ബ്രിട്ടണിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർ നിയമം വീണ്ടും പരിഷ്കരിക്കും മുമ്പ് പരീക്ഷ എഴുതുക; ഇപ്പോൾ എഴുതിയാൽ വിജയ സാധ്യത പതിന്മടങ്ങ് കൂടുതൽ
ഷാജൻ സ്കറിയ
നഴ്സിങ്ങ് പഠിക്കുന്ന ഒരു ശരാശരി മലയാളി നഴ്സിന്റെ ആഗ്രഹം വിദേശത്ത് പോകുക എന്നത് തന്നെയാണ്. അമേരിക്കയോ ബ്രിട്ടണോ ആസ്ട്രേലിയയോ കാനഡയിലോ പോകാൻ കഴിഞ്ഞാൽ അവർ പരിപൂർണ്ണ സന്തുഷ്ടർ. ന്യൂസ്ലാന്റിലോ അയർലന്റിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലാണെങ്കിലും കുഴപ്പമില്ല. അത് സാധിച്ചില്ലെങ്കിൽ ഗൾഫിലേക്ക് പോകാൻ ആണ് അവർക്ക് താത്പര്യം-പ്രത്യേകിച്ച് ഖത്തറിലോ കുവൈറ്റിലോ. ഇതൊന്നും നടക്കുന്നില്ലെങ്കിൽ അവർ ഇറാഖിലോ ലിബിയയിലോ സിറിയയിലോ വേണമെങ്കിലും പോകാം. കാരണം കേരളത്തിൽ നിൽക്കാനല്ല മലയാളി നഴ്സുമാർ നഴ്സിങ്ങ് പഠിക്കുന്നത്. 3000വും 5000വും ഒക്കെ മാത്രം ശമ്പളം കിട്ടിയിരുന്ന നഴ്സുമാർക്ക് ഇവിടെ 10000 എങ്കിലും ആക്കിയത് ജാസ്മിൻ ഷായുടെ നഴ്സിങ്ങ് വിപ്ലവം ആയിരുന്നു. എന്നാൽ അതുകൊണ്ട് എന്താകാൻ ആണ്? അതുകൊണ്ട് തന്നെ നഴ്സുമാർ പഠനം കഴിഞ്ഞാൽ വിദേശത്തേക്ക് വച്ച്പിടിക്കുന്നു.
കാലാകാലങ്ങളിൽ നഴ്സുമാരുടെ മുമ്പിൽ ഓരോ വാതിലുകൾ തുറക്കപ്പെടുമായിരുന്നു. ജനറൽ നഴ്സിങ്ങ് പഠിച്ചാൽ പോലും നഴ്സുമാരുടെ കുടുംബം സമ്പന്നന്മാരായി മാറുന്നത് അത്ഭുതത്തോടെയാണ് പലരും കണ്ടു നിന്നത്. അങ്ങനെ ഇടത്തരം ക്രിസ്ത്യാനികളുടെ കുടുംബത്തിൽ മാത്രം നിന്നിരുന്ന നഴ്സിങ്ങ് ജാതിമത ഭേദമില്ലാതെ കേരളത്തിൽ തരംഗമായി മാറി. നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ നാളുകളായി നഴ്സുമാരുടെ നല്ല കാലം അവസാനിച്ചു. നഴ്സുമാർക്കുള്ള ഡിമാന്റ് നിലനിൽക്കുമ്പോൾ തന്നെ വികസിത രാജ്യങ്ങൾ ഒന്നൊന്നായി വഴിഅടച്ചു. ഏറ്റവും ഒടുവിൽ ഇങ്ങനെ വഴി അടച്ചത് ബ്രിട്ടൺ ആയിരുന്നു. നഴ്സിങ്ങ് ഉള്ള ആർക്കും അഞ്ചെട്ട് വർഷം മുമ്പ് വരെ യുകെയിൽ എത്താമായിരുന്നു. ഓരോ വർഷവും ഓരോ പരിഷ്കാരങ്ങൾ കൊണ്ട് വന്നു ഐഇഎൽടിഎസ് 7 ബാന്റ് എന്ന കടുത്ത നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ നഴ്സുമാരുടെ വരവേ കുറഞ്ഞിരുന്നു. എന്നിട്ടും കാര്യശേഷിയുള്ള നഴ്സുമാർക്ക് പോകാൻ സാധിച്ചു. അതിനിടയിലാണ് കഴിഞ്ഞ ഒക്ടോബർ മുതൽ നഴ്സുമാരുടെ വരവ് പൂർണ്ണമായും അടച്ചുകൊണ്ട് അമേരിക്കയിലെ വിദേശ നഴ്സുമാരെ തെരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന എൻക്ലെക്സ് മോഡൽ പരീക്ഷ ഏർപ്പെടുത്താൻ ബ്രിട്ടീഷ് നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചത്. ഒക്ടോബർ മുതൽ ഈ പരീക്ഷാ സമ്പ്രദായം നിലവിൽ വന്നു. ഇതേക്കുറിച്ച് ആധികാരികമായി ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാർത്തകളുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- യുകെയിലെ നഴ്സാകണമെങ്കിൽ ഇനി ഐഎൽറ്റിഎസ് മാത്രം പോരാ, ക്ലിനിക്കൽ ടെസ്റ്റും പാസ്സാകണം: അമേരിക്കൻ മോഡൽ പരിഷ്കാരവുമായി എൻഎംസി; മലയാളികൾക്ക് ആശങ്ക വേണ്ട
- അമേരിക്കൻ മോഡൽ പരീക്ഷ നിലവിൽ വന്നു; കൊച്ചിയിലും പരീക്ഷ എഴുതാം; എൻഎംസി രജിസ്ട്രേഷൻ നടപടികൾക്ക് 1395 പൗണ്ട്
യുകെയിലെ നഴ്സാകണമെങ്കിൽ ഇനി ഐഎൽറ്റിഎസ് മാത്രം പോരാ, ക്ലിനിക്കൽ ടെസ്റ്റും പാസ്സാകണം: അമേരിക്കൻ മോഡൽ പരിഷ്കാരവുമായി എൻഎംസി; മലയാളികൾക്ക് ആശങ്ക വേണ്ട- അമേരിക്കൻ മോഡൽ പരീക്ഷ നിലവിൽ വന്നു; കൊച്ചിയിലും പരീക്ഷ എഴുതാം; എൻഎംസി രജിസ്ട്രേഷൻ നടപടികൾക്ക് 1395 പൗണ്ട് പരീക്ഷ തുടങ്ങി നാല് മാസമായപ്പോൾ അതിന്റെ പ്രതികരണം എങ്ങനെ എന്ന ചോദ്യം പല വായനക്കാരും ഞങ്ങളോട് ചോദിക്കുകയുണ്ടായി. ആദ്യ രണ്ട് മാസങ്ങളിലെ ഫലം ഞെട്ടിക്കുന്നത് ആയിരുന്നു. പരീക്ഷ എഴുതിയിരുന്നവരിൽ വെറും ആറ് ശതമാനം പേർ മാത്രമാണ് പാസായത്. ഓർക്കണം ഐഇഎൽടിഎസിൽ എല്ലാ വിഷയങ്ങൾക്കും ഏഴ് ബാന്റ് നേടിയവർ മാത്രമാണ് ഈപരീക്ഷ എഴുതുന്നത്. അപ്പോൾ എത്ര കടുപ്പം ആയിരുന്നു ഇതെന്നു വ്യക്തമല്ല. ഇതോടെ എൻഎംസി തന്നെ മനസ്സിലാക്കി എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന്. അടിയന്തിരമായി ചോദ്യം ഇടുന്ന രീതിയിലും ഉത്തരം നിർണ്ണയിക്കുന്ന രീതിയിലും മാറ്റം വരുത്തി തുടർന്നാണ് ജനുവരിയിൽ നടത്തിയ പരീക്ഷയ്ക്ക് ലഭിച്ചത് 86 ശതമാനം വിജയമാണ്. എന്നു വച്ചാൽ പരീക്ഷയിൽ പങ്കെടുത്ത മിക്കവരും ജയിച്ചു എന്നർത്ഥം.
സിബിടി എന്ന പേരിൽ അറിപ്പെടുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നാലു മണിക്കൂർ കൊണ്ടാണ് എഴുതേണ്ടത്. ഐഇഎൽറ്റിഎസ് ക്ലിയർ ചെയ്ത് നഴ്സിങ്ങ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ അപേക്ഷ നൽകി ഡിസിഷൻ ലെറ്റർ കൈപ്പറ്റിയവർക്കേ ഈ പരീഷ എഴുതാൻ കഴിയൂ. നാല് മണിക്കൂർ കൊണ്ടാണ് 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. ഇതിൽ 80 ചോദ്യങ്ങൾ ജനറൽ വിഭാഗത്തിലും 40 ചോദ്യങ്ങൾ എസെൻഷ്യൽ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷ പാസാകാൻ ജനറൽ ചോദ്യങ്ങളിൽ 60 ശതമാനം മാർക്ക് ലഭിക്കുക മാത്രം പോരായിരുന്നു എസെൻഷ്യൽ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങളും ഉത്തരം നൽകണമായിരുന്നു. ഇതിനർത്ഥം 99 ശതമാനം മാർക്ക് കിട്ടിയവരും ഒരൊറ്റ എസെൻഷ്യൽ ഉത്തരം പറഞ്ഞില്ലെങ്കിൽ പരീക്ഷ തോറ്റ് പോകുന്ന സ്ഥിതിയായിരുന്നു. ഇതിനാലാണ് എൻഎംസി ഇപ്പോൾ മാറ്റം വരുത്തിയത്. ഇതോടെ സിബിടി ചോദ്യപേപ്പറിൽ ഒരു വിഭാഗം മാത്രമേ ഉണ്ടാകൂ. 120 മാർക്കിനുള്ള ചോദ്യങ്ങളും ജനറൽ ആയാണ് കണക്കാക്കപ്പെടുന്നത്. ഇവയ്ക്കെല്ലാം കൂടി 60 ശതമാനം മാർക്ക് ലഭിച്ചാൽ പരീക്ഷ പാസായതായി കണക്കാക്കും. ഇങ്ങനെയാണ് ഇപ്പോൾ 86 ശതമാനം വിജയം ഉണ്ടായത്.
ഇതുവരെ പരീക്ഷ എഴുതി തോറ്റവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് എൻഎംസി. നിങ്ങൾക്ക് പരിചയം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ എൻഎംസിയുമായി ബന്ധപ്പെടാൻ ഉപദേശിക്കുക. അവരുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും പുനർമൂല്യനിർണ്ണയം നടത്തുകയോ ഒരിക്കൽ കൂടി പരീക്ഷ എഴുതാൻ അനുവദിക്കുകയോ ചെയ്യുമെന്ന് എൻഎംസി വക്താവ് ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു. സിബിടി പരീക്ഷ ഒരുതവണ എഴുതി തോറ്റവർക്ക് വരെ ഫീസ് അടയ്ക്കാതെ ഒന്നുകൂടി എഴുതാൻ അവസരം ഉണ്ട്. അതിലും തോറ്റാൽ ആറ് മാസത്തിന് ശേഷം വീണ്ടും ഫീസ് അടച്ച് എഴുതാം. എന്നാൽ എസെൻഷ്യൽ ചോദ്യം നിലനിർത്തി സമയത്ത് പരീക്ഷ എഴുതി തോറ്റവർക്ക് ഒരിക്കൽ കൂടി അവസരം നൽകാൻ ആണ് ഇപ്പോൾ എൻഎംസി ശ്രമിക്കുന്നത്. ഇവർ വീണ്ടും ഫീസ് അടയ്ക്കേണ്ടി വരില്ല.
യുകെ സ്വപ്നം അടഞ്ഞു എന്നു കരുതി നിരാശരായിരിക്കുന്ന മലയാളി നഴ്സുമാർക്ക് ഭാഗികമായെങ്കിലും സന്തോഷം നൽകുന്ന വാർത്തയാണിത്. ഐഇഎൽടിഎസ് 7 ലഭിച്ച വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഒട്ടും സമയം കളയാതെ ഈ പരീക്ഷ എഴുതുക. ഇപ്പോൾ പാസായാൽ രണ്ട് വർഷം വരെ ഇതിന് വാലിഡിറ്റി ഉണ്ട്. പരീക്ഷയുടെ വിജയശതമാനം കൂടുതൽ ആണ് എന്നു തോന്നിയാൽ ഒരു പക്ഷേ, വീണ്ടും പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാനും ബുദ്ധിമുട്ടാകാനും സാധ്യത ഉണ്ട്. അതുകൊണ്ട് വിവേകം ഉള്ളവർ ഇപ്പോൾ തന്നെ സിബിടി എക്സാം എഴുതാൻ നേരം കണ്ടെത്തുക. ഈ പരീക്ഷയിൽ പങ്കെടുക്കാൻ ശക്തമായ വിവരങ്ങൾ എൻഎംസി വെബ്സൈറ്റിൽ തന്നെ ലഭ്യമാണ്. ഇതിന്റെ സാധ്യതകൾ വിശദീകരിക്കുന്ന വിശദമായ ഒരു ലേഖനം ഈ ആഴ്ച തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.
ബ്രിട്ടണിലേക്ക് ജോലി തേടി പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ഏറ്റവും അത്യാവശ്യമായി പാസാകേണ്ട പുതിയതായി ഏർപ്പെടുത്തിയ സിബിടി പരീക്ഷ ഇപ്പോൾ എഴുതിയാൽ നിങ്ങൾ പാസാകാനുള്ള സാധ്യത ഒരു മാസം മുമ്പത്തേക്കാളും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ഉണ്ടാകാൻ ഇടയുള്ളതിനെക്കാളും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. നിങ്ങൾ ബ്രിട്ടണിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നത് കാര്യമാക്കേണ്ട. നിങ്ങൾ ഇന്ത്യയിലോ ഗൾഫ് രാജ്യങ്ങളിലോ ജോലി ചെയ്യുന്ന നഴ്സ് ആണെങ്കിൽ ഇപ്പോൾ എഴുതിയാൽ നിങ്ങൾ വിജയിക്കും. അങ്ങനെ എഴുതി എന്നതുകൊണ്ട് നിങ്ങൾക്ക് ഒരു നഷ്ടവും വരുന്നില്ല. അതുകൊണ്ട് അവസരം നഷ്ടമാകാതെ ഉടൻ തന്നെ ഈ പരീക്ഷ എഴുതി വിജയിക്കുക.
Stories you may Like
- മലയാളി നഴ്സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്