Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രഹ്മചര്യം വ്രതമായി എടുത്ത കത്തോലിക്കാ വൈദികർക്കുണ്ടായ ജാരസന്തതികൾ സംഘടന ഉണ്ടാക്കിയപ്പോൾ 175 രാജ്യങ്ങളിലായി 50,000 പേർ അംഗത്വമെടുത്തു; രഹസ്യമായി കഴിയുന്നവരുടെ എണ്ണം കൂടി എടുത്താൽ ഞെട്ടുമെന്ന് സംഘടന; ഉയരുന്നത് കുട്ടികൾ ഉണ്ടാകാത്ത വൈദികരുടെ അവിശുദ്ധ ബന്ധത്തിന്റെ കണക്കെടുത്താൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യം

ബ്രഹ്മചര്യം വ്രതമായി എടുത്ത കത്തോലിക്കാ വൈദികർക്കുണ്ടായ ജാരസന്തതികൾ സംഘടന ഉണ്ടാക്കിയപ്പോൾ 175 രാജ്യങ്ങളിലായി 50,000 പേർ അംഗത്വമെടുത്തു; രഹസ്യമായി കഴിയുന്നവരുടെ എണ്ണം കൂടി എടുത്താൽ ഞെട്ടുമെന്ന് സംഘടന; ഉയരുന്നത് കുട്ടികൾ ഉണ്ടാകാത്ത വൈദികരുടെ അവിശുദ്ധ ബന്ധത്തിന്റെ കണക്കെടുത്താൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

ത്തോലിക്കാ വൈദികർ ബ്രഹ്മചര്യം പാലിച്ച് ജീവിക്കുന്നവരാണെങ്കിലും അവരിൽ നിരവധി പേർ ഇത് പതിവായി ലംഘിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നു. തൽഫലമായി ആഗോളവ്യാപകമായി ഇത്തരം വൈദികർക്ക് അവിശുദ്ധ സന്തതികൾ പിറക്കുന്നത് പതിവാകുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രഹ്മചര്യം വ്രതമായെടുത്ത കത്തോലിക്കാ വൈദികർക്കുണ്ടായ ഇത്തരം ജാരസന്തതികൾ ഒരു സംഘടന ഉണ്ടാക്കിയപ്പോൾ 175 രാജ്യങ്ങളിൽ നിന്നായി 50,000 പേർ ഇതിൽ അംഗത്വമെടുത്തുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ രഹസ്യമായി കഴിയുന്നവരുടെ എണ്ണം കൂടി എടുത്താൽ ഞെട്ടുമെന്ന് സംഘടന മുന്നറിയിപ്പേകുന്നു. കുട്ടികൾ ഉണ്ടാകാത്ത വൈദികരുടെ അവിശുദ്ധ ബന്ധത്തിന്റെ കണക്കെടുത്താൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യമാണ് ഇതോടെ ശക്തമായിരിക്കുന്നത്.

കത്തോലിക്കാ പുരോഹിതന് അവിശുദ്ധ ബന്ധത്തിൽ പിറന്ന വിൻസെന്റ് ഡോയ്ലെയാണ് ഈ പുതിയ സംഘടനയുടെ അഥവാ ക്യാമ്പയിൻ ഗ്രൂപ്പായ കോപ്പിങ് ഇന്റർനാഷണലിന്റെ സ്ഥാപകൻ.ബ്രഹ്മചര്യം പാലിക്കണമെന്ന കടുത്ത നിബന്ധന വത്തിക്കാൻ നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും പുരോഹിതന്മാർക്ക് ജാരസന്തതികൾ പിറക്കുന്നത് തുടരുന്നുവെന്നാണ് ഡോയ്ലെ എടുത്ത് കാട്ടുന്നത്. തൽഫലമായി ലോകമാകമാനം 175 രാജ്യങ്ങളിലുള്ളവർ തങ്ങളുടെ സംഘടനയിൽ അംഗങ്ങളായി ചേർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇത്തരത്തിൽ അബദ്ധത്തിൽ കുട്ടികൾ പിറക്കുന്ന പുരോഹിതന്മാർ പാലിക്കേണ്ടുന്ന ഒരു കൂട്ടം നിയമങ്ങളുടെ രേഖകൾ ക്യാമ്പയിനിംഗിന്റെ ഭാഗമായി വത്തിക്കാനിലേക്ക് പോയപ്പോൾ അവിടെ കണ്ടിരുന്നുവെന്നും ഡോയ്ലെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇത്തരം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമങ്ങളാണിവയെന്നാണ് വത്തിക്കാൻ വിശദീകരിച്ചിരിക്കുന്നത്. ഇത്തരം മാർഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് തനിക്ക് സ്ഥിരീകരിക്കാൻ സാധിക്കുമെന്നാണ് വത്തിക്കാൻ വക്താവായ അലെസാൻഡ്രോ ഗിസോട്ടി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരിക്കുന്നത്. ഇതൊരു ഇന്റേണൽ ഡോക്യുമെന്റാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇത്തരത്തിൽ കുട്ടികൾ പിറക്കുന്ന പുരോഹിതന്മാർ അവരുടെ പൗരോഹിത്യ പദവി ഉപേക്ഷിക്കണമെന്നും അച്ഛനെന്ന നിലയിൽ കുട്ടിയോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നുമാണ് ഈ ഗൈഡ്ലൈൻ നിർദ്ദേശിക്കുന്നതെന്നും വത്തിക്കാൻ വക്താവ് വിശദീകരിക്കുന്നു. എന്നാൽ ഈ ഗൈഡ് ലൈൻ ഒരു ഉത്തരവിനേക്കാൾ വെറും ഒരു ഔപചാരികത മാത്രമാണെന്നാണ് വത്തിക്കാനിലെ കോൺഗ്രഗേഷൻ ഫോർ ദി ക്ലർഗി അണ്ടർ സെക്രട്ടറിയായ മോൻസിഞ്ചോർ ആൻഡ്രിയ റിപ പ്രതികരിച്ചിരിക്കുന്നത്.

നിലവിൽ ലോകമെമ്പാട് നിന്നും കത്തോലിക്കാ പുരോഹിതന്മാർ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ വന്ന് കൊണ്ടിരിക്കുകയാണ്. ഇവർക് മേൽ നിഷ്‌കർഷിച്ചിരിക്കുന്ന ബ്രഹ്മചര്യവ്രതം ലംഘിക്കുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നതെന്നും വിമർശകർ എടുത്ത് കാട്ടുന്നു. ആയിരത്തിലധികം പുരോഹിതന്മാർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം യുഎസിലെമ്പാടുമുള്ള രൂപതകൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കത്തോലിക്കാ പുരോഹിതന്മാർ ഉൾപ്പെട്ട നിരവധി ലൈംഗിക പീഡന വാർത്തകളും അവിഹിത ബന്ധത്തിന്റെ വാർത്തകളും സമീപകാലത്ത് പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP