പത്തിൽ ഒമ്പത് മാർക്ക് കൊടുക്കാൻ കഴിയില്ലെങ്കിലും പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം; വൻ പ്രതീക്ഷകളുമായി എത്തിയ പൃഥ്വീരാജ് ചിത്രം '9' ശരാശരിയിൽ ഒതുങ്ങുന്നു; ഹൊറർ, സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കുഴഞ്ഞത് ചിത്രത്തിന്റെ അസാധാരണമായ പ്രമേയത്തിന് തിരിച്ചടി; എങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റിൽ സംവിധായകന് കൈയടിക്കാം; പ്രിയപ്പെട്ട പൃഥ്വീരാജ്... ഒരേ പാറ്റേണിലുള്ള സിനിമകൾക്ക് എന്നാണ് താങ്കൾ അവധി കൊടുക്കുക?
എം മാധവദാസ്
വിചിത്രമായ കഥകളാണ് യുവ സൂപ്പർതാരം പൃഥ്വീരാജിന്റെ ഡേറ്റ് കിട്ടാൻ ഏറ്റവും അടിസ്ഥാനമായി വേണ്ടതെന്ന് മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോൾ ഒരു പഴഞ്ചൊല്ലുപോലെ ആയിക്കഴിഞ്ഞു. ഉദാഹരണമായി ഒരു സാധാരണ പ്രേമ കഥ ഏശാത്തിടത്ത്, അത് നിയാണ്ടർത്താൽ മനുഷ്യനും ക്രോമാഗ്നർ മനുഷ്യനും തമ്മിൽ ആമസോൺ തടത്തിലെ ഏറ്റുമുട്ടൽ എന്നാക്കി അതിൽ ഈ പ്രേമകഥ കയറ്റിപ്പറഞ്ഞാൽ ഈ നടൻ വീഴുമത്രേ!
പൃഥ്വീരാജിന്റെ സ്വന്തം പ്രൊഡക്ഷനിൽ മലയാളത്തിൽ നിന്ന് ഒരു സയൻസ് ഫിക്ഷൻ മോഡൽ ഒരു ചിത്രം വരുന്നു എന്നുകേട്ടപ്പോൾ, ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ജയസൂര്യടെ കഥാപാത്രം പറയുന്നപോലുള്ള, ചിത്രമാണെന്നാണ് കരുതിയത്. പറക്കും തളിക തോട്ടക്കാട്ടുകര എന്ന ഗ്രാമത്തിലേക്ക് വരുന്നു. പക്ഷേ 9 തുടക്കം ഞെട്ടിച്ചു.
ഒരു സുപ്രഭാതത്തിൽ ലോകത്തിൽ വൈദ്യുതി ഇല്ലാതായാൽ, മൊബൈലും ഇന്റർനെറ്റും വാട്സാപ്പും ഒന്നും പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ അടക്കം സ്റ്റാർട്ട് ചെയ്യാൻ പോലും കഴിയാതിരുന്നാൽ..... ശരിക്കും ഒരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷനുള്ള എല്ലാ ചേരുവയുമായിട്ടാണ്, നമ്മുടെ പ്രിയതാരം പ്രഥ്വീരാജിന്റെ പുതിയ ചിത്രമായ '9' തുടങ്ങുന്നത്. 'ഈ ലോകത്തിനുമപ്പുറം' എന്ന ടാഗും സൂപ്പർ പെർഫക്ഷനുള്ള ട്രയിലറും ടീസറും ഉയർത്തിയ വമ്പൻ പ്രതീക്ഷകൾ സാധൂകരിക്കുന്ന രീതിയിലാണ്, പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജെനീസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 9ന്റെ ആദ്യത്തെ ഇരുപതുമിനുട്ട്.
അസാധാരണമാംവിധം വലിപ്പമുള്ള ഒരു ഉൽക്ക ഭൂമിയെ തൊട്ടുകൊണ്ട് കടന്നുപോവുന്ന ദിവസത്തിലേക്ക് എത്തുകയാണ് ലോകം. അതിന്റെ കാന്തികവലയത്തിൽപെട്ട് ഭൂമിയിലെ എല്ലാ വൈദ്യുത കാന്തിക ഉപകരണങ്ങളും നിശ്ചലമാവും. ഉൽക്ക കടന്നുപോവാൻ 9 ദിവസം സമയമെടുക്കും. ഈ ദിനങ്ങൾ ലോകം കഴിച്ചുകൂട്ടേണ്ടത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മനുഷ്യനെപ്പോലെ ആയിരിക്കണം. അതായത് വൈദ്യുതിയില്ല, കാറില്ല, ബസ്സില്ല, നെറ്റില്ല അങ്ങനെ. ഈ വിചിത്രമായ ഒമ്പത് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.
ലോകാവസാനമാണെന്ന് വ്യാപകമായ പ്രചാരണം ഉണ്ടാകുന്നതും ലോകമെമ്പാടും ഇതേചൊല്ലി ഭീതി ഉയരുന്നതുമൊക്കെ കൃത്യമായി കാണിക്കാൻ ചിത്രത്തിനായിട്ടുണ്ട്. അപ്പോഴൊക്കെ ഇതൊരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷൻ മൂവിയുടെ അത ഫീലിങ്ങ് നൽകുന്നുണ്ട്. ഈ ഭീതിജനകമായ അന്തരീക്ഷത്തിൽ ജീവിക്കുമ്പോഴും ഉൽക്കയെ ഒരു അവസരമായും പ്രചഞ്ചസത്യങ്ങൾ അനാവരണം ചെയ്യാനുള്ള അപൂർവ അവസരവുമായി കാണുകയാണ് ശാസ്ത്രജ്ഞനായ ആൽബർട്ട് (ചിത്രത്തിൽ പ്രൃഥ്വീരാജ്).
വാർത്താവിനിമയ ബന്ധം ഇല്ലാത്തതിനാൽ മനുഷ്യൻ മനുഷ്യനോട് മുഖാമുഖം സംസാരിക്കാൻ വിധിക്കപ്പെട്ട ദിനങ്ങൾ. ടെക്നോളജിയുടെ അതിപ്രസരത്തിൽ മനുഷ്യൻ വിട്ടുപോയ ചില കാര്യങ്ങളിലേക്കുള്ള മടക്കം. ആൽബർട്ട് അതിനെ അങ്ങനെയാണ് കാണുന്നത്. ആ തലത്തിലൊക്കെ നോക്കുമ്പോൾ ഒന്നാന്തരം ഒരു സിനിമയുടെ രൂപത്തിലാണ് ചിത്രം ഇതൾ വിരിയുന്നത്. ആൽബർട്ടിന്റെ കുടുംബകഥയും, ഉൽക്കാഭീതിയും ഒരർഥത്തിൽ സമാന്തരമായി, പക്ഷേ പരസ്പരം ബന്ധിതമായി കടന്നുപോവുകയാണ്. വികൃതിയേറെയുള്ളവനും അന്തർമുഖനുമായ മകനാണ് അയാളുടെ ഏറ്റവും വലിയ പ്രശ്നം. ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥകൂടിയാണ് ഈ ചിത്രം.
ഈ വിചിത്രമായ 9 ദിവസങ്ങളിൽ ആൽബർട്ടിന് ഈ ചുവന്ന ഉൽക്കയെ ഹിമാലയ ഗ്രാമങ്ങളിൽനിന്ന് വീക്ഷിക്കാനും പഠനം നടത്താനുമുള്ള അപുർവ അവസരം വീണുകിട്ടുകയാണ്. മകനും സഹപ്രവർത്തകർക്കുമൊക്കെ ഒപ്പം ഉൽക്കാ പഠനത്തിനായി ഹിമാലയൻ ഗ്രാമത്തിലെത്തുന്ന അയാളെ കാത്തിരിക്കുന്നത് അതി വിചിത്രമായ അനുഭവങ്ങളാണ്. ഉൽക്കയുടെ ചുവപ്പുരാശി ദുശ്ശകുനമാണെന്ന് കണ്ട്് പ്രാർത്ഥനകളിൽ മുഴുകിക്കഴിയുന്ന ഗ്രാമീണരുടെ നാട്ടിൽ, വൈദ്യുതിയും ഫോണുമൊന്നുമില്ലാതെ അയാളും മകനും കഴിച്ചുകൂട്ടുന്ന ഒമ്പത് ദിവസങ്ങൾ. അതാണ് ഈ ചിത്രം.
പക്ഷേ ആദ്യത്തെ അരമണിക്കൂറിൽ കണ്ട ഹോളിവുഡ്ഡ് സിനിമ, ഹിമാലയത്തിൽ എത്തിയതോടെ തനി ഇന്ത്യൻ കഥയായി. ഇതാണ് നമ്മുടെ എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടെയും പ്രധാന പരിമിതി. ഈ വിഷയം എഴുതി മടുത്തു. ഒരു മികച്ച വൺലൈൻ കിട്ടിയാൽ അവർക്ക് അത് ഡെവലപ്പ് ചെയ്യാൻ കഴിയുന്നില്ല. ഹോളിവുഡ്ഡ് സിനിമകളിലും ഇപ്പോൾ തമിഴിലുമൊക്കെയുള്ളപോലെ സ്റ്റോറി ടേസ്റ്റർമാരുടെയും, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർമാരുടെയും ഒരു നിര മലയാളത്തിലും ഉയരേണ്ടിയിരിക്കുന്നു. പിന്നീടങ്ങോട്ട് ചിത്രം ഒരു ഹൊറർ പാറ്റേണിലാണ് പോവുന്നത്.
അതുകൊണ്ടുതന്നെ ആദ്യപകുതിയോട് അടുപ്പിച്ചും രണ്ടാം പകുതിയുടെ തുടക്കത്തിലുമൊക്കെ ഇതൊരു സാധാരണ ചിത്രമായിപ്പോവുകയാണ്. പക്ഷേ ക്ലൈമാക്സിലെ ഒന്നാന്തരം ട്വിസ്റ്റുകൊണ്ട് സംവിധായകൻ ചിത്രത്തെ തിരിച്ചു പിടിക്കുന്നുണ്ട്. പതിവ് ഹൊറർ മൂവിയെന്ന സെറ്റപ്പ് പാടേ തകർത്തിടുന്ന ആ ക്ലൈമാക്സിലെ ഭാവനക്ക് എഴുത്തുകാരൻ കൂടിയായ ജെനൂസ് അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇംഗ്ലീഷ് സിനിമ സ്ട്രേഞ്ചർ തിങ്സിന്റെ മലയാളം റീമേക്ക് ആണ് ഈ ചിത്രമെന്ന് കേട്ടിരുന്നെങ്കിലും ചിത്രം കാണുന്നവർക്ക് അത് അങ്ങനെയല്ലെന്ന് ബോധ്യമാവും.
പക്ഷേ പലപ്പോഴും താൻ പറയേണ്ട ആശയം എന്താണെന്ന കൃത്യമായ ഫോക്കസ് സംവിധായകന് ഇല്ലാതായിപ്പോയി. ഹൊറർ, സൈക്കളോജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കുഴഞ്ഞത്, മാമുക്കോയ പറയാറുള്ളതുപോലെ 'അലാക്കിന്റെ അവിലുംകഞ്ഞി'യായിപ്പോയി. ഇത്തരം സിനിമകളിൽ പുലർത്തേണ്ട പ്രമേയപരമായ സത്യസന്ധത കൊണ്ടുവരാനും സംവിധായകന് കഴിഞ്ഞിട്ടില്ല. ഫ്ളാഷ്ബാക്കിലെ കഥ മറ്റൊരു ആംഗിളിൽ കാണിക്കുമ്പോഴുള്ള യുക്തിപരമായ പ്രശ്നങ്ങൾ ചിത്രത്തിൽ ഒരുപാടുണ്ട്. മനോജ് നൈറ്റ് ശ്യാമളൻ എഴുതിയ വിഖ്യാതമായ 'സിക്ത് സെൻസ്' നോക്കുക.
ക്ലൈമാക്‌സിൽ പ്രേക്ഷകന് കിട്ടിയ നടുക്കത്തെ, മുമ്പ് കണ്ട ഓരോ സീനും എടുത്ത് ക്രോസ് വിസ്താരം നടത്തിയാലും ലോജിക്കലായ മാറ്റം കണ്ടെത്താൻ കഴിയില്ല. അതിന് അസാധാരണമായ പ്രതിഭവേണം. റോഡ് ക്രോസ് ചെയ്യുന്നതിനമുമ്പ് പുള്ളിയുള്ള ഷർട്ടും, ക്രോസ് ചെയ്തതിനുശേഷം പുള്ളിയില്ലാത്ത ഷർട്ടുമൊക്കെയായി വേഷവിതാനത്തിൽപോലും ശ്രദ്ധിക്കാൻ കഴിയാത്ത അത്ര പ്രതിഭാദാരിദ്ര്യമുള്ള മലയാള സിനിമക്കാർക്ക് പറ്റിയ പണിയല്ല ഇതൊന്നും. (ഏത് ചിത്രം ഇറങ്ങിയാലും അതിലെ നൂറ്റാന്ന് തെറ്റുകൾ എന്നൊക്കെ പറഞ്ഞ് പിള്ളേർ യൂട്യൂബിൽ ഇതുപോലുള്ള വീഡിയോ ഇടുന്നതുകാണാം. അപ്പോൾ വ്യക്തികളുടെ വീക്ഷണ കോണനുസരിച്ച് മാറുന്ന സങ്കീർണ്ണമായ കഥകൾ ചെയ്താലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?)
ഒരേ പാറ്റേണിലുള്ള സിനിമകളാണ് കഴിഞ്ഞ കുറേക്കാലമായി പ്രഥ്വീരാജ് ഇറക്കിക്കൊണ്ടിരിക്കുന്നത്. എസ്ര, ആദം ജോൺ, ടിയാൻ, കൂടെ, രണം എന്നീ ചിത്രങ്ങളുടെയൊക്കെ മേക്കിങ്ങ് പാറ്റേൺ എതാണ്ട് ഒരുപോലെയാണ്. എസ്രക്ക് ആദം ജോണിലുണ്ടായ കുട്ടിയെന്ന് പറയിപ്പിക്ക രീതിയിലുള്ള ചില സാദൃശ്യങ്ങൾ കഥയിൽപോലും പ്രകടം. ഭാര്യ മരിച്ച കുഞ്ഞിന്റെ പിതാവ് എന്ന ടൈപ്പ് ഇവിടെയും ആവർത്തിക്കുന്നു. പൃഥ്വീരാജിനെപ്പോലൊരു അസാധാരണമായ റേഞ്ചുള്ള നടനെ വെല്ലുവിളിക്കത്തക്ക കഥാപാത്രമൊന്നുമല്ല ഈ പടത്തിലേത്. എന്നാൽ ക്ലൈമാക്സിലെ ചില രംഗങ്ങളിൽ പൃഥ്വി തകർക്കുന്നുണ്ട്. നിയന്ത്രിതാഭിനയത്തിലൂടെ. പൃഥ്വീരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ പൃഥ്വീരാജ് പ്രൊഡക്ഷൻസ് സോണി പിക്ചർ റിലീസിങ് ഇന്റർനാഷണലുമായി കൈകോർത്താണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. ഒരു പ്രത്യേക മോഡലിൽ കണ്ണുരുട്ടുക എന്നല്ലാതെ കാര്യമായി നടിക്കാനൊന്നും വാമിഖയുടെ കഥാപാത്രത്തിന് സ്‌കോപ്പില്ല.
റെഡ് ജെമിനി 5 കെയിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്. ഈ ക്യാമറാവർക്ക് മനോഹരമാണെങ്കിലും പലപ്പോഴും അത് ആദംജോൺ എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. ഷാൻ റഹ്മാന്റെ പാട്ടുകൾക്കുമുണ്ട് ഈ ആവർത്തന സ്വഭാവം.
പക്ഷേ ജെനീസിന്റെ ആദ്യപടമായ ദുൽഖർ സൽമാൻ നായകനായ '100 ഡെയ്സ് ഓഫ് ലൗവി'നെയാക്കെ വെച്ചുനോക്കുമ്പോൾ ഇത് സ്വർഗ്ഗമാണെന്ന് പറയാം. പത്തിൽ ഒമ്പത് മാർക്കൊന്നുമില്ലെങ്കിലും, കണ്ടിരിക്കാം, കുഴപ്പമില്ല എന്ന വാക്കുകൾ നിർലോഭമായി ഉപയോഗിച്ച് പാസ് മാർക്കിന് അർഹമാണ് ഈ പടം. കാശുമുടക്കി ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് പൂർണമായും പണം പോകുന്ന ചിത്രമല്ല ഇത്. സാഹസികതയിലും സയൻസ് ഫിക്ഷനിലും സൈക്കോളജിയിലുമൊക്കെ താൽപ്പര്യമുള്ളവർക്ക് ഒന്ന് പരീക്ഷിച്ചുനോക്കാൻ കഴിയുന്ന ചിത്രം തന്നെയാണിത്.
വാൽക്കഷ്ണം: സയൻസ് ഫിക്ഷൻ എന്ന് പേരിട്ട് സിനിമയെടുത്ത് കട്ട അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും പ്രോൽസാഹിപ്പിക്കുകയെന്നത് ലോകവ്യാപകമായി തന്നെ നിലനിൽക്കുന്ന ഒരു കലാപരിപാടിയാണ്. അതിന് വളരെ വേഗത്തിൽ വളം വെക്കുകയാണ് ഇന്ത്യൻ സിനിമകളും. യെന്തിരൻ 2.0 ഉയർത്തിയത് മൊബൈൽ റേഡിയേഷനെ കുറിച്ചുള്ള വ്യാജ കഥകളായിരുന്നു. ഈ വർഷം ഏറ്റവും പേരെടുത്ത ജോസഫ് എന്ന ചിത്രം അവയവദാനത്തെകുറ്റിച്ച് എത്ര മ്ലേഛമായ ആരോപണമാണ് ഉയർത്തിയതെന്ന് നോക്കുക. സയൻസിന്റെ പക്ഷത്ത് നിൽക്കുന്നുവെന്ന് തോന്നിപ്പിച്ചുകൊണ്ട് വിശ്വാസ സാഹിത്യത്തിന് വേരുണ്ടാക്കിക്കൊടുക്കുന്ന നിരവധി രംഗങ്ങൾ ഈ പടത്തിലും കാണാം. ഉൽക്കയിൽനിന്ന് വീഴുന്ന കഷ്ണം ബാഗിൽ സൂക്ഷിക്കുന്നപോലുള്ള ചീള് 'കോമഡികൾ' വേറെയും. സിനിമയല്ലേ... കഥയല്ലേ... അതിൽ ചോദ്യമില്ല എന്നൊക്കെ പറയാം. പക്ഷേ ഇത് വ്യാപകമായി സാധാരണക്കാരനെ വഴിതെറ്റിക്കുന്നത് കാണാതിരുന്നുകൂടാ. കാരണം ഏറ്റവും സ്വാധീനമുള്ള ഒരു പൊളിറ്റിക്കൽ മീഡിയം കൂടിയാണ് സിനിമയെന്ന്, വലിയ വായിൽ നിലപാടുകൾ പറയുന്ന പൃഥ്വീരാജെങ്കിലും മറന്നുപോകാൻ പാടില്ലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍