Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി ഫണ്ടിനായി പണച്ചാക്കുകളെ ആശ്രയിക്കണ്ട; പണം പ്രവർത്തകർ തന്നെ കണ്ടെത്തണമെന്ന് അമിത് ഷാ; എല്ലാവരും നാമോ ആപ്പ് വഴി സംഭാവന നൽകണമെന്നും ദേശീയ അദ്ധ്യക്ഷൻ; ഷായും മോദിയും പാർട്ടി ഫണ്ടിലേക്ക് ആയിരം രൂപ വീതം സംഭാവന നൽകി

പാർട്ടി ഫണ്ടിനായി പണച്ചാക്കുകളെ ആശ്രയിക്കണ്ട; പണം പ്രവർത്തകർ തന്നെ കണ്ടെത്തണമെന്ന് അമിത് ഷാ; എല്ലാവരും നാമോ ആപ്പ് വഴി സംഭാവന നൽകണമെന്നും ദേശീയ അദ്ധ്യക്ഷൻ; ഷായും മോദിയും പാർട്ടി ഫണ്ടിലേക്ക് ആയിരം രൂപ വീതം സംഭാവന നൽകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർട്ടി ഫണ്ട് സമാഹരിക്കാനായി വൻ പണച്ചാക്കുകളെ ആശ്രയിക്കാതെ പ്രവർത്തകർ തന്നെ പണം കണ്ടെത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ദീൻ ദയാൽ ഉപാധ്യായയുടെ 51-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പണച്ചാക്കുകളിൽ നിന്നും കള്ളപ്പണം കയ്യിലുള്ളവരിൽ നിന്നും പാർട്ടി ഫണ്ട് സ്വീകരിച്ചാൽ അത് തങ്ങളുടെ ലക്ഷ്യത്തിന് കളങ്കം ചാർത്തുമെന്ന് അമിത് ഷാ പറഞ്ഞു.

പാർട്ടി ഫണ്ടിനായി വൻ പണച്ചാക്കുകളെയും ബിൽഡർമാരെയും കള്ളപ്പണം കയ്യിലുള്ളവരെയും ആശ്രയിക്കരുത്. പകരം പ്രവർത്തകർ തന്നെ പണം കണ്ടെത്തണമെന്നും അമിത് ഷാ പറഞ്ഞു.അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ഫണ്ടിലേക്ക് ആയിരം രൂപ വീതം സംഭാവന നൽകി. ബിജെപിയുടെ ആപ്പ് വഴിയാണ് സംഭവാവന നൽകിയത്. എല്ലാ പ്രവർത്തകരും ഇപ്രകാരം സംഭാവന നൽകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.

നമോ ആപ്പ് വഴി എല്ലാ പ്രവർത്തകരും സംഭാവന നൽകണമെന്നും താൻ ഇതിനകം നൽകിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. തങ്ങളുടെ സ്വന്തം പണം കൊണ്ടാണ് പാർട്ടിയെ നയിക്കുന്നതെന്ന് ഓരോ പ്രവർത്തകനും അഭിമാനത്തോടെ പറയാൻ കഴിയണമെന്ന് അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP