'ഓരോ രാത്രിയും ഷണ്ഡനാക്കപ്പെട്ട ഒരു പുരുഷൻ എന്റെ കിടക്കയിലേക്ക് വരുന്നു'; വരികളിലുള്ളത് അശ്ളീലമെന്ന് മുദ്രകുത്തിയാണ് നിയതിയെന്ന തന്റെ കവിത നിരോധിക്കാൻ നീക്കം നടന്നതെന്ന് തസ്ലീമ നസ്രീൻ; 'ഉപദേശവുമായി മുന്നോട്ട് വരുന്നവർ വിശ്വാസം നേടിയ ശേഷം ശരീരത്തിനായി യാചിക്കുന്നവരാണ്'; ബുദ്ധികൊണ്ടല്ല ചോരയും കണ്ണീരും കൊണ്ടാണ് താൻ എഴുതുന്നതെന്നും തസ്ലീമ
മറുനാടൻ മലയാളി ബ്യൂറോ
എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ വിമർശനങ്ങളും നിരോധനങ്ങളും ഒട്ടേറെ തവണ നേരിടേണ്ടി വന്ന എഴുത്തുകാരി തസ്ലീമ നസ്രീന് പറയാനുള്ളത് താൻ പരിചയപ്പെട്ട ആളുകളുടെ സ്വഭാവവും പെരുമാറ്റവുമാണ്. ഇക്കാര്യങ്ങളെല്ലാം ചേർത്ത് താൻ മറയില്ലാതെ എഴുതിയിട്ടുമുണ്ട്. തനിക്ക സ്വാതന്ത്ര്യം എന്നത് ഇല്ലാതാകുന്നുവെന്ന് കണ്ടപ്പോൾ സ്വന്ത രാജ്യത്ത് നിന്നും പലായനം ചെയ്യുവാനും ഇഷ്ടപ്പെട്ട നഗരത്തിൽ ഒളിവു ജീവിതം ആസ്വദിച്ച് നയിക്കാനും അവർക്ക് സാധിച്ചു. ഇതിനിടെയും തന്റെ നേർക്ക് ആക്രമണ ശ്രമമുണ്ടായെന്നും ഭീഷണികളെ അതിജീവിച്ചാണ് താനിപ്പോൾ കഴിയുന്നതെന്നും എഴുത്തുകാരി പലതവണ പറഞ്ഞിട്ടുമുണ്ട്. എഴുത്തിനിടെ പലതവണ തന്നെ തേടി വന്ന നിരോധനങ്ങളെ ക്കുറിച്ച് പറയുകയാണ് തസ്ലീമ.
വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറായി ജീവിക്കാൻ തുടങ്ങിയയാളാണ് തസ്ലീമ. പ്രണയത്തെ കുറിച്ച് എഴുതിയപ്പോഴാണ് തനിക്ക് ആദ്യമായി നിരോധനം നേരിടേണ്ടി വന്നതെന്ന തസ്ലീമ പറയുന്നു. താൻ വിവാദ നായികയായി ചിത്രീകരിക്കപ്പെട്ടതും അതിനു ശേഷമാണ്. ആദ്യ വിവാഹത്തിലെ പരാജയത്തെക്കുറിച്ച് കരളുനൊന്ത് കരഞ്ഞപ്പോൾ. അന്നാണ് ചില വാക്കുകൾ എഴുതരുതെന്നും ചില ഭാവങ്ങൾ ആവിഷ്ക്കരിക്കരുതെന്നും തസ്ലീമ മനസ്സിലാക്കുന്നത്. എഴുത്തിലെ പരുഷ യാഥാർഥ്യവുമായുള്ള ആദ്യത്തെ ഏറ്റുമുട്ടൽ.
ബംഗ്ലാദേശിലെ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു തസ്ലീമയുടെ പ്രണയിതാവ്. 'ആർ' എന്ന പേരിലാണ് കാമുകനെ ആത്മകഥയിലൂടനീളം തസ്ലീമ പരിചയപ്പെടുത്തുന്നത്. വൈദ്യശാസ്ത്ര പഠനം കഴിഞ്ഞ് ഫാമിലി പ്ലാനിംങ് സെന്ററുകളിലുൾപ്പെടെ ഡോക്ടറായി സേവനം നടത്തുകയായിരുന്നു അക്കാലത്ത് തസ്ലീമ. തന്റെ നിയതി (വിധി) എന്ന കവിത അശ്ളിലമെന്ന് മുദ്രകുത്തിയാണ് നിരോധിക്കാൻ നീക്കം നടന്നതെന്ന് എഴുത്തുകാരി പറയുന്നു.
ആദ്യ വിവാഹം പരാജയത്തിന്റെ വക്കിലെത്തുന്ന സമയത്താണ് താൻ ആ കവിത എഴുതുന്നത്.
തന്റെ നഷ്ടപ്പെട്ട പ്രണയത്തെ പറ്റിയും വിവാഹ മോചനത്തിന് കാരണമായ കാമുകന്റെ പെരുമാറ്റത്തെ പറ്റിയുമുള്ള വിശദീകരണമായിരുന്ന ആ കവിത.
അതിലെഴുതിയിരുന്ന വരികൾ പലപ്പോഴും തെറ്റിധരിപ്പിക്കപ്പെട്ട ഒന്നാണ്. അശ്ളീലമാണ് എഴുതിയിരിക്കുന്നത് എന്ന ആരോപണം പലതവണ ഈ കൃതിക്ക് നേരെ ഉയർന്നിരുന്നു. ഓരോ രാത്രിയും ഷണ്ഡനാക്കപ്പെട്ട ഒരു പുരുഷൻ എന്റെ കിടക്കയിലേക്ക് വരുന്നു.... എന്ന വരിയിലാണ് നിയതിയുടെ തുടക്കം. ശരീരത്തിന്റെ കാമനകളാണ് അയാളുടെ ശക്തി; ദൗർബല്യവും.
വായനക്കാർക്കു മുന്നിൽ തുറന്നിടപ്പെട്ട കിടപ്പറ എന്നപോലെ വാക്കുകൾ കൊണ്ട് തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട് തസ്ലീമ. ദാഹാർത്തമായ സ്വന്തം ശരീരത്തെക്കുറിച്ചും തസ്ലീമ എഴുതുന്നുണ്ട്. ആഗ്രഹിച്ച പുരുഷൻ തൊടുമ്പോഴേക്കും പൊട്ടിത്തെറിക്കാൻ കാത്തിരുന്ന ശരീരത്തിന്റെ അദമ്യമായ ദാഹത്തെക്കുറിച്ച്.
ആകാശത്തിലുദിച്ച ശീതകാലചന്ദ്രന്റെ മടിയിൽ കിടന്നുകൊണ്ട്
അയാൾ എന്നിലെ അഗ്നിക്കു തീ കൊടുക്കുന്നു. ഞാൻ കത്തിത്തുടങ്ങുമ്പോഴേക്കും
അയാളോ തിരിഞ്ഞുകിടന്ന് ഉറങ്ങുന്നു. വേർപെട്ട്, ഉറങ്ങുന്ന പുരുഷനെ നോക്കിക്കൊണ്ട്
ഞാനപ്പോൾ കരഞ്ഞു; ഒരു തുള്ളി ജലത്തിനുവേണ്ടി...
കവിത ആദ്യം പ്രസിദ്ധീകരിച്ചത് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ. അന്നത് ഒരു വിവാദവും സൃഷ്ടിച്ചില്ല. അല്ലെങ്കിൽ വിവാദത്തിന്റെ അലയൊലികൾ പുറത്തുകേട്ടില്ല. കവിതയുൾപ്പെട്ട പുസ്തകം പുറത്തുവന്നപ്പോഴാണ് ആദ്യത്തെ തസ്ലീമയ്ക്ക് നേരെ ആദ്യ നിരോധനം വരുന്നത്.
ശ്ലീലവും അശ്ലീളവും തീരുമാനിക്കുന്നതാരാണ്: തസ്ലീമ
തന്റെ കൃതിയിൽ അശ്ളീലം ഉണ്ടെന്ന് പറയുന്നവരോട് ശ്ളീലവും അശ്ലീലവും ആരാണ് തീരുമാനിക്കുന്നതെന്നും എഴുത്തുകാരി ചോദിക്കുന്നു. എന്നാൽ തന്റെ സംശയത്തിന് ആരും മറുപടി പറഞ്ഞില്ലെന്നും കൃതിയിലെ ചില വാക്കുകൾ മാറ്റാനാണ് തനിക്ക് നിർദ്ദേശം കിട്ടിയതെന്നും തസ്ലീമ പറയുന്നു. കവിതയിൽ ചില അവയവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുക എന്നാണ് തന്നെ ഉപദേശിക്കാനെത്തിയവർ പറഞ്ഞതെന്നും അവസരം കിട്ടുമ്പോൾ ശരീരത്തിൽ കൈവയ്ക്കുന്നവരാണ് ഇത്തരക്കാരെന്നും തസ്ലീമ പറയുന്നു.
സുഹൃത്തായി അഭിനയിച്ച് വിശ്വാസം നേടി ശരീരത്തിനുവേണ്ടി യാചിക്കുന്നവർ. അവരുടെ പ്രതിനിധികൾ തന്നെയാണ് നിരോധനം എന്ന ഭീഷണിയുമായി കവിതയെ കൊല്ലാൻ ഇറങ്ങുന്നതും. ചോരയും കണ്ണീരും മനസും കൊണ്ടാണ് താൻ എഴുതുന്നതെന്നും ബുദ്ധികൊണ്ടല്ലെന്നും തസ്ലീമ തുറന്ന് പറയുന്നു. കരയാനുള്ള തന്റെ അവകാശത്തെയും സ്വാതന്ത്ര്യത്തേക്ക് കവിത നിരോധിക്കുമ്പോൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തന്നെ കയിട്ട സമൂഹം തന്നെ കരച്ചിലിനെ വെറുക്കുകയും മുറിവുകളുണ്ടായക്കിയവർ തന്നെ അതിൽ നിന്നും രക്തമൊഴകരുതെന്നു ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് തസ്ലീമ പറയുന്നു.
സ്ത്രീക്കും പുരുഷനും രണ്ടു നീതിയെന്നതും അംഗീകരിക്കാനാകാതെ വന്നപ്പോൾ നിരോധനത്തിന്റെ കറുത്ത കാലത്തുനിന്ന് അവർ വെളിച്ചത്തിലേക്കു നടന്നു; അക്ഷരങ്ങളുടെ കൈപിടിച്ച്. നിയതി എന്ന കവിത നിയതിക്കെതിരെയുള്ള പോരാട്ടമാണ്. അടിച്ചേൽപിച്ച നിയതിക്കെതിരെ. സ്വന്തം നിയതി വാക്കുകളാൽ, അക്ഷരങ്ങളാൽ രൂപപ്പെടുത്താൻ ആഗ്രഹിച്ച ഒരു എഴുത്തുകാരിയുടെ ക്രൂരനിയതി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍