കൃഷി ചെയ്യാനെടുത്തത് ഒന്നരയേക്കർ പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ; കാർഷിക ലോണിൽ തിരിച്ചടവ് മുടങ്ങിയപ്പോൾ കോടതി പറഞ്ഞത് 10 ലക്ഷം അടയ്ക്കാൻ; ദൈവദൂതനായെത്തി ഏഴ് ലക്ഷത്തിന് കോപ്ലിമെന്റാക്കാമെന്ന് മാനേജർ; എല്ലാം വിശ്വസിച്ച് കോവളത്തെ ലോഡ്ജ് പണയം വച്ച് പണം അടച്ച തുക ആവിയായി; പന്ത്രണ്ട് ലക്ഷം കൈക്കലാക്കാൻ വളഞ്ഞ വഴിയിലെ തന്ത്രമൊരുക്കൽ ചന്ദ്രന്റെ പ്രതിരോധത്തിൽ പൊളിഞ്ഞു; ഫെഡറൽ ബാങ്കിന്റെ കാട്ടക്കട ശാഖ കർഷകനോട് കാട്ടിയ ക്രൂരതയുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ കർഷകനെ ഊരാക്കുടുക്കിലാക്കാൻ ശ്രമിച്ച ബാങ്ക് അധികൃതർക്ക് ലഭിച്ചത് എട്ടിന്റെ പണി. കുരുങ്ങിയ കുരുക്കിൽ നിന്ന് ഊരാനും പ്രതിസന്ധി പരിഹരിക്കാനും കഴിയാതെ വലയുകയാണ് ഇപ്പോൾ ബാങ്ക് അധികൃതർ. കേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കാണ് കാർഷിക ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകനെ അഞ്ചു ലക്ഷം രൂപ വാങ്ങി കുരുക്കാൻ ശ്രമിച്ച് പണി വാങ്ങിയത്. ബാങ്ക് അധികൃതരുടെ ചെയ്തികൾ കാരണമുള്ള പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് കാട്ടാക്കട ഫെഡറൽ ബാങ്ക് അടയ്ക്കാനും സാധിച്ചത്.
കാട്ടാക്കട സ്വദേശിയായ ചന്ദ്രൻ 2007-ൽ എടുത്ത കാർഷിക ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പണം ഈടാക്കാൻ ബാങ്ക് കാണിച്ച അതിസാമർഥ്യമാണ് കാട്ടാക്കട ഫെഡറൽ ബാങ്കിന് കുരുക്കായത്. 2007 ലാണ് ചന്ദ്രൻ കാട്ടാക്കട ഫെഡറൽ ബാങ്കിൽ നിന്ന് നാലരലക്ഷം രൂപ വായ്പ എടുക്കുന്നത്. കാർഷിക ലോൺ ആയാണ് ഒന്നരയേക്കർ സ്ഥലം പണയപ്പെടുത്തി ചന്ദ്രൻ വായ്പയെടുത്തത്. പ്രതിസന്ധിയിലായതിനെ തുടർന്ന് ലോണിന്റെ തിരിച്ചടവ് മുടങ്ങി. തുടർന്ന് പണം ഈടാക്കാനായി ചന്ദ്രനെതിരെ ഫെഡറൽ ബാങ്ക് കേസ് നൽകി. കേസിൽ വിജയം ഫെഡറൽ ബാങ്കിനായിരുന്നു. ആറര ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആയിരുന്നു വിധി. അറരലക്ഷം രൂപയും പലിശയും ചേർത്ത് 10 ലക്ഷം രൂപ അടയ്ക്കാൻ ആയിരുന്നു വിധി വന്നത്. 2017-ൽ ഫെഡറൽ ബാങ്ക് പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് കേസ് ഫയൽ ചെയ്തത്.
വസ്തു വിൽക്കുന്നതിന്റെ ഭാഗമായി കോടതി നോട്ടീസും ബാങ്ക് വസ്തുവിൽ പതിച്ചു. പരിഭ്രാന്തനായി ഓടി നടന്ന ചന്ദ്രന്റെ മുന്നിലേക്ക് ദൈവദൂതന്റെ റോളിൽ ഫെഡറൽ ബാങ്ക് മാനേജർ മുന്നിൽ വന്നു. ആറു ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ നമുക്ക് വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞു. രണ്ടു ലക്ഷം രൂപ എടുക്കാനില്ലാത്ത ചന്ദ്രനോടാണ് ബാങ്ക് മാനേജർ ആറു ലക്ഷം രൂപ അടയ്ക്കാൻ പറഞ്ഞത്. ചന്ദ്രനു കാര്യങ്ങൾ മനസിലായില്ല. 10 ലക്ഷം കോടതി അടയ്ക്കാൻ പറഞ്ഞ കേസ്, വിധി വന്ന കേസ് എങ്ങിനെ ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാൻ കഴിയും. പക്ഷെ ബാങ്ക് മാനേജരുടെ നിർബന്ധം കൂടിവന്നപ്പോൾ കാശ് ചന്ദ്രൻ തിരിച്ചടയ്ക്കാൻ തീരുമാനിച്ചു. കാരണം ലോൺ ഒഴിവായാൽ ഒന്നര ഏക്കർ കണ്ണായ സ്ഥലത്തെ ജപ്തിയും ലേലവും ഒഴിവാക്കാം. അതിനു ചന്ദ്രൻ കണ്ട ഉപായം കോവളത്ത് ഉള്ള ലോഡ്ജ് പണയപ്പെടുത്തുകയായിരുന്നു. അങ്ങിനെ ലോഡ്ജ് പണയപ്പെടുത്തിയ അഞ്ചു ലക്ഷം രൂപയാണ് ചന്ദ്രൻ ബാങ്കിൽ അടച്ചത്. ചന്ദ്രൻ അടയ്ക്കുകയായിരുന്നില്ല. ബാങ്ക് മാനേജർ തന്നെ സ്ലിപ്പ് എഴുതി പണം നേരിട്ട് അടയ്ക്കുകയായിരുന്നു. എട്ടാം തീയതിയാണ് പണം അടച്ചത്. തൽക്കാലത്തേക്ക് ലേലം ഒഴിവാക്കാൻ തീരുമാനിച്ച ആശ്വാസത്തിൽ ചന്ദ്രൻ മടങ്ങുകയും ചെയ്തു.
രണ്ടു ദിവസത്തിനുള്ളിൽ കേസ് കോടതിയിൽ വന്നു. കോടതിയിൽ പക്ഷെ ഈ തുക അടച്ച കാര്യം ബാങ്ക് പരാമർശിച്ചതേയില്ല. ചന്ദ്രൻ ബാങ്കിൽ എത്തി സ്റ്റേറ്റ്മെന്റ് ചോദിച്ചു. പക്ഷെ കേസിൽ ഉള്ള അകൗണ്ട് ആയതിനാൽ സ്റ്റേറ്റ്മെന്റ് ഫെഡറൽ ബാങ്ക് നൽകിയതേയില്ല. അടച്ച പണം എവിടെ എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞു. ആ പണം അകൗണ്ടിൽ വരില്ല. ആ പണം ബാങ്ക് സേഫ് കസ്റ്റഡിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ബാക്കി എത്ര അടയ്ക്കണം എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞത് കേട്ട് ചന്ദ്രൻ ഞെട്ടി. ഇനി അടയ്ക്കാനുള്ളത് ഏഴു ലക്ഷം രൂപ. കോടതി അടയ്ക്കാൻ പറഞ്ഞ തുക മുഴുവൻ തുക പത്ത് ലക്ഷം രൂപയാണ്. ബാങ്ക് പറയുന്നത് കോടതിക്കും മുകളിൽ നിന്ന് 12 ലക്ഷം രൂപ. കാർഷിക ലോൺ ആയിരുന്നു ഇത് എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ബാങ്ക് വഞ്ചിക്കുകയാണ് എന്ന് മനസിലായതോടെ നിയമവിദഗ്ദനായ സിജു രാജന്റെയും ജനപക്ഷം നേതാവായ പാലപ്പൂർ സുരേഷിന്റെയും സഹായം കൂടി ചന്ദ്രൻ തേടി. ഉച്ച കഴിഞ്ഞു സിജു രാജനും ചന്ദ്രനും സുരേഷും അടക്കമുള്ളവർ ബാങ്കിൽ ചെന്നു. സെറ്റിൽമെന്റ് ആണെങ്കിൽ കോടതി കേസ് നിർത്തിവയ്ക്കണം. അഞ്ചു ലക്ഷം രൂപ ബാങ്കിന്റെ കയ്യിലുണ്ട്. അതിന്റെ രസീതുമുണ്ട്. 10 ലക്ഷം രൂപയ്ക്ക് ആണെങ്കിൽ മാത്രമേ കോടതിയിൽ പോകാൻ കഴിയൂ. കേസ് 10 ലക്ഷത്തിന്റേത് ആണ്. ഇപ്പോൾ ഉന്നയിച്ച ആവശ്യപ്രകാരം ബാങ്കിന് നിയമപരമായി കേസിനു പോകാൻ കഴിയില്ല. ഇത് വിശദമാക്കിയപ്പോൾ ബാങ്ക് പറഞ്ഞു.
അന്നത്തെ മാനേജർ ലീവിലാണ്. ബാങ്കിന്റെ തൊടുന്യായങ്ങൾ ഇവർ തള്ളിക്കളഞ്ഞു. അടുത്ത ബാങ്കിന്റെ മാനേജർ, അല്ലെങ്കിൽ ബാങ്കിന്റെ ഉന്നതർ വന്നേ തീരൂ എന്ന് ചന്ദ്രനും ഒപ്പമുള്ളവരും ശഠിച്ചു. കാരണം മാനേജർ സ്വന്തം കൈപ്പടയിൽ രസീതാക്കിയ പണം ആണിത്. അതുകൊണ്ടു ഉത്തരവാദിത്തം ബാങ്കിന്റേതാണ്. ഇങ്ങിനെ ഒരു രസീത് വാങ്ങിക്കാൻ ബാങ്കിന് അധികാരമുണ്ടോ എന്ന് കൂടി ഇവർ ആരാഞ്ഞു, കാരണം കേസിലുള്ള ഒരു അകൗണ്ട് ആണിത്. ആ അകൗണ്ടിൽ എങ്ങിനെ ബാങ്ക് പണം വാങ്ങും. അപ്പോൾ ബാങ്ക് പറഞ്ഞു. ഞങ്ങൾ തുക മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇതും ചോദ്യം ചെയ്തതോടെ ബാങ്ക് കുഴഞ്ഞു.
കോടതി പറഞ്ഞ തുകയിൽ നിന്നും കൂടുതൽ വാങ്ങാൻ ബാങ്കിന് എങ്ങിനെ കഴിയും എന്ന് ചോദിച്ചപ്പോഴും ബാങ്കിന് ഉത്തരം മുട്ടി. നിങ്ങൾക്ക് 12 ലക്ഷം രൂപ വേണം. കോടതി പറഞ്ഞത് 10 ലക്ഷം. കാർഷിക വായ്പയാണ്. ഇങ്ങിനെ അടിയന്തരമായി ജപ്തി നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന നിയമം അനുസരിച്ചും റിസർവ് ബാങ്ക് നിയമമനുസരിച്ചും ബാങ്കിന് കഴിയില്ല. ബാങ്ക് ചട്ടങ്ങൾ മുഴുവൻ ലംഘിച്ചിരിക്കുന്നു. എന്തുകൊണ്ട് അഞ്ചു ലക്ഷം രൂപ വാങ്ങി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനും ബാങ്ക് അധികൃതർക്ക് മറുപടി വന്നില്ല.
അവസാനം ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി. സംഭവത്തിൽ പ്രതികൾ ബാങ്ക് ആണെന്നും കാട്ടാക്കട പൊലീസിന് ബോധ്യമായി. ഒടുവിൽ രാത്രി ഏഴായപ്പോൾ ശാഖ അടയ്ക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ബാങ്ക് അധികൃതർ എല്ലാവരും എത്തി. അവർ പരസ്പരം ചർച്ചയിൽ മുഴുകി. എത്ര രൂപ സെറ്റിൽമെന്റിനു അടയ്ക്കാൻ കഴിയും എന്ന് ബാങ്ക് ആരാഞ്ഞു. ഏഴു ലക്ഷം രൂപ മാക്സിമം എന്ന് മറുപടി പറഞ്ഞു.
അതിനു ബാങ്ക് പറഞ്ഞത്, നിങ്ങൾ അപേക്ഷ നൽകിയാൽ പരിഹരിക്കാം എന്നാണ് പറഞ്ഞത്. അപേക്ഷയിൽ ഉള്ള കുടുക്ക് മനസിലായ ചന്ദ്രനും കൂട്ടരും അതിനു വഴങ്ങിയില്ല.അപേക്ഷ നൽകിയാൽ മുൻപ് നൽകിയ അഞ്ചു ലക്ഷം രൂപ ഈ അപേക്ഷയുടെ പേരിൽ എന്ന് വരും. അതിനാൽ ഈ നിർദ്ദേശം പരാതിക്കാർ തള്ളിക്കളഞ്ഞു. ഒടുവിൽ ബാങ്ക് പറഞ്ഞു. അടച്ച അഞ്ചു ലക്ഷം രൂപ തിരികെ നൽകാം. പക്ഷെ അതിനു ചന്ദ്രൻ തയ്യറായതുമില്ല. അഞ്ചു ലക്ഷം രൂപ വാങ്ങിയത് പിഴവാണെന്നു ബാങ്കിലെ ഉന്നതർക്ക് മനസിലായി. അതുകൊണ്ട് തന്നെ ഇപ്പോൾ വഞ്ചനാക്കേസ് നൽകാതിരിക്കാൻ ബാങ്ക് അധികൃതർ ചന്ദ്രന് പിറകെയാണ്.
ചന്ദ്രനാണെങ്കിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിക്കും റിസർവ് ബാങ്കിനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ഫെഡറൽ ബാങ്ക് അധികൃതർ ആണെങ്കിൽ അഞ്ചു ലക്ഷം അകൗണ്ടിൽ അടയ്ക്കാൻ വാങ്ങി സേഫ് കസ്റ്റഡിയിൽ വെച്ച സംഭവം എങ്ങിനെ പരിഹരിക്കാം സാധിക്കും എന്നോർത്ത് തലപുകയുകയുമാണ്. ഇതു സംബന്ധിച്ച് ബാങ്കിന്റെ പ്രതികരണം മറുനാടൻ തേടിയെങ്കിലും ലഭ്യമായില്ല. പ്രതികരിക്കാൻ കാട്ടക്കട ബ്രാഞ്ചിലെ ആരും തയ്യാറായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്