പേടികാരണം കടലിലെ യാത്ര വേണ്ടെന്ന് വച്ചു; കൊടുത്ത 15 ലക്ഷം തിരികെ ചോദിച്ചപ്പോൾ കന്യാകുമാരിയിൽ പോയാൽ ഏജന്റ് പണം കൊണ്ടു വരുമെന്ന് നൽകിയ ഉറപ്പ് വിശ്വസിച്ചു; കന്യാകുമാരിയിൽ കാത്തിരുന്ന് മടുത്തപ്പോൾ അറിഞ്ഞത് ചതിക്കപ്പെട്ട വിവരം; പ്രതികാരം തീർക്കാൻ കോസ്റ്റ് ഗാർഡിനെ വിളിച്ചപ്പോൾ കിട്ടിയത് പോയത് തീവ്രവാദികളല്ലല്ലോയെന്ന ഞെട്ടിക്കുന്ന പ്രതികരണം; മനുഷ്യക്കടത്തുകാർ രക്ഷപ്പെടാൻ കാരണം തീരസേനയുടെ അനാസ്ഥ മൂലം; ബോട്ടെത്തിയത് ഫ്രഞ്ച് അധീനപ്രദേശമായ റീയൂണിയൻ ദ്വീപിലെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തിന് രക്ഷപ്പെടാൻ അവസരമൊരുങ്ങിയത് കോസ്റ്റ് ഗാർഡിന്റെ നിസംഗത മൂലമെന്ന് പൊലീസിന് മൊഴി. ഡൽഹിക്കാരൻ നാഥൂറാമാണ് ഈ മൊഴി പൊലീസിന് നൽകിയിരിക്കുന്നത്. 15 ലക്ഷം രൂപ നൽകിയിട്ടും സംഘത്തിൽ നിന്ന് നാഥൂറാമിനെ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു ചെയ്തത്. ഇതിന്റെ പക തീർക്കാനാണ് മുനമ്പത്ത് നിന്ന് ബോട്ട് നീങ്ങിയതിന് തൊട്ട് പിന്നാലെ കോസ്റ്റ് ഗോർഡിനെ നാഥൂറാം കാര്യങ്ങൾ അറിയിച്ചത്. എന്നാൽ പോയത് തീവ്രവാദികളല്ലെല്ലോയെന്നും അല്ലാത്ത പക്ഷം തെരച്ചിലിന് സമയമില്ലെന്നുമായിരുന്നു നാഥൂറാമിന് കോസ്റ്റ് ഗാർഡിന് കിട്ടിയ മറുപടി. നാഥൂറാം നൽകിയ വിവരം കോസ്റ്റ് ഗാർഡ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ടിനെ ഇന്ത്യൻ തീരാതിർത്തിയിൽ വച്ച് തന്നെ പിടികൂടാൻ കഴിയുമായിരുന്നു.
വ്യാജരേഖകൾ തയാറാക്കി മുനമ്പത്തിനു സമീപം മാല്യങ്കരയിൽനിന്നു 220 പേരെ ന്യൂസിലൻഡിലേക്കെന്നു വിശ്വസിപ്പിച്ചു ബോട്ടിൽ കടത്തിക്കൊണ്ടുപോയ കേസിൽ 3 പേരുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ബോട്ട് ഉടമകളിൽ ഒരാളായ വെങ്ങാനൂർ കാടന്നൂർ മേലേപുത്തൻവീട്ടിൽ അനിൽകുമാർ, ഇടനിലക്കാരുടെ സഹായിയായി പ്രവർത്തിച്ച ന്യൂഡൽഹി മദംഗറിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജൻ പ്രഭു ദണ്ഡവാണി (പ്രഭാകരൻ30), ഇടനിലക്കാരൻ മദംഗർ നിവാസി രവി രാജ (31) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർക്കൊപ്പമാണ് നാഥൂറാമെന്ന ഡൽഹിക്കാരനും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇദ്ദേഹവും സംഘത്തോടൊപ്പം പോകാൻ തീരുമാനിച്ചതാണ്. കുടുംബാഗങ്ങൾക്കും നാഥൂറാമിനും കടൽ കടക്കാനായി സംഘത്തിന് 15 ലക്ഷം രൂപയും നൽകി. എന്നാൽ ഭയം കാരണം അവസാന നിമിഷം യാത്ര ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ ഇടനിലക്കാരോട് കാര്യങ്ങൾ പറഞ്ഞു. ഈ സമയം നാഥൂറാമിനേയും കൂട്ടുകാരേയും തന്ത്രപരമായി ഒഴിവാക്കുകയായിരുന്നു.
കൊച്ചിയിലുണ്ടായിരുന്ന നാഥൂറാമിനോടും മറ്റും കന്യാകുമാരിയിലേക്ക് പോകാനും അവിടെ 15 ലക്ഷവുമായി ആളെത്തുമെന്നും പറഞ്ഞ് വിശ്വസിച്ചു. ഇത് മുഖവിലയ്ക്കെടുത്ത് നാഥൂറാമും സംഘവും കന്യാകുമാരിയിലെത്തി. പണവുമായി എത്തുന്നവരെ കാത്തു നിന്നു. എന്നാൽ ഫലം കണ്ടില്ല. ഇതോടെ മനുഷ്യക്കടത്ത് സംഘത്തെ ബന്ധപ്പെട്ടു. അപ്പോഴാണ് മുനമ്പത്ത് നിന്ന് സംഘം തിരിച്ചെന്ന് നാഥൂറാം മനസ്സിലാക്കുന്നത്. കാശ് പോയെന്ന് മനസ്സിലായതോടെയാണ് കോസ്റ്റ് ഗാർഡിനെ വിളിക്കാൻ തീരുമാനിച്ചത്. ഫോൺ നമ്പർ സംഘടിപ്പിച്ച് കോസ്റ്റ് ഗാർഡിനെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. അപ്പോൾ പോയവരിൽ തീവ്രവാദികളില്ലല്ലോ എന്നും അവർ പോട്ടെയെന്നും ആയിരുന്നു കോസ്റ്റ് ഗാർഡിന്റെ പ്രതികരണം. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെയാണ് നാഥൂറാമിനെ കുറിച്ച് പൊലീസ് മനസ്സിലാക്കുന്നത്. നാഥൂറാമിൽ നിന്ന് സത്യം അറിയാൻ മൊഴിയും എടുത്തു. ഇതിലാണ് കോസ്റ്റ് ഗാർഡിന്റെ വീഴ്ചയെ കുറിച്ചുള്ള പരമാർശം ഉള്ളത്.
ശിക്ഷാനിയമത്തിലെ വ്യാജരേഖ നിർമ്മിക്കൽ, ഗൂഢാലോചന, ചതിചെയ്യാൻ വ്യാജരേഖ ഉപയോഗിക്കൽ എന്നിവയ്ക്കു പുറമേ ഇന്ത്യൻ പാസ്പോർട്ട് നിയമം, കുടിയേറ്റ നിയമം, ഫോറിനേഴ്സ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് മുനമ്പം മനുഷ്യക്കടത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലും എന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുള്ള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനിടെ മറ്റ് ചില സ്ഥലങ്ങളിൽ ബോട്ടെത്തിയെന്നും സചൂനകൾ പുറത്തു വരുന്നുണ്ട്.
ഡൽഹിയിൽ നിന്നും പ്രഭുവിന്റെ ബന്ധുക്കളടങ്ങുന്ന 70 ലേറെ പേരുള്ള സംഘമാണ് മുനമ്പം മാല്യങ്കര ഹാർബറിൽ നിന്നും ദയാമാതാ ബോട്ടിൽ പുറപ്പെട്ടതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പ്രഭുവും സംഘത്തിനൊപ്പം പുറപ്പെടാനുദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. എന്നാൽ സംഘത്തെ മുനമ്പത്ത് എത്തിച്ചതിൽ പ്രഭുവിന് പങ്കുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഡിസംമ്പർ 21നാണ് 30 അംഗ സംഘം ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗവും ശേഷിക്കുന്നവർ വിമാന മാർഗവും പുറപ്പെട്ടത്. 27ന് കേരളത്തിലെത്തി. ജനുവരി ഒന്നിന് മുനമ്പത്തെത്തിയ സംഘം ഏഴിനാണ് ദയാമാതാ ബോട്ടിൽ പുറപ്പെട്ടതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
മാല്യങ്കരയിൽ പുഴയോരത്ത് ബോട്ടുകെട്ടുന്ന കടവിൽ ഒഴിഞ്ഞ പറമ്പിൽ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളുമുൾപ്പെടെയുള്ള സാധനങ്ങളോടെ ബാഗ് കൾ കണ്ടതോടെ ജനങ്ങൾ പൊലീസിലറിയിക്കുകയായിരുന്നു. തുടർന്നു വടക്കേക്കര, മുനമ്പം പൊലീസു നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തറിയാനിടയാക്കിയത്. മാല്യങ്കരയിൽ നിന്നും ബാഗ് കൾ കണ്ടെത്തിയതിനും പുറമേ ചെറായി, കൊടുങ്ങല്ലർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇതേ തരത്തിലുള്ള ബാഗുകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മനുഷ്യക്കടത്ത് പുറംലോകത്ത് എത്തിയത്. മുനമ്പം തുറമുഖം വഴി മനുഷ്യക്കടത്ത് നടത്തി എന്നു സംശയിക്കുന്ന അഭയാർഥി ബോട്ട് ആഫ്രിക്കൻ തീരത്തുള്ള ഫ്രഞ്ച് അധീനപ്രദേശമായ റീയൂണിയൻ ദ്വീപിലെത്തിയതായി ശ്രീലങ്കൻ അധികൃതർ കേരളാ പൊലീസിനെ അറിയിച്ചതായി സൂചനയുണ്ട്. ജനുവരി 12ന് മുനമ്പം വിട്ട ബോട്ട് കഴിഞ്ഞ 10നു റീയൂണിയൻ ദ്വീപിലെത്തിയാതായാണു സൂചന.
ജനുവരി ഒൻപതിനു ശ്രീലങ്കയിൽനിന്നു സ്ത്രീകളും കുട്ടികളുമടക്കം 72 പേരുമായി പുറപ്പെട്ട അഭയാർഥി ബോട്ട് ജനുവരി അവസാനവാരം റീയൂണിയൻ ദ്വീപിലെത്തേണ്ടതായിരുന്നു. ശ്രീലങ്കയിൽനിന്നു പുറപ്പെട്ട ബോട്ടിനു പിന്നാലെ മുനമ്പം ബോട്ടും ഉണ്ടായിരുന്നു. രണ്ടുബോട്ടുകളും നിയന്ത്രിച്ചതു ഒരേ ഏജന്റുമാരാണെന്നും സംശയമുണ്ട്. ശ്രീലങ്കയിൽനിന്നെത്തിയ ഏതാനുംപേർ മുനമ്പം ബോട്ടിലും ഉണ്ടെന്നാണു കേസിൽ മുനമ്പം പൊലീസിന്റെ പിടിയിലായവരുടെ മൊഴി.
Stories you may Like
- മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു
- ബംഗ്ലാദേശ് സ്വദേശിയുടെ സംസ്കാരം മതാചാരപ്രകാരം നടത്തി പൊലീസ്
- വിസ തിരുമറിയിലൂടെ യു കെയിൽ തുടരുന്നവരറിയാൻ
- അനധികൃത കുടിയേറ്റക്കാരന് 11 വർഷം തടവ് വിധിച്ച് യുകെ കോടതി
- പിന്നിൽ തിരുവനന്തപുരത്തെ 'തീരദേശ' മാഫിയ; ഇത് മനുഷ്യക്കടത്തിന്റെ 'ഭീകര' വെർഷൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍