Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അകന്ന ബന്ധുവും മകളും തമ്മിലുള്ള സൗഹൃദം ഇഷ്ടപ്പെടാതെ വന്നപ്പോൾ വിലക്കി; പിതാവിന്റെ വാക്കനുസരിച്ച് പെൺകുട്ടി സൗഹൃദം ഉപേക്ഷിച്ചെങ്കിലും യുവാവ് വിടാതെ പിന്തുടർന്നു; ശല്യം സഹിക്കാതെ വന്നപ്പോൾ താക്കീത് നൽകിയിട്ടും ഒഴിഞ്ഞ് പോയില്ല; ബൈബിൾ ക്ലാസിന് പോയി മടങ്ങിയ മകളെ കാത്ത് നിന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു

അകന്ന ബന്ധുവും മകളും തമ്മിലുള്ള സൗഹൃദം ഇഷ്ടപ്പെടാതെ വന്നപ്പോൾ വിലക്കി; പിതാവിന്റെ വാക്കനുസരിച്ച് പെൺകുട്ടി സൗഹൃദം ഉപേക്ഷിച്ചെങ്കിലും യുവാവ് വിടാതെ പിന്തുടർന്നു; ശല്യം സഹിക്കാതെ വന്നപ്പോൾ താക്കീത് നൽകിയിട്ടും ഒഴിഞ്ഞ് പോയില്ല; ബൈബിൾ ക്ലാസിന് പോയി മടങ്ങിയ മകളെ കാത്ത് നിന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ വാടയ്ക്കൽ ആറുകുലശേരി സാബുവിന്റെ മകൻ സജി എന്ന വിളിക്കുന്ന കുര്യാക്കോസ് (20) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് വാടക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ(45) പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വാടക്കൽ പള്ളിക്ക് സമീപമായിരുന്നു സംഭവം. സോളമന്റെ അകന്ന ബന്ധുകൂടിയാണ് കുര്യാക്കോസ്.

സംഭവത്തെക്കുറിച്ച് പുന്നപ്ര പൊലീസ് പറയുന്നത് ഇങ്ങനെ

സോളമന്റെ മകളും കുര്യാക്കോസും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. എന്നാൽ ഇതിൽ സോളമന് താൽപര്യക്കുറവും ഒപ്പം തന്നെ ചില സംശയങ്ങളും ഉണ്ടായിരുന്നു. അകന്ന ബന്ധുവായിട്ടും പരസ്പരം കാണുമ്പോൾ സംസാരിക്കുന്നത് പോലും ഇയാൾക്ക് ഇഷ്ടമായിരുന്നില്ല. ഇക്കാര്യം മകളോടും സോളമൻ പറഞ്ഞു. ഇതോടെ പെൺകുട്ടി കുര്യാക്കോസുമായി സംസാരിക്കാതായി. എന്നാൽ എന്താണ് കാര്യം എന്നറിയാൻ കുര്യാക്കോസ് വീണ്ടും പിന്നാലെ നടന്നപ്പോൾ കുട്ടി കാര്യം വീട്ടിൽ അറിയിച്ചു.

പെൺകുട്ടി പറഞ്ഞതനുസരിച്ച് കുര്യാക്കോസിനെ കണ്ട് സോളമൻ താക്കീത് നൽകിയിരുന്നു. ഇനി മുതൽ മകളെ കാണാൻ ശ്രമിക്കരുതെന്നും സംസാരിക്കരുത് എന്നുമാണ് പിതാവ് ആവശ്യപ്പെട്ടത്. ഇതിൽ പക തോന്നിയ കുര്യാക്കോസ് എന്നാൽ പെൺകുട്ടി പുറത്ത് പോകുമ്പോഴും മറ്റും ശല്യം ചെയ്യൽ തുടരുകയായിരുന്നു.

ഞായറാഴ്ച ബൈബിൾ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞ സോളമൻ കുര്യാക്കോസിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കുര്യാക്കോസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. സോളമനെ പുന്നപ്ര പൊലീസ് ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. വാടയ്ക്കൽ ദൈവമാത പള്ളിയുടെ അടുത്താണ് സോളമനും കുടുംബവും താമസിക്കുന്നത്. മകൾ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയിൽ കുര്യാക്കോസ് കാത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഉടൻ തന്നെ കത്തിയെടുത്ത് പെട്ടന്നുള്ള പ്രകോപനത്തെ തുടർന്ന് കുത്തി വീഴ്‌ത്തുകയായിരുന്നു. ഉടൻ തന്നെ കുര്യാക്കോസിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP