Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൈക്കിൽ കറങ്ങി വരാമെന്ന് വിശ്വാസിപ്പിച്ചാണ് ഇലീവീഴാപൂഞ്ചിറയിൽ എത്തിച്ചതെന്ന് പെൺകുട്ടി; രക്ഷപെടാൻ മാർഗ്ഗമില്ലാതായതോടെ പറഞ്ഞതൊക്കെ അനുസരിച്ചെന്നും മൊഴി; കാടും മലയും കയറിയിറങ്ങിയുള്ള നെട്ടോട്ടവും പാറപ്പുറത്തും മരത്തിന്റെ മുകളിലെ താമസവുമായപ്പോൾ പെൺകുട്ടി കടുത്ത മാനസിക പിരിമുറുക്കത്തിൽ; 17 വയസുകാരി പെൺകുട്ടിയുമായി 23 ദിവസം കാട്ടിൽ കഴിഞ്ഞ ടാർസർ അപ്പുവിനെതിരെ പോക്‌സോയും ബലാത്സംഗ കേസും ചുമത്തി കുറ്റപത്രം തയ്യാറാകുന്നു

ബൈക്കിൽ കറങ്ങി വരാമെന്ന് വിശ്വാസിപ്പിച്ചാണ് ഇലീവീഴാപൂഞ്ചിറയിൽ എത്തിച്ചതെന്ന് പെൺകുട്ടി; രക്ഷപെടാൻ മാർഗ്ഗമില്ലാതായതോടെ പറഞ്ഞതൊക്കെ അനുസരിച്ചെന്നും മൊഴി; കാടും മലയും കയറിയിറങ്ങിയുള്ള നെട്ടോട്ടവും പാറപ്പുറത്തും മരത്തിന്റെ മുകളിലെ താമസവുമായപ്പോൾ പെൺകുട്ടി കടുത്ത മാനസിക പിരിമുറുക്കത്തിൽ; 17 വയസുകാരി പെൺകുട്ടിയുമായി 23 ദിവസം കാട്ടിൽ കഴിഞ്ഞ ടാർസർ അപ്പുവിനെതിരെ പോക്‌സോയും ബലാത്സംഗ കേസും ചുമത്തി കുറ്റപത്രം തയ്യാറാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കുമളി: ഇലീഴാപൂഞ്ചിറയിലെ മലമടക്കുകളിലും കാട്ടിലും 17 കാരിയെ കടത്തിക്കൊണ്ടുവന്ന് 23 ദിവസത്തോളം താമസിച്ച സംഭവത്തിൽ മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജി(21 )നെതിരെയുള്ള കേസ്സിൽ കുറ്റപത്രം തയ്യാറാക്കുന്നതിന് നീക്കം തുടങ്ങി. കുമളി സ്വദേശിനിയായ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജ്ജിനെതിരെ കുമളി പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്‌കോയും ബലാൽസംഘവുമാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകൾ.

കട്ടപ്പന ഡി വൈ എസ് പി ഏ സി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മൂന്നാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് ജോർജ്ജ് പിടിയിലായത്. പെൺകുട്ടിക്ക് ചൈൽഡ് ലൈന്റെ നേതൃത്വത്തിൽ കൗൺസിലിങ് നൽകിവരികയാണ്. കാടും മലയും കയറി ഇറങ്ങിയുള്ള നെട്ടോട്ടവും ഒറ്റപ്പെട്ട് പാറപ്പുറത്തും മരത്തിന്റെ മുകളിലും മറ്റുമുള്ള താമസവും മറ്റും പെൺകുട്ടിയിൽ കടുത്ത മാനസീക പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് കൗൺസിലിങ് നൽകി കൂട്ടിയുടെ മാനസീകാരോഗ്യം വീണ്ടെടുക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുള്ളത്.

കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു ദിവസം പത്തടിയിലേറെ ഉയരത്തിൽ മരത്തിന്റെ മുകളിൽക്കയറി ഇരുന്നാണ് നേരം വെളുപ്പിച്ചതെന്നും മറ്റൊരുദിവസം മലയിലെ ഉയർന്ന പ്രദേശത്തുള്ള പാറപ്പുറത്ത് രാത്രി കഴിച്ചുകൂട്ടിയപ്പോൾ തൊട്ടടുത്തുകൂടി പാമ്പ് ഇഴഞ്ഞുപോയി എന്നും ഈ സമയം വല്ലാതെ ഭയപ്പെട്ടു എന്നും മറ്റും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇന്നുവരെ കേട്ടുകേൾവിപോലുമില്ലാത്ത ഈ സംഭവത്തിന്റെ പിന്നാമ്പുറത്ത് ഇനിയും പുറത്തുവരാത്ത കൗതുകരമായ നിരവധി വസ്തുതകൾ ഉണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പൊലീസും ജോർജ്ജും പലവട്ടം 'ഒളിച്ചുകളി ' നടത്തിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ.

പൊലീസിനെയും തിരച്ചിലുകാരെയും കബളിപ്പിച്ച് രക്ഷപെടാൻ ജോർജ്ജ് നടപ്പിലാക്കിയ കർമ്മപദ്ധതികൾ ആരെയും അത്ഭുതപ്പെടുന്നതായിരുന്നു. പനയുടെ മുകളിൽക്കയറി പതുങ്ങിയിരുന്ന ശേഷം താഴെ നിൽക്കുന്നവരുടെ ശ്രദ്ധതിരിക്കാൻ പനങ്കുരു പറിച്ച് ദൂരേയ്‌ക്കെറിയുക, പതുങ്ങിയെത്തി കാട്ടിലെ കാപ്പിച്ചെടികൾ കുലുക്കിയ ശേഷം ശരവേഗത്തിൽ ഓടി രക്ഷപെടുക തുടങ്ങിയവ ജോർജ്ജ് പലവട്ടം പരീക്ഷിച്ച് വിജയിച്ചുവെന്നാണ് പിടിയിലായ ശേഷം നടന്ന ചോദ്യം ചെയ്യലിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

ബൈക്കിൽ കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ജോർജ്ജ് ഇലവീഴാപ്പൂഞ്ചിറിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും പിന്നീട് രക്ഷപെടാൻ മാർഗ്ഗമില്ലാതായതോടെ ഇയാൾ പറഞ്ഞതൊക്കെ അനുസരിച്ചെന്നുമാണ് ഇപ്പോൾ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. പെൺകുട്ടിയെ പീഡിപ്പിച്ച മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജ് ലൈംഗിക വൈകൃതത്തിന്റെ ആൾരൂപമെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും 8 മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടർന്നുപോകാൻ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടർന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെൺകുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയത് ആരെയും അമ്പരപ്പിക്കുന്ന വസ്തുതകളാണെന്നാണ് അറിയുന്നത്.

മുട്ടം സ്വദേശിനിയായ ഈ പെൺകുട്ടി ഇപ്പോൾ ഒരുവയസ്സ് പിന്നിട്ട കുട്ടിയുടെ അമ്മയാണ്. താൻ ഗർഭണിണിയായിരിക്കെ പരിചയക്കാരിയായ മറ്റൊരു പെൺകുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താൻ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നിരത്തി മിഴിനീരൊഴുക്കി മുന്നിൽ നിന്ന അവസരത്തിലാണ് താൻ അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകൾ സാധാരണക്കാരിൽ നിന്നും ഏറെ വിഭിന്നമാണെന്ന് ഒപ്പമുള്ള ജീവിതത്തിൽ ബോദ്ധ്യപ്പെട്ടെന്നും ഇടയ്ക്ക് ഏറെ സ്‌നേഹവും കരുതലും പ്രകടിപ്പിച്ചിരുന്നെന്നും മറ്റുമാണ് ഇവരുടെ വെളിപ്പെടുത്തൽ.

മിസ്ഡ് കോളിലൂടെയും വാട്‌സാപ് സന്ദേശത്തിലൂടെയും മറ്റുമാണ് പ്രധാനമായും ഇയാൾ ഇരകകളെ വീഴ്‌ത്തുന്നതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം. പരിചയപ്പെട്ടു കഴിഞ്ഞാൽ താൻ അനാഥനാണെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്‌നേഹിക്കാൻ ആരുമില്ലന്നും മറ്റും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടികളുടെ സഹതാപം പിടിച്ചുപറ്റുകയായിരുന്നു അപ്പുവിന്റെ രീതി. ഇത് വേണ്ട വണ്ണം ഏറ്റില്ലന്ന് കണ്ടാൽ അടുത്തപടി ആത്്മഹത്യ ഭീഷിണിയാണ്. അപ്പുവിന്റെ ഈ പൂഴിക്കടകനിൽ മനോധൈര്യമുള്ള പെൺകുട്ടികൾ പോലൂം അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തന്റെ ഇരകളുമൊത്തുള്ള കിടപ്പറ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കുന്നതിലും അപ്പു താൽപരനായിരുന്നെന്ന വിവരവും പ്രചരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP