സ്റ്റേജിൽ സ്ത്രീകൾ കയറിയതിനോ ഫോട്ടോ എടുത്തതിന്റെ പേരിലോ അച്ചടക്ക നടപടിയെടുക്കുന്ന പതിവ് ആലൂർ മഹല്ലിൽ ഇല്ല; ഡാനിഷിന്റെ അനിയനെതിരേയോ വീട്ടുകാർക്കെതിരേയോ ഭ്രഷ്ടോ ഊര് വിലക്കോ ഏർപ്പെടുത്തിയിട്ടുമില്ല; യഹൂദ മത വിശ്വാസിയാണ് താനെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിട്ടുള്ള യുവാവിന്റെ ശ്രമം ഇസ്ലാമിക മത പ്രമാണങ്ങളെ അപകീർത്തിപ്പെടുത്താൻ: തൃത്താലയിലെ ഊരുവിലക്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പള്ളി കമ്മിറ്റി
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: വിവാഹ സൽക്കാരത്തിൽ സ്ത്രീകൾ വേദിയിൽ കയറിയതിനും ഫോട്ടോ എടുത്തതിനും കുടുംബത്തെ ഊരു വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തി. തൃത്താല ആലൂർ സ്വദേശിയായ എ.സി റിയാസ് എന്ന ഡാനിഷ് അലിയാണ് മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. ഇതോടെയാണ് കുടുംബത്തെ ഊരുവിലക്കിയിട്ടില്ലെന്ന് കാണിച്ചാ ആലൂർ മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്.
ആരോപിക്കപ്പെടുന്നത് പോലെ ഡാനിഷിന്റെ കുടുംബത്തിനെതിരെ വിലക്കോ ബഹിഷ്കരണമോ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മഹല്ല് അംഗങ്ങൾ അറിയിച്ചിരിക്കുന്നത്. വിവാഹച്ചടങ്ങുകളിൽ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് എല്ലാവർക്കും നിർദേശവും നൽകിയിട്ടുണ്ട്. അല്ലാതെ ഡാനിഷ് പറയുന്നത് പോലെ സ്ത്രീകൾ സ്റ്റേജിൽ കയറുന്നതും ഫോട്ടോ എടുക്കുന്നതും കുട്ടികൾ ഡാൻസ് ചെയ്യുന്നതൊന്നും വിലക്കിയിട്ടില്ലെന്നാണ് മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂർ പത്രക്കൂറിപ്പിലൂടെ വ്യക്തമാക്കി.
ആലൂർ മഹല്ല് തന്ന ബഹിഷ്കരിച്ചു എന്ന നിലയിൽ ഡാനിഷ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച വാർത്ത തികച്ചും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നെന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്. ഡാനിഷ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്ന വിധതതിൽ മഹല്ല് അയാളുടെ കുടുംബത്തിനെതിരെ യാതൊരു വിധത്തിലും ഭ്രഷ്ട് കൽപ്പിക്കുകയോ വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിവാഹ ആഘോഷങ്ങളെന്ന പേരിൽ പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധത്തിലുള്ള വധൂവരന്മാരുടെ സുഹൃത്തുകളുടെ പ്രവർത്തികൾ പലസ്ഥലങ്ങളിലും ഉണ്ടായത് സോഷ്യൽ മീഡിയകളിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ആലൂർ മഹല്ലിന്റെ പരിധിയിൽ വർഷങ്ങൾക്ക് മുമ്പ് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായപ്പോൾ മഹല്ലിലെ ചില അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനറൽ ബോഡി യോഗം ചേർന്ന് വിവാഹാഘോഷ പരിപാടികൾ നടത്തുന്നത് സംബന്ധിച്ച് ചില നിർദേശങ്ങൾ പ്രസ്തുത യോഗം മുന്നോട്ട് വെച്ചിരുന്നുവെന്നും മഹല്ല് കമ്മിറ്റി വ്യക്തമാക്കുന്നു.
വിവാഹ ആഘോഷ ചടങ്ങുകൾ അലങ്കോലമാക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ഈ നിർദേശത്തെ സംബന്ധിച്ച് പ്രത്യേകമായി മഹല്ലിൽ ബോധവത്കരണം നടത്തുകയും ചെയ്തു. വിവാഹം പരമാവധി ഇസ്ലാമികമായും ആർഭാട രഹിതമായും നടത്തുകയെന്ന മഹല്ലിന്റെ നിർദ്ദേശം ഈ തീരുമാനത്തിന് ശേഷം മഹല്ലിലെ അംഗങ്ങൾ പാലിച്ചുവരുന്നുമുണ്ട്. തികച്ചും മാതൃകാപരമായ ഈ സംഭവത്തെ വളച്ചൊടിച്ചാണ് റിയാസ് (ഡാനിഷ്) എന്ന വ്യക്തി മഹല്ലിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം നടത്തിയത്.
റിയാസ് (ഡാനിഷ്) സോഷ്യൽ മീഡിയയിൽ പറഞ്ഞത് പോലെ സ്റ്റേജിൽ സ്ത്രീകൾ കയറിയതിന്റെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്ന പതിവ് ആലൂർ മഹല്ലിൽ ഇല്ല. മഹല്ലിൽ വിവാഹത്തിന് സ്ത്രീകളുടെ ഫോട്ടോ എടുത്തതിന്റെ പേരിലോ കുട്ടികൾ പാട്ടുപാടിയതിന്റെ പേരിലോ ഒരു നടപടി എടുത്ത സംഭവവും ഇല്ല. മാത്രമല്ല റിയാസിന്റെ (ഡാനിഷ്) അനിയനെതിരേയോ വീട്ടുകാർക്കെതിരേയോ ഭ്രഷ്ടോ ഊര് വിലക്കോ ഏർപ്പെടുത്തിയിട്ടുമില്ല.
റിയാസിന്റെ അനിയൻ ഷഹാസ് എന്ന വ്യക്തി 2019 ഫെബ്രുവരി 14 വ്യാഴാഴ്ച വരേയും ആലൂർ ജുമാമസ്ജിദിൽ വന്ന് നമസ്കരിക്കാറുണ്ട് (ഫെബ്രുവരി 15 വെള്ളിയാഴ്ച പുലർച്ചെ വിദേശത്തേക്ക് പോകുകയും ചെയ്തു). ഇതു സംബന്ധിച്ച യാഥാർഥ്യം ഷഹാസ്, തന്നെ സമീപിച്ച മാധ്യമ പ്രവർത്തകരോടും പൊലീസ് ഉദ്യോഗസ്ഥരോടും നേരിട്ട് പറയുകയും ചെയ്തിരുന്നു. മാത്രമല്ല ഇതുസംബന്ധിച്ച് ആലൂർ മഹല്ലിലെ കൂട്ടായ്മയായ ബുസ്താനു റഹ്മ വാട്സപ്പ് ഗ്രൂപ്പിൽ ഷഹാസ് തന്റെയും കുടുംബത്തിന്റെയും നിലപാട് പോസ്റ്റ് ചെയ്യുകയും ചെയ്തു.
റിയാസിന്റെ (ഡാനിഷ്) അനിയന്റെ നിലപാടുകളിൽ നിന്ന് തന്നെ റിയാസ് (ഡാനിഷ്) ആലൂർ മഹല്ലിനെതിരെ പ്രചരിപ്പിക്കുന്നത് തീർത്തും അസത്യവും അസംബന്ധവുമായ കാര്യങ്ങളാണെന്ന് വ്യക്തമാണ്. വസ്തുതകളെ വളച്ചൊടിച്ച റിയാസിന്റെ (ഡാനിഷ്) സോഷ്യൽ മീഡിയ പോസ്റ്റ് മഹല്ലിനെയും മഹല്ല് നിവാസികളെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതാണ്.
തന്റെ ആശയങ്ങൾ മഹല്ലിലെ ബാക്കിയുള്ള ആളുകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് റിയാസിന്റെ (ഡാനിഷ്)ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. മഹല്ല് സംവിധാനത്തിൽ നിർബന്ധമായും അംഗത്വമെടുക്കേണ്ടതില്ല. ആലൂർ മഹല്ലിൽ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ പിന്തുടരാൻ താത്പര്യമുള്ള ആളുകൾ മാത്രമേ അംഗത്വമെടുക്കേണ്ടതുള്ളൂ. ഇത്തരത്തിൽ ആലൂർ മഹല്ലിന്റെ പരിധിയിൽ താമസിക്കുന്നവരിൽ ധാരാളം മുസ്ലിംകൾ ആലൂർ മഹല്ലിൽ അംഗത്വമെടുക്കാത്തവരായുണ്ട്.
യഹൂദ മത വിശ്വാസിയാണ് താനെന്ന് സോഷ്യൽമീഡിയയിലൂടെ തന്നെ പ്രചരിപ്പിച്ചിട്ടുള്ള റിയാസ് (ഡാനിഷ്) ഇസ്ലാമിക മത പ്രമാണങ്ങളെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരത്തിൽ പല പോസ്റ്റുകളും ഇയാൾ സോഷ്യൽമീഡിയിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ നടത്തിയ അസത്യ പ്രചരണത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുവാനാണ് ഇന്നലെ (2019 ഫെബ്രുവരി 15 വെള്ളി) നടന്ന ആലൂർ മഹല്ല് ജനറൽ ബോഡി യോഗം ഐക്യകണ്ഠേന തീരുമാനിച്ചിട്ടുള്ളത്.
ആർഭാട രഹിതമായ വിവാഹാഘോഷം എന്ന മഹല്ലിലെ മാതൃകാ പ്രവർത്തനം തുടരാനും ജനറൽ ബോഡി യോഗം തീരുമാനിച്ചതായും നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനായി പ്രത്യേക സമിതിയേയും ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തതായും ആലൂർ മഹല്ല് സെക്രട്ടറി ടി അസീസിന്റെ പേരിലുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തൃത്താല ആലൂർ സ്വദേശി ഡാനിഷ് റിയാസിന്റെ സഹോദരന്റെ വിവാഹസൽക്കാരത്തിൽ സ്ത്രീകൾ സ്റ്റേജിൽ കയറി മൈക്ക് ഉപയോഗിച്ചതും ഫോട്ടോയെടുത്തതുമാണ് ആലൂർ മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വാർത്ത. വിവാഹച്ചടങ്ങിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചതും കുട്ടികൾ നൃത്തംചെയ്തതും മഹല്ല് കമ്മിറ്റിയുടെ കാഴ്ചപ്പാടിൽ പൊറുക്കാനാവാത്ത തെറ്റുമായി. ഈ സംഭവത്തിന്റെ പേരിലാണ് ആലൂർ മഹല്ല് കമ്മിറ്റി ഡാനിഷ് റിയാസിന്റെ കുടുംബത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. ഇക്കാര്യം അവർ സഹോദരനെ നേരിട്ട് വിളിപ്പിച്ച് അറിയിക്കുകയും ചെയ്തു. ഇതിനുപുറമേ ജുമുഅയ്ക്ക് ശേഷം കുടുംബത്തെ അപമാനിക്കുംവിധം പള്ളിയിലെ ഖത്തീബ് വിഷയത്തിൽ പരസ്യമായി സംസാരിച്ചെന്നും ഡാനിഷ് പറഞ്ഞിരുന്നു.
മുസ്ലിം വിവാഹ ചടങ്ങുകളിൽ ഗാനമേളയോ വാദ്യോപകരണങ്ങൾ വായിക്കുന്നതോ പാടില്ലെന്നും സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുക്കരുതെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ നിർദ്ദേശം. അതിനാൽ പ്രദേശത്തെ മിക്ക മുസ്ലിം വിവാഹങ്ങളിലും മഹല്ല് കമ്മിറ്റിയെ ഭയന്ന് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലെന്നും ഡാനിഷ് പറയുന്നു. രണ്ടര വർഷം മുൻപ് തന്റെ വിവാഹച്ചടങ്ങിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്ന് മഹല്ല് കമ്മിറ്റി ഇടപെട്ട് അതെല്ലാംനിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ആ പരിപാടി അലങ്കോലപ്പെടുത്തി. ഇതിനാലാണ് സഹോദരന്റെ വിവാഹം മഹല്ലിൽനിന്ന് 13 കിലോമീറ്റർ അകലെ എടപ്പാളിലെ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചത്. തന്റെ സ്വന്തം താത്പര്യപ്രകാരമായിരുന്നു വാദ്യോപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും ഒരുക്കിയത്. ആഘോഷത്തിനിടെ കുട്ടികൾ നൃത്തം ചെയ്യുകയും കുടുംബത്തിലെ സ്ത്രീകൾ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാൽ വിവാഹസൽക്കാരത്തിന് ശേഷം മഹല്ല് കമ്മിറ്റി ഇതിനെചൊല്ലി എന്റെ കുടുംബത്തിന് ബഹിഷ്കരണം ഏർപ്പെടുത്തുകയായിരുന്നു- ഡാനിഷ് വിശദീകരിച്ചു.
തന്റെ കുടുംബാംഗങ്ങൾ മതവിശ്വാസികളാണെന്നും അതിനാൽ മഹല്ല് കമ്മിറ്റിയുടെ തീരുമാനം അവരെ വിഷമിപ്പിക്കുകയാണെന്നും ഡാനിഷ് പറഞ്ഞു. സംഭവത്തിനുശേഷം തന്റെ വീട്ടിൽനിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ വാങ്ങാറില്ല. ഉസ്താദുമാർക്ക് നൽകിയിരുന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞു. കുടുംബവുമായി മഹല്ല് വാസികൾ സഹകരിക്കരുതെന്നാണ് ആഹ്വാനം. ഇത് കുടുംബത്തിന് വളരേയേറെ വിഷമമുണ്ടാക്കുന്നു. എല്ലാം തന്റെ താത്പര്യപ്രകാരമാണ് സംഘടിപ്പിച്ചതെന്നും തനിക്കെതിരേ നടപടി സ്വീകരിച്ചാൽ പ്രശ്നമില്ലെന്നും കാണിച്ച് സഹോദരൻ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഒന്നരമാസം പിന്നിട്ടിട്ടും കമ്മിറ്റി തീരുമാനത്തിൽനിന്ന് പിന്മാറിയിട്ടില്ല. അതിനാലാണ് ഇക്കാര്യം സമൂഹത്തെ അറിയിക്കണമെന്ന് തോന്നിയത്- ഡാനിഷ് പറഞ്ഞു.
ഡിസംബർ 28-നായിരുന്നു ഡാനിഷിന്റെ സഹോദരൻ ഷഹാസിന്റെയും കുറ്റിപ്പുറം സ്വദേശിനി നസ്വയുടെയും വിവാഹം. തൃത്താല ആലൂർ സ്വദേശിയും ബിസിനസുകാരനുമായ ഡാനിഷ് റിയാസ് കൊച്ചിയിലാണ് താമസം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്