Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃപേഷിനേയും ശരത് ലാലിനേയും അക്രമിച്ചതുകൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ; രാഷ്ട്രീയ വിരോധം കാരണമുള്ള കൊലപാതകമെന്നും റിമാൻഡ് റിപ്പോർട്ട്; പീതാംബരനെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

കൃപേഷിനേയും ശരത് ലാലിനേയും അക്രമിച്ചതുകൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ; രാഷ്ട്രീയ വിരോധം കാരണമുള്ള കൊലപാതകമെന്നും റിമാൻഡ് റിപ്പോർട്ട്; പീതാംബരനെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കിയ സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. കൊലപാതകം രാഷ്ട്രീയ വിരോധം കാരണമെന്നും കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് തെളിവെടുപ്പിൽ കണ്ടെത്തിയത്. ആയുധങ്ങൾ പീതാംബരൻ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. അതേസമയം കാസർക്കോട് ഇരട്ടക്കൊല നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്‌ത്തിയെന്നും, ക്വട്ടേഷൻ സംഘങ്ങൾക്ക് പങ്കില്ലെന്നുമാണ് പീതാംബരന്റെ മൊഴി.

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവായ എ പീതാംബരനടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP