വിദ്യയുടെ അനന്തവിഹായസിൽ വിദേശരാജ്യത്ത് പറക്കുമ്പോഴും ഇൽമ അഫ്രോസ് സ്വപ്നം കണ്ടത് ഇന്ത്യൻ സിവിൽ സർവീസ് എന്ന മോഹം; അച്ഛനെ നഷ്ടപ്പെട്ട ബാല്യം മുതൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് വളർന്ന ഈ മിടുക്കി ഐപിഎസ് കുപ്പായമണിയുന്നതിനൊപ്പം ഇപ്പോൾ സ്വപ്നം കാണുന്നത് വിദ്യാസമ്പന്നമായി മാറുന്ന തന്റെ ഗ്രാമത്തെ; ബാല്യം മുതൽ തന്നെ തേടിയെത്തിയ പ്രതിസന്ധികളിൽ തളരാതിരുന്ന പെൺകരുത്തിന് 'സല്യൂട്ട്'
മറുനാടൻ ഡെസ്ക്
മൊറാദാബാദ് (യുപി): ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വീഴാതിരുന്ന പെൺകരുത്ത്. ഇൽമ അഫ്രോസ് എന്ന പെൺകുട്ടി ഇന്ത്യൻ പൊലീസ് സർവീസിലേക്ക് ചുവട് വയ്ച്ചത് കുരുന്നു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും ആരംഭിച്ച പോരാട്ടത്തിൽ നിന്നുമാണ്. 14ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ അനുജനും അമ്മയ്ക്കുമൊപ്പം എന്ത് ചെയ്യുമെന്ന് കരുതി നിന്ന കാലഘട്ടം മുതൽ ഇന്ത്യൻ സിവിൽ സർവീസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിൽ വരെ എത്തി നിൽക്കുന്ന അനുഭവത്തെ നിറകണ്ണുകളോടെ പറയുകയാണ് ഇൽമ.
ഉത്തർ പ്രദേശിലെ മൊറാദാബാദിലുള്ള പിന്നോക്ക ഗ്രാമമായ കുണ്ടർക്കിയിൽ ജനിച്ചു വളർന്ന ഇൽമയ്ക്ക് വിദ്യാഭ്യാസം എന്നതായിരുന്നു ജീവൻ. ജീവിതത്തിലെ പ്രാരാബ്ദങ്ങൾക്ക് മുൻപിൽ പതറാതെ ആ അമ്മ ഇൽമയേയും ഇളയ മകനേയും വളർത്തി. മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകണമെന്ന് മാത്രമായിരുന്നു അമ്മയുടെ ചിന്ത. എന്നാൽ മനസിൽ പോലും പ്രതീക്ഷിക്കാതിരുന്ന അനന്തവിഹായസിലേക്ക് ഇൽമ പറന്നുയർന്നത് നാം അറിഞ്ഞിരിക്കേണ്ട കഥയാണ്. ഫീനിക്സ് പക്ഷിയുടെ അതിജീവനത്തിന്റെ കഥ.
ഗ്രാമത്തിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇൽമ നേരെ പോയത് ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കായിരുന്നു. ഫിലോസഫി എടുത്ത് പഠിച്ച ഇൽമ തന്റെ മൂന്ന് വർഷം നീളുന്ന സെന്റ് സ്റ്റീഫൻസ് ജീവിതത്തെ പറ്റി പറയുമ്പോൾ വാചാലയാവുകയാണ്. ക്യാമ്പസിൽ പഠനത്തിന്റെയും പ്രധാന വിഷയങ്ങളുടേയും കാര്യങ്ങൾ ചർച്ചയായി മാറിയ ആ കാലഘട്ടമാണ് തന്നെ അടിമുടി മാറ്റി മറിച്ചതെന്ന് ഇൽമ പറയുന്നു. ഫിലോസഫി പഠിക്കുന്നവർക്ക് സ്വന്തമായി ഗൗരവമേറിയ കാര്യങ്ങൾ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കുമെന്നും ഈ കാലഘട്ടം തന്നെ അതിന് പ്രാപ്തയാക്കിയെന്നും ഇൽമ പറയുന്നു.
പഠനത്തിൽ മികവ് തെളിയിച്ചപ്പോൾ ഇൽമയ്ക്ക് ലഭിച്ച സ്കോളർഷിപ്പ് ജീവിതത്തിന്റെ അടുത്ത വഴിത്തിരിവായി മാറി. ഓക്സ്ഫോർഡിൽ പഠനത്തിനായി വഴി തെളിയിച്ച വിദേശ സ്കോളർഷിപ്പാണ് ഇൽമയെ ഇംഗ്ലണ്ടിന്റെ മണ്ണിലെത്തിച്ചത്. യുകെയിലെ പ്രശസ്തമായ വോൾഫ്സൻ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന ഇൽമയ്ക്ക് ലോകമെമ്പാടുമുള്ള പ്രധാന വിഷയങ്ങളെ പറ്റി ഗവേഷണം നടത്താനും പ്രഗത്ഭരായ വ്യക്തികളുമായി സംവദിക്കാനും അവസരം ലഭിച്ചതോടെ അറിവിന്റെയും അവസരങ്ങളുടേയും പുത്തൻ ജാലകമാണ് ഈ പ്രതിഭയുടെ മുൻപിൽ തുറന്നത്.
മാസ്റ്റേഴ്സ് പഠനത്തിന് ശേഷം ന്യൂയോർക്കിലെ മാൻഹാറ്റണിലുള്ള ഒരു വോളണ്ടറി സർവീസ് പ്രോഗ്രാമിലും പങ്കെടുക്കാൻ സാധിച്ചതും ഇൽമയ്ക്ക് വിശാലമായ ആകാശം തന്നെ സമ്മാനിച്ചു. എന്നാൽ തന്നെ വളർത്തിയ ഇന്ത്യൻ മണ്ണും അമ്മയുടെ വിയർപ്പിറ്റ് വീഴുന്ന മുഖവും ഇൽമയെ ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുയരണമെന്ന ചിന്തയിലേക്ക് നയിച്ചു. സിവിൽ സർവീസ് എന്ന മോഹം മനസിലുദിച്ചപ്പോൾ മുതൽ അവളുടെയുള്ളിലെ കനൽ വീണ്ടും ആഞ്ഞു ജ്വലിച്ചു. 'വിദേശ സ്വപ്നങ്ങൾക്ക്' വിടപറഞ്ഞ് സ്വന്തനാടിന്റെ തുടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ സിവിൽ സർവീസ് എന്ന കടമ്പ കടക്കണമെന്ന നിശ്ചയ ദാർഢ്യം ഇൽമയെ എത്തിച്ചത് 2017 ലെ സിവിൽ സർവീസ് പരീക്ഷയിലെ 217ാം റാങ്കിലാണ്. അങ്ങനെ ഐപിഎസ് എന്ന ലക്ഷ്യത്തിലേക്ക് ഇൽമ പ്രയാണം ആരംഭിച്ചു.
ഹിമാചൽപ്രദേശ് കേഡറിലാണ് ഇൽമയ്ക്ക് ആദ്യം ജോലി ചെയ്യാനവസരം ലഭിച്ചത്. ആദ്യം ഒന്നര വർഷത്തെ പരിശീലനം. 16 മാസം നീളുന്ന പരിശീലനം പൂർത്തിയാകാൻ ഇനി ഏതാനും നാൾ മാത്രമാണ് ബാക്കി. അതോടെ പിറന്ന മണ്ണിനായി പ്രവർത്തിക്കണമെന്ന ആഗ്രഹം ഈ പെൺ കരുത്ത് മികവുറ്റ രീതിയിൽ തന്നെ നടത്തും. ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ് എന്ന സംഘടനയും ഈ ഐപിഎസുകാരി സ്ഥാപിച്ചതാണ് മറ്റൊരു പ്രധാന കാര്യം.
ഭാവിയിൽ മികച്ച പൗരന്മാരായി വളരാൻ കുണ്ടർകി എന്ന ഗ്രാമത്തിലെ കുട്ടികൾക്കും കഴിയണമെന്നാണ് ഇൽമയുടെ ആഗ്രഹം. 'കഠിനാധ്വാനത്തിന്റെ വില അമ്മ പഠിപ്പിച്ചു. അനിയൻ എനിക്കുള്ള സ്ത്രീധനത്തിന് പണം സമ്പാദിച്ചില്ല. പകരം അതെന്റെ വിദ്യാഭ്യാസത്തിനുപയോഗിച്ചു'- ഇൽമയുടെ വാക്കുകൾ ലോകത്തെ ഓരോ പെൺകുട്ടിക്കും എന്നും പ്രചോദനമാണ്. വിജയം മാത്രം സ്വപ്നം കണ്ട് രാജ്യത്തിന്റെ കൺമണിയായി മാറിയ ഇൽമയ്ക്ക് ആശംസകൾ....
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍