'ആർത്തവ കലണ്ടർ' സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മുതൽ 'ഐടി'യുടെ അത്ഭുത ലോകം വരെ മനസിലാക്കി കൊടുത്തു; സാനിട്ടറി നാപ്കിനുകൾ മുതൽ അന്നമില്ലാത്തവർക്ക് ഭക്ഷണം വരെ നൽകി; കൃഷിയിലൂടെ വരുമാനവും ചെറുകിട പ്രോസസ്സിങ് യൂണിറ്റ് വരെ തുടങ്ങാനും ഒപ്പം നിന്നു; ഗർഭിണികൾ അടക്കമുള്ളവരിൽ നിന്ന് അനീമിയ അപ്പാടെ തുടച്ച് നീക്കി; വനപർത്തിയുടെ വഴികാട്ടിയായ 'ഐഎഎസ് റാണി'യ്ക്ക് നിറകൈയടി
മറുനാടൻ ഡെസ്ക്
വനപർത്തി: ഒരു ജില്ലാ കലക്ടറെന്നാൽ നാടിന്റെ രക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കാൻ പ്രതിജ്ഞ ചെയ്തവരാണ്. അത്തരത്തിൽ പ്രവർത്തിച്ച് നാടിന്റെ ആദരം ഏറ്റുവാങ്ങിയ ഒട്ടേറെ പേരെ നാം കണ്ടിട്ടുമുണ്ട്. എന്നാൽ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളേറ്റു വാങ്ങി വഴികാട്ടിയായി മുന്നിൽ നിന്ന് ദാരിദ്ര്യം എന്ന ശത്രുവിനെ തുടച്ച് നീക്കിയ 'ഐഎഎസ് റാണിക്ക്' നിറ കണ്ണുകളോടെ നന്ദി പറയുകയാണ് തെലങ്കാനയിലെ വനപർത്തി എന്ന ജില്ല.
തനിക്ക് ലഭിച്ച കർമ്മഭൂമിയിൽ താൻ നടപ്പാക്കേണ്ടതെന്തെന്ന് മനസിലാക്കിയ ശ്വേത മെഹന്തി ഐഎഎസിന്റെ പ്രവർത്തന ഫലമായി അപ്പാടെ മാറിപ്പോയ വനപർത്തിയുടെ കഥ നമുക്ക് അഭിമാനത്തോടെ തന്നെ പറയാം. ഒരു ചാൺ വയറ് നിറയ്ക്കാൻ പെടാപ്പാട് പെടുന്നത് മുതൽ ആർത്തവ കാല ശുചിത്വം മുതൽ തൊഴിലില്ലായ്മ വരെ അനുഭവിച്ച ഒരു നാടിനെ പുരോഗതിയുടെ വിഹായസിലേക്ക് നയിച്ച ഈ മിടുമിടുക്കിയുടെ കഥ കേട്ടാൽ ആരും നിറകണ്ണുകളോടെ പറയും 'മാഡം ബിഗ് സല്യൂട്ട്'...
കർമ്മ നിരതയായി മാറിയ ശ്വേത മെഹന്തി
തനിക്ക് തെലങ്കാനയിലെ വനപർത്തിയിൽ പോസ്റ്റിങ് ലഭിച്ച ആദ്യ ദിനം മുതൽ ശ്വേത ആ നാടിന്റെ തുടിപ്പ് മനസിലാക്കുകയായിരുന്നു. പട്ടിണിയും, ദാരിദ്രവും, ചൂഷണവും, തൊഴിലില്ലായ്മയും, രോഗവും, വിദ്യാഭ്യാസം ഉൾപ്പടെ അത്യാവശ്യമായ ഘടകങ്ങളുടെ കുറവുമടക്കം ഇഴഞ്ഞ് നീങ്ങിയിരുന്ന ഒരു ജനതയുടെ ചുമതലയാണ് തനിക്കെന്ന് മനസിലാക്കിയ ആ മിടുമിടുക്കി ഏറ്റവും താഴെ തട്ടിൽ നിന്നും തന്നെ തന്റെ കർമ്മം ആരംഭിച്ചു. ആദ്യം വിശപ്പിനെ തന്നെ തുടച്ച് നീക്കി ആരംഭിച്ച ജൈത്രയാത്ര ഇപ്പോൾ വന്നു നിൽക്കുന്നത് വനപർത്തി എന്ന നാടിന്റെ സ്വയം പര്യാപ്തതയിലാണ്.
വാക്കുകളിലല്ല പ്രവർത്തിയിലാണ് കാര്യമെന്ന് വിശ്വസിച്ചിരുന്ന ശ്വേത വാഗ്ദാനങ്ങൾ നൽകിയില്ല. പകരം പ്രവർത്തിച്ച് കാണിച്ചു. തോൽക്കുമോ എന്ന് ഭയന്നില്ല പകരം വെല്ലുവിളികളെ സധൈര്യം നേരിടാൻ തീരുമാനിച്ചു. വനപർത്തിയിൽ തന്റെ നേതൃത്വത്തിൽ വന്ന മാറ്റങ്ങളെ പറ്റി ശ്വേതയ്ക്ക് ഒട്ടേറെ ഒന്നും പറയാനില്ല. പകരം ഒരു പുഞ്ചിരി മാത്രം. കർമ്മഭൂമിയിൽ പോരാടി വിജയം കണ്ട മഹാറാണിയുടെ നിർവൃതിയാണ് ആ ചിരിയിൽ കാണുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ദാരിദ്ര്യവും പട്ടിണിയും രോഗവും ദുരിതവും മാറാത്ത നാടുകൾ ഇന്ത്യയിൽ പലയിടത്തുമുണ്ട്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഒരു ജില്ലയെ തന്നെ മാറ്റിയെടുക്കാൻ ഒരു യുവ ഐഎഎസ് ഓഫീസർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ ഐഎഎസ് പദവിയലങ്കരിക്കുന്ന ഏവരും മാതൃകയാക്കേണ്ട ഒന്നുകൂടിയാണ്.
അനീമിയയടക്കമുള്ള രോഗങ്ങൾ...ആദ്യം പടിക്ക് പുറത്താക്കിയതിങ്ങനെ
ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന നാൽപത് ശതമാനം ഗർഭിണികളും അനീമിയയ്ക്ക് അടിമകൾ !. ഇത് ഇവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ബാധിക്കുമെന്ന് മനസിലാക്കിയതോടെ ആദ്യം മരുന്നിനും ഭക്ഷണത്തിനുമുള്ള മാർഗമൊരുക്കുകയാണ് ശ്വേത ചെയ്തത്. ഒപ്പം തന്നെ പെൺകുഞ്ഞുങ്ങൾക്ക് ബോധവത്കരണ ക്ലാസുകളും നൽകി തുടങ്ങി. ജില്ലയിലെ ഭൂരിഭാഗം സ്ത്രീകളിലും അനീമീയ സാരമായി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞ കലക്ടർ ആരോഗ്യ വിദ്ഗധരെ വിളിച്ച് നടത്തിയ അടിയന്തര ഓപ്പറേഷനായിരുന്നു ആരോഗ്യ രംഗത്തെ ശുദ്ധികലശത്തിന്റെ തുടക്കം.
ജില്ലയിൽ പ്രവർത്തിക്കുന്ന 110 സർക്കാർ സ്കൂളുകളിലെ 8000ൽ അധികം പെൺകുട്ടികളുടെ രക്തപരിശോധന നടത്തിയപ്പോൾ കലക്ടർ ഞെട്ടി. ഭൂരിഭാഗം പേർക്കും അനീമിയയുണ്ട്. ഉടൻ തന്നെ ഇവർക്കായി ബോധവത്കരണവും ഇതിൽ നിന്നും ര്ക,നെടുന്നതിനുള്ള മാർഗങ്ങളും പറഞ്ഞു കൊടുത്ത് ആരോഗ്യത്തിന്റെ പാതയിലേക്ക് നയിച്ചു. സാനിട്ടറി നാപ്കിനുകളെ പറ്റി കാര്യമായി അറിവില്ലാതിരുന്ന പെൺകുട്ടികളടക്കമുണ്ടായിരുന്ന വനപർത്തിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ആർത്തവ കലണ്ടർ സൂക്ഷിക്കുന്നത് മുതൽ വൈറ്റമിൻ ഗുളികകൾ വരെ വിതരണം ചെയ്ത് ആദ്യ ചുവട് വയ്പ്പ്.
കുട്ടികളിൽ മിക്കവർക്കും ഒരു നേരത്തെ അന്നം പോലും കണ്ടെത്താൻ കഴിയാത്തവരാണ് മനസിലാക്കിയതോടെ ഭക്ഷണം നൽകി. അനീമിയയ്ക്കെതിരെ ശ്വേത നടത്തിയ പോരാട്ടം ആറ് മാസത്തിനകം ഫലം കണ്ടു. ശ്വേതയുടെ പ്രയത്നത്തിനൊപ്പം നാട്ടിലെ അദ്ധ്യാപകരം തോളോട് തോൾ നിന്ന് പ്രവർത്തിച്ചു. സമത എന്ന പേരിൽ കലക്ടർ നടത്തിയ ബോധവത്കരണ പരിപാടി ഫലം കണ്ടത് അനീമിയ ബാധിതരുടെ എണ്ണം വെറും നാലു ശതമാനമായി കുറഞ്ഞു എന്നതാണ്.
സ്വയം പര്യാപ്തതയുടെ തങ്കത്തിളക്കം
വനപർത്തിയിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും കൃഷിയും കൃഷി അനുബന്ധ പ്രവർത്തനങ്ങളിലൂടെും ഉപജീവനം നടത്തിയിരുന്നവരായിരുന്നു. എന്നാൽ ഇതിൽ നിന്നും ഇവർക്ക് ആവശ്യത്തിനുള്ള വരുമാനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലക്കടലായായിരുന്നു ഇവിടത്തെ പ്രധാന കൃഷി. എന്നാൽ മുടക്ക് മുതലിന്റെ പകുതി പോലും വിളവെടുപ്പ് കഴിഞ്ഞാൽ കിട്ടുന്നില്ലെന്ന് കർഷകർ കലക്ടറുടെ മുൻപിൽ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഇവരെ സ്വയം പര്യാപ്തതയിലെത്തിക്കാനായി ശ്വേതയുടെ ശ്രമം.
നിലക്കടല ഉപയോഗിച്ച് വ്യത്യസ്ഥമായ ഉൽപനങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകിയ ശേഷം ഇവരെ ചെറു ഗ്രൂപ്പുകളായി തിരിച്ചു. ദട്ടിയപ്പള്ളി എന്ന ഗ്രാമത്തിൽ ചെറിയ ഒരു പ്രോസസിങ് യൂണിറ്റ് കൂടി തുടങ്ങിയതോടെ സംഗതി ടോപ് ഗിയറിലാണ് മുന്നോട്ട് നീങ്ങിയത്. പീനട്ട് ബട്ടർ, മിഠായി, എണ്ണ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ കർഷകർ നിർമ്മിച്ചു തുടങ്ങിയപ്പോൾ പല നാടുകളിൽ നിന്നും ഓർഡറിന്റെ മഹാപ്രളയമായിരുന്നു സംഭവിച്ചത്. തോൽക്കരുത് എന്ന ചിന്തയോടെ ഒറ്റക്കെട്ടായി നിന്ന ഒരു ജനതയുടെ മഹാവിജയമായിരുന്നു അത്.
ഇരട്ടിക്കിരട്ടിയായി ഇവരുടെ പ്രയത്നത്തെ ലാഭം തേടിയെത്തി. വോട്ട് എന്നാൽ ജനങ്ങൾ തന്നെ ജനത്തിന് വേണ്ടി നില കൊള്ളുന്നതാണെനന് പാഠം കൂടി ശ്വത വനപർത്തിയെ പഠിപ്പിച്ചതോടെ പോളിങ് ബൂത്തിലെത്തി സമ്മതിദാനമറിയിക്കാനും ഇവർ സധൈര്യം മുന്നോട്ട് വന്നു. തങ്ങളുടെയും നാടിന്റെയും മുന്നേറ്റത്തിൽ ജനാധിപത്യം എന്ന പ്രക്രിയയ്ക്കും വലിയ സ്ഥാനമുണ്ടെന്ന് വനപർത്തിയെ ശ്വേതയെന്ന മിടുമിടുക്കി പഠിപ്പിച്ചു.
ആർത്തവ കലണ്ടറിൽ നിന്നാരംഭിച്ച് ഐടിയിൽ വരെ അറിവ് നൽകി
ഇന്നിന്റെ ലോകം നില നിൽക്കുന്നത് തന്നെ ഐടി എന്ന സാങ്കേതിക മായാജാലത്തിലാണെന്ന സത്യമറിയാവുന്ന കലക്ടർ അടുത്തതായി വനപർത്തിയെ കൈപിടിച്ച് നടത്തിയത് കംപ്യൂട്ടർ വിദ്യാഭ്യാസത്തിലേക്കാണ്. ഇന്റർനെറ്റിന്റെ ലോകത്തേക്ക് സ്കൂൾ വിദ്യാർത്ഥികളെ കൈപിടിച്ചു നടത്തിയ ശ്വേത കുഞ്ഞുങ്ങൾക്കായി സന്നധ സംഘടനയുടെ സഹായത്തോടെ ലാപ്ടോപ്പ് കംപ്യൂട്ടറുകൾ ലഭ്യമാക്കുകയും അതിന്റെ ബാലപാഠങ്ങൾ അടക്കം അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ഐടി എന്ന മഹാവിപ്ലവം കൂടിയേ തീരൂവെന്നത് ഒരു നാട് മുഴുവൻ മനസിലാക്കിയത് ശ്വേതയിലൂടെയാണ്. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം കൂടി മികച്ച രീതിയിലായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്ന ശ്വേത അതിനായുള്ള ശ്രമങ്ങൾ നടത്തി വിജയിച്ചതും അഭിമാനത്തോടെ തന്നെ പറയുന്നു. വോളണ്ടിയർമാരെ വച്ച് കുഞ്ഞുങ്ങളുമായി സംവദിച്ചാണ് ഇതിനുള്ള പരിഹാരം കലക്ടർ കണ്ടത്.
ഇച്ഛാശക്തിയും പ്രാർത്ഥനയും എന്തിനേയും നേരിടാനുള്ള ധൈര്യവും കൊണ്ട് ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുത്ത ശ്വേത മെഹന്തി ഐഎഎസ് നമുക്കേവർക്കും പ്രചോദനവും മാതൃകയുമാണ്. വനപർത്തിയുടെ വഴികാട്ടിയായി മാറിയ ഐഎഎസ് റാണിക്ക് കൊടുക്കാം ബിഗ് സല്യൂട്ട്.....
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്