പാർട്ടിയും മുന്നണിയും പോലെ പ്രധാനമാണ് സ്ഥാനാർത്ഥികളെന്നും ജനം; കുറ്റിച്ചൂലിനും ഇറക്കുമതി സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു; മക്കൾ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം; മുല്ലപ്പള്ളിക്ക് പറ്റിയ പകരക്കാരനെ കണ്ടെത്തയില്ലെങ്കിൽ വടകരയിൽ യുഡിഎഫിന് തിരിച്ചടിയാവും; കാസർകോട്ടും വടകരയിലും കോഴിക്കോട്ടും ഇടതിന്റെ ജയസാധ്യതകൾ സ്ഥാനാർത്ഥികൾക്ക് അനുസരിച്ച്; മറുനാടൻ സർവേയിൽ തെളിയുന്നത് മികച്ച സ്ഥാനാർത്ഥികൾക്കായുള്ള വോട്ടർമാരുടെ കാത്തിരിപ്പ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ ഇറക്കുമതിചെയ്യുന്ന ആരെയും അംഗീകരിക്കുവാൻ ജനം ഇക്കാലത്ത് തയ്യാറാവുമോ. സ്വന്തം പാർട്ടിക്കാരനാണെങ്കിൽ ഏത് കുറ്റിച്ചൂലിനെയും വോട്ട് ചെയ്ത വിജയിപ്പിക്കുകയെന്ന നയം ഇനി നടപ്പില്ലെന്ന് മറുനാടൻ മലയാളി സർവേയിലും തെളിയുന്നു. പാർട്ടിയേക്കാളും മുന്നണിയേക്കാളും ഉപരിയായ വ്യക്തികളെ നോക്കി വോട്ടുചെയ്യുന്ന ഒരു പ്രവണത കേരളത്തിലും ശക്തമാവുകയാണ്. സർവേക്കിടെ പലരും തങ്ങളുടെ തീരുമാനം സ്ഥാനാർത്ഥി പ്രഖ്യപനത്തിനുശേഷമാണെന്ന് തുറന്നു പറഞ്ഞിരുന്നു. പാർട്ടിയുടെ അനുഭാവിയാണെങ്കിലും സ്ഥാനാർത്ഥി ആരാണെന്ന് നോക്കിയിട്ടേ അന്തിമമായി വോട്ട് തീരുമാനിക്കുവെന്ന് പറഞ്ഞ് നിരവധിപേരാണ് സർവേയിൽനിന്ന് മാറി നിന്നത്.
കേഡർ പാർട്ടികൾക്കുംപോലും ഈ ജനകീയ വിചാരണയിൽനിന്ന് മാറി നിൽക്കാൻ കഴിയില്ല എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കാസർകോട് ലോക്സഭാമണ്ഡലത്തിൽനിന്ന് സിപിഎം നേതാവ് പി കരുണാകരന്റെ മാറ്റം. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇത്രയേറെ കുറയാൻ കാരണം കരുണാകരന്റെ ചില ജനകീയമല്ലാത്ത നടപടികളാണെന്ന് പാർട്ടിക്കകത്തുനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ, മുൻ തൃക്കരിപ്പൂർ എംഎൽഎയും കാസർകോട്ടെ ജനകീയ മുഖവുമായ സതീഷ്ചന്ദ്രനെയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് കേൾക്കുന്നത്. പാർട്ടി കേന്ദ്ര നേതാക്കൾ അടക്കമുള്ള പ്രമുഖരുടെപേരും പറഞ്ഞുകേൾക്കുന്നുണ്ട്. യുഡിഎഫിൽനിന്ന് എ പി അബ്ദുല്ലക്കുട്ടിയുടെപേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ കാരണത്താൽ അത് കോൺഗ്രസിനികത്തും പ്രശ്നമാണ്.
സ്ഥാനാർത്ഥിത്വം ഏറ്റവും നിർണ്ണയകമായ മണ്ഡലങ്ങളിൽ ഒന്ന് വടകരയാണെന്ന് സർവേ സംഘത്തിന് നിസ്സംശയം ബോധ്യമായിട്ടുണ്ട്. മുല്ലപ്പള്ളിക്കുപകരം ഇവിടെ ആരാണ് സ്ഥാനാർത്ഥി, അത് അറിഞ്ഞട്ടാണ് കാര്യങ്ങൾ തീരുമാനിക്കയെന്ന് പലരും തുറന്നു പറയുണ്ട്. സർവേയിൽ ഇവിടെ ഒരു മണ്ഡലത്തിലും ഇല്ലാത്ത രീതിയിൽ നോട്ടക്ക് 7 ശതമാനം വോട്ടുകൾ കിട്ടിയത് വേണമെങ്കിൽ തീരുമാനമെടുക്കാൻ കഴിയാത്ത നിഷ്പക്ഷരുടെ വോട്ടായി കണക്കാക്കാം. രാഷ്ട്രീയമായി തങ്ങൾക്ക് മേൽക്കയുള്ള മണ്ഡലം മുല്ലപ്പള്ളിയുടെ അഭാവത്തിൽ കൈപ്പടിയിൽ ഒതുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. തങ്ങളുടെ പരമ്പരാഗത വോട്ടുകളിൽ ഒരു വിഭാഗവും മുല്ലപ്പള്ളിയുടെ വ്യകതിപ്രഭാവത്തിൽ ചോരുന്നുണ്ടെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിലായിരുന്നു ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം ഇത്തവണ ഒപ്പമെത്തിയത് എൽഡിഎഫിന് പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. അതേസമയം ആർഎംപിയുടെ നിലപാടുകൾ യുഡിഎഫിനും ആശ്വാസമാവുന്നു. കഴിഞ്ഞ പ്രാവശ്യം ഒറ്റക്കുന്നിന്ന് പതിനേഴായിരത്തോളം വോട്ടുകൾ നേടിയ ആർഎംപി ഇത്തവണ യുഡിഎഫിന് പിന്തുണ നൽകുമെന്നാണ് അറിയുന്നത്. എന്നാൽ ഇത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് പറഞ്ഞ് ആർഎംപിയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ ആർഎംപിയുടെ ഒരു വിഭാഗം വോട്ടുകൾ അദ്ദേഹത്തിന് പോകുമെന്നതും വസ്തുതതാണ്. അതായത് സ്ഥാനാർത്ഥിയെ അനുസരിച്ചായിരിക്കും വടകരയിൽ യുഡിഎഫിന്റെ സാധ്യതൾ എന്ന് വ്യക്തം.
വടകരയിലെ സമാനമായ സാഹചര്യമാണ് എൽഡിഎഫ്് കോഴിക്കോട്ട് അനുഭവിക്കുന്നത്. എം കെ രാഘവൻ എന്ന യുഡിഎഫിന്റെ ജനകീയനായ എംപിയുടെ പ്രതിഛായയുടെ മുകളിലാണ് ഇവിടെ യുഡിഎഫ്് അവസാന വട്ടം ജയിച്ചുകയറാണ്. 2009ൽ മണ്ഡല പുനനിർണ്ണയത്തെ തുടർന്ന് ബേപ്പുർ, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങൾ ചേരുകയും, തിരുവമ്പാടിയും വടക്കേ വയനാടും വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പോവുകയും ചെയ്തതോടെ രാഷ്ട്രീയമായി എൽഡിഎഫിന് വലിയ മേൽക്കെയാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്. എന്നാൽ 2009ലെ ഇലക്ഷനിൽ അന്ന് അത്രയൊന്നും അറിയപ്പെടാതിരുന്ന എം കെ രാഘവനെ ഇറക്കി യുഡിഎഫ് ഭാഗ്യം പരീക്ഷിച്ചപ്പോൾ, എൽഡിഎഫ് പുതുമുഖമായ മുഹമ്മദ് റിയാസിനെയാണ് രംഗത്തിറക്കിയത്. വെറും 600ൽപരം വോട്ടുകൾക്കാണ് അന്ന് മണ്ഡലം എൽഡിഎഫിനെ കൈവിട്ടത്. 2014ൽ എ വിജയരാഘവനെതിരെ പതിനാറായരത്തിലധികം വോട്ടുകളായി ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എ കെ രാഘവൻ വിജയം ആവർത്തിച്ചപ്പോഴും അണിയറയിൽ പറഞ്ഞുകേട്ടത്് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം തന്നെയായിരുന്നു. ഇത്തവണ അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രവേശനത്തിലേക്ക് കടക്കുന്നത്. പത്തുവർഷം കൊണ്ട് ഇമേജ് ആകെ മാറിയ മുഹമ്മദ് റിയാസിന്റെ പേര് തൊട്ട് കേന്ദ്ര നേതാക്കളുടെ പേരുകൾവരെ ഈ മണ്ഡലത്തിലും പറഞ്ഞുകേൾക്കുന്നുണ്ട്.
സ്ഥാനാർത്ഥി വടംവലി ഇക്കുറിയും യുഡിഎഫിന് തലവേദനയാവുന്ന മണ്ഡലമാണ് തങ്ങളുടെ ഷുവർ സീറ്റകളിൽ ഒന്നായ വയനാട്. ഇവിടെ എം ഐ ഷാനവാസിന്റെ സ്ഥാനാർത്ഥിത്വത്തെചൊല്ലി കോൺഗ്രസും ലീഗും തമ്മിലുണ്ടായ പ്രശ്നങ്ങളായിരുന്നു, മുമ്പ് ഒന്നരലക്ഷം ഉണ്ടായിരുന്ന ഭൂരിപക്ഷത്തെ വെറും ഇരുപതിനായിരത്തിലേക്ക് താഴ്ത്തിയത്. ഇത്തവണ ഷാനവാസിന്റെ മകൾക്ക് സീറ്റ് കൊടുക്കന്നതിനെ ചൊല്ലി ഇവിടെ പ്രശ്നം നിലനിൽക്കയാണ്. ടി സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നിരവധിപേരുകളും കോൺഗ്രസിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ഇറക്കുമതി സ്ഥാനർഥികളും മക്കൾ രാഷ്ട്രീയവും ഇവിടെ വേണ്ട എന്ന് കെഎസയുവും യൂത്ത് കോൺഗ്രസും തുടങ്ങിയ കാമ്പയിൻ പൊതുജനങ്ങളും ഏറ്റെടുത്ത മട്ടിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്.
എത്രവലിയ രാഷ്ട്രീയ മേൽക്കൈയുള്ള മണ്ഡലമാണെങ്കിലും സ്ഥാനാർത്ഥി നന്നായില്ലെങ്കിൽ ജയിക്കാൻ കഴിയില്ല എന്നത് ഒരർഥത്തിൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. ജനം ഏതെങ്കിലും ഒരു പാർട്ടിയുടെ അടിമകളല്ലെന്നും മികച്ച സ്ഥാനാർത്ഥികൾക്കായി അവർ കാത്തിരക്കയാണെന്നും മറുനാടൻ സർവേയിലും തെളിയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍