ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം? വോട്ട് ചെയ്യാൻ ആവേശത്തോടെ എത്തിയ നാട്ടുക്കൂട്ടം പറഞ്ഞതെന്ത്? പ്രാദേശിക വികസനം മുതൽ ദേശീയ രാഷ്ട്രീയം വരെ വിലയിരുത്തി പതറാതെ പ്രതികരിച്ചത് എന്ത്? രാഷ്ട്രീയച്ചൂടിൽ മുങ്ങി കണ്ണൂരും കാസർകോഡും വയനാടും കോഴിക്കോടും വടകരയും ചിന്തിക്കുന്നത് എന്ത്? മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനും ചേർന്നുള്ള ഇലക്ഷൻ സർവേയുടെ ആദ്യഭാഗം ഫലപ്രഖ്യാപനം തിങ്കളാഴ്ച; രാവിലെ 11 മുതൽ മറുനാടൻ മലയാളിയിലുടെയും മറുനാടൻ ടിവിയിലൂടെയും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊപ്പം? മറുനാടൻ മലയാളിയും, പാലാ സെന്റർ ഓഫ് കൺസ്യൂമർ എജുക്കേഷനും നടത്തിയ റാൻഡം സർവേഫലത്തിന്റെ ആദ്യഭാഗംം തിങ്കളാഴ്ച പുറത്തുവിടും. കണ്ണൂർ, കാസർകോഡ്, വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ സർവേ ഫലമാണ് അറിയിക്കുന്നത്. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി വിലയിരുത്തി മുമ്പേ തന്നെ അറിയിച്ച മറുനാടൻ മലയാളിയുടെ സർവേ ടീമിന് ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് കിട്ടിയത്. 20 ലോക്സഭാ മണ്ഡലങ്ങളിലായി അയ്യായിരത്തോളം സാമ്പിളുകൾ എടുത്തുകൊണ്ടുള്ള സർവേ വിശ്വാസ്യതയിലും മുന്നിൽ നിൽക്കുന്നു.
റാൻഡം സർവേ രീതി ഇങ്ങനെ:
വോട്ട് ആർക്ക് എന്ന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചു. മോദി തരംഗം അസ്തമിച്ചോ, രാഹുൽ പ്രഭാവത്തിൽ കോൺഗ്രസ് കര കയറുമോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണയ്ക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജന വികാരം രുപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിച്ചു.
വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളിയുടെ ടീമും അവലംബിച്ചത്. നേരത്തെ തന്നെ ഇത്തരത്തിൽ നിരവധി പഠനങ്ങൾ നടത്തിയ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷന്റെ വിദഗ്ധരുടെ സേവനം സർവേയ്ക്ക് മികച്ച നേട്ടമായി. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെടുപ്പ് സർവേ ടീമുകളുമൊക്കെ വെറും അഞ്ഞൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, അയ്യായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുത്ത മറുനാടൻ സർവേ.
മറ്റു മാധ്യമങ്ങൾ മൊത്തത്തിൽ സർവേ പ്രവചനം നടത്തുമ്പോൾ, മറുനാടൻ ഓരോ മണ്ഡലത്തിലും ആര് ജയിക്കും എന്ന് കൃത്യമായി വിലയിരുത്തി മണ്ഡലാടിസ്ഥാനത്തിലാണ് ഫലം പുറത്തുവിടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ 140 മണ്ഡലങ്ങളിലും മറുനാടൻ ടീം നേരിട്ടെത്തി സർവേ നടത്തുകയും, ഓരോ മണ്ഡലാടിസ്ഥാനത്തിലും ഫലം പുറത്തുവിടുകയും ചെയ്തിരുന്നു. അത് 80 ശതമാനത്തിലേറെ കൃത്യവും ആയിരുന്നെന്ന് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഒഴുക്കൻ മട്ടിൽ യുഡിഎഫ് ഇത്ര എൽഡിഎഫ് ഇത്ര എന്ന് പറയാതെ ഒരോ മണ്ഡലത്തിന്റെയും അടിത്തട്ടിലുള്ള ജനവികാരം മനസ്സിലാക്കി ആരു ജയിക്കുമെന്ന് പറഞ്ഞ് ഫലം പുറത്തുവിടുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമാണ്.
സർവേയ്ക്ക് ആവേശകരമായ പ്രതികരണം
രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിട്ട് നിൽക്കുന്ന കണ്ണൂരിൽ സർവേയുമായി ജനങ്ങൾ പരമാവധി സഹകരിച്ചു. കണ്ണൂരിൽ നാല് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് സർവേ നടത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡുകൾ, ടൗൺസ്ക്വയർ, എന്നിവിടങ്ങളിൽ നിന്നായിരുന്നു വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞത്. ഫോറം വിശദമായി വിലയിരുത്തിയാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയത്. ടാക്സി ഡ്രൈവർമാർ മുതൽ എഞ്ചിനീയർമാർ, ഐ.ടി വിദഗ്ദ്ധർ, ഡോക്ടർമാർ, എന്നിവരും സർവേയിൽ പ്രതികരിച്ചിട്ടുണ്ട്.
കാസർഗോഡ് മണ്ഡലത്തിലെ കാഞ്ഞങ്ങാട് പരിസരത്തു നിന്നുമാണ് സർവേ ആരംഭിച്ചത്. സിവിൽ സ്റ്റേഷൻ, എ.സി.കണ്ണൻ നായർ സ്മാരക പാർക്ക്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു സർവേ. കോഴിക്കോട്, മാനാഞ്ചിറ സ്വകയറിൽ സർവേയുടെ കൂപ്പണുകൾ ചൂടപ്പം പോലെയാണ് ചെലവായത്. ജനം അക്ഷരാർഥത്തിൽ സർവേ ഏറ്റെടുക്കുകയായിരുന്നു. ഇനി കൂടുതൽ പേർക്ക് സർവേയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുമോ, നിങ്ങൾ ഓൺലൈൻ സർവേ നടത്തുന്നുണ്ടോ തുടങ്ങിയ വിവിധ ചോദ്യങ്ങളുമായാണ് നാട്ടുകാർ പ്രതികരിച്ചത്. കോഴിക്കോടിന്റെ പ്രദേശിക വികസനം ചർച്ച ചെയ്യാൻ മറുനാടൻ മലയാളി വേദിയൊരുക്കണം എന്ന ആശയവും നാട്ടുകാർ ഉന്നയിച്ചു.
കോഴിക്കോടിന്റെ നഗരപ്രാന്തങ്ങളിൽ റാൻഡമായി ജനം കൂടുന്ന, ബസ്റ്റാൻഡ്, ബീച്ച്, മിഠായി തെരുവ്, പാളയം എന്നിവിടങ്ങളിലും ജനങ്ങളെ നേരിട്ട കണ്ട ടീം സർവേയെടുത്തു.
വടകര കടുത്ത രാഷ്ട്രീയച്ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. വടകര ബസ്സ്റ്റാൻഡിലും, റെയിൽവേ സറ്റേഷനിലും, താഴെയങ്ങാടിയിലും, അടക്കാത്തെരുവിലുമൊക്കെയായി സർവേക്കെത്തിയ മറുനാടൻ ടീമിന്റെ സർവേയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പലരും പങ്കാളികളായത്.
വടകര ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി നടന്ന സർവേയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത്. സ്ഥാനാർത്ഥിയെ നിർണ്ണയിച്ചശേഷം മാത്രമേ ഈ വിഷയത്തിൽ അഭിപ്രായം പറയൂവെന്ന് പറഞ്ഞ് സർവേ കൂപ്പൺ തിരിച്ചേൽപ്പിച്ച ചിലരും വടകരയിൽ ഉണ്ടായിരുന്നു.
വയനാട്ടിൽ കൽപ്പറ്റ, വൈത്തിരി, മുക്കം എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. കാർഷിക വിലത്തകർച്ച അടക്കമുള്ള പ്രശ്നങ്ങളിലുള്ള കടുത്ത രോഷമാണ് പലപ്പോഴും ജനം പ്രകടിപ്പിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അലയൊലികൾ വയനാട്ടിൽ സർവേ നടത്തുന്ന മിക്കയിടത്തും ഉണ്ടായിരുന്നു.ആർക്കും വോട്ട് ചെയ്താലും ഫലഗില്ലെന്ന നിരാശാ ബോധം മറ്റു മണ്ഡലങ്ങളേക്കാൾ കൂടുതൽ ജനം പ്രകടിപ്പിച്ചതും വയനാട്ടിൽ തന്നെ. എന്നാൽ വയനാടിന്റെ തലസ്ഥാനമായ കൽപ്പറ്റയിലെ ബസ്റ്റാൻഡിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായിരുന്നു. വിദ്യാർത്ഥികളും ജീവനക്കാരും തൊഴിലാളികളും അടങ്ങുന്ന വലിയൊരു സംഘം ഇവിടെ സർവേക്ക് എത്തി. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് തിരുവമ്പാടിയിലെ മുക്കത്തും സമാനമായ അവസ്ഥയായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തേക്കാൾ ഉപരി ഇവിടെ ദേശീയ സംസ്ഥാന രാഷ്ട്രീയമാണ് ചർച്ചയായത്.
മറുനാടൻ മലയാളിയുടെയും, സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷന്റെയും ഇരുപതോളം വരുന്ന ടീമാണ് ഫീൽഡ് സർവേ നടത്തിയത്. ഫെബ്രുവരി മൂന്നുമുതൽ എഴുവരെയുള്ള സമയത്തെ പൊതുജനാഭിപ്രായമാണ് സർവേയിൽ രേഖപ്പെടുത്തിയത്. സർവേ ടീമിന്റെ പ്രവർത്തനങ്ങൾ വീഡിയോ റേക്കോർഡ് ചെയ്തിട്ടുണ്ട്. ഇങ്ങനെ കിട്ടിയ ഡാറ്റ കമ്പ്യൂട്ടർ സഹായത്തോടെ സ്റ്റാറ്റിസ്റ്റിക്കലായി വിലയിരുത്തി ശാസ്ത്രീയമായ ടാബുലേഷന്‍ ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. സർവേ റിസൽട്ടിന്റെ ആദ്യഭാഗമാണ് തിങ്കളാഴ്ച രാവിലെ 11 ന് മറുനാടൻ മലയാളിയിലുടെയും മറുനാടൻ ടിവിയിലൂടെയും പുറത്തുവിടുന്നത്. രാഷ്ട്രീയനേതാക്കൾ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന തൽസമയ ചർച്ചകളും വിലയിരുത്തലുകളും ഇതോടൊപ്പം ഉണ്ടാകും. ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല എന്ന ഉറപ്പിച്ച് പറയട്ടെ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍