തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്ളയിങ് കിസ് നൽകിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചിൽ കുളിർ വാരിയെറിഞ്ഞ് പ്രിയങ്കയുടെ ജൈത്രയാത്ര; കണ്ണീരോടും കൈയടിയോടെയും ഇന്ദിരയെന്ന് വിളിച്ച് പ്രവർത്തകർ; മധുരിക്കുന്ന ചിരി പട്ടിണിക്കാരെ പോലും എല്ലാം മറന്ന് ചിരിക്കാൻ പ്രേരിപ്പിച്ചു; കോൺഗ്രസ് നാമവിശേഷമായ ഹിന്ദി ഹൃദയ ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ആദ്യം തെരുവിൽ ഇറങ്ങിയ പ്രിയങ്കയെ ജനങ്ങൾ ഏറ്റുവാങ്ങിയത് ഡയാനാ രാജാകുമാരിയെ പോലെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആകർഷക സൗന്ദര്യത്തിന്റെ ഉടമയും സ്വഭാവ ലാളിത്യം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന ഡയാനാ രാജകുമാരി. ലോകമെങ്ങും ആരാധകർ കൗതുകത്തോടെയും പ്രതീക്ഷയോടെയും കണ്ട ബ്രിട്ടണിലെ രാജകുമാരി. അപ്രതീക്ഷിത മരണം അവരെ കൊണ്ടു പോയി. ഭരണത്തിന്റെ കരുത്തുമായി ഇന്ത്യയെ ഭരിച്ച ഇന്ദിരാ ഗാന്ധി. പാവങ്ങളുടെ മനസ്സ് അറിഞ്ഞായിരുന്നു കോൺഗ്രസിനെ ജനകീയ പാർട്ടിയായി മാറ്റി ഇന്ദിര മുന്നോട്ട് പോയത്. ഇന്ദിരയുടേയും ഡയാനയുടേയും പ്രത്യേകതകളുമായി ഇതാ ഒരു പുതിയ രാഷ്ട്രീയ നക്ഷത്രം. ഉത്തർപ്രദേശിൽ ഇന്നലെ കണ്ടത് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമാണ്. ഉത്തർപ്രദേശിൽ തരംഗമുയർത്തി പ്രിയങ്കാ ഗാന്ധി വാധ്രയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കും മറ്റു നേതാക്കൾക്കുമൊപ്പം പ്രിയങ്ക നടത്തിയ റോഡ്ഷോയിൽ തലസ്ഥാന നഗരമിളകി.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ്, പ്രിയങ്കയെ അവിടെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭാവിയിൽ ഉയർത്തിക്കാട്ടുമെന്നാണ് സൂചന. യുപിയിലെ തങ്ങളുടെ പുതിയ നേതാവിനു കരുത്തു പകരാൻ പ്രിയങ്ക സേനയ്ക്കു രൂപം നൽകി പാർട്ടിയുടെ സംസ്ഥാന ഘടകവും പുതു വഴിയിലൂടെ നീങ്ങുകയാണ്. പ്രിയങ്കയ്ക്കായി ജീവൻ വരെ നൽകാൻ തയ്യാർ എന്ന പ്രതിജ്ഞയെഴുതിയ പിങ്ക് ടീഷർട്ട് ധരിച്ച യുവാക്കളാണു സേനയിലെ അംഗങ്ങൾ. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം പ്രവർത്തകരിൽ ആവേശമുയർത്താൻ അവരെത്തും. പ്രിയങ്കയെ സേന പിന്തുടരും. ഇതെല്ലാം വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അത് വാനോളം ഉയർത്തുന്നതാണ് ഇന്നലെ യുപിയിൽ കണ്ട കാഴ്ചകൾ. പ്രിയങ്കയെ കാണാനെത്തിയവരെല്ലാം ഇന്ദിര പുനരവതരിച്ചതിന്റെ ആവേശത്തിലായിരുന്നു. പ്രിയങ്കയുടെ പുഞ്ചിരി പ്രവർത്തകരുടെ കണ്ണിൽ കണ്ണീരാണ് നിറച്ചത്. കണ്ണു നീർ തുടച്ചും അവർ ഭാവി ഇന്ദിരയ്ക്കായി മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരെ തന്നിലേക്ക് അടുപ്പിക്കാനുള്ള മാസ്മരികത പ്രിയങ്കയ്ക്കുണ്ടെന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ റോഡ് ഷോ.
ഇന്ദിരാ ഗാന്ധിയുടെ തലയെടുപ്പോടെ 20 കിലോമീറ്ററോളം നീണ്ട യുപിയിലെ റോഡ് ഷോയിൽ അവർക്ക് എങ്ങും വൻ വരവേൽപ്പാണു ലഭിച്ചത്. ഉച്ചത്തിൽ മുദ്രാവാക്യം വിളികളും ചെണ്ടമേളവും മുഴക്കി പിന്തുടർന്ന പ്രവർത്തകരിൽ കൈകൂപ്പിയും വീശിയും അവർ ആവേശമുയർത്തി. ചിലപ്പോൾ കൈയുയർത്തി വിജയചിഹ്നം കാട്ടി. യാത്രയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രക്കിലായിരുന്നു നേതാക്കൾ നീങ്ങിയത്. തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്ളയിങ് കിസ് നൽകിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചിൽ കുളിർ വാരിയെറിഞ്ഞാണ് പ്രിയങ്കയുടെ രാഷ്ട്രീയ യാത്ര തുടങ്ങിയത്. കോൺഗ്രസുകാർക്ക് ഇതൊരു പുതിയ പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ കണ്ണീരണിഞ്ഞ കണ്ണുകൾക്കിടയിലും കൈയടിയോടെ ഇന്ദിരയെന്ന് വിളിച്ച് പ്രവർത്തകർ പ്രിയങ്കയെ തങ്ങളുടെ ഭാവി നേതാവാണ് അവരെന്ന് അറിയിച്ചു. ഇതെല്ലാം പ്രിയങ്കയുടെ മുഖത്തും പ്രതിഫലിച്ചു. മുഖത്തെ മധുരിക്കുന്ന ചിരി പട്ടിണിക്കാരെ പോലും എല്ലാം മറന്ന് ചിരിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. കോൺഗ്രസ് നാമവിശേഷമായ ഹിന്ദി ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി തെരുവിൽ ഇറങ്ങിയ പ്രിയങ്ക പുതിയ പ്രതീക്ഷയാണ് പ്രവർത്തകർക്ക് നൽകുന്നത്. കോൺഗ്രസ് നാമാവശേഷമായ മണ്ണിൽ നെഹ്റുകുടുംബത്തിന്റെ താരം വൻ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളിൽ തട്ടാതിരിക്കാൻ ഇടയ്ക്ക് എസ്യുവി വാഹനത്തിലക്കു നേതാക്കൾ മാറിയിരുന്നു. വാഹനത്തിനു മുകളിൽ അവർ ചമ്രംപടിഞ്ഞിരുന്നു. ഇടയ്ക്ക് ചൂടുചായയ്ക്കായി നിർത്തി. അൽപ്പനേരം കുശലം പറയാനും സമയം കണ്ടെത്തി. വഴിനീളെ ആയിരക്കണക്കിനു പോസ്റ്ററുകളും പതാകകളും കമാനങ്ങളും നിറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയായി ചിത്രീകരിച്ചുള്ള കൂറ്റൻബോർഡുകളും സ്ഥാനംപിടിച്ചിരുന്നു. ഇതിനു മുമ്പും പ്രിയങ്ക റോഡ്ഷോ നടത്തിയിട്ടുണ്ടെങ്കിലും സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളിൽ അത് ഒതുങ്ങി. ഇതാദ്യമായാണ് ഈ മണ്ഡലങ്ങൾക്കു പുറത്തു വീഥികൾ കീഴടക്കി മുന്നേറിയത്. പാർട്ടി അവസാന തുറുപ്പുചീട്ടായാണ് യു.പി. പിടിക്കാൻ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കേവലം രണ്ടു സീറ്റിലൊതുങ്ങിയ കോൺഗ്രസിന്റെ പഴയപ്രതാപം വീണ്ടെടുക്കാൺ പ്രിയങ്കയിലൂടെ കഴിയുമെന്നാണഅ പ്രതീക്ഷ.
കിഴക്കൻ യു.പിയിൽ ചുമതലയുള്ള 40 മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കാര്യങ്ങളുമായി ബന്ധപ്പെട്ടു മൂന്നുദിവസം പാർട്ടിഓഫീസിൽ പ്രിയങ്ക ചർച്ച നടത്തും. തുടർന്നു മണ്ഡലങ്ങളിൽ പര്യടനം നടത്തിയശേഷമായിരിക്കും ഡൽഹിയിലേക്കു മടങ്ങുക. 'നാം കൈകോർത്താൽ പുതിയൊരു രാഷ്ട്രീയം കൊണ്ടുവരാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഗുണം എല്ലാവർക്കും കിട്ടും'-പാർട്ടിയുടെ 'ശക്തി' ആപ്പിലൂടെ ഞായറാഴ്ച പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപിയെ ഇളക്കിമറിച്ചുള്ള റോഡ് ഷോ. 'മാറ്റത്തിലേക്കുള്ള കൊടുങ്കാറ്റ് ഇതാ വന്നെത്തി' എന്ന് ആയിരങ്ങൾ തൊണ്ടകീറി വിളിച്ച പ്രവർത്തകരാണ് പ്രിയങ്കയ്ക്കും പ്രതീക്ഷയാകുന്നത്. റോഡ് ഷോയ്ക്കിടെ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാനും കോൺഗ്രസ് പോരാടുമെന്നു പ്രഖ്യാപിച്ച രാഹുൽ, താൻ പ്രിയങ്കയിലർപ്പിച്ചിട്ടുള്ള വലിയ ദൗത്യം വെളിപ്പെടുത്തി.
ഉച്ചയ്ക്ക് 12.30നു ലക്നൗവിൽ വിമാനമിറങ്ങിയ പ്രിയങ്കയും രാഹുലും സിന്ധ്യയും അവിടെ നിന്ന് യുപി കോൺഗ്രസ് ആസ്ഥാനം വരെ റോഡ് ഷോ നടത്തുകയായിരുന്നു. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ബസിന്റെ മുകളിൽ കയറിനിന്ന പ്രിയങ്കയെ നോക്കി പ്രവർത്തകർ വിളിച്ചു പറഞ്ഞു: 'ഇതാ ഇന്ദിര!' സുരക്ഷാവലം ഭേദിച്ച് എത്തിയവരെ ചേർത്തുപിടിച്ച് പ്രിയങ്ക കുശലം ചോദിച്ചു. ഒപ്പമുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഹസ്രത്ത്ഗഞ്ചിലെ പ്രശസ്തമായ ചായക്കടയ്ക്കു മുന്നിലെത്തിയപ്പോൾ, വാഹനം നിന്നു. മൺപാത്രത്തിൽ നിറച്ച 3 കപ്പ് ചായ എത്തി. സിന്ധ്യയ്ക്കും രാഹുലിനും സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ രാജ് ബബ്ബറിനും പ്രിയങ്ക അതു കൈമാറി. ഇതെല്ലാം പ്രവർത്തകർക്കും പുതിയ കാഴ്ചകളായി. സാധാരണക്കാർക്കൊപ്പം താനുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ പ്രിയങ്ക നൽകിയത്. പ്രവർത്തകർ എറിഞ്ഞ പൂമാലകൾ അവർക്കു തിരികെ നൽകി. ജനക്കൂട്ടത്തിനിടയിൽ നിന്ന പ്രവർത്തകന്റെ കുഞ്ഞിനെ മടിയിലിരുത്തി മുത്തം നൽകി.
'മോദിയുടെ ഉരുക്കു കോട്ടയിളക്കാൻ ഇതാ എത്തി പ്രിയങ്ക; ഇവളിലുണ്ട് ഇന്ദിര' എന്നായിരുന്നു ഉയർന്ന് കേട്ട മുദ്രാവാക്യങ്ങൾ. റോഡ് ഷോ വൈകിട്ട് അഞ്ചരയോടെ പാർട്ടി ആസ്ഥാനത്തെത്തി. വാഹനത്തിൽ നിന്നിറങ്ങിയ പ്രിയങ്ക ജനങ്ങളുടെ കൈപിടിച്ചു നീങ്ങി. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ അടിത്തറയിളക്കലാണ്. കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കുന്നതിനുള്ള ഫലപ്രദ മാർഗം യുപിയിലൂടെയാണെന്ന കോൺഗ്രസ് തിരിച്ചറിഞ്ഞ് കഴിഞ്ഞു. എസ്പി - ബിഎസ്പി കക്ഷികളുമായി രഹസ്യ ചർച്ചകൾക്കു പ്രിയങ്ക അണിയറ നീക്കങ്ങൾ നടത്തും. ഒന്നിച്ചു നിന്ന് ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന കോൺഗ്രസ് സന്ദേശവുമായി അഖിലേഷ് യാദവിനെയും (എസ്പി), മായാവതിയെയും (ബിഎസ്പി) സമീപിക്കും.
ബിജെപിയുടെ കരുത്തായ ബ്രാഹ്മണ - സവർണ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയിലൂടെ കരുത്തറിയിക്കാൻ കോൺഗ്രസിനു സാധിച്ച സാഹചര്യത്തിൽ, 12 സീറ്റുകളിലെങ്കിലും ധാരണയ്ക്കുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് എസ്പി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പിയുമായുള്ള സഖ്യത്തിന് അഖിലേഷുമായി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ചർച്ചകൾ നടത്തിയത് പ്രിയങ്കയായിരുന്നു. ഇത് വിജയിക്കുകയും ചെയ്തു.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്