്റെ ചികിത്സാരേഖകൾ ഹാജരാക്കിയ കൊല്ലം തുളസി ശാരീരികപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം നൽകണമെന്ന് അപേക്ഷിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല വിഷയത്തിന് പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസംഗം നടത്തിയ കേസിലാണ് ബിജെപി നേതാവും നടനുമായ കൊല്ലം തുളസി കീഴടങ്ങിയത്. ചവറ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസലാണ് തുളസി കീഴടങ്ങിയത്. ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലിൽ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയതിനാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.വിവാദ പ്രസ്താവനയെ തുടർന്ന് അറസ്റ്റ് തടയാനായി കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ശബരിമല വിഷയത്തിൽ വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസിൽ വിധിപറഞ്ഞ ജഡ്ജിമാർ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമർശം. കൊല്ലം ചവറയിൽ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമർശവുമായി കൊല്ലം തുളസി എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരൻപിള്ളയായിരുന്നു ജാഥയുടെ ക്യാപ്റ്റൻ.

ബിജെപി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമർശം. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയുമെന്ന് നേരത്തെ രാഹുൽ ഈശ്വർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കൊല്ലം തുളസിയുടെ വിവാദ പരാമർശവും എത്തിയത്. ഇത് ബിജെപി യാത്രയെയും വിവാദത്തിലാക്കിയിട്ടുണ്ട്.ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമജപവും സംഘടിപ്പിച്ചിരുന്നു.

പ്രസംഗത്തിന് ശേഷം സംസ്ഥാനത്ത് ഒട്ടാകെ ആയിരത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു, പൊതു സ്വത്ത് നശിപ്പിക്കപ്പെടുകയും, സാമ്പത്തിക നഷ്ട്ടമുണ്ടാകുകയും ചെയ്തു. കൊല്ലം തുളസി നിഷ്‌ക്കളങ്കനാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം ഈ ഘട്ടത്തിൽ കോടതിക്ക് അംഗീകരിക്കാൻ സാധിക്കില്ല.അയ്യപ്പന്റെ പേരിൽ സ്ത്രീകളെ ആക്രമിക്കാനും കലാപം സൃഷ്ടിക്കാനും ക്രിമിനലുകളായ സമാന മനസ്സരായ ആളുകളെ സംഘടിപ്പിക്കുന്നതിന് മനഃപൂർവ്വമായാണ് കൊല്ലം തുളസി പ്രകോപനപരവും കുറ്റകരവുമായ പ്രസംഗം നടത്തിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP