കുമ്മനം മടങ്ങണമെന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നും തുറന്നടിച്ചു; ശബരിമല സമരത്തിൽ സത്യാഗ്രഹമിരിക്കുന്നത് ആരെന്ന് അറിയില്ലെന്നും സംസ്ഥാന സമിതിയിൽ വിമർശിച്ചു; എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകി തിരിച്ചടിച്ച് ശ്രീധരൻ പിള്ള; ഒപ്പം അപ്രഖ്യാപിത വിലക്കും; തിരഞ്ഞെടുപ്പ് ചുമതലകൾ വിഭജിച്ച് നൽകിയപ്പോൾ കുമാറിനെ ഒഴിവാക്കി; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റേത് കണക്കുതീർക്കൽ രാഷ്ട്രീയമോ? തങ്ങളുടെ ഗുഡ് ബുക്സിലുള്ള നേതാവിനെതിരായ നീക്കത്തിൽ ശക്തമായ എതിർപ്പുമായി ആർഎസ്എസും
എം മനോജ് കുമാർ
തിരുവനന്തപുരം: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന പ്രസ്താവനയുടെ പേരിൽ ബിജെപി വക്താവ് എം.എസ്.കുമാറിന് ഷോകോസ് നോട്ടീസ് നൽകിയ സംഭവത്തിൽ ബിജെപിയിൽ വിവാദം പുകയുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള നേരിട്ടാണ് കുമാറിന് ഷോകോസ് നോട്ടീസ് നൽകിയത്. എം.എസ്.കുമാറിനെപോലുള്ള സർവ്വസമ്മതനും ശക്തനുമായ നേതാവിന് സംസ്ഥാന പ്രസിഡന്റ് ഷോകോസ് നോട്ടീസ് നൽകിയത് ബിജെപിയിലെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയിട്ടുമുണ്ട്. ഷോകോസ് നോട്ടീസ് നൽകിയ ശേഷം എം.എസ്.കുമാറിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കും പിള്ള ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചനകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും കുമാറിനെ മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ നേതാക്കൾക്കും ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയപ്പോൾ കുമാറിന് ഈ ചുമതലകൾ പിള്ള നൽകിയിട്ടില്ല.
ഷോകോസിനു ശേഷം സംസ്ഥാന ചുമതലകൾ വീതിച്ചു നൽകിയപ്പോൾ എം.എസ്.കുമാറിനെ പിള്ള അവഗണിക്കുകയും ചെയ്തു. പാർട്ടിയിൽ എം.എസ്.കുമാറിന് വരുന്ന വിലക്കിൽ വലിയ വിഭാഗം നേതാക്കൾ അസ്വസ്ഥരുമാണ്. കുമ്മനത്തിനായി ഉയർത്തിയ പ്രസ്താവനയുടെ പേരിൽ കുമാറിന് ഷോകോസ് നോട്ടീസ് നൽകിയത് പിള്ള കണക്കു തീർത്തതാണ് എന്നാണ് ബിജെപിയിൽ നിന്നും പുറത്തു വരുന്ന ആക്ഷേപം. ഷോകോസ് നോട്ടീസ് നൽകുന്നതിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അതിനിശിതമായ വിമർശനമാണ് എം.എസ്.കുമാർ പിള്ളയ്ക്ക് നേരെ തൊടുത്തുവിട്ടത്. ശബരിമല പ്രശ്നത്തിൽ ബിജെപി നടത്തിയ ഹർത്താലിന് നേരെ ആഞ്ഞടിച്ച കുമാർ സത്യഗ്രഹത്തേയും വെറുതെ വിട്ടില്ല. ശബരിമല പ്രശ്നത്തിൽ സത്യഗ്രഹം ഇരിക്കുന്നത് ആരെന്നു പാർട്ടിക്കാർ അറിയുന്നില്ലെന്നാണ് കുമാർ പറഞ്ഞത്.
ശബരിമല ബിജെപി വാർത്തകൾ പത്രങ്ങളിൽ നിന്നാണ് അറിയുന്നത്. എല്ലാം പിള്ളയുടെ ഭാഗത്ത് നിന്നും വരുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ ആണ്. ഈ തീരുമാനങ്ങൾ പാർട്ടിയിൽ അടിച്ചേൽപ്പിക്കുകയാണ്- യോഗത്തിൽ കുമാർ ആഞ്ഞടിച്ചു. കുമാറിൽ നിന്ന് പിള്ളയ്ക്ക് കനത്ത തിരിച്ചടിയേറ്റ ഈ സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷമാണ് കുമാർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് അഭികാമ്യമാകും എന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയത്. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം തിരുവനന്തപുരം ലോക്സഭാ സീറ്റിൽ മത്സരിക്കണമെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നു-ന്യൂസ് ചാനലിനോട് എം.എഎസ്.കുമാർ പറഞ്ഞു.
കുമാറിന്റെ വിമർശനം തന്നെ പിള്ളയെ ചൊടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വാർത്താ ചാനലിനോട് കുമ്മനം മടങ്ങിവരുന്നത് പ്രവർത്തകർ ആഗ്രഹിക്കുന്നു എന്ന രീതിയിൽ പ്രതികരണവും നടത്തിയത്. എല്ലാം തനിക്കെതിരെയുള്ള നീക്കമായി തന്നെ പിള്ള കണ്ടു. ഗവർണർമാർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന രീതിയില്ലെന്നാണ് കുമ്മനത്തിന്റെ വരവ് തടയാൻ വേണ്ടി മുൻപ് ശ്രീധരൻ പിള്ള പ്രസ്താവന നടത്തിയത്. കുമ്മനം ഉടൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നും ഇതേ പ്രസ്താവനയിൽ പിള്ള വിശദമാക്കിയിരുന്നു. ഇത് ബിജെപിയിലെ ഒരു നിലപാടായി കണ്ടു പിള്ള മുന്നോട്ടു പോകുന്ന വേളയിലാണ് എം.എസ്.കുമാറിൽ നിന്നും രണ്ടു രീതിയിൽ ഉള്ള വിമർശനം വരുന്നത്. ഇതാണ് പിള്ളയെ ചൊടിപ്പിച്ചത്. ഷോകോസ് നോട്ടീസ് പ്രയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്. ബിജെപിയിൽ ഏറ്റവും സർവ്വസമ്മതൻ എന്ന് കുമാറിനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അസ്വാഭാവികതയില്ല.
ബിജെപി നേതാക്കളിൽ മറ്റുള്ള രാഷ്ട്രീയ നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് എം.എസ്.കുമാറിനാണ്. എന്തെങ്കിലും പ്രശ്നമുള്ളപ്പോൾ മറ്റു രാഷ്ട്രീയ നേതാക്കളെ ബിജെപി നേതാക്കൾ ബന്ധപ്പെടുന്നത് കുമാർ വഴിയാണ്. അത്രമാത്രം വ്യക്തിബന്ധങ്ങൾ എം.എസ്.കുമാറിന് രാഷ്ട്രീയ രംഗത്തുണ്ട്. ആർഎസ്എസിന്റെ ശക്തമായ പിന്തുണയും ആർ എസ്എസ് ഗുഡ്ബുക്കിൽ ഉള്ള നേതാവ് എന്ന വിശേഷണവും കുമാറിനുണ്ട്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമായതിനാലാണ് സംസ്ഥാന കമ്മറ്റി യോഗത്തിൽ കുമാർ പിള്ളയ്ക്ക് എതിരെ ആഞ്ഞടിച്ചത്. കുമ്മനത്തിന്റെ വരവുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നോട് സംസ്ഥാന പ്രസിഡന്റ് വിശദീകരണം ചോദിച്ചു എന്ന കാര്യം കുമാർ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. വളരെ സൗഹാർദമായ അന്തരീക്ഷത്തിൽ കാര്യമെന്ത് എന്ന തിരക്കുക മാത്രമാണ് ചെയ്തതെന്നു കുമാർ പറഞ്ഞു.
കുമ്മനത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിവാദം ഷോകോസ് നോട്ടീസിൽ അവസാനിച്ചത് കടന്ന കയ്യായാണ് ബിജെപിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. കാരണം കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തണമെന്നും ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നും ചിന്തിക്കുന്ന വലിയ വിഭാഗം ബിജെപിയിലുണ്ട്. ഈ ചിന്ത തന്നെയാണ് പറയേണ്ട വേദിയിൽ ശക്തമായ വിമർശനത്തിന്റെ സ്വരത്തിൽ കുമാർ അവതരിപ്പിച്ചത്. എന്തായാലും കുമ്മനത്തിന്റെ അഭാവത്തിനു ശേഷം ബിജെപിയിൽ വിഭാഗീയത കൊഴുക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിൽ ഈ വിഭാഗീയത ശക്തിപ്രാപിച്ചാൽ ബിജെപിക്ക് അനുകൂലമായി നിൽക്കുന്നവർ പോലും എതിരായി തിരിയുമെന്നു കേന്ദ്ര നേതൃത്വം ഭയക്കുന്നുണ്ട്. നിലവിൽ ഒരു സീറ്റെങ്കിലും കേരളത്തിൽ ലഭിക്കാൻ സാധ്യതയുണ്ടോ എന്നാണ് കേന്ദ്ര നേതൃത്വം ആരായുന്നത്. ആ സാധ്യതകൾ ആണ് ഇത്തരം കടുത്ത വിഭാഗീയ പ്രവർത്തനങ്ങളിൽ തട്ടി തകരുന്നത്.
പി.കെ.കൃഷ്ണദാസ്-മുരളീധര പക്ഷങ്ങളോട് രമ്യതയിൽ പോകാനാണ് കേന്ദ്ര നേതൃത്വം സ്ഥിരമായി ആവശ്യപ്പെടുന്നത്. അപ്പോഴാണ് പുരകത്തുമ്പോൾ വാഴ വെട്ടുന്ന രീതിയിൽ തന്റേതായ വിഭാഗീയ പ്രവർത്തനങ്ങളുമായി ഒരു വശത്ത് പിള്ള കൂടി മുന്നോട്ടു പോകുന്നത്. എന്തായാലും കുമാർ പ്രശ്നം ബിജെപിയിൽ കത്തുക തന്നെയാണ്. അതേസമയം ഇത്തരം വിഭാഗീയത പ്രവർത്തനങ്ങൾക്ക് രമ്യമായി പരിഹാരം കണ്ടില്ലെങ്കിൽ ബിജെപിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ആർഎസ്എസ് നേതൃത്വം കൂടി ഇടപെട്ടേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍