Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീഷണിക്ക് വഴങ്ങാൻ സൗകര്യമില്ല; കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മുന്നോട്ട് പോകാനുറച്ച് രേണു രാജ്; സംഭവത്തിന്റെ വീഡിയോ സഹിതം എംഎൽഎയ്ക്ക് എതിരെ റവന്യു സെക്രട്ടറിക്ക് പരാതിയും നൽകും; സ്ത്രീ ശാക്തീകരണവും നവോത്ഥാനവും വോട്ടാക്കാനൊരുങ്ങുമ്പോൾ തിരിച്ചടിയായി രാജേന്ദ്രന്റെ ഗുണ്ടായിസം; സബ്കളക്ടർക്ക് അപ്രതീക്ഷിത പിന്തുണ നൽകി സിപിഐയും; വനിതാ ഉദ്യോഗസ്ഥയെ അപമാനിച്ച നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കയ്യേറ്റങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതികരിച്ച് സിപിഎം

ഭീഷണിക്ക് വഴങ്ങാൻ സൗകര്യമില്ല; കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മുന്നോട്ട് പോകാനുറച്ച് രേണു രാജ്; സംഭവത്തിന്റെ വീഡിയോ സഹിതം എംഎൽഎയ്ക്ക് എതിരെ റവന്യു സെക്രട്ടറിക്ക് പരാതിയും നൽകും; സ്ത്രീ ശാക്തീകരണവും നവോത്ഥാനവും വോട്ടാക്കാനൊരുങ്ങുമ്പോൾ തിരിച്ചടിയായി രാജേന്ദ്രന്റെ ഗുണ്ടായിസം; സബ്കളക്ടർക്ക് അപ്രതീക്ഷിത പിന്തുണ നൽകി സിപിഐയും; വനിതാ ഉദ്യോഗസ്ഥയെ അപമാനിച്ച നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കയ്യേറ്റങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതികരിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ദേവികുളം സബ്കളക്ടർ രേണു രാജും എംഎൽഎ എസ് രാജേന്ദ്രനും തമ്മിലുള്ള പോര് മൂക്കുന്നു. താൻ എംഎൽഎയെ അപമാനിച്ചിട്ടില്ലെന്ന് സബ് കളക്ടർ ആവർത്തിക്കുമ്പോൾ ഒരു കാരണവശാലും മാപ്പ് പറയില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എംഎൽഎ. ഇതിനിടയിലാണ്.അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എംഎ‍ൽഎക്കെതിരേ ദേവികുളം സബ് കളക്ടർ പരാതി നൽകിയത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽവിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സഹിതം വിശദമായ പരാതി നൽകും.

എസ്. രാജേന്ദ്രൻ എംഎൽഎ സബ്കലക്ടറെ അതിരൂക്ഷമായി അധിക്ഷേപിച്ചതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിർമ്മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രൻ എംഎൽഎ തടഞ്ഞതും സബ് കളക്ടർക്കെതിരേ മോശം പരാമർശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. അതേസമയം രാജേന്ദ്രന്റെ ഇടപെടലിലും ഭീഷണിയിലും വഴങ്ങില്ലെന്ന് നിലപാടാണ് സബ് കളക്ടർക്ക്. കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്.അധിക്ഷേപങ്ങൾ വകവയ്ക്കാതെ നിയമപരമായി മുന്നോട്ടുപോകാനാണ് സബ് കലക്ടറുടെ തീരുമാനം.

അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്ന എംഎൽഎയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ കെ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയിൽ സംസാരിക്കുന്ന എംഎൽഎയെ നിയന്ത്രിക്കണം. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്രതീക്ഷിതമായിട്ടാണ് സിപിഐ ഇപ്പോൾ സബ്കളക്ടർക്ക് പിന്തുണയുമായി എത്തുന്നത്.

ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം ചോദിച്ചിട്ടുണ്ട്്. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കും. അതിന് മുന്നോടിയായി എംഎൽഎയോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചു.കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടനിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎൽഎയുടെ പരാമർശം. നിർമ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചാണ് എംഎൽഎ. ഇത്തരത്തിൽ പരാമർശം നടത്തിയത്

സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിർമ്മാണം തടയുന്നതിനും മേൽ നടപടികൾ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സംഘത്തെ ഇടുക്കി എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദേവികുളം സബ് കളക്ടറെയും സംഘത്തെയും മോശമായ ഭാഷയിൽ അവഹേളിച്ച് സംസാരിച്ചു. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ ആവശ്യമില്ലെന്ന് വിചിത്ര നിലപാടാണ് എംഎൽഎ സ്വീകരിച്ചത്. 'അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ' എംഎൽഎ പറഞ്ഞു. പ്രതിഷേധം കാരണം നടപടിയെടുക്കാതെ റവന്യൂ സംഘം മടങ്ങുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP