ആഡംബര വാഹനം കൊച്ചിയിൽ ഓടിയത് ഝാർഖണ്ട് രജിസ്ട്രേഷനിൽ; മോട്ടോർ വാഹന വകുപ്പിന്റ പിടി വീണപ്പോൾ കൈയിൽ ബുക്കും പേപ്പറുമില്ല; മുതലാളിയുടെ കാറിനെ രക്ഷിച്ചെടുക്കാൻ ഉന്നതരും; പെന്റാ മേനകയിലെ ആലിഫ് മൊബൈൽ കടയുടെ നൗഷാദിന്റെ വാഹനം സുരക്ഷിത കസ്റ്റഡിയിൽ എടുത്ത് ആർടിഒ; ടാക്സ് വെട്ടിച്ചതിന് മിനികൂപ്പർ കുടുങ്ങുമ്പോൾ
എം മനോജ് കുമാർ
കൊച്ചി: കേരളത്തിൽ വീണ്ടും മിനി കൂപ്പർ വേട്ട. കൊച്ചിയിലെ വൻവ്യവസായി പി.കെ.നൗഷാദിന്റെ ആഡംബര റേസിങ് മിനി കൂപ്പർ കാർ ഇന്നലെ രാത്രി വൈകി മോട്ടോർവാഹനവകുപ്പിന്റെ പ്രത്യേക സ്ക്വഡ് പിടികൂടി.
രജിസ്ട്രേഷൻ തട്ടിപ്പും രൂപമാറ്റവും വ്യക്തമായതിനെ തുടർന്നാണ് വ്യവസായ പ്രമുഖന്റെ മിനി കൂപ്പർ ഇന്നലെ പിടികൂടിയത്. കൊച്ചി പാലാരിവട്ടത്ത് നിന്ന് ഇന്നലെ രാത്രി മിനി കൂപ്പർ പിടിക്കുമ്പോൾ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നത് വ്യവസായിയുടെ മകനായ മുഹമ്മദ് മിർസാദായിരുന്നു. എട്ടു ലക്ഷത്തിലധികം രൂപ ഈ വാഹനത്തിനു പിഴ ചുമത്തേണ്ടി വരും. വ്യാജ രജിസ്ട്രേഷൻ, എൻഒസി, രേഖകൾ ഇല്ലാതെ കാർ ഓടിച്ചു, രൂപമാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങൾക്ക് വ്യവസായി നിയമനടപടിയും നേരിടേണ്ടി വരും.
ഝാർഖണ്ഡ് വ്യാജ വിലാസത്തിലാണ് മിനി കൂപ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെന്റാ മേനകയിൽ ആലിഫ് മൊബൈൽ എന്ന ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മകൻ മുഹമ്മദ് മിർസാദാണ് കാർ ഉപയോഗിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ചോദിച്ചപ്പോൾ ഒരു വിവരവും മിർസാദിന് നല്കാനുണ്ടായിരുന്നില്ല. ഝാർഖണ്ഡ് രജിസ്ട്രേഷനിലുള്ള കാർ കേരളത്തിൽ ഓടിക്കുമ്പോൾ ലഭിക്കുന്ന എൻഒസിയും വാഹനത്തിനു ഉണ്ടായിരുന്നില്ല. കുറച്ച് മുൻപ് രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിച്ചതിന് തുടർന്ന് കൊച്ചിയിൽ ജനങ്ങൾ ഈ മിനി കൂപ്പർ തടഞ്ഞുവെച്ചിരിക്കുന്നു. അന്ന് മുതൽ മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കാറാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയ നിമിഷം മുതൽ കാർ വിട്ടുനൽകാൻ വൻ സമ്മർദ്ദമാണ് വകുപ്പിന് മേൽ വന്നത്. അതുകൊണ്ട് രാത്രി വൈകി സുരക്ഷിത കസ്റ്റഡിയിലാണ് ഇന്നലെ വാഹനം പാർക്ക് ചെയ്തത്. കാർ തട്ടിക്കൊണ്ടു പോയാൽ വാഹനവകുപ്പ് ഉത്തരം നൽകേണ്ടി വരുമെന്നതിനാലാണ് സുരക്ഷിത കസ്റ്റഡിയിലേക്ക് വാഹനം മാറ്റിയത്.
ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ കാറാണ് മിനി കൂപ്പർ. അമ്പരപ്പിക്കുന്ന വിലയാണ് കൂപ്പറുകൾക്ക്. അമ്പരപ്പിക്കുന്ന വിലപോലെ തന്നെ അമ്പരപ്പിക്കുന്ന വേഗതതന്നെയാണ് മിനി കൂപ്പറുടെ പ്രത്യേകതയും. കേവലം 5.9 സെക്കന്റുകൾക്കൊണ്ടു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൂപ്പറിന് സാധിക്കും. മണിക്കൂറിൽ 235 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും കൂപ്പറിന് കഴിയും. അതിനാലാണ് കൂപ്പറുകൾ കേരളാ റോഡുകൾക്ക് പ്രിയങ്കരമായി മാറ്റുന്നത്. ഇത് കേരളത്തിലെ യൂത്തിന്റെ മുഖ്യ ആകർഷക വാഹനങ്ങളിലൊന്നുമാണ്. പക്ഷെ വില തന്നെയാണ് ഇതിൽ നിന്നും യുവാക്കൾ അകന്നു നിൽക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഈ മോഡലിനെ പ്രിയങ്കരമാക്കുന്നുണ്ട്. ഇതെല്ലാം അറിയുന്നതുകൊണ്ടാണ് മോട്ടോർ വാഹനവകുപ്പും ഈ വാഹനത്തിൽ കണ്ണുവയ്ക്കാൻ കാരണമായത്.
ആർടിഒ ജോജി പി ജോസ്, എൻഫോഴ്സ്മെന്റ് ആർടിഒ മനോജ്കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എക്സ്, നിബി, പി.ജെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മിനി കൂപ്പർ പിടിച്ചത്. വ്യാജരജിസ്ട്രേഷൻ, ടാക്സ് തട്ടിപ്പ്, രൂപമാറ്റം എന്നിവ വ്യക്തമായതിനെ തുടർന്ന് വാഹനവിവരങ്ങൾ വ്യക്തമായി ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹനവകുപ്പ്.. ഇന്ന് തന്നെ ഈ കാര്യത്തിൽ നിയമനടപടികൾക്ക് തുടക്കമിട്ടേക്കും. മിനി കൂപ്പർ കേരളത്തിൽ എത്തിച്ചശേഷം രൂപമാറ്റം വരുത്തിയാണ് ഓടിച്ചു കൊണ്ടിരുന്നത്. നമ്പർ എഴുതുന്ന രീതിയിലുള്ള കൃത്രിമവും കാറിൽ വ്യക്തമാണ്. ഇതിന്റെ പേരിലും നൗഷാദിനെതിരെ നടപടി വരും.
ഏഴുമാസം മുൻപ് ബോംബെ ഷോ റൂമിൽ നിന്ന് വാഹനം വാങ്ങി എന്നാണ് വാഹന ഉടമയായ നൗഷാദിന്റെ മകനായ മുഹമ്മദ് മിർസാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ രാത്രി പാലാരിവട്ടത്തുനിന്നാണ് കാർ പിടിച്ചത്. രേഖകൾ ചോദിച്ചപ്പോൾ നൽകാൻ കഴിഞില്ല. ഝാർഖണ്ഡിലുള്ള രജിസ്ട്രേഷൻ ആണ് വാഹനത്തിന്റേത്. ഉപയോഗിച്ച വാഹനമാണ് മുംബൈയിൽ നിന്ന് വാങ്ങിയത്. പക്ഷെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറിയിരുന്നില്ല. കാരണം രേഖകൾ പൂർണമായി ബോംബെ ഷോ റൂമിൽ നിന്ന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രജിസ്ട്രേഷൻ കേരളത്തിൽ നടത്താൻ കഴിഞ്ഞില്ല. ഇതിനു മുൻപ് അമിത ശബ്ദത്തിന്റെ പേരിൽ വാഹനം തടഞ്ഞുവെച്ചിരുന്നതായി മിർസാൻ സമ്മതിച്ചു. പക്ഷെ മിര്സാന്റെ വാദങ്ങൾ പൂർണമായി വിശ്വസിക്കാനാവില്ലെന്ന് വാഹനവേട്ട നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും സംശയാസ്പദമാണ്. ഒരു രേഖയും ഇല്ലാതെ മിനി കൂപ്പർ പോലുള്ള അത്യാഡംബര വാഹനങ്ങൾ എങ്ങിനെ ഇവർ ഇത്രയും മാസം കേരളത്തിൽ ഓടിച്ചു? പോണ്ടിച്ചേരി വാഹനങ്ങൾക്ക് പിടി വീണു തുടങ്ങിയതോടെ ഇപ്പോൾ ഝാർഖണ്ഡ്, ഉത്തര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് വാഹന രജിസ്ട്രേഷൻ തള്ളിക്കയറ്റം തുടങ്ങിയിരിക്കുകയാണ്.ഇത് പരിശോധിക്കേണ്ട വിഷയമാണ്-എൽദോ പറയുന്നു.
എന്തായാലും മിനി കൂപ്പർ പിടിയിലായതോടെ പി.കെ.നൗഷാദ് കുടുങ്ങിയിരിക്കുകയാണ്. വിവിധ രീതിയിലുള്ള അന്വേഷണങ്ങൾ ഇനി വ്യവസായ പ്രമുഖന്റെ പിറകെ വന്നേക്കും. ഝാർഖണ്ഡ് മാത്രമല്ല ഉത്തര്‍ഖണ്ഡ് രജിസ്ട്രേഷൻ വാഹനങ്ങളും കേരളത്തിൽ ഇപ്പോൾ ഓടിത്തുടങ്ങിയിട്ടുണ്ട്. ഝാർഖണ്ഡിൽ 50000 മുതൽ ഒരു ലക്ഷം രൂപ വരെ ടാക്സ് അടച്ചാൽ മതി. കേരളത്തിലാണെങ്കിൽ മിനി കൂപ്പർ പോലുള്ള വാഹനങ്ങൾക്ക് ഏഴുമുതൽ എട്ടുലക്ഷം വരെയുള്ള തുക അടയ്ക്കേണ്ടി വരും. പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ കർശന നിരീക്ഷണത്തിലുള്ളതിനാലാണ് ഝാർഖണ്ഡ്, ഉത്തര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് വാഹന രജിസ്ട്രേഷൻ തള്ളിക്കയറ്റം തുടങ്ങിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യാത്രയിൽ ഇടംപിടിച്ച് വിവാദമായി മാറിയപ്പോഴാണ് മിനി കൂപ്പറിന്കേരളത്തിൽ ശനി ദിശ തുടങ്ങുന്നത്. അത്യാഡംബര റേസിങ് വാഹനങ്ങളായ മിനി കൂപ്പറിന് മേൽ മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധ പതിയുന്നതും ഈ സമയം തന്നെയാണ്. അതിനുശേഷം വിവിധ മിനി കൂപ്പറുകൾ വകുപ്പ് പിടികൂടിയിട്ടുണ്ട്. വ്യാജ രജിസ്ട്രേഷൻ, നികുതി വെട്ടിപ്പ്, രൂപമാറ്റം തുടങ്ങിയ കുറ്റങ്ങൾ മിനി കൂപ്പർ പിടികൂടുമ്പോൾ സ്വാഭാവികമായും ചാർത്തപ്പെടുകയും ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍