അനുമതി നിഷേധിച്ചെങ്കിലും പൊലീസ് വിലക്ക് മറികടന്ന് കിസാർ ലോംഗ് മാർച്ച് പ്രയാണം തുടങ്ങി; ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാറിനെതിരെ രോഷം ഇരമ്പുന്നു; ഫെബ്രുവരി 27ന് വിധാൻസഭ വളയാൻ ലക്ഷ്യമിട്ട് നീങ്ങുന്ന മാർച്ചിനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി മഹാരാഷ്ട്ര സർക്കാർ
മറുനാടൻ ഡെസ്ക്
മുംബൈ: പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്നും കിസാൻ സഭയുടെ ലോംഗ് മാർച്ച് പ്രയാണം തുടങ്ങി. വിവിധ ഇടങ്ങളിൽ നിന്നായി കർഷകർ ഇപ്പോഴും മാർച്ചിലേക്ക് ഒഴുകുകയാണ്. മഹാരാഷ്ട്രാ സർക്കാർ ഇന്നലെ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളം ആയിട്ടും ഉറപ്പുകൾ നടപ്പാക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും മാർച്ച് ചെയ്യുന്നത്.
180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കർഷകരുടെ യാത്ര. മഹാരാഷ്ട്രയിലെ കർഷകർ വീണ്ടും ചുവടുവച്ചുതുടങ്ങുകയാണ്. ഇന്നലെയും ഇന്നുമായി പല രീതിയിൽ മാർച്ച് പരാജയപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി. മാർച്ച് ചെയ്യാൻ അനുമതി നൽകാതിരിക്കുക, പൊലീസിനെ ഉപയോഗിച്ച് കർഷകരെ തടയുക, നേതാക്കളെ അറസ്റ്റ് ചെയ്യാൻ ശ്രമം തുടങ്ങി സമരം അട്ടിമറിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം അതിജീവിച്ചാണ് കർഷകരുടെ മാർച്ച്.
ഇന്നലെ പ്രയാണം ആരംഭിക്കാനിരുന്ന മാർച്ചിൽ പങ്കെടുക്കാൻ എത്തിയ കർഷകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞതിനെത്തുടർന്നാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. കർഷകർ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാസികിലെത്തി. വഴിയോരങ്ങളിലും മൈതാനങ്ങളിലുമായിരുന്നു കഴിഞ്ഞ രാത്രി കർഷകർ കഴിച്ചുകൂട്ടിയത്. സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മന്ത്രി ഗിരീഷ് മഹാജൻ കർഷകരുമായി ചർച്ച നടത്തിയെങ്കിലും ഉറപ്പുകൾ നൽകാൻ സർക്കാർ തയ്യാറാകാഞ്ഞതിനെത്തുടർന്ന് ചർച്ച പരാജയമായി. അനുനയനീക്കങ്ങൾ സർക്കാർ തുടരുകയാണ്. ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കിസാൻ സഭ നിലപാട്. 50000ത്തിലേറെ കർഷകർ മാർച്ചിൽ അണിനിരക്കുന്നു.
ആദ്യ ലോംഗ് മാർച്ച് കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും നൽകിയ ഉറപ്പുകൾ പാലിക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ തയ്യാറാകാഞ്ഞതോടെയാണ് രണ്ടാം ലോംഗ് മാർച്ച്. പഴയ മാർച്ചിന്റെ മാതൃകയിൽ തന്നെയാകും ഈ മാർച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കർഷകരുടെ തീരുമാനം.
നാല്പതിനായിരം ആളുകൾ 200 കിലോമീറ്ററിലേറെ ദൂരം കാൽനടയായി പിന്നിട്ട ലോങ്ങ് മാർച്ചിന്റെ ആവേശം ഇപ്പോഴും മങ്ങാതെ നിൽക്കുകയാണ്.ഇന്ത്യയിലെ കർഷക സമര ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു കിസാൻ ലോങ്ങ് മാർച്ച്. പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക നേതാക്കളും സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വീണ്ടുമൊരു ലോങ്ങ് മാർച് സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന രണ്ടാം ലോങ്ങ് മാർച് , 27 ന് മുംബൈ നഗരത്തിൽ പ്രവേശിച്ചു നിയമസഭാ മന്ദിരമായ വിധാൻ ഭവൻ വളയും. ഫെബ്രുവരി 25 മുതൽ ബജറ്റ് സമ്മേളനം ചേരുകയാണ്. സർക്കാർ നൽകിയ ഉറപ്പുകൾ നേടിയെടുക്കും വരെ സമരം തുടരാനാണ് കർഷക നേതാക്കളുടെ തീരുമാനം.
ഒന്നാം ലോങ്ങ് മാർച്ചിൽ നാല്പത്തിനായിരത്തോളം കർഷകരും കർഷക തൊഴിലാളികളും ഉഴുകിയെത്തിയിരുന്നു. സ്വാമിനാഥൻ റിപ്പോർട് നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പാൽഘർ, താനെ ജില്ലകളിലെ ഗോത്ര വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നദീബന്ധന നിർദ്ദേശം റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, അനുമതി കൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വാർധക്യ കാല പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പരുത്തികൃഷി വൻനാശം നേരിടുന്ന മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, മുതലായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഇന്ത്യയുടെ വാണിജ്യ കേന്ദ്രത്തിലേക്ക് കർഷക ജനസാമാന്യം നടന്നു കയറിയത്. കിസാൻ സഭയുടെ നേതൃത്വത്തിൽ നീണ്ട മൂന്ന് വർഷ കാലത്തെ പ്രവർത്തനങ്ങളും താഴെ തലത്തിൽ വിളിച്ചു ചേർത്ത യോഗങ്ങളും പരിപാടികളുമാണ് മഹത്തായ ഈ മാർച്ചിന് അടിത്തറ പാകിയത്.
വനാവകാശ നിയമം നടപ്പിലാക്കുക: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയ-നിലപാടുകൾ തിരുത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് വനഭൂമിക്കു മേലും വനവിഭവങ്ങൾക്കു മേലുമുള്ള പരമ്പരാഗത അവകാശങ്ങൾ ഉറപ്പു വരുത്തണമെന്നതാണ് ഈ ആവശ്യത്തിന്റെ കാതൽ. വനാവകാശ നിയമത്തിലെ 3 (1) a പ്രകാരം ആദിവാസി വിഭാഗങ്ങൾക്ക് വനഭൂമിയിലുള്ള അവകാശം കഴിഞ്ഞ വർഷത്തിൽ പടിപടിയായി വെട്ടിക്കുറച്ചു. നിയമമനുസരിച് ലഭിക്കേണ്ട 10 ഏക്കർ ഭൂമിയിൽ നാലിൽ ഒന്ന് മാത്രമാണ് അനുവദിച്ചത്.
താങ്ങുവില ഉത്പാദന ചെലവിന്റെ 50 % കൂടുതലായി സ്ഥിരപ്പെടുത്തുക എന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഉത്പാദന ചെലവിന്റെ പകുതിപോലും വിളകൾക്ക് കമ്പോളത്തിൽ ലഭ്യമല്ല. നാഷണൽ ക്രൈം ബ്യുറോയുടെ റിപ്പോർട്ടനുസരിച് 1995 -2015 കാലയളവിൽ ദാരിദ്രവും കടബാധ്യതയും മൂലം അറുപത്തി അയ്യായിരത്തിലധികം കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. 2015 നു ശേഷമുള്ള കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. കേന്ദ്ര സർക്കാർ താങ്ങു വില 150 % ഉയർത്തിയെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കർഷകനും അതിന്റെ ഗുണം ഇതുവരെ ലഭിച്ചിട്ടില്ല.
2015 ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ ബില്ല് റദ്ദാക്കണമെന്നതാണ് മറ്റൊരു മുഖ്യ ആവശ്യം. കേന്ദ്ര നിയമമനുസരിച് സ്വകാര്യ, വ്യവസായ സംരംഭങ്ങൾക്ക് കൃഷി ഭൂമി ഏറ്റെടുക്കുമ്പോൾ 80 % ഭൂവുടമകളുടെയും അനുമതി വേണമെന്നതായിരുന്നു ചട്ടം. ഭൂമി വിട്ടു നൽകുന്നവർക്ക് ആവശ്യമായ നഷ്ട പരിഹാരവും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഇത് മറികടക്കുന്നതിനായി മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പുതിയ നിയമം കൊണ്ട് വരികയും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. ഇത് കർഷകരുടെ ജീവിതം ദുരിതത്തിലാക്കി.
മഹാരാഷ്ട്രയിലെ മുഴുവൻ കാർഷിക വായ്പ്പകളും എഴുതി തള്ളണമെന്ന അടിയന്തിര ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഈ ആവശ്യം സംബന്ധിച്ച ഉറപ്പു നൽകിയെങ്കിലും ആനുകൂല്യം നൽകാൻ തയ്യാറാകുന്നില്ല. ഇക്കാര്യം അടക്കം ഉന്നയിച്ചാണ് ലോംഗ് മാർച്ച് നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍