Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാർ പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം അനധികൃതം; നിർമ്മാണം സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ; ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല; മുതിരപ്പുഴയാറിൽ നിന്ന് 50 മീറ്റർ അകലെ വേണം നിർമ്മാണങ്ങൾ; പഞ്ചായത്തിന്റെ കെട്ടിടത്തിന് ആറുമീറ്റർ പോലും ദൂരമില്ല; നിയമലംഘനം ചോദ്യം ചെയ്ത രേണു രാജിനെ എസ്.രാജേന്ദ്രൻ ശകാരിച്ചു; തന്നെ എംഎൽഎ അപമാനിച്ചതായി സബ്കളക്ടറുടെ റിപ്പോർട്ടിൽ; രേണു രാജിനെ പിന്തുണച്ചും നിയമലംഘനം ചൂണ്ടിക്കാട്ടിയും ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്

മൂന്നാർ പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം അനധികൃതം; നിർമ്മാണം സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ; ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല; മുതിരപ്പുഴയാറിൽ നിന്ന് 50 മീറ്റർ അകലെ വേണം നിർമ്മാണങ്ങൾ; പഞ്ചായത്തിന്റെ കെട്ടിടത്തിന് ആറുമീറ്റർ പോലും ദൂരമില്ല;  നിയമലംഘനം ചോദ്യം ചെയ്ത രേണു രാജിനെ എസ്.രാജേന്ദ്രൻ ശകാരിച്ചു; തന്നെ എംഎൽഎ അപമാനിച്ചതായി സബ്കളക്ടറുടെ റിപ്പോർട്ടിൽ; രേണു രാജിനെ പിന്തുണച്ചും നിയമലംഘനം ചൂണ്ടിക്കാട്ടിയും ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാർ പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം നിയമം ലംഘിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. സബ്കളക്ടർ രേണുരാജിനെ പിന്തുണയ്ക്കുമ്മ റിപ്പോർട്ടാണ് കളക്ടർ നൽകിയിരിക്കുന്നത്. രേണു രാജിനെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ ശകാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലാണ് നിർമ്മാണം. ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. റവന്യുമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്.

മുതിരപ്പുഴയാറിൽ നിന്ന് 50 മീറ്റർ അകലെ മാത്രമേ നിർമ്മാണങ്ങൾ പാടുള്ളു. എന്നാൽ, പഞ്ചായത്തിന്റെ നിർമ്മാണത്തിന് ആറുമീറ്റർ പോലും ദൂരമില്ല. രേണുരാജിനെ എംഎൽഎ ശകാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തന്നെ എംഎൽഎ അപമാനിച്ചുവെന്ന് സബ്കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റവന്യൂസംഘത്തെ വെല്ലുവിളിച്ച് എംഎൽഎ നിർമ്മാണം തുടർന്നുവെന്നും കളക്ടർ ജീവൻ ബാബു റിപ്പോർട്ടിൽ കുറിച്ചു.

മൂന്നാറിലെ എൻഒസി ഇല്ലാത്ത എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയുമെന്ന് ദേവികുളം സബ് കലക്ടർ രേണു വ്യക്തമാക്കിയിരുന്നു. അനധികൃത നിർമ്മാണങ്ങൾക്കെതിരായ നടപടി വ്യക്തിപരമല്ല. ജോലിയുടെ ഭാഗമായുള്ള നടപടികൾ മാത്രമാണെന്നും സബ് കലക്ടർ വ്യക്തമാക്കി. എൻഒസി ഇല്ലാത്ത മുഴുവൻ നിർമ്മാണവും നിർത്തിവെപ്പിക്കും. മൂന്നാർ പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണം നിയമസാധുത ഇല്ലാത്തതാണെന്നും സബ് കലക്ടർ പറഞ്ഞു.

തനിക്ക് ആരോടും വിരോധമോ ദേഷ്യമോ ഇല്ല. എസ്. രാജേന്ദ്രൻ എംഎ‍ൽഎക്കെതിരേ വ്യക്തിപരമായി പരാതി നൽകിയിട്ടില്ലെന്നും രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞ്രിരുന്നു.

സബ് കളക്ടറുടെ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ:

നിരോധന ഉത്തരവ് മറികടന്ന് മൂന്നാർ പഞ്ചായത്ത് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ചും പ്രസിഡന്റ് എം വൈ ഔസേപ്പ് കഴിഞ്ഞ മാസം 31-ന് നൽകിയ പരാതി സംമ്പന്ധിച്ചും എന്ന തലക്കെട്ടോടോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ നിർമ്മാണം നടന്നത് ചട്ടം ലംഘിച്ചാണെന്ന് സബ്ബ് കളക്ടർ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. മൂന്നാർ വില്ലേജ് ഓഫീസറുടെ ഈ മാസം 6,10 തീയതികളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടന്ന നടപടികളും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.

കോടതി ഉത്തരവ് പ്രകാരം മൂന്നാർ സ്പെഷ്യൽ ട്രബ്യൂണലിന് കീഴിൽ വരുന്ന എട്ടുവില്ലേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ടെന്നും ഇത് ഇല്ലാതെയാണ് മൂന്നാർ ടൗണിൽ മൂലക്കട ഭാഗത്ത് ടാറ്റാ ടീ കമ്പിനി നൽകിയ സ്ഥലത്ത് മൂന്നാർ ഗ്രാമ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നടപടികൾ വിശദീകരിച്ച് സബ്ബ് കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിട നിർമ്മാണത്തിനായി ബന്ധപ്പെട്ട റവന്യൂവകുപ്പ് ഓഫീസിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വേണം എന്നുള്ളത് കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മൂന്നാർ,പള്ളിവാസൽ,ചിന്നക്കനാൽ ,ദേവികുളം പഞ്ചായത്തുകൾക്ക് 2010 ഫെബ്രുവരി 15-ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ നിർദ്ദേശം നിലനിൽക്കെ മൂന്നാർ വില്ലേജിൽ സർവ്വേ നമ്പർ 61 പാർട്ടിൽ മൂന്നാർ പഞ്ചായത്ത് ജില്ലാകളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രമില്ലാതെ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് ഈ മാസം 5-ന് നിരോധന ഉത്തരവ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയും 6-ന് സെക്രട്ടറി ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു.ഇത് മൂന്നാർ വില്ലേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്.

നിരോധന ഉത്തരവ് അവഗണിച്ച് കെട്ടിട നിർമ്മാണം നടക്കുന്നു എന്ന് വിവരം കിട്ടിയതിനെത്തുടർന്ന് മൂന്നാർ
വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജയകുമാറിനെയും ഇവിടെ സേവനം അനുഷ്ടിക്കുന്ന ഭൂസംരക്ഷണ സേനാഅംഗങ്ങളെയും ഇത് പരിശോധിക്കാൻ നിയോഗിച്ചു.എന്നാൽ നിർമ്മാണം നടന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന കരാറുകാരനും പഞ്ചായത്തംഗങ്ങളും ഇവരെ അധിക്ഷേപിയിക്കുകയും നിർമ്മാണം തുടരുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ഉടൻ ദേവികുളം ഭൂരേഖ തഹസീൽദാർ ഉമാശങ്കറിനെ അവിടേയ്ക്കയച്ചു.ഈ സമയം മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി.

തുടർന്ന് മൂന്നാർ സബ് ഇൻസ്പെക്ടറോട് സ്ഥലത്തെത്താനും നിർമ്മാണങ്ങൾ നിർത്തിവയക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫോൺമുഖേന ആവശ്യപ്പെടുകയും ചെയ്തു.ഇതുകൂടാതെ നിർമ്മാണം നിർത്തി വയ്‌പ്പിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്നും മൂന്നാർ ഡി വൈ എസ് പിക്ക് ഇ-മെയിൽ മുഖേന നിർദ്ദേശവും നൽകി. ജില്ലാ കളക്ടറെ ഫോൺമുഖേന വിവരങ്ങൾ അറിയിക്കുകയും ഇതുപ്രകാരം കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നും സ്ഥലത്തുണ്ടായിരുന്ന എം എൽ എ അടക്കമുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അവസരമൊരുകക്കിയെന്നും ഇത് കോടതി അലക്ഷ്യമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് സബ്ബ്കളക്ടറുടെ റിപ്പോർട്ടിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP