ഭീകരാക്രമണം ഉണ്ടായ ഉടൻ പാക്കിസ്ഥാൻ സന്ദർശനം റദ്ദ് ചെയ്ത് ഇന്ത്യയിൽ മാത്രം എത്താൻ ഇന്ത്യ വച്ച നിർദ്ദേശം സൗദി നിരസിച്ചതോടെ ബൾഗേറിയക്കു പോയ സുഷമയെ ഇറാനിൽ ഇറക്കി തിരിച്ചടിച്ച് മോദി; സുഷമയുടെ ഇറാൻ സന്ദർശനത്തിൽ പ്രകോപിതനായി പാക്കിസ്ഥാൻ ഏറ്റവും അടുത്ത രാജ്യമെന്ന് പ്രഖ്യാപിച്ച് എംബിഎസ്; പാക്കിസ്ഥാനെ കെട്ടിപ്പുണരുന്ന സൗദി രാജകുമാരൻ ഡൽഹിയിൽ എത്തുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാൻ കൗതുകത്തോടെ ലോകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അപ്രതീക്ഷിത ഇറാൻ സന്ദർശനം സൗദിക്കുള്ള മുന്നറിയിപ്പോ? അങ്ങനെയൊരു വിലയിരുത്തലാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തുന്നതിന് തൊട്ടുമുമ്പ് അന്താരാഷ്ട്ര തലത്തിൽ തന്നെ നയതന്ത്രജ്ഞർക്കിടെ ചർച്ചയാകുന്നത്.
പുൽവാമ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ അരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ച് സൗദി കിരീടാവകാശി എംബിഎസ് പാക്കിസ്ഥാൻ സന്ദർശിച്ചതിനുള്ള രോഷം പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യയെന്നാണ് വിലയിരുത്തൽ. മുൻകൂട്ടി തീരുമാനിച്ചല്ല സുഷമ സ്വരാജ് ഇറാനിൽ എത്തുന്നത് എന്നതിനാൽ തന്നെ ഇത്തരമൊരു വിലയിരുത്തലിന് വലിയ പ്രാമുഖ്യവും കൈവരികയാണ്.
വളരെ നിർണായകമായ ഒരു വേളയിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ-പാക്-ചൈന സന്ദർശനം. നേരത്തെ തന്നെ തീരുമാനിച്ചതെങ്കിലും അതിനിടെ കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിക്കൊണ്ട് സമീപകാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ചാവേർ ആക്രമണം കശ്മീരിലെ പുൽവാമയിൽ നടന്നു.
ഇതോടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ യുദ്ധസമാന സാഹചര്യം സംജാതമായി. ഇന്ത്യയെ അനുകൂലിച്ചും ഭീകരരെ പാലൂട്ടി വളർത്തുന്ന പാക് നിലപാടിനെ എതിർത്തും ലോകരാഷ്ട്രങ്ങളെല്ലാം ഒരേ സ്വരത്തിലാണ് പ്രതികരിച്ചത്. പാക്കിസ്ഥാന്റെ കൂടെ നിൽക്കുമെന്ന് കരുതിയ ചൈനപോലും ആക്രമണത്തെ അപലപിച്ചു. എന്നാൽ മസൂദ് അസർ എന്ന ജെയ്ഷെ തലവനായ കൊടുംഭീകരനെ തള്ളിപ്പറയാൻ ചൈന തയ്യാറായില്ല.
ഈ സാഹചര്യത്തിൽ ഇന്ത്യ ഉറ്റുനോക്കിയ ഒരു കാര്യമാണ് ഇന്ത്യയുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാനിലേക്ക് പോകുമോ എന്നത്. പാക് സഹായത്തോടെ പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണ് 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ആക്രമണം കാശ്മീരിൽ നടന്നത്. ഇതോടെ ഇത്തരമൊരു സാഹചര്യത്തിൽ സൗദി കിരീടാവകാശി പാക്കിസ്ഥാൻ സന്ദർശിക്കുന്നതും അവിടെ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആതിഥ്യം സ്വീകരിക്കുന്നതുമെല്ലാം ഇന്ത്യക്ക് എതിർപ്പുള്ള കാര്യം തന്നെയായി മാറി. ഇന്ത്യയിൽ നടന്ന ആക്രമണത്തെ സൗദിയും അപലപിച്ചിരുന്നു. ഇതിന് പിന്നാലെ പാക് സന്ദർശനത്തിന് എംബിഎസ് പോകരുതെന്ന നിർദ്ദേശം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉയർന്നു.
ഇതോടെ സൗദിയിൽ ആശയക്കുഴപ്പമായി. ഈയൊരു സാഹചര്യത്തിൽ എംബിഎസ് പാക്കിസ്ഥാൻ സന്ദർശിക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഉയർന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാനുനേരെ ശക്തമായ സൈനിക നടപടി ഉണ്ടായേക്കുമെന്ന സൂചനകളും രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി.
പ്രത്യേകിച്ചും ഉറിയിൽ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. പാക്കിസ്ഥാൻ അതിർത്തികടന്ന് ചെന്ന ഇന്ത്യൻ കമാൻഡോകൾ പാക് ഭീകരതാവളങ്ങൾ ഛിന്നഭിന്നമാക്കി. ഇത്തരത്തിൽ ഒരു ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന സാധ്യത ശക്തമായിരുന്നു. ഇതിനൊപ്പമായിരുന്നു പാക് സന്ദർശനം എംബിഎസ് ഇത്തരമൊരു സാഹചര്യത്തിൽ നടത്തരുതെന്ന ഇന്ത്യയുടെ അഭ്യർത്ഥനയും എത്തിയത്.
ഇന്ത്യയുടെ അഭ്യർത്ഥന നിരസിക്കാൻ ആവാത്തതിനാൽ തന്നെ എംബിഎസ് പാക് സന്ദർശനം ഒരു ദിവസം വെട്ടിച്ചുരുക്കിയെങ്കിലും ഇന്നലെ പാക്കിസ്ഥാനിൽ എത്തുകയായിരുന്നു. ഇത്തരത്തിൽ ഇന്ത്യയുടെ അഭ്യർത്ഥന മറികടന്നും എംബിഎസ് യാത്ര തിരിക്കും എന്ന് ഉറപ്പായതോടെ ഇന്ത്യയും അതേ നാണയത്തിൽ പ്രതികരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും എങ്ങനെയാണോ ശത്രുതയിൽ കഴിയുന്നത് അതിലും ശത്രുതയിലാണ് സൗദിയും ഇറാനും. ഇരു രാഷ്ട്രങ്ങളുമായും ഇന്ത്യ സൗഹൃദം സൂക്ഷിക്കുന്നുമുണ്ട്. അതിനാൽ തന്നെ പാക്കിസ്ഥാൻ സന്ദർശിക്കാൻ എംബിഎസ് സ്വീകരിച്ചതിന് മറുപടിയെന്നോണം ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാനിലേക്ക് പറന്നെത്തി.
ഇറാൻ സന്ദർശനം എംബിഎസിന് ശക്തമായ മറുപടി
ഇതൊരു വലിയ നയതന്ത്ര നീക്കമായിരുന്നു എന്നും സൗദി രാജകുമാരന് തക്ക മറുപടിയാണെന്നും വിലയിരുത്തൽ വരികയാണ് നയതന്ത്ര വൃത്തങ്ങളിൽ. ഒരേസമയം പാക്കിസ്ഥാനും സൗദിക്കും നല്ല മറുപടി നൽകുന്ന നീക്കമായി ഇത്. 'നിങ്ങൾ ഞങ്ങളുടെ ശത്രുവിനെ കാണാൻ പോയാൽ ഞങ്ങൾ നിങ്ങളുടെ ശത്രുവുമായും കൂടുതൽ അടുക്കും' എന്ന തരത്തിൽ എംബിഎസിന് ഉള്ള ഒരു ചുട്ടമറുപടിയായി ഇത്. ഒരേസമയം പാക്കിസ്ഥാനെതിരെ നീങ്ങാൻ ഇറാന്റെ പിന്തുണ ഉറപ്പാക്കാനും അതോടൊപ്പം തന്നെ നാളെ ഇന്ത്യയിൽ എത്തുന്ന എംബിഎസിന് ശക്തമായ സന്ദേശം നൽകാനും ഈ നയതന്ത്ര നീക്കത്തിലൂടെ ഇന്ത്യയ്ക്കായി.
മുൻകൂട്ടി ആസൂത്രണം ചെയ്യാതെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ഇറാൻ സന്ദർശിക്കുന്നത്. പെട്ടെന്നുള്ള തീരുമാനമായിരുന്നു ഇതെന്ന് വ്യക്തം. നേരത്തെ പ്ളാൻ ചെയ്തതു പ്രകാരം സുഷമാ സ്വരാജിന് ബൾഗേറിയൻ സന്ദർശനമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രാമധ്യേ ഇറാനിൽ ഇറങ്ങുകയും അവിടത്തെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അർഗാച്ചിയുമായി ചർച്ച നടത്തുകയുമായിരുന്നു സുഷമ. മോദിയുടെ നിർദ്ദേശപ്രകാരമാണ് നേരത്തെ തീരുമാനിച്ച യാത്രയിൽ ഇത്തരമൊരു മാറ്റംവരുത്തി സുഷമ ഇറാനിൽ ഇറങ്ങിയത്. ടെഹ്റാനിൽ ഇറങ്ങിയതിന് മറ്റുഗുണങ്ങളും ഉണ്ടായി.
പാക്കിസ്ഥാനെതിരെ ശക്തമായി ഇറാൻ അപലപിക്കുകയും ഇനി ഇത്തരത്തിൽ ഭീകരന്മാരെ പ്രോത്സാഹിപ്പിച്ച് കളി തുടർന്നാൽ ആക്രമിക്കാൻ മടിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു അവർ. ഇന്ത്യയ്ക്ക് കശ്മീരിൽ എന്നപോലെ ബലൂച് മേഖലയിൽ ഭീകരവാദം വളർത്തി ഇറാനും നിരന്തരം തലവേദന സൃഷ്ടിക്കുന്നുണ്ട് പാക്കിസ്ഥാൻ. ഇവിടെ ജയ്ഷെ മുഹമ്മദാണ് പാക്കിസ്ഥാൻ വളർത്തുന്ന പാമ്പെങ്കിൽ അവിടെ ജയ്ഷെ ആദിൽ എന്ന ഭീകര സംഘടനയാണെന്നും മാത്രം.
ഇന്ത്യയിൽ വ്യാഴാഴ്ചയാണ് ഭീകരാക്രമണം നടന്ന് 40 ജവാന്മാർ വീരമൃത്യുവരിച്ചതെങ്കിൽ ഇറാൻ അതിർത്തിയിൽ ജയ്ഷെ ആദിൽ നടത്തിയ ആക്രമണത്തിൽ ബുധനാഴ്ച കൊല്ലപ്പെട്ടത് ഇറാൻ സേനാ വിഭാഗമായ ഐആർജിസിയുടെ 27 ഭടന്മാരാണ്. ഇത്തരത്തിൽ പാക്കിസ്ഥാൻ വളർത്തുന്ന ഭീകരതയുടെ എല്ലാ കെടുതികളും നേരിടുന്നതിൽ ഇന്ത്യയുടെ സ്ഥിതി തന്നെയാണ് ഇറാനും. അങ്ങനെയാണ് കഴിഞ്ഞദിവസം പാക്കിസ്ഥാനെ വിരട്ടി ഇറാന്റെ നീക്കവും ഉണ്ടായത്. റവല്യൂഷണറി ഗാർഡിന് ഉണ്ടായ നഷ്ടം വലുതാണെന്നും ഈ തീക്കളി പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും തുറന്നടിക്കുകയായിരുന്നു ഇറാൻ.
ഒരേസമയം പാക്കിസ്ഥാനും സൗദിക്കും ഇന്ത്യയുടെ താക്കീത്
സുഷമയുടെ സന്ദർശനം ഇങ്ങനെ ഒരു സന്ദർഭത്തിൽ ഇറാന് വലിയ ആശ്വാസവുമായി. സുഷമയെ സ്വാഗതം ചെയ്ത ഇറാൻ വിദേശകാര്യ സഹമന്ത്രി സയ്യീദ് അബ്ബാസ് അർഗാച്ചി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ട്വിറ്ററിൽ കുറിച്ചു. പാക്കിസ്ഥാൻ വളർത്തുന്ന തീവ്രവാദികളെ തുടച്ചുനീക്കാൻ ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്നും അർഗാച്ചി പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല ഖൊമേനിയുടെ നിയന്ത്രണത്തിലുള്ള വിശിഷ്ട സേനാ വിഭാഗമായ റവല്യൂഷണറി ഗാർഡ് സഞ്ചരിച്ച വാഹന വ്യൂഹമാണ് പാക് തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടത്. ഇത്തരത്തിൽ ഇറാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സുഷമ സ്വരാജും ഇന്ത്യയും ഒരേസമയം ശക്തമായ താക്കീതാണ് പാക്കിസ്ഥാൻ-സൗദി സൗഹൃദത്തിന് നൽകിയത്.
സൗദിയുടെ ശത്രുരാജ്യമാണ് എക്കാലത്തും ഇറാൻ. ഇറാനിലെ ഷിയാ സമൂഹവും സൗദിയിലെ സുന്നി സമൂഹവും തമ്മിലുള്ള പോര് കാലങ്ങളായി നിലനിൽക്കുന്നു. അതിനാൽ തന്നെ സൗദി സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങൾ ഇറാനിൽ നിരന്തരം നടക്കാറുമുണ്ട്. ഇതേമട്ടിലാണ് സൗദിയും ഇറാനെ കുറ്റപ്പെടുത്തുന്നത്. ഇത്തരത്തിൽ സൗദിയുടെ നിതാന്ത ശത്രുവാണെങ്കിലും പാക്കിസ്ഥാനെതിരെ ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിൽ ഞങ്ങൾ നല്ല സൗഹൃദത്തിലാണ് എന്ന വ്യക്തമായ സന്ദേശം നൽകുകയാണ് ഇന്ത്യ ചെയ്തത്.
ഇന്ത്യയുടെ അഭ്യർത്ഥനയുടെ പേരിൽ ഒരു ദിവസത്തെ സന്ദർശനം വെട്ടിക്കുറച്ചെങ്കിലും എംബിഎസ് പാക്കിസ്ഥാനിൽ പോയതിന് വലിയ പ്രതിഷേധമാണ് ഇന്ത്യയിൽ ഉയരുന്നത്. അതിനാൽ തന്നെ പരിഷ്കരണവാദിയായി ലോകം വാഴ്ത്തുന്ന സൽമാൻ രാജകുമാരന് പ്രതീക്ഷിക്കുന്ന വരവേൽപ്പ് ഇന്ത്യയിൽ കിട്ടാനിടയില്ലെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. എന്നാൽ ഇന്നലെ പാക്കിസ്ഥാനിൽ സന്ദർശനത്തിന് എത്തിയ സൽമാന്റെ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെ 2000 കോടി ഡോളറിന്റെ വ്യാപാര സഹായമാണ് സൽമാൻ പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയെ അലോസരപ്പെടുത്തുണ്ട്. ഇതിനെ അസമയത്തുള്ള ചതിയായാണ് ഇന്ത്യ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സൽമാന് വലിയൊരു സ്വീകരണം നൽകില്ലെന്ന പൊതു സൂചന പുറത്തു വരുന്നത്.
നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നു മാറി മുന്നു ദിവസത്തെ സന്ദർശനം വെട്ടിച്ചുരുക്കി ഞായറാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാനിലെത്തിയത്. പുൽവാമാ ആക്രമത്തെ തുടർന്നായിരുന്നു സന്ദർശനം ഒരു ദിവസമാക്കിയത്. ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് സന്ദർശനം. കിരീടാവകാശിയെ പ്രധാനമന്ത്രി ഇമ്രാൻഖാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊടൊപ്പം ഉണ്ടായിരുന്നു. വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരും ഉൾപ്പെടുന്ന സംഘമാണ് കിരീടാവകാശിക്കൊപ്പം പാക്കിസ്ഥാൻ സന്ദർശിച്ചത്. 2000 കോടി ഡോളൻ നിക്ഷേപം ലക്ഷ്യമിടുന്ന എട്ട് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ തുറമുഖമായ ഗ്വാദറിൽ സൗദിയുടെ അറാംകോ 1000കോടി ചെലവിട്ട് എണ്ണ ശുദ്ധീകരണ ശാല സജ്ജമാക്കുന്നതാണ് ഇതിൽ പ്രധാനമെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് പറയുന്നു.
ഈ ഗാദ്വാർ തുറമുഖത്തിന് വെറും 73 കിലോമീറ്റർ അകലെയാണ് ഇന്ത്യ ഇറാനിൽ വികസിപ്പിച്ചെടുത്ത ചാബഹാർ തുറമുഖം. ഗാദ്വാറിന്റെ മൂന്നിരട്ടി വലുപ്പമുള്ള തുറമുഖം ശരിക്കും ഭീഷണിയാണ് പാക്കിസ്ഥാനും ചൈനയ്ക്കും. ഇതിനോട് അനുബന്ധമായി സൗദി ആയിരംകോടി ചെലവിട്ട് എണ്ണ ശുദ്ധീകരണശാല ഒരുക്കുന്നതും ഇന്ത്യയിൽ ചർച്ചയായിട്ടുണ്ട്.
സൗദി അറേബ്യയുടെ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലൂടെ രാജ്യം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സൗദിയും ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാകുന്നത് ഇന്ത്യൻ നിക്ഷേപകർക്കും തൊഴിലാളികൾക്കും പുതിയ സാധ്യതകൾ ഉയരാൻ കാരണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതെല്ലാം അസ്ഥാനത്താക്കുന്നതാണ് പാക്കിസ്ഥാനുള്ള സൗദിയുടെ സഹായ പ്രഖ്യാപനം. പാക്കിസ്ഥാനെ സുഹൃത്തായി കാണുന്ന രാജ്യങ്ങളെ അകലത്തിൽ നിർത്താനാണ് ഇന്ത്യൻ തീരുമാനം. അതുകൊണ്ടാണ് സൽമാൻ രാജാവിന്റെ പാക് സഹായ പ്രഖ്യാപനം ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.
അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപനവും ഇന്ത്യാ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികൾക്കായി വ്യവസായികളുടെ 40 അംഗ സംഘം കൂടെയുണ്ട്. വിവിധ ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സൗദിയിലേക്കുള്ള ഇന്ത്യൻ നിക്ഷേപ സാധ്യതകൾ കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യക്ക് ശേഷം ചൈനയും സൽമാൻ രാജകുമാരൻ സന്ദർശിക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്