മൂന്നാർ പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം അനധികൃതം; നിർമ്മാണം സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ; ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല; മുതിരപ്പുഴയാറിൽ നിന്ന് 50 മീറ്റർ അകലെ വേണം നിർമ്മാണങ്ങൾ; പഞ്ചായത്തിന്റെ കെട്ടിടത്തിന് ആറുമീറ്റർ പോലും ദൂരമില്ല; നിയമലംഘനം ചോദ്യം ചെയ്ത രേണു രാജിനെ എസ്.രാജേന്ദ്രൻ ശകാരിച്ചു; തന്നെ എംഎൽഎ അപമാനിച്ചതായി സബ്കളക്ടറുടെ റിപ്പോർട്ടിൽ; രേണു രാജിനെ പിന്തുണച്ചും നിയമലംഘനം ചൂണ്ടിക്കാട്ടിയും ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: മൂന്നാർ പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം നിയമം ലംഘിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. സബ്കളക്ടർ രേണുരാജിനെ പിന്തുണയ്ക്കുമ്മ റിപ്പോർട്ടാണ് കളക്ടർ നൽകിയിരിക്കുന്നത്. രേണു രാജിനെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ ശകാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലാണ് നിർമ്മാണം. ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. റവന്യുമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്.
മുതിരപ്പുഴയാറിൽ നിന്ന് 50 മീറ്റർ അകലെ മാത്രമേ നിർമ്മാണങ്ങൾ പാടുള്ളു. എന്നാൽ, പഞ്ചായത്തിന്റെ നിർമ്മാണത്തിന് ആറുമീറ്റർ പോലും ദൂരമില്ല. രേണുരാജിനെ എംഎൽഎ ശകാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തന്നെ എംഎൽഎ അപമാനിച്ചുവെന്ന് സബ്കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റവന്യൂസംഘത്തെ വെല്ലുവിളിച്ച് എംഎൽഎ നിർമ്മാണം തുടർന്നുവെന്നും കളക്ടർ ജീവൻ ബാബു റിപ്പോർട്ടിൽ കുറിച്ചു.
മൂന്നാറിലെ എൻഒസി ഇല്ലാത്ത എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയുമെന്ന് ദേവികുളം സബ് കലക്ടർ രേണു വ്യക്തമാക്കിയിരുന്നു. അനധികൃത നിർമ്മാണങ്ങൾക്കെതിരായ നടപടി വ്യക്തിപരമല്ല. ജോലിയുടെ ഭാഗമായുള്ള നടപടികൾ മാത്രമാണെന്നും സബ് കലക്ടർ വ്യക്തമാക്കി. എൻഒസി ഇല്ലാത്ത മുഴുവൻ നിർമ്മാണവും നിർത്തിവെപ്പിക്കും. മൂന്നാർ പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണം നിയമസാധുത ഇല്ലാത്തതാണെന്നും സബ് കലക്ടർ പറഞ്ഞു.
തനിക്ക് ആരോടും വിരോധമോ ദേഷ്യമോ ഇല്ല. എസ്. രാജേന്ദ്രൻ എംഎൽഎക്കെതിരേ വ്യക്തിപരമായി പരാതി നൽകിയിട്ടില്ലെന്നും രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞ്രിരുന്നു.
സബ് കളക്ടറുടെ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ:
നിരോധന ഉത്തരവ് മറികടന്ന് മൂന്നാർ പഞ്ചായത്ത് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ചും പ്രസിഡന്റ് എം വൈ ഔസേപ്പ് കഴിഞ്ഞ മാസം 31-ന് നൽകിയ പരാതി സംമ്പന്ധിച്ചും എന്ന തലക്കെട്ടോടോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ നിർമ്മാണം നടന്നത് ചട്ടം ലംഘിച്ചാണെന്ന് സബ്ബ് കളക്ടർ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. മൂന്നാർ വില്ലേജ് ഓഫീസറുടെ ഈ മാസം 6,10 തീയതികളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടന്ന നടപടികളും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് പ്രകാരം മൂന്നാർ സ്പെഷ്യൽ ട്രബ്യൂണലിന് കീഴിൽ വരുന്ന എട്ടുവില്ലേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ടെന്നും ഇത് ഇല്ലാതെയാണ് മൂന്നാർ ടൗണിൽ മൂലക്കട ഭാഗത്ത് ടാറ്റാ ടീ കമ്പിനി നൽകിയ സ്ഥലത്ത് മൂന്നാർ ഗ്രാമ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നടപടികൾ വിശദീകരിച്ച് സബ്ബ് കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെട്ടിട നിർമ്മാണത്തിനായി ബന്ധപ്പെട്ട റവന്യൂവകുപ്പ് ഓഫീസിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വേണം എന്നുള്ളത് കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മൂന്നാർ,പള്ളിവാസൽ,ചിന്നക്കനാൽ ,ദേവികുളം പഞ്ചായത്തുകൾക്ക് 2010 ഫെബ്രുവരി 15-ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ നിർദ്ദേശം നിലനിൽക്കെ മൂന്നാർ വില്ലേജിൽ സർവ്വേ നമ്പർ 61 പാർട്ടിൽ മൂന്നാർ പഞ്ചായത്ത് ജില്ലാകളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രമില്ലാതെ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് ഈ മാസം 5-ന് നിരോധന ഉത്തരവ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയും 6-ന് സെക്രട്ടറി ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു.ഇത് മൂന്നാർ വില്ലേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്.
നിരോധന ഉത്തരവ് അവഗണിച്ച് കെട്ടിട നിർമ്മാണം നടക്കുന്നു എന്ന് വിവരം കിട്ടിയതിനെത്തുടർന്ന് മൂന്നാർ
വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജയകുമാറിനെയും ഇവിടെ സേവനം അനുഷ്ടിക്കുന്ന ഭൂസംരക്ഷണ സേനാഅംഗങ്ങളെയും ഇത് പരിശോധിക്കാൻ നിയോഗിച്ചു.എന്നാൽ നിർമ്മാണം നടന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന കരാറുകാരനും പഞ്ചായത്തംഗങ്ങളും ഇവരെ അധിക്ഷേപിയിക്കുകയും നിർമ്മാണം തുടരുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ഉടൻ ദേവികുളം ഭൂരേഖ തഹസീൽദാർ ഉമാശങ്കറിനെ അവിടേയ്ക്കയച്ചു.ഈ സമയം മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി.
തുടർന്ന് മൂന്നാർ സബ് ഇൻസ്പെക്ടറോട് സ്ഥലത്തെത്താനും നിർമ്മാണങ്ങൾ നിർത്തിവയക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫോൺമുഖേന ആവശ്യപ്പെടുകയും ചെയ്തു.ഇതുകൂടാതെ നിർമ്മാണം നിർത്തി വയ്പ്പിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്നും മൂന്നാർ ഡി വൈ എസ് പിക്ക് ഇ-മെയിൽ മുഖേന നിർദ്ദേശവും നൽകി. ജില്ലാ കളക്ടറെ ഫോൺമുഖേന വിവരങ്ങൾ അറിയിക്കുകയും ഇതുപ്രകാരം കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നും സ്ഥലത്തുണ്ടായിരുന്ന എം എൽ എ അടക്കമുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അവസരമൊരുകക്കിയെന്നും ഇത് കോടതി അലക്ഷ്യമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സബ്ബ്കളക്ടറുടെ റിപ്പോർട്ടിലെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍