ചരിത്രത്തിൽ ആദ്യമായി എൻ എസ് എസ് നേതൃത്വത്തിന് സ്വാധീനം രൂപപ്പെടുമ്പോൾ എങ്ങനെ മുതലാക്കാൻ സാധിക്കുമെന്ന് തലപുകഞ്ഞ് ബിജെപി; പരസ്യ പിന്തുണ ഇല്ലെന്നറിയിച്ചെങ്കിലും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ പുനർവിചന്തനത്തിന് വഴി തുറന്ന് സുകുമാരൻ നായർ; പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസും; എൻ എസ് എസ് സ്വാധീനം അളക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി സിപിഎം; ബ്രാൻഡ് വാല്യൂ ഉയർന്ന എൻ എസ് എസിന്റേയും സുകുരമാൻ നായരുടേയും പിന്നാലെ വട്ടം കൂടി എല്ലാ പാർട്ടികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2000 ഡിസംബർ അവസാനം അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയ് കുമരകത്ത് എത്തിയത് എൻ എസ് എസിന്റെ മനസ്സ് ബിജെപിക്ക് അനുകൂലമാക്കാനായിരുന്നു. എന്നാൽ അന്നത്തെ എൻ എസ് എസ് ജനറൽ സെക്രട്ടറി പി കെ നാരായണപ്പണിക്കർ അതിന് സമ്മതം മൂളിയില്ല. വാജ്പേയി ഒരാഴ്ചക്കാലം കുമരകത്ത് വിശ്രമിച്ച് ഡൽഹിക്ക് മടങ്ങി. എൻ എസ് എസിന്റെ പ്രസിദ്ധമായ സമദൂരസിദ്ധാന്തം പുതിയ തലത്തിലേക്ക് എത്തിച്ചത് ഈ സംഭവമായിരുന്നു. എന്നാൽ ശബരിമലയിലെ യുവതി പ്രവേശന വിധി എല്ലാം മാറ്റി മറിച്ചു. നാരായണ പണിക്കരുടെ പിൻഗാമിയായ ജി സുകുമാരൻ നായർ ശബരിമലയിൽ പ്രക്ഷോഭത്തിന് സമുദായാംഗങ്ങളോട് ആഹ്വാനം ചെയ്തു. അത് ഏറ്റെടുത്ത് സമുദായ അംഗങ്ങൾ തെരുവിലെത്തിയപ്പോൾ എൻ എസ് എസിന് പുതിയ കരുത്തും ആവേശവും കിട്ടി. മീശ നോവൽ നിരോധനത്തിലൂടെ മാതൃഭൂമിയെ പോലും വിറപ്പിച്ച സുകുമാരൻ നായർ ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതൽ കരുത്തനായി. സമുദായ അംഗങ്ങൾ കുറ്റം പറഞ്ഞിരുന്ന നേതാവ് ഏവരും അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറി. മുമ്പൊരിക്കലും എൻ എസ് എസിന് തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല. സമുദായ അംഗങ്ങളും നേതൃത്വവും തമ്മിലെ അകലമായിരുന്നു ഇതിന് കാരണം. എന്നാൽ ശബരിമലയോടെ കാര്യങ്ങൾ മാറി. സുകുമാരൻ നായർ പറയുന്നിടത്ത് വോട്ട് ചെയ്യാൻ സമൂദായ അംഗങ്ങൾ തയ്യാറാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും സിപിഎമ്മും സുകുമാരൻ നായരുടെ മനസ്സ് അനുകൂലമാക്കാൻ ഏങ്ങനേയും ശ്രമിക്കുന്നത്.
ശബരിമലയിലെ വിധിയിലൂടെ ഏറ്റവും അധികം ബ്രാൻഡ് വാല്യു ഉയർന്നത് എൻ എസ് എസിന്റേതാണ്. എസ് എൻ ഡി പിക്കും വെള്ളാപ്പള്ളി നടേശനും കൃത്യമായ നിലപാട് എടുക്കാനായില്ല. പിണറായി സർക്കാരിന്റെ നവോത്ഥാന മതിലിനെ വെള്ളാപ്പള്ളി പിന്തുണച്ചു. എന്നാൽ ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ എതിർക്കുകയും ചെയ്തു. എന്നാൽ നവോത്ഥാന മതിലിന് പിന്നാലെ പിണറായി സർക്കാർ യുവതികളെ സന്നിധാനത്ത് എത്തിച്ചു. അപ്പോഴും രണ്ട് നിലപാടാണ് വെള്ളാപ്പള്ളി എടുത്തത്. ഭക്തർക്കൊപ്പം നിന്ന സുകുമാരൻ നായരെ പരിഹസിക്കുകയും ചെയ്തു. എസ് എൻ ഡി പിയുടെ രാഷ്ട്രീയ സംവിധാനമായ ബിഡിജെഎസിനും ശബരിമലയിൽ അടിതെറ്റി. ഒറ്റ നിലപാടുമായി നിന്ന സുകുമാരൻ നായർ നേതാവായി മാറുകയും ചെയ്തു. ഇത് എൻ എസ് എസ് അണികളിലും പ്രതിഫലമുണ്ടാക്കി. രാഷ്ട്രീയമായി ഒരുമിക്കേണ്ടതിന്റെ ആവശ്യം എൻ എസ് എസ് സമുദായ അംഗങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ മനസ്സ് പിടിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. കോൺഗ്രസും ബിജെപിയും ഇതിനായി മത്സരിക്കുമ്പോൾ നിശബ്ദതയിലൂടെ എല്ലാം അനുകൂലമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എൻ എസ് എസിന്റെ സ്വാധീനം അറിയാൻ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതും ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിന് വേണ്ടിയാണ്.
ശബരിമല വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞ എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴി കണ്ടെത്താൻ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനം. ഇടതുമുന്നണിയെ ബാധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാനുള്ള വിഷയങ്ങളുടെ കൂട്ടത്തിലാണ് എൻ.എസ്.എസും ഉള്ളത്. എൻ.എസ്.എസിന് നായർ വോട്ടുകളിൽ എത്രത്തോളം സ്വാധീനം ഉണ്ടെന്ന് കണ്ടെത്തണം. നല്ല സ്വാധീനമുണ്ടെങ്കിൽ അത് ഇടതുമുന്നണിക്ക് അനുകൂലമാക്കാൻ എന്തുതന്ത്രം സ്വീകരിക്കണം, ഓരോ പ്രദേശത്തും എൻ.എസ്.എസിന്റെ ഏതൊക്കെ നേതാക്കൾക്കാണ് സ്വാധീനം, ഇവരിൽ ആരെയൊക്കെ സ്വാധീനിക്കാൻ കഴിയും, എൻ.എസ്.എസിന്റെ വനിതാസമാജം നേതാക്കളിൽ ആരെയൊക്കെ സ്വാധീനിക്കാനാവും, പ്രാദേശിക എൻ.എസ്.എസ്. നേതാക്കളെ സ്വാധീനിക്കുന്നതിലൂടെ ഇടതുമുന്നണിക്ക് വോട്ടുകൾ വർധിപ്പിക്കാൻ കഴിയുമോ തുടങ്ങിയവയാണ് അന്വേഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമുള്ള വിവരങ്ങളാണ് എത്രയും വേഗം രഹസ്യാന്വേഷണ വിഭാഗം സമർപ്പിക്കേണ്ടത്. ബിജെപിയുമായി എൻ എസ് എസ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെല്ലാം. കെസി വേണുഗോപാൽ കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായതോടെ യുഡിഎഫും പ്രതീക്ഷയിലാണ്. സുകുമാരൻ നായരുടെ അതിവിശ്വസ്തനായ വേണുഗോപാൽ എൻ എസ് എസ് വോട്ടുകൾ കോൺഗ്രസിലെത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
ബിജെപിയോടും ആർ എസ് എസിനോടും എൻ എസ് എസ് നേതൃത്വത്തിന് ഒരു അകലം ഏക്കാലത്തുമുണ്ടായിരുന്നു. ആർഎസ്എസ് തങ്ങളെ വിഴുങ്ങിയാലോ എന്നാവാം ഭയം. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി ബന്ധങ്ങളിൽ മാറ്റം വരുത്തി. വിധിക്കെതിരെ നാമജപഘോഷയാത്രയുമായി എൻ എസ് എസ് തെരുവിലിറങ്ങിയപ്പോൾ അതിലെ സുവർണാവസരം ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള കണ്ടു. പരിവാറുകാരുടെ പ്രതിഷേധത്തിനും എൻ എസ് എസുകാരെത്തി. അയ്യപ്പ ജ്യോതിയിലും അയ്യപ്പ സംഗമത്തിലും ആയിരങ്ങളെയാണ് എൻ എസ് എസ് എത്തിച്ചത്. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ എസ് എസ് സഹായം ബിജെപിയും പരിവാറും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം ലോക്സഭയിൽ ജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇവിടെ ജയം നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് എൻ എസ് എസ്. അതുകൊണ്ട് തന്നെ തിരുവനന്തുപരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കി എൻ എസ് എസ് വോട്ടുകൾ അനുകൂലമാക്കാനാണ് ബിജെപിയുടെ ശ്രമം. ശബരിമല സമരനായകനെന്ന മിസോറാം ഗവർണ്ണറുടെ പ്രതിച്ഛായയാകും ബിജെപി ഇതിനായി ഉപയോഗിക്കുക. ലക്ഷ്യം എൻ എസ് എസ് വോട്ടുകളാണ്. പക്ഷേ സുകുമാരൻ നായർ കുമ്മനത്തെ അനുകൂലിച്ച് എത്തേണ്ടതു മുണ്ട്. ഇത് അത്ര എളുപ്പമാകില്ലെന്ന് ബിജെപിക്കും അറിയാം.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശി തരൂർ ബിജെപിയുടെ മനക്കോട്ട തിരുവനന്തപുരത്ത് തകർത്തുടച്ചുകളഞ്ഞു. 3,26,725 വോട്ടു നേടിയ തരൂർ ഒരുലക്ഷം വോട്ടിനാണ് സിപിഐ നേതാവ് പി. രാമചന്ദ്രൻ നായരെ തോൽപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് 84,084 വോട്ടുമായി മൂന്നാം സ്ഥാനത്തുമെത്തി. 2014 ലാവട്ടെ, ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 വോട്ടായി കുറഞ്ഞു. ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സിപിഐയിലെ ഡോ. ബെന്നറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തും. തരൂരിന് 2,97,806 വോട്ടും രാജഗോപാലിന് 2,82,336 വോട്ടും ബെന്നറ്റ് ഏബ്രഹാമിന് 2,48,941 വോട്ടും കിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേമത്തുനിന്നു വിജയിക്കുകയും ചെയ്തു.ബിജെപിക്ക് വലിയ വിജയ പ്രതീക്ഷ നൽകുന്ന മണ്ഡലം തന്നെയാണ് തിരുവനന്തപുരം. 2014ലെ 15000 എന്ന ഭൂരിപക്ഷം മറികടക്കാൻ എൻ എസ് എസിന്റെ പിന്തുണ നിർണ്ണായകമാണ്. സുകുമാരൻ നായർ മനസ്സ് വച്ചാൽ വിജയിക്കാമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
പെരുന്നയിൽനിന്നുള്ള രാഷ്ട്രീയസൂചനകൾ വിരൽചൂണ്ടുന്നത് ബിജെപിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ. പൊതുവായ ഒരു രാഷ്ട്രീയ പിന്തുണ തരാനാവില്ലെന്ന് എൻ എസ് എസ് നേതൃത്വം ബിജെപിയോടു പറയും. പകരം ഒന്നോ രണ്ടോ സീറ്റുകൾ നിർദ്ദേശിക്കാൻ എൻ എസ് എസ് ആവശ്യപ്പെടും. അവിടെ ബിജെപി സ്ഥാനാർത്ഥിക്കുവേണ്ടി എൻ എസ് എസ് ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റ് മണ്ഡലങ്ങളിൽ ശബരിമലയിൽ വിശ്വാസികളെ ഹനിച്ച പിണറായി സർക്കാരിനെതിരേയും പ്രയോഗിക്കും. അതായത് തിരുവനന്തപുരത്ത് ബിജെപിയെ എൻ എസ് എസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ ലക്ഷ്യംവെച്ച് ഒന്നോ രണ്ടോ മണ്ഡലത്തിൽ ബിജെപിക്ക് കൃത്യമായ പിന്തുണ കൊടുത്താൽ ഒന്നിലെങ്കിലും ഫലം കാണാമെന്നാണ് മനക്കണക്ക്. ഒരു സീറ്റിലെങ്കിലും ബിജെപി സ്ഥാനാർത്ഥി ജയിച്ചാൽ മുഴുവൻ ക്രെഡിറ്റും എൻ എസ് എസിനു കിട്ടുകയും ചെയ്യും. ഇതിനാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് ബിജെപി മനസ്സിൽ മോഹങ്ങൾ നെയ്യുന്നതും. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും കോൺഗ്രസും സഹായം പ്രതീക്ഷിക്കുന്നു. സർവ്വേ നടത്തുന്നുണ്ടെങ്കിലും ശബരിമലയിലെ വാദിപ്രതിവാദങ്ങളോട് സിപിഎമ്മുമായി എൻ എസ് എസ് ഏറെ അകന്നു കഴിഞ്ഞു. അതിനാൽ സിപിഎമ്മിന് സുകുമാരൻ നായർക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിയാൽ മാത്രമേ എൻ എസ് എസ് പിന്തുണ കിട്ടൂവെന്ന അവസ്ഥയാണുള്ളത്. ഇതിനും സിപിഎം ശ്രമിക്കും. കോട്ടയത്തും കൊല്ലത്തും എൻ എസ് എസ് പിന്തുണയുള്ളവരെയാകും മത്സരിപ്പിക്കുക.
നാരായണ പണിക്കരിൽ നിന്ന് സമുദായത്തിന്റെ നേതൃത്വം സുകുമാരൻ നായർ ഏറ്റെടുക്കുമ്പോൾ വിവാദ പുരുഷനായിരുന്നു സുകുമാരൻ നായർ. സമുദായ അംഗങ്ങൾ തന്നെ പലവിധ സംശയങ്ങൾ ഉയർത്തി. അദ്ദേഹത്തിന്റെ അർഹത പോലും ചോദ്യം ചെയ്തു. സർക്കാരുകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളി നടേശനുമായി സുകുമാരൻ നായരെ താരതമ്യം ചെയ്തു. അപ്പോഴും സമുദായത്തിലെ നേതൃപിന്തുണയുടെ മികവിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയായി സുകുമാരൻ നായർ മുമ്പോട്ട് പോയി. എന്നാൽ ശബരിമല വിഷയത്തിലൂടെ എൻ എസ് എസിന്റെ യഥാർത്ഥ നേതാവായി സുകുമാരൻ നായരും മാറുകയായിരുന്നു. ആചാര വിഷയങ്ങളിൽ ഭക്തർക്കൊപ്പം നിൽക്കുന്ന സുകുമാരൻ നായർ ചതിച്ചവർക്ക് പണി കൊടുക്കാനുള്ള തന്ത്രമൊരുക്കയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിക്കാനാണ് എൻ എസ് എസ് നീക്കംമെന്നാണ് വിലയിരുത്തൽ. വിശ്വാസികളെ ഒപ്പം നിർത്തിയാണ് എൻ എസ് എസിന്റെ നേതാവായുള്ള സുകുമാരൻ നായരുടെ മാറ്റം. മാതൃഭൂമിയിൽ മീശ നോവലിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങളുണ്ടായപ്പോഴാണ് അതിശക്തായ ഇടപെടൽ സുകുമാരൻ നായർ നടത്തിയത്. മാതൃഭൂമിയെ പോലും ഞെട്ടിക്കുന്ന തരത്തിൽ പത്രം ബഹിഷ്കരിക്കാൻ സുകുമാരൻ നായർ ആഹ്വാനം ചെയ്തു. ഇതിനെ മാതൃഭൂമി പോലും കാര്യമായെടുത്തില്ല. എന്നാൽ കരയോഗത്തിലൂടെ നായർ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി മീശയ്ക്കെതിരായ വികാരം കത്തിച്ചു. വലിയ നഷ്ടമാണ് മാതൃഭൂമിക്കുണ്ടായത്. വലിയ തോതിൽ സർക്കുലേഷൻ കുറഞ്ഞു. ഭീമ പോലും പരസ്യം നൽകൽ നിർത്തി. ഇതോടെയാണ് സുകുമാരൻ നായർ സ്വാധീന ശേഷിയുള്ള സമുദായ നേതാവായി മാറിയത് കേരള രാഷ്ട്രീയം തിരിച്ചറിഞ്ഞത്. ശബരിമലയിൽ പ്രക്ഷോഭത്തിന് കാരണവും സുകുമാരൻ നായരുടെ നിലപാടായിരുന്നു.
ശബരിമല യുവതി പ്രവേശനത്തെ ആർ എസ് എസും ബിജെപിയും കോൺഗ്രസും തുടക്കത്തിൽ അനുകൂലിച്ചു. എന്നാൽ പ്രതിഷേധത്തിനള്ള എൻ എസ് എസിന്റേയും പന്തളം കൊട്ടാരത്തിന്റേയും ആവശ്യം ഭക്തർ ഏറ്റെടുത്തു. നാമജപ പ്രതിഷേധം ആളിക്കത്തി. ഇതോടെയാണ് ആർഎസ്എസ് നിലപാട് മാറ്റിയത്. ബിജെപി പ്രത്യക്ഷ സമരത്തിനും ഇറങ്ങി. ഇതോടെ എൻ എസ് എസും പരിവാറും അടുക്കുകയും ചെയ്തു. അയ്യപ്പജ്യോതിയിലും അയ്യപ്പ ഭക്ത സംഗമത്തിലും ആളുകൾ ഒഴുകിയെത്തി. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സുകുമാരൻ നായരുടെ പിന്തുണയായിരുന്നു. ഇത് തിരുവനന്തപുരത്ത് വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. കേരളത്തിൽ ഉടനീളം വോട്ട് ഉയർത്താൻ സാഹചര്യമൊരുക്കുമെന്നും വിലയിരുത്തി. എന്നാൽ തിരുവനന്തപുരത്തിന് പുറത്ത് ബിജെപിക്ക് വലിയ തോതിൽ വോട്ടുയർന്നാൽ അത് സിപിഎമ്മിന് വിജയമൊരുക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് വിജയ സാധ്യതയില്ലാത്ത തിരുവനന്തപുരത്തിന് പുറത്ത് കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് എൻ എസ് എസ് ആലോചന നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമർശനത്തിന് അതേ നാണയത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരിച്ചടി നൽകിയതോടെ ഇഴ ചേരാനാവാത്ത വിധം അകൽച്ച പ്രകടമായി. നേതൃത്വം പറയുന്നത് അണികൾ കേൾക്കില്ലെന്ന് സുകുമാരൻ നായരെ കുത്തി ഇടതു മുന്നണി കൺവീനർ ഏ.വിജയരാഘവൻ പറഞ്ഞത് ഇടതുമുന്നണിയോട് എൻ.എസ്.എസ് തിരിഞ്ഞതിന്റെ സാക്ഷ്യപത്രവുമായി.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ആദ്യാവസാനം ഉറച്ചു നിന്നത് ബിജെപി അനുകൂല നിലപാടായി വ്യാഖ്യാനിക്കുമ്പോഴും എൻ.എസ്.എസിന് ഏറെ താത്പര്യമുള്ള കെ.സി.വേണുഗോപാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ എത്തിയത് നിർണ്ണായകമായി. സമദൂരം ഉപേക്ഷിച്ചെന്ന് മനസിലാക്കിയാണ് നിഴൽ യുദ്ധം നടത്താതെ രാഷ്ടീയ നിലപാട് വ്യക്തമാക്കണമെന്ന കോടിയേരിയുടെ പ്രസ്താവന. ഇതിനോട് സുകുമാരൻ നായർ പ്രതികരിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ എല്ലാം മനസ്സിലാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്