കൃതി പുസ്തകോത്സവത്തിന് ഇന്നു രാവിലെ മറൈൻ ഡ്രൈവിൽ തുടക്കം;ഉദ്ഘാടനം ഗവർണർ നിർവഹിക്കും
കൊച്ചി: രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് (ഫെബ്രുവരി 8) തുടക്കമാകും. മറൈൻ ഡ്രൈവിലെ പൂർണമായും ശീതീകരിച്ച 50,000 ച അടി വിസ്തൃതിയുള്ള ജർമൻ നിർമ്മിത പ്രദർശന നഗരിയിൽ ആരംഭിക്കുന്ന പുസ്തകോത്സവത്തിന് രാവിലെ 10 മണി മുതൽ തന്നെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. പ്രവേശനം പൂർണമായും സൗജന്യമാണ്. വൈകീട്ട് 6 മണിക്കാണ് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം കൃതി 2019-ന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനച്ചടങ്ങിൽ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിക്കും. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തും. കൃതി കോ-ഓർഡിനേറ്റർ ജോബി ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. കൃതി ക്രിയേറ്റീവ് ഡയറക്ടർ ഷാജി എൻ. കരുൺ, എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ, കൊച്ചി മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംഎൽഎ, പ്രൊഫ. കെ. വി. തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആശംസകൾ നേരും. പ്രമുഖ കഥാകൃത്തായ ടി. പത്മനാഭനെ ഗവർണർ ചടങ്ങിൽ ആദരിക്കും. പത്മനാഭന്റെ മറുടപടി പ്രസംഗത്തിനു ശേഷം യോഗത്തെ ഗവർണർ അഭിസംബോധന ചെയ്യും. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തും.
ആദ്യപതിപ്പിനേക്കാൾ വിപുലമായ രീതിയിലാണ് കൃതിയുടെ രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. 250 സ്റ്റാളുകളിലായി 125-ഓളം പ്രമുഖ പ്രസാധകർ പങ്കെടുക്കും. ചെറുകിട പ്രസാധകരുടെ 22 സ്റ്റാൻഡുകളും കൃതിയുടെ സവിശേഷതയാകും. ഫെബ്രുവരി 9 മുതൽ 17 വരെ മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയുടെ ഭാഗമായ രണ്ടു വേദികളിലാണ് കൃതി വിജ്ഞാനോത്സവം അരങ്ങേറുക. 175-ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുൾപ്പെട്ട 70 സെഷനുകൾ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ആശയങ്ങളും ആവേശവും പകരുന്നതാകയാൽ ഭാവിയിലേയ്ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019-ന്റെ ഇതിവൃത്തം.
കൃതി ഡോക്യുമെന്ററി ഫെസ്റ്റിവൽ, ചിത്രകലാ ക്യാമ്പ്, ഫോട്ടോ/ചിത്ര പ്രദർശനം, കാർട്ടൂണിന്റെ 100 വർഷ ആഘോഷം, ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ആവിഷ്‌കാരങ്ങൾ തുടങ്ങിയവും കൃതിയുടെ ഭാഗമായുണ്ടാകും.
കഴിഞ്ഞ വർഷം 35,000-ത്തിലേറെ വരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ ഇക്കുറി 50,000 വിദ്യാർത്ഥികൾക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പ്രളയ ബാധിത വായനശാലകൾക്കൊരു കൈത്താങ്ങ് പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പുസ്തകങ്ങളും നൽകും.
വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പിയ ഭക്ഷ്യമേള കൃതി ഒന്നാം പതിപ്പിലെ വൻആകർഷണമായിരുന്നതിനാൽ ഇക്കുറി ഭക്ഷ്യമേളയും വിപുലവും കൂടുതൽ വൈവിധ്യപൂർണവുമാക്കിയിട്ടുണ്ട്. പത്തു ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കലാകാരന്മാരും സംഘങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും കൃതിയുടെ മാറ്റുകൂട്ടും. ആദ്യദിനമായ ഇന്ന് (ഫെബ്രു 8) പ്രളയത്തിൽ നിന്നുള്ള കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ഇതിവൃത്തമാക്കി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ നവകേരളം എന്ന നൃത്തസംഗീത പരിപാടിയാണ് അരങ്ങേറുക.
കൃതി ഓൺലൈനിലും സോഷ്യൽ മീഡിയയിലും
കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും വിവരങ്ങളും വിശേഷങ്ങളുമായി വെവ്വേറെ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും തയ്യാറായിക്കഴിഞ്ഞു. www.krithibookfest.com ആണ് പുസ്തകമേളയുടെ വെബ് വിലാസം. വിജ്ഞാനോത്സവത്തിന്റേത് www.krithilitfest.com. രണ്ട് മേളകളുടേയും ഭാഗമായ പരിപാടികൾ, സെഷനുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ സൈറ്റുകളിലുണ്ട്. ഫേസ്‌ബുക്കിൽ www.facebook.com/krithibookfest, www.facebook.com/krithilitfest എന്നീ പേജുകളിൽ ലൈവ് സ്ട്രീമിംഗിനുള്ള സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇവയ്ക്കു പുറമെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും കൃതിയുണ്ട്.
ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ട്രഷർ ഹണ്ടുമായി കൃതി
കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവം അരങ്ങേറുന്ന പൂർണമായും ശീതീകരിച്ച ഭീമൻ പ്രദർശന നഗരിയിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) എന്ന നവസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു രസികൻ സാഹിത്യ ട്രഷർ ഹണ്ട് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് കഥ കടംകഥ എന്നു പേരിട്ടിരിക്കുന്ന ഈ ട്രഷർ ഹണ്ട് നടത്തുക. പ്രതികരണം അനുസരിച്ച് രാവിലെയും വൈകീട്ടും നടത്താനാണ് പരിപാടി. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇതിൽ പങ്കുചേരാനാവുക. ആദ്യം പ്ലേസ്റ്റോറിൽ നിന്ന് flippar എന്ന ആപ് ഡൗൺലോഡ് ചെയ്യണം (കഴിഞ്ഞ വർഷത്തെ കൃതിക്കും ഈ ആപ് ഉപയോഗിച്ചാണ് സന്ദർശകർ എഴുത്തുകാരുടെ ശബ്ദം കേട്ടത്). തുടർന്ന് ഈ ആപ് ഉപയോഗിച്ച് ആദ്യത്തെ ക്ലൂവിൽ സ്‌കാൻ ചെയ്ത് കളി തുടങ്ങാം. ആദ്യത്തെ ക്ലൂവിൽ നിന്ന് അടുത്ത ക്ലൂവിലേയ്ക്ക് മുന്നേറാം. പ്രദർശനവേദിക്കുള്ളിലെ വിവിധങ്ങളായ സാഹിത്യസംബന്ധിയായ ക്ലൂകളിലൂടെ 5-6 സ്‌കാനിംഗുകൾ കൊണ്ട് അവസാന ഉത്തരത്തിലെത്തുന്നവരാകും വിജയികൾ. വിജയികൾക്ക് പുസ്തകങ്ങളും കൃതി സുവനീറുകളും ഉൾപ്പെട്ട സമ്മാനപ്പെട്ടി നൽകും.
കൃതി സന്ദർശിക്കുന്നതിനു മുൻപു തന്നെ കൃതിയിലെ വിശേഷങ്ങൾ അറിയാനും എആർ വഴിയൊരുക്കുന്നു. ഈ ആപ് ഉപയോഗിച്ച് എവിടെയിരുന്നും കൃതിയുടെ ലോഗോ ആയ കാക്കയെ സ്‌കാൻ ചെയ്യുമ്പോൾ കൃതിയുടെ പ്രൊമോ വിഡിയോ പ്ലേ ചെയ്തു തുടങ്ങും. ഈ ആപിലെ കൃതിയുടെ ലിങ്കിലൂടെ പോയാൽ മൺമറഞ്ഞ എഴുത്തുകാർക്കൊപ്പം വിർച്വൽ സെൽഫിയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഏറെ പറഞ്ഞു കേൾക്കുന്ന നവസാങ്കേതികവിദ്യയായ എആറിന്റെ രുചി മൂന്നു തരത്തിൽ അറിയാനാണ് കൃതി വഴിയൊരുക്കുന്നത്.
കൃതി ഭക്ഷ്യമേളയിൽ ബഷീറും തകഴിയും ഓർഹാൻ പാമുകും
കൊച്ചി: 2018-ലെ കൃതി ആദ്യ പതിപ്പിൽ പുസ്തകങ്ങൾക്കും എഴുത്തുകാർക്കുമൊപ്പം വൻജനപ്രീതി നേടിയ ഭക്ഷ്യമേള ഇക്കുറി സാഹിത്യത്തോട് കൂടുതൽ അടുത്തിരിക്കുന്നു. മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട സാഹിത്യകാരന്മാർ എഴുത്തിലൂടെ പ്രശസ്തമാക്കിയ രുചികളും വിഭവങ്ങളും പത്ത് വ്യത്യസ്ത തീമുകളായാണ് ഇത്തവണ ആസ്വാദകരെ കാത്തിരിക്കുന്നത്. സുൽത്താന്റെ ചായക്കട, തകഴിയുടെ കടാപ്പുറം, ബിരിയാണി ഹട്ട്, വികെഎൻ ബ്രേക്ഫാസ്റ്റ് സ്റ്റാൾ, പുട്ടിന്റെ കട, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നാടൻ തട്ടുരുചികൾ, തുർക്കിപ്പോരാളി പുത്തൻ ചായകൾ, കാപ്പികൾ എന്നിങ്ങനെയാണ് ഈ തീമുകളെന്ന് ഭക്ഷ്യമേള ക്യൂറേറ്റ് ചെയ്യുന്ന കൊതിയൻ ഫുഡി ഗ്രൂപ്പ് വക്താവ് പറഞ്ഞു. അതെ, ഭക്ഷ്യമേളയും ഒരു കലാപ്രദർശനം പോലെ ക്യൂറേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ.
ബഷീർ പ്രശസ്തമാക്കിയ സുലൈമാനിയും പരിപ്പുവടയും ബജ്ജിയും പഴംപൊരിയുമെല്ലാമാണ് സുൽത്താന്റെ ചായക്കടയിലെ വിളമ്പുന്നതെങ്കിൽ തകഴിയുടെ കടാപ്പുറത്ത് ആർക്കും ഊഹിക്കാവുന്നതുപോലെ ചെമ്മീനും മീനുമാണ് പലതരം വിഭവങ്ങളായി എത്തുന്നത്. ചെമ്മീൻ പുട്ട്, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ഉലർത്ത്, വരാൽ മുളകിട്ടു വറ്റിച്ചത്... തകഴി തീം മാസ്റ്റർപീസുകൾ ഇങ്ങനെ നീളുന്നു.
ഹൈദ്രാബാദ്, തലശ്ശേരി, ആംബൂർ എന്നിങ്ങനെയുള്ള വിവിധ തരം സവിശേഷ ബിരിയാണികളാണ് ബിരിയാണി ഹട്ടിലെ വിഭവങ്ങൾ. വികെഎന് പ്രിയങ്കരമായിരുന്ന ശുഭ്ര മൃദുലമായ ഇഡലിയും കുത്താമ്പുള്ളി ദോശയും കുഞ്ഞിലയുടെ വെള്ളേപ്പവുമാണ് വികെഎൻ ബ്രേക്ഫാസ്റ്റ് സ്റ്റാളിലുള്ളത്. പഴം നിറച്ചത്, ഉന്നക്കായ, പൊറോട്ടയും മീൻകറിയും തുടങ്ങിയ തനിമലബാർ വിഭവങ്ങളാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. മലയാളികളുടെ പ്രിയഎഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഓർഹാൻ പാമുകിന്റെ കൃതികളിലെ ബോസ്ഫറസിന്റെ തീരങ്ങളിൽ സുഗന്ധം പരത്തിയിരുന്ന വിവിധ തരം കെബാബുകളും ഗ്രിൽഡ് മാംസവിഭവങ്ങളുമായാണ് കൃതി ഭക്ഷ്യമേളയിലെ തുർക്കിപ്പോരാളിയുടെ ആയുധങ്ങൾ. വറുത്തരച്ച നാടൻ കോഴിക്കറി, പോത്ത് ചാപ്സ് തുടങ്ങിയവയുടെ നാടൻ തട്ടുരുചികൾ, ബ്ലൂ ടീ, സാഫ്രോൺ ടീ, ഹൈബിസ്‌കസ് ടീ, വനില ടീ എന്നിങ്ങനെയുള്ള ന്യൂ ജെൻ ചായകളുടെ പുത്തൻ ചായകൾ, മഡി കോൾഡ്, ഹോട്ട് ചോക്കലേറ്റ് എന്നീ കാപ്പി വൈവിധ്യങ്ങൾ എന്നിവയ്ക്കു പുറമെ പഞ്ഞി മിഠായി, തേൻനിലാവ് തുടങ്ങിയ പഴയ മധുരങ്ങളും കൃതി ഭക്ഷ്യമേളയിലുണ്ട്.
കൃതിയിൽ 9 ദിവസം 17 ഡോക്യുമെന്ററികൾ
കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോൽസവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഡോക്യുഫെസ്റ്റിൽ ഒമ്പത് ദിവസങ്ങളിലായി 17 ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. നാളെ (9 ശനി) ആരംഭിക്കുന്ന കൃതി ഡോക്യുഫെസ്റ്റിൽ ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് ആണ് ഉദ്ഘാടന ചിത്രം. ഈ മാസം 17 വരെയാണ് ഡോക്യുഫെസ്റ്റ്. 9 മുതൽ 16 വരെ ദിവസവും വൈകിട്ട് ഏഴ് മണിക്കും 17ന് 5.30നുമാണ് പ്രദർശനം ആരംഭിക്കുക.
ഡോക്യുമെന്ററികൾ (തീയതി, സമയം, ചിത്രം, സംവിധാനം എന്ന ക്രമത്തിൽ)
ഫെബ്രുവരി 9 ശനി: 7.00: ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, ഷൈനി ജേക്കബ് ബെഞ്ചമിൻ. 7.55: കലാമണ്ഡലം ഹൈദരലി, മണിലാൽ പടവൂർ
10: 7.00: അക്കിത്തം നാരായണൻ, കെഎൻ ഷാജി. 7.30: കുമുദിനി, ജയ ജോസ് രാജ്. 8.00: ഇൻ തണ്ടർ ലൈറ്റിങ് ആൻഡ് റെയിൻ, രാജേഷ് ജെയിംസ്.
11: 7.00: നമ്പൂതിരി വരയുടെ കുലപതി, ബിനുരാജ് കലാപീഠം. 8.00: ശബ്ദിക്കുന്ന കലപ്പ, ജയരാജ്
12: 7.00: രവി - കലയും ജീവിതവും, ബിജു വി എസ്.
13: 7.00: ടി.കെ. പത്മിനി, സുസ്്മേഷ് ചന്ദ്രോത്ത്. 8.00 ഡ്രാമാനുജൻ, മഹേഷ് പഞ്ചു.
14: 7.00: സംഗീതം എം.കെ. അർജുനൻ, സജീവ് പാഴൂർ. 8.00: കലാധരന്റെ യാത്രകൾ, കെഎസ് പ്രസാദ്.
15: 7.00:ഓഖി-ദ സീ ഹേലേഡ് എവേ ബൈ ദ സ്റ്റോം, വാൾട്ടർ ഡിക്രൂസ്. 8.00: നല്ല സിനിമയും ഒരു മനുഷ്യനും - എംഎഫ് തോമസ്, ആർ ബിജു.
16: 7.00: പ്രേംജി- ഏകലോചന ജന്മം, നീലൻ
17: 5.30: നാഞ്ചിനാട്, ജീൻ പോൾ. 6.00: 8½ ഇന്റർ കട്സ്- ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്, ലിജിൻ ജോസ്.
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍