ലൈംഗിക അതിക്രമം ചെറുത്ത പെൺകുട്ടികളുടെ സർട്ടിഫിക്കറ്റ് തരില്ലെന്നും പുറത്താക്കുമെന്നും ഭീഷണി; സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കി കഴിഞ്ഞാൽ കക്കൂസും കുളിമുറിയും ശുചിയാക്കണം; പുറമേ പാചകവും അടുക്കളപ്പണിയും കൂടി ചെയ്യണം; കോഴിക്കോട്ടെ പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിൽ നടക്കുന്നതുകൊടിയ പീഡനം; വിലയില്ലാത്ത സർട്ടിഫിക്കറ്റ് നൽകി പിആർടിസി സ്ഥാപന ഉടമകളായ ദമ്പതികൾ തട്ടുന്നത് കോടികൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന പ്രീ -റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ (പി ആർ ടി സി) എന്ന സ്ഥാപനം അഴിമതിയുടെയും ക്രമക്കേടുകളുടെയും ലൈംഗിക പീഡനങ്ങളുടെയും കേന്ദമായി മാറിയെന്ന് വെളിപ്പെടുത്തൽ. സ്ഥാപനത്തിൽ പഠിച്ച പെൺകുട്ടികൾ ഉൾപ്പെടെ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ പട്ടികജാതി-പട്ടിക വർഗ വിദ്യാർത്ഥികളെ പട്ടാളത്തിലും നേവിയിലും മറ്റ് സേനകളിലും ജോലി ലഭിക്കുവാൻ പ്രാപ്തമാക്കുന്ന മികച്ച പരിശീലനം നൽകുന്ന സർക്കാർ അംഗീകൃത സ്ഥാപനമെന്ന പ്രചരണവും പരസ്യവും നൽകിയാണ് സ്ഥാപനം യുവതീയുവാക്കളെ ആകർഷിക്കുന്നത്. പട്ടാളത്തിൽ നിന്ന് വിരമിച്ച നവാസ്ജാൻ, സെറീനാ നവാസ് എന്നീ ദമ്പതികളാണ് സ്ഥാപന നടത്തിപ്പുകാർ.
രണ്ടു മാസമാണ് പരിശീലന കാലാവധി. ഒരു ബാച്ചിൽ നൂറ് മുതൽ ഇരുന്നൂറ് പേരെ വരെയാണ് പ്രവേശിപ്പിക്കുക. ഇരുപത്തയ്യായിരം രൂപയാണ് ഒരാൾക്കുള്ള ഫീസ്. ഇത്തരത്തിൽ ഒരു വർഷം ആറ് ബാച്ചുകൾക്ക് പരിശീലനം നൽകും. ത്രിതല പഞ്ചായത്തുകൾ വഴി പട്ടികവിഭാഗങ്ങളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്ന തുകയിൽ നിന്നാണ് പ്രതിവർഷം കോടിക്കണക്കിന് രൂപ ഇതിന് വേണ്ടി വിനിയോഗിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ത്രിതല പഞ്ചായത്തുകളെ സ്വാധീനിച്ചുകൊണ്ടാണ് ഭീമമായ തുക സ്ഥാപനം ഓരോ വർഷവും തട്ടിയെടുക്കുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.
നല്ല ഭക്ഷണമോ താമസ സൗകര്യമോ വിദഗ്ധ പരിശീലനമോ സ്ഥാപനത്തിൽ നിന്ന് ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികൾ പഠിതാക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കോഴ്സ് ദൈർഘ്യം വെറും രണ്ടു മാസം മാത്രമായതിനാൽ വിവിധ ജില്ലകളിൽ നിന്ന് വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കഴിയുന്നതോടെ പരാതി സംബന്ധിച്ച തുടർ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയാത്തത് സ്ഥാപനമുടമകൾക്ക് സൗകര്യമാവുകയാണ്. സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കുക, കക്കൂസും കുളിമുറിയും ശുചിയാക്കുക, പാചകവും അടുക്കളപ്പണിയും ചെയ്യുക തുടങ്ങിയ ജോലികളെല്ലാം പഠിതാക്കളെക്കൊണ്ടാണ് ചെയ്യിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയും കോഴ്സ് സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും ചെയ്യാറുണ്ടെന്നും ആക്ഷേപമുണ്ട്.
നിരവധി ദലിത് പെൺകുട്ടികൾ ഇവിടെ ലൈംഗിക അതിക്രമത്തിനും വിധേയരായിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പുറത്ത് പറയുവാൻ മടിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടു പെൺകുട്ടികൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒടുവിൽ നീതിക്ക് വേണ്ടി രണ്ട് പെൺകുട്ടികളും കോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് പാലക്കാട് സ്വദേശിനികളായ പെൺകുട്ടികളുടെ പരാതി. പീഡനം എതിർത്തപ്പോൾ സർട്ടിഫിക്കറ്റ് തരില്ലെന്നും സ്ഥാപനത്തിൽ നിന്നും പുറത്താക്കുമെന്നുമെല്ലാമായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.
സ്ഥാപനത്തിലെ മാനസിക പീഡനത്തെക്കുറിച്ച് പാലക്കാട് സ്വദേശിയായ അയ്യപ്പൻ, കക്കോടി സ്വദേശി സനൂപ് തുടങ്ങിയവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്ഥാപന നടത്തിപ്പുകാരുടെ സ്വാധീനത്താൽ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.
നേരത്തെ പട്ടിക വർഗ വികസന ഫണ്ടിൽ നിന്നും ഈ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരുന്നു. കിർത്താഡ്സിന്റെ ഇടപെടൽ മൂലം പിന്നീട് ഫണ്ട് അനുവദിക്കുന്നത് നിർത്തിവെച്ചു. ഇപ്പോൾ പട്ടികജാതി വികസന ഫണ്ട് മാത്രമാണ് ലഭിക്കുന്നത്. പഠനം പൂർത്തിയാക്കിയവർ ഇവിടെ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റിനെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും സമീപിച്ചപ്പോൾ ഈ സർട്ടിഫിക്കറ്റിന് യാതൊരു മൂല്യവും ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. നിലമ്പൂരിലെ ഒരു പെൺകുട്ടി കുറച്ചു കുട്ടികളെ ഇവിടെ ചേർക്കാൻ കൊണ്ടുവന്നിരുന്നു. എന്നാൽ പട്ടിക വർഗ ഫണ്ട് ഇപ്പോൾ ലഭിക്കാത്തതുകൊണ്ട് കുട്ടികളെ ചേർക്കാൻ പറ്റില്ലെന്ന് സ്ഥാപനമുടമ അറിയിക്കുകയായിരുന്നു. ഇതേ സമയം കുട്ടികളെയും കൊണ്ടുവന്ന പെൺകുട്ടിയെ സ്വന്തം നിലയിൽ വേണമെങ്കിൽ പ്രവേശിപ്പിക്കാം എന്നും ഇദ്ദേഹം പറഞ്ഞു. ഇതിൽ സംശയം തോന്നിയ ഈ പെൺകുട്ടി നടത്തിയ അന്വേഷണത്തിലാണ് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്ത് വന്നത്.
പഠിതാക്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും കോടിക്കണക്കിന് രൂപയുടെ ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചും അവിടെ നടന്ന ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചും സമഗ്രമായ ഉന്നത തല അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സ്ഥാപനമുടകളുടെ പേരിലും ഇതിന് കൂട്ടു നിന്നവരുടെ പേരിലും ശിക്ഷാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതികൾ നൽകാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍